Wednesday, June 24, 2020

മലബാര്‍ കലാപവും കേളപ്പനും



■ കോൺഗ്രസ്സും ഖിലാഫത്ത് പ്രസ്ഥാനവും

★ ഖിലാഫത്ത് എന്ന ഉർദുവാക്കിന് ഖലീഫയുടെ സ്ഥാനം അഥവാ ഖലീഫയുടെ പദവി എന്നർത്ഥമാണ് . ഇസ്ലാം മതവിശ്വാസമനുസരിച്ച് ദൈവത്തിന്റെ പ്രതിപുരുഷനായ ഭരണാധികാരിയാണ് ഖലീഫ . തുർക്കിയിലെ രാജാവാണ് ഖലീഫ . ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനി , തുർക്കി , ഓസ്ട്രിയ , ബൾഗേറിയ എന്നീ രാജ്യങ്ങൾ ഒരുവശത്തും , ബ്രിട്ടനും ബ്രിട്ടന്റെ കീഴാജ്യങ്ങളും , ഫ്രാൻസ് , റഷ്യ , അമേരിക്ക , ജപ്പാൻ , ബൽജിയം എന്നീ വൻരാജ്യങ്ങൾ മറുവശത്തുമായിരുന്നു. യുദ്ധത്തിൽ ജർമ്മനി തോറ്റു  . 

★ യുദ്ധം ആരംഭിച്ചപ്പോൾ ബ്രിട്ടൻ ഇന്ത്യയിലെ മുസ്ലീങ്ങളുടെ സഹായം കിട്ടുന്നതിനുവേണ്ടി ഖലീഫയുടെ അവകാശങ്ങൾ ഒന്നും കവർന്നെടുക്കുകയില്ലെന്നു പറഞ്ഞിരുന്നു . പക്ഷേ , യുദ്ധം കഴിഞ്ഞ് ബ്രിട്ടന്റെ മട്ടുമാറി . യുദ്ധത്തിൽ തകർന്നടിഞ്ഞ തുർക്കിയിലെ സുൽത്താന് പ്രത്യേകപദവികളൊന്നും നൽകാൻ ബ്രിട്ടൻ തയ്യാറായില്ല .

★  ഈ വാഗ്ദാന ലംഘനത്തിനെതിരെ ഇന്ത്യയിലെ മുസ്ലീങ്ങൾ പ്രതിഷേധിച്ചു . അതൊരു നിസ്സഹകരണ പ്രസ്ഥാനമായി മാറി . കോൺഗ്രസ്സിന്റെ അനിഷേധ്യനേതാവായ ഗാന്ധിജിയും ഖിലാഫത്ത് പ്രസ്ഥാനത്തോട് യോജിച്ചു . താമസിയാതെ അവരുടെ വേദിയിൽ നിന്ന് ഗാന്ധിജി ഗവണ്മെന്റിനെതിരെ നിസ്സഹകരണം പ്രഖ്യാപിച്ചു . ഹിന്ദു - മുസ്ലീം മൈത്രി ഊട്ടിവളർത്തുകയെന്ന തന്റെ ലക്ഷ്യം നേടാൻ ഈ സഹകരണം കളമൊരുക്കുമെന്ന് ഗാന്ധിജിക്ക് വിചാരിച്ചു . 

★ 1919 നവംബറിൽ ഖിലാഫത്ത് സമ്മേളനത്തിന്റെ അദ്ധ്യക്ഷനായി ഗാന്ധിജി തിരഞ്ഞടുക്കപ്പെട്ടു . 

★ 1910 - ലാണ് മലബാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപംകൊള്ളുന്നത് . സി . കുഞ്ഞിരാമ മേനോനായിരുന്നു സെക്രട്ടറി . കെ.പി. കേശവമേനോനും കോൺഗ്രസ്സിലേക്കുവന്നു . 

★ 1916 - ൽ കോൺഗ്രസ്സിന്റെ ഒന്നാം രാഷ്ട്രീയസമ്മേളനം പാലക്കാട്ടു നടന്നു . ഡോ . ആനി ബസന്റായിരുന്നു അദ്ധ്യക്ഷ .

★ 1917 - ൽ രണ്ടാം സമ്മേളനം കോഴിക്കോട്ടു നടന്നു . 

★ 1920 - ഓടുകൂടിയാണ് കോൺഗ്രസ്സിന് സാധാരണക്കാരുടെ ഇടയിൽ ശരിയായ വേരോട്ടമുണ്ടായത് . ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനായി മഹാത്മാഗാന്ധിയും ഷൗക്കത്തലിയും കോഴിക്കോട്ടു വന്നു . ഖിലാഫത്ത് പ്രസ്ഥാനം മലബാറിലെ മുസ്ലീങ്ങളിൽ വമ്പിച്ച സ്വാധീനം ചെലുത്തി . കോൺഗ്രസ്സും ഖിലാഫത്തുകമ്മിറ്റിയും യോജിച്ചുള്ള പ്രവർത്തനം നടത്തിയതിനാൽ മലബാറിൽ കോൺഗ്രസ്സിന് സാമാന്യമായ ജനസ്വാധീനം നേടാൻ കഴിഞ്ഞു . അതിന്റെ തെളിവാണ് 1920 ആഗസ്ത് 18 - ന് കോഴിക്കോട്ടു വണ്ടിയിറങ്ങിയപ്പോൾ ഖാൻ ബഹദൂർ മുത്തുക്കോയ തങ്ങൾ ഗാന്ധിജിയെ ഹാരമണിയിച്ചു സ്വീകരിച്ചത് . വമ്പിച്ച ഘോഷയാത്രയുടെ അകമ്പടിയോടെയാണ് റെയിൽവേ സ്റ്റേഷനിൽ നിന്ന് വസതിയിലേക്ക് ഗാന്ധിജിയെ കൊണ്ടുപോയത് . കെ . മാധവൻ നായർ , കേളപ്പൻ , രാമുണ്ണിമേനോൻ എന്നീ നേതാക്കന്മാർ അതിൽ പങ്കെടുത്തു . കടപ്പുറത്തു ചേർന്ന വമ്പിച്ച പൊതു യോഗത്തിൽ ഗാന്ധിജി പ്രസംഗിച്ചു . മാധവൻ നായരാണ് പ്രസംഗം തർജ്ജമചെയ്തത് . യോഗത്തിൽ ഖിലാഫത്ത് ഫണ്ടിലേക്ക് ഒരു സംഭാവന ഗാന്ധിജിയുടെ കൈവശം കൊടുത്തു .


■കേളപ്പനും ഖിലാഫത്തുപ്രവർത്തനവും

★ കോൺഗ്രസ് - ഖിലാഫത്തുകമ്മിറ്റികൾ നാട്ടിലെങ്ങും രൂപംകൊള്ളാൻ തുടങ്ങി . പൊന്നാനി താലൂക്കിൽ ഓരോ പ്രദേശത്തും കമ്മിറ്റി രൂപീകരിച്ച് ഹിന്ദു മുസ്ലീം മൈത്രി വളർത്തുന്നതിനുള്ള ശ്രമത്തിൽ കേളപ്പൻ മുഴുകി . 

★ പൊന്നാനിയിലെ തന്റെ സുഹൃത്തുക്കളായ കെ.വി രാമൻ മേനോനും അദ്ദേഹത്തിന്റെ അമ്മാവനായ കെ.വി. ബാലകൃഷ്ണമേനോനും കേളപ്പന് താങ്ങും തണലുമായി . അവരോടൊപ്പമാണ് കേളപ്പൻ താമസിച്ചത് . കേളപ്പന്റെയും സുഹൃത്തുക്കളുടെയും വിശ്രമമില്ലാത്ത പ്രവർത്തനംമൂലം സാധാരണക്കാർ കോൺഗ്രസ്സിലേക്ക് ആകർഷിക്കപ്പെട്ടു . 

★ ഈ വളർച്ച പോലീസിനെ അസ്വസ്ഥമാക്കി . കേളപ്പൻ രാഷ്ട്രീയവിശദീകരണയോഗം ഏർപ്പാടാക്കുന്ന ദിക്കിലെല്ലാം പോലീസ് 144 -ാം വകുപ്പനുസരിച്ച് നിരോധനാജ്ഞ പുറപ്പെടുവിച്ചുപോന്നു . 

★ മാറാഞ്ചേരിയിൽ ഒരു പൊതുയോഗത്തിൽ പ്രസംഗിക്കാനെത്തിയ കേളപ്പനെയും ബാലകൃഷ്ണമേനോനെയും പോലീസ് അറസ്റ്റ് ചെയ്ത് പൊന്നാനി പോലീസ് ലോക്കപ്പിലാക്കി . മജിസ്ട്രേട്ട് അവർക്ക് ഒരു മാസത്തെ തടവോ 50 രുപാ പിഴയോ ശിക്ഷ വിധിച്ചു . പണം അടയ്ക്കാത്തതിനാൽ തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു . കണ്ണൂർ സെൻട്രൽ ജയിലിലാണ് അവരെ പാർപ്പിച്ചത് . ജയിൽമോചിതനായ കേളപ്പന് വീരോചിതമായ സ്വീകരണം നൽകി . 

★ കോൺഗ്രസ്സിന്റെ അഖില കേരളാടിസ്ഥാനത്തിലുള്ള സമ്മേളനം 1921 ഏപ്രിലിൽ ഒറ്റപ്പാലത്തു നടന്നു . കേളപ്പൻ സമ്മേളനത്തിൽ പങ്കെടുത്തത് അനേകം സഹപ്രവർത്തകരോടുകൂടിയാണ് . ഖിലാഫത്ത് കോൺഗ്രസ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളെയും ഹിന്ദു മുസ്ലീം മൈത്രിയെയും ബ്രിട്ടിഷ് ഭരണത്തിനെതിരായ പ്രവർത്തനമായി ഭരണാധികാരികൾ വ്യാഖ്യാനിച്ചു . നാട്ടിൽ ലഹളയുണ്ടാക്കാനാണ് കോൺഗ്രസ്സും മുസ്ലീം നേതാക്കളും ശ്രമിക്കുന്നതെന്ന പ്രചാരണം അഴിച്ചുവിട്ടു . ഖിലാഫത്തുപ്രസ്ഥാനത്തിന് എതിരുനിൽക്കുന്ന കുറച്ചു മതവിശ്വാസികളെ സംഘടിപ്പിക്കാനും അധികാരികൾക്കു കഴിഞ്ഞു .

★  ഇസ്ലാം മതദ്വേഷികളെ നേരിടുന്നതിന് , ഇസ്ലാം മതവിശ്വാസികൾ നയിക്കുന്ന ഒരു പ്രസ്ഥാനമാണ് ഖിലാഫത്ത് എന്ന് സാധാരണ മുസ്ലീങ്ങളിൽ വലിയൊരു വിഭാഗം കരുതുകയും ചെയ്തു . ഇസ്ലാമിനെതിരായ നീക്കങ്ങളെ ചെറുക്കണമെന്ന ഒരു വികാരം പതുക്കെപ്പതുക്കെ തിളച്ചുമറിയാൻ തുടങ്ങി . ആ വികാരത്തെ ആളിക്കത്തിക്കാനും മുസ്ലീങ്ങളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാനും പോലീസിന്റെ ഭാഗത്തുനിന്നും നല്ല ശ്രമമുണ്ടായി.

★ 1921 - ൽ ഏറനാട്ടിൽ ഒരു മാപ്പിള വളണ്ടിയർ കോർ രൂപീകരിച്ച് പരിശീലനം നൽകാൻ തുടങ്ങിയിരുന്നു വിമുക്തഭടന്മാരായിരുന്നു അതിൽ അധികം പേരും . കാക്കിയുടുപ്പണിഞ്ഞ് വളണ്ടിയർമാർ പട്ടാളച്ചിട്ടയിൽത്തന്നെയാണ് മാർച്ചുചെയ്തിരുന്നത് , ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തോടൊപ്പം യുദ്ധം ചെയ്ത് വിജയലഹരിയോടെ വന്ന സൈനികരും വളണ്ടിയർമാരിലുണ്ടായിരുന്നു . മലബാറിൽ ഖിലാഫത്ത് പ്രസ്ഥാനം ശക്തിപ്രാപിക്കുന്ന കാലമായിരുന്നു അത് . പരിശീലനം സിദ്ധിച്ച വളണ്ടിയർമാർ ഖിലാഫത്ത് കമ്മിറ്റികളിൽ കയറിക്കൂടുകയും പോലീസുമായി ചിലയിടങ്ങളിൽ ഏറ്റുമുട്ടൽ നടക്കുകയും ഊഹാപോഹങ്ങളും നുണക്കഥകളും കൊണ്ട് മലബാറിലെ ജനങ്ങൾ , വിശേഷിച്ച് മുസ്ലീങ്ങൾ , ഒരു സംഘട്ടനമനോഭാവവുമായി കഴിഞ്ഞുകൂടുകയായിരുന്നു . കാരണമൊന്നുമില്ലെങ്കിലും പോലീസ് മുസ്ലീം മതപണ്ഡിതന്മാരെയും പ്രമാണിമാരെയും പ്രകോപിപ്പിച്ചുകൊണ്ടിരുന്നു . 

★ മലബാർ ലഹള , മാപ്പിള ലഹള , ഏറനാട് കർഷക കലാപം എന്നെല്ലാം പേരിൽ അറിയപ്പെടുന്ന ബഹുജനപ്രക്ഷോഭം ഒരു വലിയ വർഗ്ഗീയലഹളയായി അതിവേഗം ആളിപ്പടർന്നു  . 

★ തിരൂരങ്ങാടി , പൂക്കോട്ടൂർ മുതലായ സ്ഥലങ്ങൾ യുദ്ധക്കളമായി മാറി . പട്ടാളക്കാരും ലഹളക്കാരും തമ്മിൽ നിരവധി സ്ഥലങ്ങളിൽ ഏറ്റുമുട്ടി . ലഹളക്കാരിൽ ഒട്ടും കുറയാത്ത ക്രൂരതയോടുകൂടിയാണ് പട്ടാളക്കാരും ജനങ്ങളോടു പെരുമാറിയത് . സ്ത്രീകളേയും കുട്ടികളേയും വെട്ടിക്കൊന്നു . പുരകൾ ചുട്ടുകരിച്ചു , നാടെങ്ങും കൊള്ളയടിച്ചു . പട്ടാളക്കാർ വരുന്നതറിഞ്ഞ് പരക്കം പാഞ്ഞ ആളുകളെ കാട്ടുമൃഗങ്ങളെയെന്നപോലെ വെടിവെച്ചു വീഴ്ത്തി . അപരാധിയും നിരപരാധിയും ചെറുപ്പക്കാരും വൃദ്ധന്മാരും സ്ത്രീകളും പുരുഷന്മാരും ഒന്നുപോലെ പ്രാണരക്ഷയ്ക്കുവേണ്ടി വീടും കുടിലും വിട്ട് കാട്ടിലും മലയിലും കയറി എത്രയോ ദിവസങ്ങൾ കഴിച്ചുകൂട്ടി . 


★ “ അക്കാലത്ത് ലോകരെ മുഴുവൻ സ്തബ്ദരാക്കിയ മറ്റൊരു സംഭവമുണ്ടായി . 1921 നവംബർ മാസം 10 - ന് ലഹളക്കാരായ 90 തടവുകാരെ തിരുരിൽ നിന്ന് ഒരു വാഗണിൽ കയറ്റി കോയമ്പത്തൂർക്ക് കൊണ്ടുപോയിരുന്നു . വായുവിനും വെളിച്ചത്തിനും പ്രവേശനമില്ലാത്തവിധം ഭദ്രമായി അടച്ചുപൂട്ടിയ ഒരിരുമ്പുപെട്ടിയായിരുന്നു അത് . പട്ടാളക്കാർ തോക്കിന്മേൽ കുന്തവുമായി തടവുകാരെ അതിനുള്ളിൽ തള്ളിക്കയറ്റി . വണ്ടി തിരൂർ വിട്ടു . ഉഷ്ണവും ദാഹവും സഹിക്കവയ്യാതെ അതിനുള്ളിൽ കിടന്നെരിപൊരിസഞ്ചാരം കൊണ്ട് ആ നിർഭാഗ്യവാന്മാരുടെ നിലവിളി വഴിനീളെ കേട്ടിരുന്നു . അതു ക്രമേണ ശമിച്ച് എല്ലാം ശാന്തമായി . അർദ്ധരാത്രിയിൽ വണ്ടി പോത്തന്നൂരിലെത്തി . വാഗൺ തുറന്നു നോക്കിയപ്പോൾ അതിനുള്ളിൽ കണ്ട കാഴ്ച ഭയാനകമായിരുന്നു !  ചത്തവരും ചാകാത്തവരും ഇട കലർന്ന് , വിയർപ്പിലും മൂത്രത്തിലും മലത്തിലും കിടന്നു പിടയുന്ന തൊണ്ണൂറു മനുഷ്യക്കോലങ്ങളുടെ ദാരുണമായ കാഴ്ചയാണ് അതിനുള്ളിൽ കണ്ടത് . ആ വാഗണിലെ അറുപത്തിനാലുപേർ മരിച്ചിരുന്നു . ബാക്കിയുള്ളവരും ചത്തതിനൊക്കുമായിരുന്നു . " -

■ ലഹളക്കാർ ഖജനാവു കയ്യേറിയും കണ്ടുൻപിൽ കണ്ടവരെയെല്ലാം വെട്ടിവീഴ്ത്തിയും വീടുകൾക്കു തീവെച്ചും പാലങ്ങൾ തകർത്തും മുന്നോട്ടു നീങ്ങി പൊന്നാനിയിലേക്ക് കടക്കാൻ തീരുമാനിച്ചു . 

★ കോഴിക്കോട്ടായിരുന്ന കേളപ്പൻ വിവരമറിഞ്ഞ് പൊന്നാനിക്കു കുതിച്ചു . ലഹളക്കാരെ പൊന്നാനിയിലേക്കു കടക്കാതെ തടയുക , പൊന്നാനിയിലെ ജനങ്ങളെ ലഹളക്കാരുടെ ആയുധങ്ങളിൽ നിന്ന് രക്ഷിക്കുക എന്നതായിരുന്നു കേളപ്പന്റെ ലക്ഷ്യം . ബാലകൃഷ്ണമേനോനെയും രാമൻ മേനോനെയും സഹായത്തിനു വിളിച്ചു . ലഹളക്കാരെ അടിച്ചമർത്താൻ പട്ടാളക്കാർ മാർച്ചു ചെയ്തു പോകുന്നത് കാണാൻ കഴിഞ്ഞു . അവരുടെ കണ്ണിൽപ്പെടാതെ കേളപ്പനും സഹായികളും പൊന്നാനി ഖിലാഫത്ത് ഓഫീസിലെത്തി . ഓഫീസിലുണ്ടായിരുന്നവർ , ഏതെല്ലാം ഓഫീസുകളാണു തല്ലിത്തകർക്കേണ്ടതെന്ന് ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു . കേളപ്പൻ അവരുടെയിടയിൽ പ്രവേശിച്ച് അവരെ ലഹളയിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചു . പട്ടാളക്കാരുടെ തോക്കിനുമുന്നിൽ ചാടിവീണ് ജീവൻ കളയരുതെന്ന് പറഞ്ഞ കേളപ്പനെ ചെറുപ്പക്കാരൊഴികെ മറ്റുള്ളവർ അനുസരിച്ചു . 

★ ഈ സമയം പൊന്നാനി സബ് ഇൻസ്പെക്ടർ കുഞ്ഞിരാമൻനായർ കേളപ്പനെ കാണാൻ ഓടിയെത്തി . കേളപ്പൻ വിചാരിച്ചാലേ ലഹളക്കാരെ തടയാൻ കഴിയുകയുള്ളൂ എന്ന് ഇൻസ്പെക്ടർ പറഞ്ഞു . കഴിയുന്നതു ചെയ്യാമെന്ന് കേളപ്പൻ ഉറപ്പു നൽകി . ലഹളക്കാർ വരുന്ന വഴിയിൽ നിന്ന് പോലീസ് മാറിനിൽക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു . 

★ മലവെള്ളംപോലെ കൺമുമ്പിൽ കണ്ടതെല്ലാം തല്ലിത്തകർത്ത് നീങ്ങിക്കൊണ്ടിരുന്ന ലഹളക്കാരുടെ മുമ്പിൽ കേളപ്പനും സുഹൃത്തുക്കളും കെ കോർത്തുപിടിച്ച് നിരായുധരായി നിന്നു . അക്രമാസക്തരായ ജനക്കൂട്ടത്തോടായി കേളപ്പൻ തൊണ്ടപൊട്ടുമാറുച്ചത്തിൽ വിളിച്ചുപറഞ്ഞു 

: “ സഹോദരന്മാരേ , നിങ്ങൾ ശാന്തരായി മടങ്ങിപ്പോകണം . നിങ്ങൾ അക്രമമാർഗ്ഗം ഉപേക്ഷിക്കുവിൻ , ഞങ്ങൾ നിങ്ങളുടെ ശത്രുക്കളല്ല ബന്ധുക്കളാണ് . നേതൃത്വമില്ലാത്ത ആ ജനക്കൂട്ടം ആ വാക്കുകൾ ശ്രവിച്ചില്ല , മുമ്പോട്ടു നീങ്ങുകയും ചെയ്തു . അവരുടെ കൈവശം തോക്കുകൾ , വാളുകൾ , കുന്തം മുതലായ ആയുധങ്ങളുമുണ്ട് . 

★ ഒടുവിൽ കേളപ്പൻ ചെയ്തത് അതിസാഹസികമായ ഒരു കർമ്മമാണ് . കെ.വി. ബാലകൃഷ്ണമേനോന്റെ തോളത്തു കയറിയിരുന്ന് "  ' ലഹളക്കാരോടഭ്യർത്ഥിച്ചു ; “ പൊന്നാനിയെ കുരുതിക്കളമാക്കരുത് , മടങ്ങിപ്പോകുവിൻ . ” കേളപ്പന്റെ അഭ്യർത്ഥനയ്ക്ക് ഒരു ആജ്ഞയുടെ ശക്തിയുണ്ടായിരുന്നു . 

“ ഞങ്ങളുടെ ശവത്തിൽ ചവിട്ടി മാത്രമേ നിങ്ങൾക്കു പോകാനാകൂ . ”

 കേളപ്പന്‍ റോഡിനു കുറുകെ കിടന്നു . മനുഷ്യമനസ്സിൽ ചിലനേരങ്ങളിൽ കണ്ടാമൃഗങ്ങളെപ്പോലുള്ള ജന്തുക്കൾ കയറിക്കൂടുമെങ്കിലും ചിലപ്പോൾ ചെറിയൊരു മാറ്റം ഇവിടെയും  സംഭവിച്ചു . ലഹളക്കാർ നന്നേ ക്ഷീണിതരായിരുന്നു . അതിനാൽ സ്വഗൃഹങ്ങളിലേക്കു മടങ്ങിപ്പോകാൻ അവരാഗ്രഹിച്ചു . ഭാഗ്യവശാൽ പൊന്നാനിയിൽ നല്ല സ്വാധീനമുള്ള
ഇമ്പിച്ചിക്കോയ തങ്ങൾ അവിടെയെത്തുകയും വിശപ്പും ദാഹവും മൂലം ക്ഷീണിതരായ അവരെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു . ലഹളക്കാർ സാവധാനം പിരിഞ്ഞു പോയി . 

★ പിറ്റേദിവസം നൂറുകണക്കിനു പട്ടാളക്കാരാണ് പൊന്നാനിയിൽ വന്നത് . കേളപ്പനെയും ബാലകൃഷ്ണമേനോനെയും രാമൻ മേനോനെയും അറസ്റ്റുചെയ്ത ലോക്കപ്പിലാക്കി . അവർ ചെയ്ത കുറ്റം ജനങ്ങളെ ലഹളയ്ക്ക് പ്രേരിപ്പിച്ചു എന്നതായിരുന്നു . കേളപ്പനെയും ബാലകൃഷ്ണമേനോനെയും അറസ്റ്റ് ചെയ്തു കൊണ്ടുപോയത് തോർത്തുമുണ്ടുകൊണ്ട് കൈകൾ കൂട്ടിക്കെട്ടിയാണ് . രണ്ടുദിവസം പൊന്നാനി ലോക്കപ്പിൽ കഴിയേണ്ടിവന്നു . മൂന്നാം ദിവസം തിരൂർ ജയിലിലേക്ക് കൊണ്ടുപോയി . കഷ്ടിച്ച് അഞ്ചുപേർക്ക് കഴിഞ്ഞുകൂടാവുന്ന ജയിൽ മുറിയിൽ അമ്പതോളം പേരെ അടച്ചു പൂട്ടുക യായിരുന്നു . ഇരിക്കാൻ കഴിയാതെ നിൽക്കാൻ മാത്രം കഴിയുന്ന ഒരു മുറി . മലമൂത്രവിസർജ്ജനത്തിന് രണ്ടു ചട്ടികൾ മാത്രമാണ് വെച്ചിരുന്നത് . വൃത്തി ഹീനവും ദുർഗ്ഗന്ധപൂരിതവുമായ ജയിൽമുറി . 

★ പതിമ്മൂന്നു ദിവസം തിരൂർ ജയിലിൽ കഴിഞ്ഞശേഷം കേളപ്പനെയും രാമൻമേനോനെയും ബാലകൃഷ്ണമേനോനെയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി . പതിനൊന്നു മാസക്കാലം കണ്ണൂർ ജയിലിൽ കേളപ്പനു കിടക്കേണ്ടിവന്നു . വിചാരണ നടത്തിയില്ല . കേസു തെളിയിക്കാൻ കഴിഞ്ഞുമില്ല . അതിനാൽ നിരുപാധികം കേളപ്പനെയും മറ്റും വിട്ടയച്ചു . കണ്ണൂർ സെൻട്രൽ ജയിൽ ജീവിതകാലത്ത് കേളപ്പനെ സംബന്ധിച്ച് ഹൃദയഭേദകമായ ഒരു സംഭവമുണ്ടായി . പൊന്നാനിയിൽ തന്റെ ഉറ്റസുഹൃത്തും വലംകൈയുമായിരുന്ന ബാലകൃഷ്ണമേനോന് ജയിൽ ജീവിതകാലത്ത് ടൈഫോയ്ഡ് പിടിപെട്ടു . മതിയായ ചികിത്സ കിട്ടാതെ ആസന്നമരണനായ അദ്ദേഹത്തെ ബന്ധുക്കളുടെ അപേക്ഷപ്രകാരം ജയിലിൽ നിന്നുവിട്ടെങ്കിലും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആ ജീവനും പൊലിഞ്ഞുപോയി . എം.ബി. ബി.എസ്സിനു പഠിച്ചുകൊണ്ടിരുന്നപ്പോൾ മാതൃരാജ്യത്തിന്റെ വിളികേട്ട് കോൺഗ്രസ് പ്രവർത്തനത്തിൽ മുഴുകിയ ത്യാഗധനനാണ് ബാലകൃഷ്ണമേനോൻ . ആ ആത്മസുഹൃത്തിന്റെ മരണം കേളപ്പന്റെ മനസ്സിനെ തളർത്തിക്കളഞ്ഞു . ഈ സംഭവം നടന്നുകഴിഞ്ഞ് നാലഞ്ചുമാസം കഴിഞ്ഞപ്പോൾ താങ്ങാ നാവാത്ത മറ്റൊരു ദുഃഖം - പിതാവിന്റെ മരണവാർത്ത - കേളപ്പനെ തേടി എത്തി...

■ മുഖ്യ റഫറന്‍സ് പുസ്തകം ,കടപ്പാട്

'' കേളപ്പന്‍ എന്ന കര്‍മ്മയോഗി ''
കെ.എന്‍.എസ് നായര്‍
 page no 36 to 42
ജീവചരിത്രം.
National Book Stall

ISBN 978-93-87866-25-6

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
✍️®️മഹേഷ് ഭാവന✍️

(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍  ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)

എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍

https://t.me/MaheshB4

https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆




Monday, April 20, 2020

Personal Data Protection Bill 
( ഡേറ്റ സംരക്ഷണ ബിൽ ) 2019

പേഴ്‌സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ 2019 ലെക്‌സഭയിൽ ഇലക്ട്രോണിക്‌സ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി രവിശങ്കർ പ്രസാദ് 2019 ഡിസംബർ 11 ന് അവതരിപ്പിച്ചു. വ്യക്തികളുടെ വ്യക്തിഗത ഡാറ്റ പരിരക്ഷിക്കാൻ ബിൽ ശ്രമിക്കുകയും . ഇതിനായുള്ള പ്രൊട്ടക്ഷൻ അതോറിറ്റി നിര്‍മ്മിക്കാനുമുള്ള  ബില്ലായിരുന്നു..


■ ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ സമിതി

★ ആധാറിലെ അടക്കമുള്ള വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ചോരുന്നത് വലിയ വിവാദമായ സാഹചര്യത്തിലാണ് ഇതേകുറിച്ച് പഠിക്കാൻ ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ പിഴയടക്കമുള്ള നടപടികൾ വേണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു

★ ആഗോളതലത്തിൽ യൂറോപ്യൻ യൂണിയന്റെ വ്യക്തിവിവര സംരക്ഷണത്തിനായുള്ള ജനറൽ ഡേറ്റാ പ്രൊട്ടക്ഷൻ റെഗുലേഷൻ (ജിഡിപിആർ) നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷമുണ്ടായിട്ടുള്ള സുപ്രധാന നിയമ നിർമാണ നീക്കമാണ് ഇന്ത്യയുടേത്.

★ ജനറൽ ഡേറ്റാ പ്രൊട്ടക്ഷൻ റെഗുലേഷൻ (ജിഡിപിആർ) നിയമം  നിയമം അനുശാസിക്കുന്ന യൂറോപ്യൻ ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് മാതൃകയിൽ ഡേറ്റാ സംരക്ഷണത്തിനായി സ്വയം നിയന്ത്രണാവകാശമുള്ള ഡേറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി രൂപീകരിക്കണമെന്ന് ശ്രീകൃഷ്ണ കമ്മിറ്റി നിർദ്ദേശിക്കുന്നു. വ്യക്തിവിവരങ്ങളുടെ കാര്യത്തിൽ പൗരന്മാർക്ക് പ്രാമുഖ്യം ലഭിക്കണം. എന്ത് വിലകൊടുത്തും ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണം. കച്ചവട, വ്യാവസായിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതാവരുത്.

★വിവര സംരക്ഷണത്തിനായി ആധാര്‍ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനും സമിതി ശുപാര്‍ശ ചെയ്തു.

★അഞ്ച് കോടി രൂപയെങ്കിലും ചുരുങ്ങിയ പിഴ ഈടാക്കണം. അതല്ലെങ്കിൽ കമ്പനിയുടെ അന്താരാഷ്ട്ര മതിപ്പ് കണക്കാക്കി രണ്ട് ശതമാനം തുക ഈടാക്കണം. കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങളാണ് ദുരുപയോഗം ചെയ്യുന്നതെങ്കിൽ 15 കോടി രൂപ വരെയോ, കമ്പനിയുടെ മതിപ്പ് കണക്കാക്കി അതിന്‍റെ നാല് ശതമാനം തുകയോ ഈടാക്കണം. ഏതാണോ വലിയ തുക അതാണ് നൽകേണ്ടത്.

★ എല്ലാ സ്ഥാപനങ്ങളിലും ഡേറ്റാ പ്രൊട്ടക്ഷൻ ഓഫീസർ മാർ നിയമിക്കപ്പെടണം. ഇന്ത്യാക്കാരുടെ വിവരങ്ങൾ പ്രാദേശികമായി സൂക്ഷിക്കുന്നതും, വിവര ശേഖരണത്തിനും അതിന്റെ കൈകാര്യത്തിനും കൈമാറ്റത്തിനും വ്യക്തികളിൽ നിന്നുള്ള പൂർണ സമ്മതം ഉറപ്പുവരുത്തുന്നതുമാണ് കമ്മീഷന്റെ നിർദേശങ്ങൾ.

★ പൊതുസ്വകാര്യ കമ്പനികൾ ശേഖരിക്കുന്ന പാസ് വേഡുകൾ, സാമ്പത്തിക- ആരോഗ്യ വിവരങ്ങൾ, ജാതി, മത വിവരങ്ങൾ, ലൈംഗികത തുടങ്ങിയവയെല്ലാം വിവര സംരക്ഷണത്തിനായി കൊണ്ടുവരുന്ന നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തണം. അനാവശ്യമായ ആധാര്‍ വിവരങ്ങൾ ആവശ്യപ്പെടുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടി വേണം, ഇത് നിരീക്ഷിക്കാനുള്ള സംവിധാനവും വേണം. 

★ ഡേറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി വേണം

വിവര സംരക്ഷണ നിയമം നടപ്പിലാക്കാൻ സ്വതന്ത്രാധികാരമുള്ള ഡോറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി വേണമെന്നതാണ് ശ്രീകൃഷ്ണ കമ്മീഷന്റെ സുപ്രധാന നിർദേശങ്ങളിലൊന്ന്. പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമം നടപ്പിൽ വരുത്തുന്നതും, നിരീക്ഷിക്കുന്നതും, നിയമകാര്യങ്ങൾ, നയപരിപാടികൾ, പ്രവർത്തനരീതികൾ നിശ്ചയിക്കൽ തുടങ്ങിയ ഉത്തരവാദിത്വങ്ങളും ഗവേഷണം, ബോധവൽകരണം, അന്വേഷണം, അന്തിമ വിധി കൽപ്പിക്കൽ എന്നീ ചുമതലകൾ ഈ അധികാര സമിതിയുടേതാവും. അതായത് വിവര സംരക്ഷണ നിയമം കൈകാര്യം ചെയ്യുന്നതിന്റെ സകല ചുമതലയും ഈ സമിതിയുടേതാവും.

★ ആധാർ വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷിതത്വവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെയാണ് ആധാർ നിയമത്തിൽ ഭേദഗതി വേണമെന്ന സുപ്രധാന നിർദേശം കമ്മീഷൻ മുന്നോട്ട് വെക്കുന്നത്. ആധാർ ആക്റ്റിൽ 16 ഭേദഗതികളാണ് കമ്മീഷൻ. നിർദേശിച്ചത്. ആധാർ തിരിച്ചറിയൽ രേഖയുടെ ദാതാക്കളായ യു.ഐ.ഡി.എ.ഐ.യ്ക്ക് സർവ്വാധികാരം ഉറപ്പാക്കും വിധത്തിൽ, സ്വകാര്യതാ സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ആധാർ നിയമം ഭേദഗതി ചെയ്യണമെന്ന് കമ്മീഷൻ ശുപാർശചെയ്യുന്നു

★ പ്രശ്നക്കാർക്കെതിരെ നടപടികളെടുക്കുന്നതിൽ യുഐഡിഎഐയുടെ അധികാരങ്ങളെ കുറിച്ച് ആധാർ നിയമം കൃത്യമായി ഒന്നും പറയുന്നില്ല. ആധാർ നമ്പറുകൾക്ക് അകാരണമായി നിർബന്ധം പിടിക്കുക, ആധാർ നമ്പറുകൾ അനധികൃത ആവശ്യങ്ങൾക്കായി ഉപയോഗിക്കുക, ആധാർ നമ്പറുകൾ ചോർത്തുക എന്നിവയെല്ലാം വിവര സ്വകാര്യതയെ ബാധിക്കുന്നതാണെന്നും അതിന് അടിയന്തിര പരിഹാരം ആവശ്യമുണ്ടെന്നും കമ്മീഷൻ പറയുന്നു.

★ വിവരാവകാശ നിയമത്തിലും ഭേദഗതികൾ നിർദേശിക്കുന്നു

പൊതു അധികാരകേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ പുറത്തുവിടുന്നത് സ്വകാര്യതയെ ദോഷമായി ബാധിച്ചേക്കാം. ഇത്തരം സാഹചര്യങ്ങൾ മൗലികാവകാശങ്ങൾ തമ്മിലും, സുതാര്യതയും സ്വകാര്യതയും തമ്മിലുമുള്ള പരസ്പര സംഘർഷമുണ്ടാവാം. എന്നാൽ സ്വകാര്യതയ്ക്കുള്ള അവകാശവും അറിയാനുള്ള അവകാശവും ആത്യന്തികമല്ല എന്നുള്ളതാണ് വസ്തുത. സുപ്രീംകോടതി നിർദേശിക്കുന്ന സാഹചര്യങ്ങളിൽ അവ പരസ്പരം സന്തുലനം ചെയ്യപ്പെടേണ്ടതാണെന്നും കമ്മീഷൻ പറയുന്നു

■ ബില്‍ ലോകസഭയില്‍ 

★ ഡേറ്റാ സംരക്ഷണം ആഗോള - വിഷയമാണെന്നും ഇന്ത്യയിലെ ജനങ്ങളുടെ താൽപര്യങ്ങൾ കണക്കിലെടുത്താകും ബിൽ അവതരിപ്പിക്കുകയെന്നും കേന്ദ വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രി - പ്രകാശ് ജാവഡേക്കർ പറഞ്ഞു . -

★ മന്ത്രി രവിശങ്കർ പ്രസാദ് ബിൽ അവതരിപ്പിക്കാനൊരുങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധമുയർത്തി . 

★ ബിൽ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും സ്ഥിരസമിതി - ചർച്ച ചെയ്തശേഷം അവതരിപ്പിച്ചാൽ മതിയെന്നും ആവശ്യപ്പെട്ടു . കോൺഗ്രസ് സഭാ കക്ഷി നേതാവ് അധീർ രജൻ ചൗധരി , തൃണമൂൽ അംഗങ്ങളായ സൗഗത റോയ് , മഹുവ മൊയ് എന്നിവർ ബിൽ അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു .

★ വ്യക്തിസ്വകാര്യതക്കുള്ള മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്ന സുപ്രീംകോടതി വിധി പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് സ്വകാര്യത അവകാശപ്പെടാന്‍ കഴിയില്ലെന്ന് മന്ത്രി വിശദീകരിച്ചു. 

★ ഇന്ത്യയിൽ ഡേറ്റ സംരക്ഷണത്തിന് നിയമം ആവശ്യമാണെന്ന സുപ്രീം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു നിയമം കൊണ്ടുവരുന്നതെന്നു മന്ത്രി പറഞ്ഞു . 

★ ബില്ലിലെ നിർദേശങ്ങൾ ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കും . രാജ്യസുരക്ഷയ്ക്ക് അപകടമാകുന്ന സന്ദർഭങ്ങളിൽ മാത്രമേ ഇത്തരം രേഖകൾ സർക്കാർ പരിശോധിക്കുകയുള്ളൂവെന്നു മന്ത്രി പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല . 

★ ബില്ല് ഐടി സ്ഥിരം സമിതിക്കു വിടണമെന്ന് സമിതി ചെയർമാൻ കൂടിയായ ശശി തരൂരും ആവശ്യപ്പെട്ടു . അവതരണാനുമതി തേടി വോട്ടെടുപ്പു നടത്താനൊരുങ്ങുമ്പോഴും ടി . ആർ . ബാലു പ്രതിപക്ഷത്തിന്റെ വാദമുഖങ്ങൾ നിരത്തി . തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി . ശിവസേന അംഗങ്ങളും ഒപ്പം ചേർന്നു . തുടർന്ന് ബിൽ അവതരിപ്പിക്കാനും - സിലക്ട് കമ്മിറ്റിക്കു വിടാനും തീരുമാനിച്ചു . 

★ മോദിസര്‍ക്കാറിനു കീഴില്‍ ചാരപ്പണി വ്യവസായം വളരുകയാണെന്ന് കോണ്‍ഗ്രസിലെ അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. ബില്‍ വിശദമായ പരിശോധനക്ക് വിധേയമാക്കണം. സഭയില്‍ ഭൂരിപക്ഷമുള്ളതുകൊണ്ട് ഏതു നിയമനിര്‍മാണവും ആകാമെന്ന് വരുന്നത് ജനാധിപത്യത്തിന് നിരക്കുന്നതല്ല -അദ്ദേഹം പറഞ്ഞു.

★ സൗഗത റോയിക്കു പകരം മഹുവ മൊയ്യെ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് തൃണമുൽ ആവശ്യപ്പെട്ടിട്ടുണ്ട് . 

★  സമൂഹമാധ്യമങ്ങൾ ഡാറ്റ ഇന്ത്യയിൽ തന്നെ സൂക്ഷിക്കണം  ആവശ്യമാണെങ്കിൽ വ്യക്തിവിവരങ്ങൾ ഉപയോഗിക്കാൻ സുരക്ഷാ ഏജൻസികൾക്കും സർക്കാരുകൾക്കും അധികാരം നൽകുന്നതാണ്  ലോക്സഭയിൽ അവതരിപ്പിച്ച വ്യക്തിവിവര സംരക്ഷണ ബില്ലില്‍ ഉള്ളത്

★ ലോക്സഭയിൽ അവതരിപ്പിച്ച ഡാറ്റ സംരക്ഷണ ബിൽ കൂടുതൽ - പരിശോധനയ്ക്കായി സംയുക്ത - സമിതിക്ക് വിട്ടു . 

★ ലോക്സഭയിൽ നിന്ന് - 20 പേരും രാജ്യസഭയിൽ നിന്ന് 10 - പേരുമടങ്ങിയ സമിതി ബിൽ - വിശദമായി പരിശോധിക്കും


■ ബില്ല് ഉള്ളടക്കം

★ബി . എൻ . ശ്രീകൃഷ്ണ തയാറാക്കിയ ബില്ലിന്റെ കരടിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ നിയമങ്ങൾക്ക് അനുസൃതമായി ആവശ്യമായ വിവരങ്ങൾ എടുക്കാമെന്നാണ് വ്യവസ്ഥ 

 ★ കഴിഞ്ഞ 2018 ജൂലൈയിലാണ് - വിവരസംരക്ഷണവുമായി ബന്ധപ്പെട്ട്  ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോർട്ട്  സമർപ്പിച്ചത് . ഒന്നരവർഷത്തിനു  ശേഷമാണു ഇപ്പോൾ  നിയമനിർമാണത്തിനുള്ള കേന്ദ സർക്കാരിന്റെ നീക്കം . ഇതോടെ  സമൂഹമാധ്യമങ്ങളിലേതുൾപ്പെടെയുള്ള വിവരങ്ങൾ സൂക്ഷിക്കാൻ രാജ്യത്തു  തന്നെ സെർവർ ഒരുക്കേണ്ട സാഹചര്യമുണ്ടാകും . ഈ വിവരങ്ങൾ പുറത്തുകൊണ്ടുപോയാൽ ശിക്ഷ  ലഭിക്കും .

★  സമൂഹമാധ്യമങ്ങൾ ഡാറ്റ ഇന്ത്യയിൽ തന്നെ സൂക്ഷിക്കണം  ആവശ്യമാണെങ്കിൽ വ്യക്തിവിവരങ്ങൾ ഉപയോഗിക്കാൻ സുരക്ഷാ ഏജൻസികൾക്കും സർക്കാരുകൾക്കും അധികാരം നൽകുന്നതാണ്  ലോക്സഭയിൽ അവതരിപ്പിച്ച വ്യക്തിവിവര സംരക്ഷണ ബില്ലില്‍ ഉള്ളത്.

★ രാജ്യത്തിന്റെ സുരക്ഷ , സമാധാന സംരക്ഷണം , ഇതര രാജ്യങ്ങളുമായുള്ള സൗഹൃദ പാലനം എന്നിവയ്ക്ക് ആവശ്യമെങ്കിൽ രാജ്യത്തെ ഏത്  അന്വേഷണ ഏജൻസിക്കും  വ്യക്തിവിവരങ്ങൾ പരിശോധിക്കാൻ ബിൽ അനുവാദം നൽകുന്നു . 

★ വ്യക്തി വിവരങ്ങൾ , സംരക്ഷിക്കപ്പെടേണ്ട വ്യക്തിവിവരം , അതിപ്രാധാന്യമുള്ള വ്യക്തിവിവരം - എന്നിങ്ങനെ വിവരങ്ങളെ ബില്ലിൽ തരം തിരിക്കുന്നുണ്ട് . 

★ പാസ്വേഡ് , സാമ്പത്തിക വിവരങ്ങൾ , ആരോഗ്യ വിശദാംശങ്ങൾ , ഔദ്യോഗിക തസ്തിക , ലൈംഗിക ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങൾ , - ട്രാൻസ്ജെൻഡർ വിശദാംശങ്ങൾ , - ബയോമെട്രിക് - ജനറ്റിക് ഡേറ്റ , ജാതി വിവരങ്ങൾ , മത , രാഷ്ട്രീയ ബന്ധങ്ങൾ - എന്നിവയാണ് അതിപ്രാധാന്യമുള്ള വ്യക്തി വിവരങ്ങൾ . 

★ നൽകിയ വിവരങ്ങൾ പരിശോധിക്കാനും തെറ്റായവ തിരുത്താനും നീക്കം ചെയ്യാനും വ്യക്തിക്ക് അധികാരമുണ്ടാകും . സ്വകാര്യത ഹനിക്കപ്പെട്ടുവെന്നു ബോധ്യപ്പെട്ടാൽ ഡേറ്റ സംരക്ഷണ അതോറിറ്റിക്കു പരാതി നൽകാം . നിയമലംഘനത്തിനു പിഴശിക്ഷയും വ്യവസ്ഥ ചെയ്യുന്നു .

★  വിവര സംരക്ഷണത്തിനായി ഡേറ്റ സംരക്ഷണ അതോറിറ്റി രൂപീകരിക്കും .

★ നയരൂപീകരണത്തിനായി വ്യക്തിഗതമല്ലാത്ത വിവരങ്ങൾ സംബന്ധിച്ച ഡേറ്റകൾ പ്രസ്തുത കമ്പനികളിൽ നിന്ന് ശേഖരിക്കാൻ ബില്ലിൽ സർക്കാരിനെ അനുവദിക്കുന്നുണ്ട്. നിയമം പ്രാബല്യത്തിൽ വന്നാൽ സമൂഹമാധ്യങ്ങൾ ഉപഭോക്താക്കളിൽ നിന്ന് വെരിഫിക്കേഷൻ നടപടികളിൽ കൂടി വിവരങ്ങൾ ശേഖരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തേണ്ടി വരും.

★ നിയമം ലംഘിക്കുന്ന കമ്പനികൾക്ക് വൻ പിഴയാണ് ബില്ലിൽ നിർദ്ദേശിക്കുന്നത്. 15 കോടിയോ അല്ലെങ്കിൽ കമ്പനിയുടെ ആഗോള ലാഭത്തിന്റെ നാലുശതമാനമോ ഇതിൽ ഏതാണോ കൂടുതൽ അത് പിഴയായി ഈടാക്കണമെന്നാണ് ബിൽ നിർദേശിക്കുന്നത്. ചെറിയ നിയമ ലംഘനങ്ങൾക്ക് അഞ്ച് കോടിയോ കമ്പനിയുടെ ലാഭത്തിന്റെ രണ്ട് ശതമാനമോ പിഴയായി നൽകണം.

★ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വിവരങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ കമ്പനിയിലെ ഡേറ്റയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന് 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

■ രാജ്യ സഭയില്‍

★ സ്വകാര്യതയ്ക്കുള്ള മൗലികാവകാശം ഉറപ്പുവരുത്തിക്കൊണ്ടുള്ള സമഗ്രമായ ഡാറ്റാ സുരക്ഷാ നിയമം അടിയന്തിരമായി കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് കെ.കെ രാഗേഷ് എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടു. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് 2017ൽ സുപ്രീംകോടതിയുടെ 9 അംഗ ഭരണഘടനാബെഞ്ച് വിധിച്ചതാണ്. കഴിഞ്ഞ ഒരു വർഷക്കാലമായി ഇതുസംബന്ധിച്ച കരട് ബിൽ കേന്ദ്രസർക്കാറിന്റെ മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

★ ഇസ്രയേലി ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് സർക്കാറിനെതിരായ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെയും ആക്ടിവിസ്റ്റുകളുടെയും പത്രപ്രവർത്തകരുടെയും ന്യായാധിപന്മാരുടെയും മറ്റും ഫോൺരേഖകൾ ചോർത്തുകയാണ്. വാട്സ്ആപ്പ് വിവരങ്ങൾ ചോർത്തിയിട്ടുണ്ടെന്ന് മെയ്-സെപ്തംബർ മാസങ്ങളിൽ ഫെയ്സ്ബുക്ക് കേന്ദ്രസർക്കാറിനെ അറിയിച്ചിരുന്നു. ഇക്കാര്യം കേന്ദ്രസർക്കാർ മറച്ചുവെച്ചത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
 പെഗാസസ് സോഫ്റ്റ് വെയർ സർക്കാരുകൾക്കോ സർക്കാർ ഏജൻസികൾക്കോ മാത്രമേ നൽകിയിട്ടുള്ളൂവെന്ന് ചാര സോഫ്റ്റ് വെയർ ഉടമകളായ ഇസ്രയേലി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ ഈ സോഫ്റ്റ് വെയർ വാങ്ങി വിവരം ചോർത്താൻ ഉപയോഗിക്കുകയായിരുന്നു എന്ന് വ്യക്തമാണെന്നും കെ.കെ രാഗേഷ് എംപി പറഞ്ഞു.

■ ഡാറ്റ പ്രാദേശികവൽക്കരണം

★ വ്യക്തിഗത ഡാറ്റ ഇന്ത്യയ്ക്ക് പുറത്ത് കൈമാറുന്നതിനുള്ള നിയന്ത്രണങ്ങൾ അധ്യായം 7, വകുപ്പ് 33 ലെ ബില്ലിൽ അടങ്ങിയിരിക്കുന്നു. data  പാലിക്കുന്നതിനുള്ള ചെലവ് ഗണ്യമായി വർധിക്കും.

★ ഒന്നാമതായി, മൾട്ടിനാഷണൽ കോർപ്പറേഷനുകൾ ആഗോളതലത്തിൽ ഡാറ്റാ സെന്റർ പ്രവർത്തനങ്ങൾ വിതരണം ചെയ്യുന്നു. ഈ സിസ്റ്റങ്ങൾ കാര്യക്ഷമതയ്ക്കായി ട്യൂൺ ചെയ്ത സംയോജിത രീതിയിലാണ് ഡാറ്റ പ്രോസസ്സ് ചെയ്യുന്നത്. ഇന്ത്യക്കാരുടെ ഡാറ്റ പ്രാദേശികവൽക്കരിക്കാൻ  നിർബന്ധിതരാകുകയാണെങ്കിൽ, ഡാറ്റാ പ്രോസസ്സിംഗിനായി അവരുടെ സാങ്കേതിക ഇൻഫ്രാസ്ട്രക്ചർ പൂർണ്ണമായും പുനർനിർമ്മിക്കേണ്ടതുണ്ട്.

★ ഇതിനകം നിലവിലുള്ള ഇന്ത്യൻ ഡാറ്റാ സെന്ററുകളിൽ അവരുടെ സെർവറുകൾ സഹ-സ്ഥാനം കണ്ടെത്തുകയോ അല്ലെങ്കിൽ ഇന്ത്യയിൽ പുതിയ സെർവറുകളും ഉപകരണങ്ങളും വാങ്ങുകയോ ചെയ്യുന്നത്  ഗണ്യമായ ചെലവ് കമ്പനികള്‍ക്കുണ്ടാകും

■ സ്വകാര്യത പാലിക്കൽ

★ കമ്പനികൾ ഏറ്റെടുക്കേണ്ട സുതാര്യതയും ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട നടപടികൾ ബില്ലിന്റെ ആറാം അധ്യായത്തിൽ അടങ്ങിയിരിക്കുന്നു. ഉപഭോക്തൃ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിന്റെ വ്യക്തമായ ഉദ്ദേശ്യങ്ങൾ വ്യക്തമാക്കുന്നതിനായി അവരുടെ സ്വകാര്യതാ നയം പുനർ‌നിർമ്മിക്കുക, ഉപയോക്തൃ സ്വകാര്യത പരിരക്ഷിക്കുന്നതിനുള്ള തീരുമാനങ്ങളെ ഉപദേശിക്കാനും പതിവായി വിലയിരുത്താനും ഒരു ഡാറ്റ പ്രൊട്ടക്ഷൻ ഓഫീസറെ (ഡി‌പി‌ഒ) നിയമിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

★ ബില്ലിന്റെ യഥാക്രമം 2, 5 അധ്യായങ്ങൾ കമ്പനികൾ അവരുടെ സ്വകാര്യ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കളുടെ സമ്മതം വാങ്ങണമെന്ന് ആവശ്യപ്പെടുകയും ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റ പിൻവലിക്കാനും അപ്‌ഡേറ്റ് ചെയ്യാനും മായ്ക്കാനും അവകാശം നൽകുന്നു.

■ ബില്ലിനെതിരായുള്ള വിമര്‍ശനം

★ സർക്കാർ നോമിനികളെ ഉൾപ്പെടുത്തി ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി രൂപീകരിക്കുന്നതിനെ വിമർശിച്ച് ജസ്റ്റിസ് ബിഎസ് ശ്രീകൃഷ്ണ. സർക്കാർ നോമിനകളടങ്ങുന്ന ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റിയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനാവുമോ എന്ന് അദ്ദേഹം ചോദിച്ചു. , 2018-ൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന്റെ ആദ്യ കരട് പുറത്തിറക്കിയത് ജസ്റ്റിസ് ബി.എസ്.ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരുന്നു. എന്നാൽ ഇതിൽനിന്നും ഏറെ വ്യത്യസ്തമായ ബിൽ ആണ് 2019-ലേത്. കാബിനറ്റ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, ഇലക്ട്രോണിക്സ് ആന്റ് ഐടി വകുപ്പ് സെക്രട്ടറി എന്നിവർ ഉൾപ്പെടുന്ന സെലക്ഷൻ കമ്മിറ്റി് ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റിയെ തീരുമാനിക്കണമെന്നാണ് 2019 ലെ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിൽ പറയുന്നത്.എന്നാൽ, 2018-ലെ ബില്ലിൽ സെലക്ഷൻ കമ്മറ്റിയിൽ ചീഫ് ജസ്റ്റിസോ അല്ലെങ്കിൽ ചീഫ് ജസ്റ്റിസ് നോമിനേറ്റ് ചെയ്യുന്ന സുപ്രീം കോടതി ജഡ്ജിയോ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി സെലക്ഷൻ കമ്മറ്റിയുടെ ചെയർപേഴ്സൺ ആവണമെന്നാണ് നിർദേശിക്കുന്നത്. കാബിനറ്റ് സെക്രട്ടറിയുമായി ചർച്ചചെയ്ത് ചീഫ് ജസ്റ്റിസോ അദ്ദേഹം നോമിനേറ്റ് ചെയ്യുന്ന സുപ്രീം കോടതി ജഡ്ജിയോ നിർദേശിക്കുന്ന ഡാറ്റാ പ്രൊട്ടക്ഷൻ വിഷയത്തിൽ വിദഗ്ദനായ ഒരാളെയും കമ്മറ്റിയുടെ ഭാഗമാവണമെന്ന് 2018-ലെ ബില്ലിൽ പറയുന്നുണ്ട്. എന്നാൽ പുതിയ ബില്ലിൽ ജുഡീഷ്യറിയുടെ നിയന്ത്രണശേഷി ഒഴിവാക്കിയാണ് സെലക്ഷൻ കമ്മിറ്റിയെ നിർവചിക്കുന്നത്.

★ നിലവിലെ രൂപത്തിലുള്ള ബിൽ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതല്ലെന്നും അത് ഒരു ഓർവെല്ലിയൻ സ്റ്റേറ്റിലേക്ക് (പൗരന്മാരുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സർക്കാർ നിയന്ത്രിക്കുന്ന രാഷ്ട്രീയ ഘടന)  നയിക്കുമെന്നും, ഇപ്പോഴത്തെ ബില്ല് വ്യക്തിവിവരങ്ങൾക്ക് സുരക്ഷ നൽകുന്നില്ലെന്നും വ്യക്തിവിവരങ്ങളിലേക്ക് സർക്കാർ പൂർണമായും ഇടപെടുകയുമാണ് ചെയ്യുന്നതെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു. 

★  നാസ്കോം, ഡാറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളും ബില്ലിനെതിരായ വിമർശനം ഉന്നയിച്ചിരുന്നു.

★ ഇന്ത്യയില്‍ ഡേറ്റാ സ്റ്റോർ ചെയ്യണമെന്ന വ്യവസ്ഥയില്‍ നിന്ന് രാജ്യത്തിനാണ് ഗുണമുണ്ടാകുക എന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ ചൂണ്ടിക്കാണിക്കുന്നു. ഒരാളെക്കുറിച്ച് എന്തെങ്കിലും ഡേറ്റാ വേണമെങ്കില്‍ അത് പെട്ടെന്നു തന്നെ അത് ലഭിക്കും. എന്നാല്‍, ഡേറ്റ വിദേശത്തേക്കു കടത്തിക്കൊണ്ടുപോയാല്‍ പിന്നെ അതു ലഭിക്കണമെങ്കില്‍ മള്‍ട്ടി ലീഗല്‍ അസിസ്റ്റന്‍സ് ട്രീറ്റിയില്‍ പറഞ്ഞിരിക്കുന്നതിന്‍ പ്രകാരമേ സാധിക്കൂ. ഡേറ്റാ ലഭിക്കാന്‍ കുറഞ്ഞത് 18- 24 മാസം വേണ്ടിവരും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.അമേരിക്കന്‍ കമ്പനികളില്‍ നിന്ന് ഡേറ്റാ ലഭിക്കണമെങ്കില്‍ ഇന്ത്യന്‍ അധികാരികള്‍ എംഎല്‍എറ്റി അഥവാ മള്‍ട്ടി ലീഗല്‍ അസിസ്റ്റന്‍സ് കരാറിന്റെ ക്ലേശകരമായ വ്യവസ്ഥകളില്‍ കൂടെ കടന്നുപോകേണ്ടിയിരിക്കുന്നു,
നിയമപ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഒരാളെക്കുറിച്ചുള്ള വിവരങ്ങള്‍ വേഗം ലഭിക്കുക എന്നത് ദുഷ്‌കരമായിരിക്കും.

★ ഇൻറർനെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ അപർ ഗുപ്ത അഭിപ്രായപ്പെടുന്നത്, “സ്വകാര്യതയെ ഈ വലിയ പ്രമാണത്തിൽ ഒരു തവണ മാത്രമേ പരാമർശിച്ചിട്ടുള്ളൂ- 49 തവണ സുരക്ഷയെക്കുറിച്ച് പരാമർശിക്കുന്നു, 56 തവണ സാങ്കേതികവിദ്യയെക്കുറിച്ച് പരാമർശിക്കുന്നു” എന്നത് ഒരു വ്യക്തിയുടെ സ്വകാര്യത പരിരക്ഷിക്കാൻ ബിൽ പര്യാപ്തമല്ലെന്ന് സൂചിപ്പിക്കുന്നു.

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
✍️®️മഹേഷ് ഭാവന✍️

(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍  ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)

എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍

https://t.me/MaheshB4

https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
 കടപ്പാട് , റഫറന്‍സ് , SOURCE

★ wiki

★ https://www.prsindia.org/billtrack/personal-data-protection-bill-2019

★ https://www.thehindubusinessline.com/info-tech/personal-data-protection-bill-compliance-costs-to-rise-for-india-inc/article30971116.ece

★ https://www.orfonline.org/research/the-personal-data-protection-bill-2019-61915/

★https://sflc.in/key-changes-personal-data-protection-bill-2019-srikrishna-committee-draft

★https://economictimes.indiatimes.com/tech/internet/data-protection-bill-centre-has-the-power-to-exempt-any-government-agency-from-application-of-act/articleshow/72454669.cms

★http://www.forbesindia.com/article/leaderboard/the-personal-data-protection-bill-could-be-a-serious-threat-to-indians-privacy/56623/1

★ https://www.asianetnews.com/news/personal-data-sreekrishna-report-submitted-pck1n2

★ https://www.manoramaonline.com/news/india/2019/12/11/personal-data-protection-bill-before-loksabha-opposition-walks-out.html

★https://www.manoramaonline.com/news/india/2019/12/11/personal-data-protection-bill-before-loksabha-opposition-walks-out.html

★https://www.manoramaonline.com/news/latest-news/2019/12/04/union-cabinet-clears-personal-data-protection-bill.html

★https://www.doolnews.com/personal-data-protection-bill-before-loksabha-opposition-walks-out.html

★https://braveindianews.com/bi255200

★https://www.mathrubhumi.com/news/india/the-data-protection-bill-cleared-by-the-cabinet-on-wednesday-1.4335512

★https://www.mathrubhumi.com/mobile/technology/news/justice-srikrishna-calls-new-data-protection-bill-1.4569898

★ https://www.mathrubhumi.com/mobile/technology/features/indian-personal-data-protection-bill-sreekrishna-committee-1.3014251

★ https://www.mathrubhumi.com/mobile/news/india/rajyasabha-k-k-ragesh-s-mp-calling-attention-to-pegasus-spyware-1.4319908

★https://www.madhyamam.com/india/data-security-bill-loksabha-india-news/654232

★https://janamtv.com/80191963/

★ https://livenewage.com/news/personal-data-protection-bill-justice-b-n-srikrishna

★https://pib.gov.in/newsite/PrintRelease.aspx?relid=198867

★https://www.indiatoday.in/india-today-insight/story/data-protection-bill-govt-breaks-silence-but-secrecy-remains-1627717-2019-12-12

★ https://m.economictimes.com/news/politics-and-nation/government-introduces-data-protection-bill-in-lok-sabha-to-send-it-to-joint-select-committee/articleshow/72473151.cms

★https://www.insideprivacy.com/india/india-proposes-updated-personal-data-protection-bill/

★https://www.businesstoday.in/current/economy-politics/personal-data-protection-bill-expect-more-tweaks-post-parliament-panel-consultations/story/392160.html

★https://sflc.in/key-changes-personal-data-protection-bill-2019-srikrishna-committee-draft

★https://economictimes.indiatimes.com/tech/internet/data-protection-bill-centre-has-the-power-to-exempt-any-government-agency-from-application-of-act/articleshow/72454669.cms

★https://indianexpress.com/article/technology/tech-news-technology/personal-data-protection-bill-2018-justice-srikrishna-data-protection-report-submitted-to-meity-5279972/

★http://www.forbesindia.com/article/leaderboard/the-personal-data-protection-bill-could-be-a-serious-threat-to-indians-privacy/56623/1

★https://meity.gov.in/writereaddata/files/Personal_Data_Protection_Bill,2018.pdf

★https://www.pwc.in/consulting/cyber-security/blogs/decoding-the-personal-data-protection-bill-2018-for-individuals-and-businesses.html

★https://www.thehindu.com/news/national/cabinet-approves-personal-data-protection-bill/article30160306.ece

★https://economictimes.indiatimes.com/tech/internet/wikimedia-flags-worries-on-data-law/articleshow/72988168.cms

★https://www.isolve.in/personal-data-protection-bill-2019-compliance-tech-companies/

★ https://www.theweek.in/news/biz-tech/2019/12/11/personal-data-protection-bill-referred-to-joint-select-committee-of-parliament.amp.html

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

Thursday, April 16, 2020

കീഴ്‌വെൺമണി കൂട്ടക്കൊലയും പെരിയാരിന്‍റെ ഇരട്ടത്താപ്പും..!

ഉയർന്ന വേതനം ആവശ്യപ്പെട്ട് കമ്യൂണിസ്റ്റുകാരുടെ പിന്തുണയോടെ ഭൂവുടമസ്ഥരായ ഉയർന്ന ജാതി സമുദായങ്ങളും ദലിത് കാർഷിക തൊഴിലാളികളും തമ്മിലുള്ള തൊഴിൽ തർക്കമാണ് കീഴ്‌വെൺമണി കൂട്ടക്കൊലയായി മാറിയത്.

1968 ൽ ഏകീകൃത തഞ്ചൂർ(ഇന്നത്തെ 
നാഗപട്ടണം ജില്ലയിലെ കീൾ വേലൂർ താലൂക്ക് ) ജില്ലയിലെ കാർഷിക തൊഴിലാളികൾ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ഉയർന്ന വേതനവും ആവശ്യപ്പെട്ട് ഒരു യൂണിയൻ രൂപീകരിച്ചു.  തങ്ങളുടെ യൂണിയൻ അടയാളപ്പെടുത്തുന്നതിനായി തൊഴിലാളികൾ അവരുടെ ഗ്രാമങ്ങളിൽ ചുവന്ന പതാകകൾ ഉയർത്തി ഇത് ഭൂവുടമകളെ പ്രകോപിപ്പിച്ചു. ഭൂവുടമകൾ മഞ്ഞ പതാകകളുമായി ഒരു പ്രത്യേക യൂണിയൻ രൂപീകരിച്ച് കമ്മ്യൂണിസ്റ്റ് യൂണിയനുകളിൽ നിന്നുള്ള തൊഴിലാളികളെ പിരിച്ചുവിടാൻ തുടങ്ങി.


■ സംഭവം വിവരിക്കുന്നത് ഇങ്ങനെ

★ 1968 ഡിസംബർ 25 ലെ കലാപത്തില്‍  അതിജീവിച്ച  ഒരാളാണ് ജി പഴനിവേല്‍ .ഇന്ത്യന്‍  എക്സ്പ്രസ് മാധ്യമത്തോട് സംസാരിച്ച പഴനിവേൽ അനുസ്മരിക്കുന്നു, “ വേതന വര്‍ദ്ധനവിന്‍റെ അവകാശങ്ങൾ ഞങ്ങൾ ആവശ്യപ്പെട്ടപ്പോൾ കോപാകുലരായ സവര്‍ണ്ണ ഹിന്ദു ഭൂവുടമകൾ മറ്റൊരു യൂണിയൻ രൂപീകരിച്ചു : നെല്ല് നിർമ്മാതാക്കളുടെ സംഘടന. ഞങ്ങൾ ആവശ്യപ്പെട്ടത് അധിക അളവിൽ നെല്ല് മാത്രമാണ്. ഞങ്ങളെ ഒരു ഇടതു യൂണിയനുമായി ബന്ധപ്പെടുത്തി, അത് ഉപേക്ഷിച്ച് അവരുടെ അസോസിയേഷനിൽ ചേരാൻ ഭൂവുടമകൾ ആവശ്യപ്പെട്ടു കുറച്ച് തൊഴിലാളികൾ ക്യാമ്പ് മാറിയെങ്കിലും ഭൂരിപക്ഷവും എതിർത്തു. ഇത് നെല്ല് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സോണൽ പ്രസിഡന്റ് ഗോപാലകൃഷ്ണ നായിഡുനെ അസ്വസ്ഥനാക്കി. പ്രതികാരം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു, കൂട്ടക്കൊല നടത്തി. ”

★ 1968 ഡിസംബർ 25 ന് രാത്രി 10 മണിയോടെ, ഭൂവുടമകളും അവരുടെ 200 സഹായികളും  ലോറികളിൽ വന്ന് കുടിലുകൾക്ക് ചുറ്റും, രക്ഷപ്പെടാനുള്ള എല്ലാ വഴികളും വെട്ടിമാറ്റി.

★ രക്ഷപ്പെടാനുള്ള എല്ലാ വഴികളും വെട്ടിമാറ്റി നിമിഷങ്ങൾക്കകം അവർ കുടിലുകളെ വളഞ്ഞു. ദലിത് തൊഴിലാളികൾക്ക് വെടിയേൽക്കുകയും രണ്ട് പേർക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു. ഗ്രാമീണർക്ക് സ്വയം സംരക്ഷിക്കാനായി കല്ലെറിയാൻ മാത്രമേ കഴിയൂ.

★ രക്ഷപ്പെടാന്‍ മറ്റൊരു സ്ഥലവും കണ്ടെത്താതെ, നിരവധി സ്ത്രീകളും കുട്ടികളും ചില വൃദ്ധരും ഒരു കുടിലിൽ അഭയം തേടി. അക്രമികൾ കുടിലിനു ചുറ്റും വളയുകയും തീകൊളുത്തുകയും അകത്തുള്ള എല്ലാവരെയും ചുട്ടുകൊല്ലുകയും ചെയ്തു. പുല്ലും ഉണങ്ങിയ വിറകും ഉപയോഗിച്ച് തീ ആസൂത്രിതമായി കത്തിച്ചു.

★ രക്ഷപ്പെടുമെന്ന പ്രതീക്ഷയിൽ കത്തുന്ന കുടിലിൽ നിന്ന് വലിച്ചെറിയപ്പെട്ട രണ്ട് കുട്ടികളെ തീപിടുത്തക്കാർ വീണ്ടും തീയിലേക്ക് വലിച്ചെറിഞ്ഞു. കത്തുന്ന കുടിലിൽ നിന്ന് പുറത്തിറങ്ങിയ ആറ് പേരിൽ രണ്ടുപേരെ പിടികൂടി വെട്ടിക്കൊലപ്പെടുത്തി വീണ്ടും തീയിലേക്ക് വലിച്ചെറിഞ്ഞു.

★ ഇരുപത് സ്ത്രീകളെയും 16 കുട്ടികളെയും 5  വ്യദ്ധന്മാരും ജീവനോടെ ചുട്ടുകൊന്നു.

★ കൂട്ടക്കൊല നടത്തിയ ഉടൻ തന്നെ  സംരക്ഷണം ആവശ്യപ്പെട്ട് അക്രമികൾ പ്രാദേശിക പോലീസ് സ്റ്റേഷനിൽ പോയി. 

★ തുടർന്നുള്ള വിചാരണയിൽ, ഭൂവുടമകൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് ശിക്ഷിക്കപ്പെട്ടു. ഇവരിൽ പത്ത് പേർക്ക് 1970 ൽ 10 വർഷം തടവ് ശിക്ഷ വിധിച്ചു. എന്നിരുന്നാലും, 1975 ൽ മദ്രാസ് ഹൈക്കോടതി ഭൂവുടമയെ കുറ്റവിമുക്തനാക്കി. നാഗപട്ടണം ജില്ലാ കോടതിയുടെ വിധി റദ്ദാക്കി 

★ പ്രധാന പ്രതി 1980 ൽ പ്രതികാര ആക്രമണത്തിൽ കൊല്ലപ്പെട്ടു. ദലിത് സമുദായത്തിലെ അംഗങ്ങൾക്കെതിരെ കേസ് ഫയൽ ചെയ്തു. 1994 ൽ മദ്രാസ് ഹൈക്കോടതി കാർഷിക തൊഴിലാളികളെ കുറ്റവിമുക്തരാക്കി.

★ കൂട്ടക്കൊലയോട് പ്രതികരിച്ച അന്നത്തെ മുഖ്യമന്ത്രി സി. അന്നദുരൈ തന്റെ രണ്ട് കാബിനറ്റ് മന്ത്രിമാരായ പിഡബ്ല്യുഡി മന്ത്രി എം കരുണാനിധി , നിയമമന്ത്രി എസ്. മാധവൻ എന്നിവരെ സംഭവസ്ഥലത്തേക്ക് അയച്ചു. അനുശോചനം അറിയിക്കുകയും നടപടി വാഗ്ദാനം ചെയ്യുകയും ചെയ്തു.

■ കൂട്ടക്കൊലക്ക് ശേഷം

★ കൂട്ടക്കൊലയ്ക്ക് 10 വർഷത്തിനുശേഷം 1978 ൽ അന്നത്തെ എ.ഐ.എ.ഡി.എം.കെ സർക്കാർ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ഓരോരുത്തർക്കും ഓരോ ഏക്കർ ഭൂമി നൽകി. എന്നിരുന്നാലും, ഇത് സൗജന്യമായിരുന്നില്ല. ഏക്കറിന് 7,200 രൂപയ്ക്കാണ് സംസ്ഥാന സർക്കാർ വായ്പ നൽകിയത്. ഇത് നിരവധി കുടുംബങ്ങൾക്ക് ഭൂമി സ്വന്തമാക്കുന്നതിൽ നിന്ന് തടഞ്ഞു.

★ കൃഷ്ണമൽ ജഗന്നാഥന്റെയും ലാൻഡ് ഫോർ ടില്ലേഴ്സ് ഫ്രീഡം (ലാഫ്റ്റി) എന്ന സംഘടനയുടെയും നിരന്തരമായ പരിശ്രമം മൂലമാണ് കൂടുതൽ കുടുംബങ്ങൾക്ക് ഇപ്പോൾ ഭൂമി സ്വന്തമായിട്ടുള്ളത്,

■ പെരിയാര്‍ 

★ അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ ശബ്ദമെന്നറിയപ്പെട്ട പെരിയാര്‍ ഈ വിഷയത്തില്‍ നിശബ്ദത പാലിച്ചു..

★ സ്വന്തം ജാതിയില്‍ പെട്ട പ്രതി ഗോപാലകൃഷ്ണ നായിഡുവിനെ സംരക്ഷിക്കാനാണ് പെരിരാര്‍ ശ്രമിക്കുന്നതെന്ന ആരോപണമുയര്‍ന്നു

★ ഒരു മാസത്തിനുശേഷം പെരിയാർ ഈ സംഭവത്തെക്കുറിച്ച് ആദ്യമായി വാ തുറന്നു

: “വേതനം നിങ്ങൾക്ക് ആവശ്യപ്പെടാൻ കഴിയുന്ന ഒന്നല്ല, വേതനം മാർക്കറ്റ് സാഹചര്യങ്ങളാൽ നിർണ്ണയിക്കപ്പെടുന്ന ഒന്നാണ്”,

 കൂട്ടക്കൊലയ്ക്ക് കമ്മ്യൂണിസ്റ്റുകളെ അദ്ദേഹം കുറ്റപ്പെടുത്തി

★ നിലവില്‍ ഈ കൂട്ടക്കൊലക്ക് പെരിയാര്‍ അനുകൂലികള്‍ പുതിയ ന്യായീകരണങ്ങള്‍ നിരത്തുന്നുണ്ട്

 '' പെരിയാര്‍ ആ സമയം ഹോസ്പിറ്റലില്‍ ആയിരുന്നെന്നും, പെരിയാര്‍ വിഷയം അറിഞ്ഞ ഉടനെ കൂട്ടക്കൊലയെ വിമര്‍ശിച്ചുകൊണ്ട് ലേഖനം എഴുതി എന്നും,പെരിയാരെ കാണാന്‍ പ്രതി ഗോപാലകൃഷ്ണ നായിഡു ശ്രമിച്ചുവെന്നും പക്ഷേ പെരിയാര്‍ കാണാന്‍ കൂട്ടാക്കിയില്ല എന്നുള്ള വാദങ്ങള്‍ വെച്ചു ന്യായീകരണം നിലവില്‍ ഇറക്കിയിട്ടുണ്ട് ''

■ അസുരന്‍ 

★ അസുരന്റെ കഥാപശ്ചാത്തലത്തെക്കുറിച്ചാണ്  1968ല്‍ തമിഴ്‌നാട്ടില്‍ നടന്ന   കില്‍വെല്‍മണി ഗ്രാമത്തില്‍ 44പേരെ ചുട്ടുകൊന്ന സംഭവത്തിന്‍റെ ചില ഭാഗങ്ങളാണ് ചിത്രീകരിച്ചിട്ടുള്ളത് എന്നൊരു വാദം നിലനില്‍ക്കുന്നു...!

■ നിലവിലെ അവസ്ഥ 

★ കാലങ്ങളായി ഈ അവസ്ഥയിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച് 2013 നും 2015 നും ഇടയിൽ തമിഴ്‌നാട്ടിൽ പട്ടികജാതി-പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമം (1989) പ്രകാരം 5,131 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 23,861 കേസുകളുള്ള പട്ടിക.

പക്ഷേ, പലരും റിപ്പോർട്ട് ചെയ്യപ്പെടാതെ തുടരുന്നു.

അവസാനമായി അസുരന്‍ സിനിമയിലെഒരു ഡയലോഗ് പറഞ്ഞു നിര്‍ത്തുന്നു

》》 ‘നമ്മുടെ പണവും ഭൂമിയും അവര്‍ തട്ടിയെടുക്കും. പക്ഷേ നമ്മുടെ വിദ്യാഭ്യാസം തട്ടിയെടുക്കാന്‍ ആര്‍ക്കും സാധിക്കില്ല.’ 《《

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
✍️®️മഹേഷ് ഭാവന✍️

(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍  ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)

https://t.me/MaheshB4

https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
കടപ്പാട് , റഫറന്‍സ് , SOURCE

★ wiki

★ https://www.newindianexpress.com/states/tamil-nadu/2018/dec/25/things-changed-but-a-lot-more-yet-to-be-done-say-experts-1916077.html

★ http://www.thehindu.com/todays-paper/tp-national/tp-tamilnadu/anniversary-of-keezhvenmani-carnage-observed/article126200.ece

★ https://web.archive.org/web/20070629160620/http://cssaame.com/issues/18_1/RACINES.pdf

★ http://timesofindia.indiatimes.com/city/madurai/Communists-dalit-groups-pay-respects-to-Keezhvenmani-massacre-victims/articleshow/17762971.cms

★http://www.newindianexpress.com/states/tamil-nadu/2017/dec/24/fire-of-1968-still-burning-inside-1735689.html

★https://www.thehindu.com/news/national/tamil-nadu/New-memorial-to-commemorate-Keezhvenmani-massacre/article11405049.ece

★http://www.milligazette.com/news/13400-no-one-killed-the-dalits

★http://toanewdawn.blogspot.com/2015/11/no-one-killed-dalits-part-i-by-meena_21.html

★ https://www.newindianexpress.com/galleries/entertainment/2019/oct/08/is-dhanush-starrer-asuran-based-on-the-1968-kilvenmani-massacre-in-tamil-nadu-find-out-102578--1.html

★ https://www.youtube.com/watch?v=YZJ1WLQxetY

★ https://youtu.be/NF8Gem4PQVU

★https://thewire.in/history/periyar-right-liberal-critiques

★ https://swarajyamag.com/politics/10-reasons-why-ambedkar-would-not-get-along-very-well-with-periyar

☆☆☆☆☆☆☆☆☆☆☆☆☆☆☆☆

Tuesday, April 14, 2020

അംബേദ്കരിന്‍റെ വിജയങ്ങള്‍

ഡോ. ബാബാസാഹേബ് ഭീംറാവു അംബേദ്കർ, നമ്മുടെ സ്വാതന്ത്ര്യസമരത്തിലെ ഒരു മികച്ച നേതാവും നമ്മുടെ സമൂഹത്തിലെ താഴേക്കിടയിലുള്ളതും പിന്നോക്കവുമായ വിഭാഗങ്ങളുടെ അവകാശങ്ങൾക്കായുള്ള ശക്തമായ പോരാടിയ വ്യക്തിയും. ഭാരത് രത്‌ന സ്വീകർത്താവ്,  പണ്ഡിതൻ, പത്രപ്രവർത്തകൻ, വിദ്യാഭ്യാസ വിദഗ്ദ്ധൻ, നിയമജ്ജന്‍, സാമൂഹിക പരിഷ്കർത്താവ്, രാഷ്ട്രീയ നേതാവ് എല്ലാമായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ പ്രധാന വാസ്തുശില്പിയായിരുന്നു അദ്ദേഹം, 


■ ഡോ. അംബേദ്കര്‍  തന്റെ ജാതിയും മോശം സാമ്പത്തിക പശ്ചാത്തലവും കാരണം നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് അറിവിന്റെ പരിശ്രമത്തിനായി അദ്ദേഹം സ്വയം സമർപ്പിച്ചു. 

■ മുംബൈയിലെ എൽഫിൻസ്റ്റോൺ കോളേജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ചേരുന്നതിന് സ്‌കോളർഷിപ്പ് നേടി. അവിടെ നിന്ന് ഡോക്ടറേറ്റ് നേടി. 1916-ൽ അദ്ദേഹം യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് മാറി, അവിടെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിച്ചു. തുടർന്ന് ഗ്രേയ്‌സ് ഇൻ ബാരിസ്റ്റർ-അറ്റ്-ലോ ബിരുദം നേടി. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ഡോ. ​​അംബേദ്കർ അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ ശബ്ദമായി മാറുകയും അവരുടെ ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി സംഘടനകൾ ആരംഭിക്കുകയും ചെയ്തു.

■ 1919 ലെ ഇന്ത്യൻ ഗവൺമെന്റ് ആക്റ്റ് തയ്യാറാക്കുന്ന സൗത്ത്ബറോ കമ്മിറ്റി മുമ്പാകെ സാക്ഷ്യപ്പെടുത്താൻ അംബേദ്കറെ ക്ഷണിച്ചിരുന്നു. ഈ ഹിയറിംഗിൽ, തൊട്ടുകൂടാത്തവർക്കും മറ്റ് മതവിഭാഗങ്ങൾക്കും പ്രത്യേക വോട്ടർമാരും സംവരണവും സൃഷ്ടിക്കണമെന്ന് അംബേദ്കർ വാദിച്ചു. 

■  ഡോ. അംബേദ്കറുടെ പാരമ്പര്യവും ഇന്ത്യയിലേക്കുള്ള സംഭാവനയും പല മേഖലകളിലും കാണാൻ കഴിയും. 1923 ലെ അദ്ദേഹത്തിന്റെ പിഎച്ച്ഡി പ്രബന്ധം "The Evolution of Provincial Finance in British India” എന്ന വിഷയത്തിൽ അക്കാദമിക് അടിസ്ഥാനം നൽകി. ഇത് പിന്നീട് ഭരണഘടനയുടെ ആർട്ടിക്കിൾ 280 വഴി ധനകാര്യ കമ്മീഷന്‍  സ്ഥാപിക്കപ്പെട്ടു. 

■ 1924ല്‍ ബോംബെ ഹൈക്കോടതിയിൽ നിയമം അഭ്യസിക്കുന്നതിനിടയിൽ, തൊട്ടുകൂടാത്തവർക്ക് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും അവരെ ഉയർത്താനും അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തിന്റെ ആദ്യത്തെ സംഘടിത ശ്രമം, വിദ്യാഭ്യാസവും സാമൂഹിക-സാമ്പത്തിക പുരോഗതിയും, ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ള  സ്ഥാപനമായ ബഹിഷ്ക്രിത് ഹിതകാരിനി സഭ സ്ഥാപിച്ചതാണ്.  ദലിത് അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി അദ്ദേഹം അഞ്ച് ആനുകാലികങ്ങൾ ആരംഭിച്ചു - മുക്നായക് ( ഭീമന്റെ നേതാവ്, 1920), ബഹിഷ്കൃത് ഭാരത് (ഒറ്റപ്പെട്ട ഇന്ത്യ, 1924), സമത (സമത്വം, 1928), ജനത (ദി പീപ്പിൾ, 1930), പ്രബുദ്ധ ഭാരത് (പ്രബുദ്ധ ഇന്ത്യ, 1956).

■ ഓൾ-യൂറോപ്യൻ സൈമൺ കമ്മീഷനുമായി ചേർന്ന് 1925-ൽ അദ്ദേഹത്തെ ബോംബെ പ്രസിഡൻസി കമ്മിറ്റിയിലേക്ക് നിയമിച്ചു.  ഈ കമ്മീഷൻ ഇന്ത്യയിലുടനീളം വലിയ പ്രതിഷേധത്തിന് കാരണമായി. ഈ റിപ്പോർട്ട് മിക്ക ഇന്ത്യക്കാരും അവഗണിച്ചെങ്കിലും അംബേദ്കർ തന്നെ പ്രത്യേക ശുപാർശകൾ എഴുതി ഭാവിയിലെ ഇന്ത്യൻ ഭരണഘടനയ്ക്കായി

■ ഡോ. അംബേദ്കർ 1925 ൽ "Royal Commission on Indian Currency & Finance”ല്‍ സമർപ്പിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകൃതമായത് . ഡോ. അംബേദ്കറുടെ "The Problem of the Rupee- Its Problems and Its Solution” എന്ന പുസ്തകം വിലമതിക്കാനാവാത്തതായി കമ്മീഷൻ അംഗങ്ങൾ കണ്ടെത്തി. ആർ‌ബി‌ഐ ആക്റ്റ് 1934 ആയി പാസാവാന്‍  ഈ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങള്‍ ഒരു കാരണമായിരുന്നു.

■ 1926 ൽ അംബേദ്കറുടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1956 വരെ അദ്ദേഹം രാഷ്ട്രീയരംഗത്ത് വിവിധ പദവികൾ തുടർന്നു. 1926 ഡിസംബറിൽ ബോംബെ ഗവർണർ അദ്ദേഹത്തെ ബോംബെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി നാമനിർദേശം ചെയ്തു; അദ്ദേഹം തന്റെ ചുമതലകൾ ഗൗരവമായി എടുക്കുകയും സാമ്പത്തിക കാര്യങ്ങളിൽ പലപ്പോഴും പ്രസംഗിക്കുകയും ചെയ്തു. 1936 വരെ അദ്ദേഹം ബോംബെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു

■1927 ആയപ്പോഴേക്കും തൊട്ടുകൂടായ്മയ്‌ക്കെതിരെ സജീവമായ നീക്കങ്ങൾ നടത്താൻ അംബേദ്കർ തീരുമാനിച്ചിരുന്നു. പൊതു കുടിവെള്ള സ്രോതസ്സുകൾ തുറക്കുന്നതിനായി അദ്ദേഹം പൊതു മുന്നേറ്റങ്ങളും മാർച്ചുകളും ആരംഭിച്ചു. ഹിന്ദു ക്ഷേത്രങ്ങളിൽ പ്രവേശിക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടവും അദ്ദേഹം ആരംഭിച്ചു. നഗരത്തിലെ പ്രധാന വാട്ടർ ടാങ്കിൽ നിന്ന് വെള്ളം എടുക്കാൻ തൊട്ടുകൂടാത്ത സമുദായത്തിന്റെ അവകാശത്തിനായി പോരാടുന്നതിനായി അദ്ദേഹം മഹാദിലെ ഒരു സത്യാഗ്രഹത്തെ നയിച്ചു. . 

■ 1927 ഡിസംബർ 25 ന് മനുസ്മൃതിയുടെ പകർപ്പുകൾ കത്തിക്കാൻ അദ്ദേഹം ആയിരക്കണക്കിന് അനുയായികളെ നയിച്ചു. അങ്ങനെ വർഷം തോറും ഡിസംബർ 25 ന് മനുസ്മൃതി ദഹാൻ ദിൻ (മനുസ്മൃതി കത്തുന്ന ദിനം) ആംബേദ്കര്‍ അനുകൂലികളും ദലിതരും ആഘോഷിക്കുന്നു.

■ 1930ല്‍ മൂന്നുമാസത്തെ തയ്യാറെടുപ്പിനുശേഷം  അംബേദ്കർ കാലാരം ക്ഷേത്ര സത്യാഗ്രഹ പ്രസ്ഥാനം ആരംഭിച്ചു.  15,000 ത്തോളം വോളന്റിയർമാർ കാലാരം ക്ഷേത്ര സത്യാഗ്രഹത്തിൽ ഒത്തുകൂടി. അവർ ഗേറ്റിലെത്തിയപ്പോൾ കവാടങ്ങൾ ബ്രാഹ്മണ അധികൃതർ അടച്ചുകൊണ്ട് പ്രതിരോധിച്ചു .

■ 1930 നവംബർ 2ന് ആരംഭിച്ച വട്ടമേശസമ്മേളനത്തിൽ അംബേദ്കർ പങ്കെടുത്തു

■ 1932 ൽ ബ്രിട്ടീഷുകാർ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്കായി കമ്മ്യൂണല്‍  അവാർഡ് പ്രഖ്യാപിച്ചു ഇത് ദളിത് ജനങ്ങള്‍ക്ക്  ഒരു പ്രത്യേക വോട്ടർ രൂപീകരിക്കുന്നതായിരുന്നു. തൊട്ടുകൂടാത്തവർക്കായി പ്രത്യേക വോട്ടർമാരെ നിയോഗിക്കുന്ന നിയമത്തെ ഗാന്ധി ശക്തമായി എതിർത്തു, അത്തരമൊരു ക്രമീകരണം ഹിന്ദു സമുദായത്തെ ഭിന്നിപ്പിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു.  പൂനയിലെ യെർവാഡ സെൻട്രൽ ജയിലിൽ തടവിലായിരിക്കുമ്പോൾ ഗാന്ധി ഉപവസിച്ചു. ഉപവാസത്തെത്തുടര്‍ന്ന് കോൺഗ്രസ് രാഷ്ട്രീയക്കാരും പ്രവർത്തകരായ മദൻ മോഹൻ മാളവിയയും പൽവങ്കർ ബലൂവും അംബേദ്കറും അനുയായികളുമായി സംയുക്ത യോഗങ്ങൾ യെർവാഡയിൽ സംഘടിപ്പിച്ചു. 1932 സെപ്റ്റംബർ 25 ന് അംബേദ്കറും (ഹിന്ദുക്കൾക്കിടയിലെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങൾക്ക് വേണ്ടി) മദൻ മോഹൻ മാളവിയയും (മറ്റ് ഹിന്ദുക്കൾക്ക് വേണ്ടി) തമ്മിൽ പൂന കരാർ എന്നറിയപ്പെടുന്ന കരാർ ഒപ്പിട്ടു. കരാറിൽ താൽക്കാലിക നിയമസഭകളിലെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്കായി പൊതു വോട്ടർമാർക്കുള്ളിൽ സംവരണം ചെയ്തിട്ടുണ്ട്.  ഏകീകൃത വോട്ടർമാരായ പൂന കരാറിൽ തത്വത്തിൽ രൂപപ്പെട്ടതാണ്, എന്നാൽ പ്രാഥമിക, ദ്വിതീയ തിരഞ്ഞെടുപ്പുകൾ തൊട്ടുകൂടാത്തവർക്ക് പ്രായോഗികമായി സ്വന്തം സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ അനുവദിച്ചു. 

■ 1935 ഒക്ടോബർ 13 ന് നാസിക്കിൽ നടന്ന യെയോള പരിവർത്തന സമ്മേളനത്തിൽ അംബേദ്കർ മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള ആഗ്രഹം പ്രഖ്യാപിക്കുകയും ഹിന്ദുമതം വിട്ടുപോകാൻ അനുയായികളെ ഉദ്‌ബോധിപ്പിക്കുകയും ചെയ്തു.  

■ 1936 ൽ അംബേദ്കർ ഇൻഡിപെൻഡന്റ് ലേബർ പാർട്ടി സ്ഥാപിച്ചു. 1937 ലെ ബോംബെ തിരഞ്ഞെടുപ്പിൽ 13 നിയമസഭകൾക്കും 4 പൊതു സീറ്റുകൾക്കുമായി കേന്ദ്ര നിയമസഭയിലേക്ക് മത്സരിച്ച് യഥാക്രമം 11, 3 സീറ്റുകൾ നേടി. ബോംബെ നിയമസഭയിലേക്ക് നിയമസഭാംഗമായി (എം‌എൽ‌എ) അംബേദ്കർ തിരഞ്ഞെടുക്കപ്പെട്ടു. 1942 വരെ അദ്ദേഹം നിയമസഭാംഗമായിരുന്നു. ഈ സമയത്ത് ബോംബെ നിയമസഭയിൽ പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചു

■ 1936 മെയ് 15 ന് അംബേദ്കർ തന്റെ ജാതി ഉന്മൂലനം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഇത് ഹിന്ദു യാഥാസ്ഥിതിക മതനേതാക്കളെയും ജാതിവ്യവസ്ഥയെയും ശക്തമായി വിമർശിച്ചു,

■ വൈസ്രോയി കൗൺസിലിലെ തൊഴിൽ മന്ത്രി എന്ന നിലയിൽ ഡോ. അംബേദ്കർ 1942 ൽ ദിവസത്തിൽ 12 മണിക്കൂറിൽ നിന്ന് 8 മണിക്കൂറായി ജോലി കുറയ്ക്കുന്നതിനുള്ള പോരാട്ടത്തിന് വിജയകരമായി നേതൃത്വം നൽകി.

■ ഇന്ത്യയില്‍ Employment Exchange ആരംഭിക്കുന്നതിനുള്ള ആശയം അദ്ദേഹം സംഭാവന ചെയ്തു. 

■ സെൻട്രൽ ടെക്നിക്കൽ പവർ ബോർഡ്, നാഷണൽ പവർ ഗ്രിഡ് സിസ്റ്റം, സെൻട്രൽ വാട്ടർ ഇറിഗേഷൻ ആൻഡ് നാവിഗേഷൻ കമ്മീഷൻ എന്നിവ സ്ഥാപിക്കുന്നതിൽ അദ്ദേഹം ഏറെക്കുറെ ഉത്തരവാദിയായിരുന്നു. 

■ ദാമോദർ വാലി പദ്ധതി, ഹിരാക്കുഡ് പദ്ധതി, സോൺ റിവർ പദ്ധതി എന്നിവ സ്ഥാപിക്കുന്നതിൽ അംബേദ്കർ പ്രധാന പങ്കുവഹിച്ചു.

■ താഴ്ന്ന വരുമാനക്കാർക്കുള്ള ആദായനികുതിയെ അദ്ദേഹം എതിർത്തു.  സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിന് ലാൻഡ് റവന്യൂ ടാക്സ്, എക്സൈസ് ഡ്യൂട്ടി പോളിസികളിൽ അദ്ദേഹം സംഭാവന നൽകി

 ■ നിരക്ഷരത, അജ്ഞത, അന്ധവിശ്വാസം എന്നിവയിൽ നിന്ന് സാമൂഹ്യമായി പിന്നാക്കക്കാരെ മോചിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമായി വിദ്യാഭ്യാസത്തെ ഡോ. അംബേദ്കർ കണ്ടു. സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ വിദ്യാഭ്യാസ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ 1945 ൽ അദ്ദേഹം പീപ്പിൾസ് എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിച്ചു. 

■ 1946 ൽ എഴുതിയ Who Were the Shudras എന്ന പുസ്തകത്തിൽ അംബേദ്കർ ശൂദ്രരെ ആര്യനായി വീക്ഷിക്കുകയും ആര്യൻ അധിനിവേശ സിദ്ധാന്തത്തെ ശക്തമായി നിരാകരിക്കുകയും ചെയ്തു.  

■ 1946 ലെ ഇന്ത്യൻ ഭരണഘടനാ അസംബ്ലി തിരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവച്ചെങ്കിലും അംബേദ്കർ തന്റെ രാഷ്ട്രീയ പാർട്ടിയെ പട്ടികജാതി ഫെഡറേഷനായി മാറ്റിയതിന്റെ മേൽനോട്ടം വഹിച്ചു. പിന്നീട് മുസ്ലീം ലീഗ് അധികാരത്തിലിരുന്ന ബംഗാളിലെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 

■ 1947-ൽ അംബേദ്കർ ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയായി.ഭരണഘടനാകമ്മറ്റിയുടെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.

■ ഡോ. അംബേദ്കർ ലിംഗസമത്വത്തിനു വേണ്ടിയും പോരാടിയ വ്യക്തിയായിരുന്നു . പാരമ്പര്യ സ്വത്തിലും വിവാഹത്തിലും സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾക്കായി പോരാടി. 1951 ൽ തന്റെ കരട് ഹിന്ദു കോഡ് ബില്ലിന് പാർലമെന്റിന്റെ പിന്തുണ ലഭിക്കാത്തതിനാൽ അദ്ദേഹം മന്ത്രിസഭയിൽ നിന്ന് രാജിവച്ചു.

■ 1952 ലെ ബോംബെ നോർത്ത് ഒന്നാം ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ അംബേദ്കർ മത്സരിച്ചെങ്കിലും  കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയായ നാരായൺ കജ്‌റോക്കറോട് പരാജയപ്പെട്ടു. അംബേദ്കർ രാജ്യസഭയിൽ അംഗമായി,  നിയുക്ത അംഗമായി. ഭണ്ഡാരയിൽ നിന്ന് 1954 ലെ ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം വീണ്ടും ലോക്സഭയിൽ പ്രവേശിക്കാൻ ശ്രമിച്ചു, പക്ഷേ അദ്ദേഹം മൂന്നാം സ്ഥാനത്തെത്തി (കോൺഗ്രസ് പാർട്ടി വിജയിച്ചു). 1957 ലെ രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പായപ്പോഴേക്കും അംബേദ്കർ മരിച്ചു.

■ 1956 സെപ്റ്റംബർ 30 ന് "പട്ടികജാതി ഫെഡറേഷനെ" പിരിച്ചുവിട്ട് " റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ " സ്ഥാപിക്കുമെന്ന് അംബേദ്കർ പ്രഖ്യാപിച്ചിരുന്നു, എന്നാൽ പാർട്ടി രൂപീകരിക്കുന്നതിന് മുമ്പ് 1956 ഡിസംബർ 6 ന് അദ്ദേഹം അന്തരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ അനുയായികളും പ്രവർത്തകരും ഈ പാർട്ടി രൂപീകരിക്കാൻ പദ്ധതിയിട്ടു. പാർട്ടി സ്ഥാപിക്കുന്നതിനായി 1957 ഒക്ടോബർ 1 ന്  യോഗം നാഗ്പൂരിൽ നടന്നു. ഈ യോഗത്തിൽ എൻ. ശിവരാജ് , യശ്വന്ത് അംബേദ്കർ, പി ടി ബോറേൽ, എ ജി പവാർ, ദത്ത കാട്ടി, ഡി എ രൂപാവത എന്നിവർ പങ്കെടുത്തു. 1957 ഒക്ടോബർ 3 നാണ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ രൂപീകൃതമായത്. എൻ. ശിവരാജ് പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

■ 1956 ഒക്ടോബർ 14-ന് അംബേദ്കറും 300,000 അനുയായികളും ബുദ്ധമതം സ്വീകരിച്ചു.

■  ഇന്ത്യൻ ഭരണഘടനയുടെ കരട് കമ്മിറ്റി ചെയർമാൻ എന്ന നിലയിലുള്ള ഡോ. അംബേദ്കറുടെ ഏറ്റവും വലിയതും പ്രധാനപ്പെട്ടതുമായ സംഭാവനയാണ് നിസംശയം  പറയാം 

■ സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയ പരിവർത്തനം കാണാൻ ആഗ്രഹിക്കുന്നുവെന്ന് ഡോ. അംബേദ്കർ മനസ്സിൽ വ്യക്തമായിരുന്നു. ഇന്ത്യയിലെ അനേകം ആളുകൾ സ്വാതന്ത്ര്യവും അവസരങ്ങളുടെ തുല്യതയും ആസ്വദിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഇന്ത്യയെ ജാതീയതയിൽ നിന്നും വർഗീയതയിൽ നിന്നും ഒഴിവാക്കാനും വിദ്യാഭ്യാസവും വികസനവും രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിക്കാനും അദ്ദേഹം ആഗ്രഹിച്ചു. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും തഴച്ചുവളരുകയും പിന്നോക്കാവസ്ഥ ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു ആധുനിക സംസ്ഥാനമായി ഇന്ത്യ ഉയർന്നുവരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഡോ. അംബേദ്കർ സമൂലമായ മാറ്റത്തിൽ വിശ്വസിച്ചു, പക്ഷേ ഈ മാറ്റം രക്തച്ചൊരിച്ചിലിലൂടെ സംഭവിക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. പാർലമെന്ററി ജനാധിപത്യത്തിലൂടെയും നിയമവാഴ്ചയിലൂടെയും പരിവർത്തനം ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.

■ ദക്ഷിണേഷ്യയിലെ ഇസ്ലാമിക ആചാരത്തെയും അംബേദ്കർ വിമർശിച്ചു.  ബാലവിവാഹത്തെയും മുസ്‌ലിം സമൂഹത്തിൽ സ്ത്രീകളോട് മോശമായി പെരുമാറിയതിനെയും അദ്ദേഹം അപലപിച്ചു.

SOURCE - http://www.columbia.edu/itc/mealac/pritchett/00ambedkar/ambedkar_partition/410.html

■ ആർട്ടിക്കിൾ 370 നെ എതിർക്കുന്നു

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 അംബേദ്കർ എതിർത്തു, അത് ജമ്മു കശ്മീർ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകി, അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി ഉൾപ്പെടുത്തിയിരുന്നു. കശ്മീർ നേതാവ് ഷെയ്ഖ് അബ്ദുല്ലയോട് അംബേദ്കർ വ്യക്തമായി പറഞ്ഞതായി ബൽ‌രാജ് മധോക് പറഞ്ഞു: 

“ഇന്ത്യ നിങ്ങളുടെ അതിർത്തികൾ സംരക്ഷിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു, അവർ നിങ്ങളുടെ പ്രദേശത്ത് റോഡുകൾ നിർമ്മിക്കണം, അവർ നിങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ നൽകണം, കശ്മീരിന് ഇന്ത്യയ്ക്ക് തുല്യ പദവി ലഭിക്കണം. ഇന്ത്യാ ഗവൺമെന്റിന് പരിമിതമായ അധികാരങ്ങൾ മാത്രമേ ഉണ്ടാകാവൂ, ഇന്ത്യൻ ജനങ്ങൾക്ക് കശ്മീരിൽ അവകാശങ്ങളുണ്ടാകരുത്.ഈ നിർദ്ദേശത്തിന് സമ്മതം നൽകുന്നത് ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ വഞ്ചനാപരമായ കാര്യമാണ്, ഇന്ത്യൻ നിയമമന്ത്രിയെന്ന നിലയിൽ ഞാനൊരിക്കലും അത് ചെയ്യില്ല. " 

പിന്നെ ഷേക്ക് അബ്ദുല്ല നെഹ്‌റുവിനെ സമീപിച്ചു, അദ്ദേഹത്തെ ഗോപാൽ സ്വാമി അയ്യങ്കറിലേക്ക് നയിച്ചു. അദ്ദേഹം സർദാർ പട്ടേലിനെ സമീപിച്ചു. അബ്ദുല്ലക്ക് പ്രത്യേക പദവി നല്‍കി. നെഹ്‌റു വിദേശ പര്യടനത്തിനിടെ  ആർട്ടിക്കിൾ പാസായി. ലേഖനം ചർച്ചയ്ക്ക് വന്ന ദിവസം അംബേദ്കർ അതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല, മറിച്ച് മറ്റ് ലേഖനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. എല്ലാ വാദങ്ങളും കൃഷ്ണ സ്വാമി അയ്യങ്കറാണ് നടത്തിയത്

■ ഏകീകൃത സിവിൽ കോഡിനുള്ള പിന്തുണ

ഭരണഘടനാ അസംബ്ലിയിൽ നടന്ന സംവാദങ്ങളിൽ, ഏകീകൃത സിവിൽ കോഡ് അംഗീകരിക്കാൻ ശുപാർശ ചെയ്തുകൊണ്ട് ഇന്ത്യൻ സമൂഹത്തെ പരിഷ്കരിക്കാനുള്ള തന്റെ ആഗ്രഹം അംബേദ്കർ പ്രകടിപ്പിച്ചു

■ മരണം

1948 മുതൽ അംബേദ്കർ പ്രമേഹ രോഗബാധിതനായിരുന്നു . 1954 ജൂൺ മുതൽ ഒക്ടോബർ വരെ അദ്ദേഹം കിടപ്പിലായിരുന്നു.  രാഷ്‌ട്രീയ പ്രശ്‌നങ്ങളാൽ അദ്ദേഹത്തെ കൂടുതൽ ആകർഷിച്ചു, ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചു. 1955-ൽ അദ്ദേഹത്തിന്റെ ആരോഗ്യം വഷളായി. അവസാന കയ്യെഴുത്തുപ്രതിയായ ബുദ്ധനും ധർമ്മവും പൂർത്തിയാക്കി മൂന്ന് ദിവസത്തിന് ശേഷം 1956 ഡിസംബർ 6 ന് ദില്ലിയിലെ വീട്ടിൽ വച്ച് അംബേദ്കർ  മരിച്ചു.

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
✍®മഹേഷ് ഭാവന✍

(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍  ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)

എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍

https://t.me/MaheshB4

https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

റഫറന്‍സ് , കടപ്പാട്,SOURCE ,

★ wiki

★ https://pib.gov.in/newsite/PrintRelease.aspx?relid=109313

★ https://indiankanoon.org/doc/559924/

★https://web.archive.org/web/20151018233954/http://www.outlookindia.com/article/the-lies-of-manu/281937

★https://web.archive.org/web/20110510041016/https://www.manase.org/en/maharashtra.php?mid=68&smid=23&pmid=1&id=857

★https://books.google.co.in/books?id=B-2d6jzRmBQC&pg=PA136&dq=%22kalaram+temple%22+%22ambedkar%22&redir_esc=y&hl=en#v=onepage&q=%22kalaram%20temple%22%20%22ambedkar%22&f=false

★http://www.britannica.com/EBchecked/topic/469892/Poona-Pact

★http://www.outlookindia.com/article/a-part-that-parted/281929

★ http://timesofindia.indiatimes.com/city/pune/Museum-to-showcase-Poona-Pact/articleshow/2400058.cms

★ http://www.outlookindia.com/article.aspx?281929

★ http://www.mkgandhi.org/articles/epic_fast.htm


http://www.frontline.in/navigation/?type=static&page=flonnet&rdurl=fl2815/stories/20110729281509500.htm

★ https://web.archive.org/web/20060906055230/http://www.columbia.edu/itc/mealac/pritchett/00ambedkar/timeline/1930s.html

★ https://www.firstpost.com/india/attention-sanghis-when-the-muslim-league-rescued-ambedkar-from-the-dustbin-of-history-2196678.html

★ http://www.columbia.edu/itc/mealac/pritchett/00ambedkar/ambedkar_partition/410.html

★https://web.archive.org/web/20130905070936/http://www.kashmir-information.com/ConvertedKashmir/Chapter26.html

★https://web.archive.org/web/20040207095529/http://www.india.indymedia.org/en/2003/08/6710.shtml

★ http://www.outlookindia.com/website/story/ambedkar-and-the-uniform-civil-code/221068

★ http://www.thehindu.com/news/national/ambedkar-favoured-common-civil-code/article7934565.ece

★ https://www.thebetterindia.com/94891/india-folk-painting-traditions-artist-livelihoods/

★https://www.beaninspirer.com/bhimrao-ramji-ambedkar-the-architect-of-the-constitution-of-india/

★https://scroll.in/article/727548/may-15-it-was-79-years-ago-today-that-ambedkars-annihilation-of-caste-was-published
☆ ☆ ☆ ☆ ☆ ☆ ☆ ☆ ☆ ☆ ☆ ☆ ☆

Thursday, February 13, 2020

ഹൈദരാബാദ് ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചതെങ്ങനെ..?

ഹൈദരാബാദിനെ ഇന്ത്യയോട് കൂട്ടിച്ചേർക്കാനുള്ള ഗവൺമെന്റിന്റെ എല്ലാ ശ്രമങ്ങളും വിഫലമായപ്പോൾ 1948 സെപ്റ്റംബർ 13-ന് ഇന്ത്യൻ സൈന്യം ഹൈദരാബാദിലേക്ക് പ്രവേശിച്ചു. സെപ്റ്റംബർ 17-ന് തന്നെ നൈസാം ഇന്ത്യ ഗവൺമെന്റിന് കീഴടങ്ങാൻ തയ്യാറായി. ഹൈദരാബാദിനെതിരെയുള്ള ഇന്ത്യാ ഗവൺമെന്റിന്റെ നടപടി ഹൈദരാബാദ് ആക്ഷൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.



നൈസാം ഉസ്മാൻ അലി കീഴടങ്ങിയതിനു ശേഷം 1952 മാർച്ച് വരെ ഹൈദരാബാദിൽ പട്ടാള ഭരണമായിരുന്നു. 1952-ൽ ആദ്യത്തെ പൊതുതെരെഞ്ഞെടുപ്പ് നടന്നു. തുടർന്ന് 1956-ലാണ് ആന്ധ്രാ സംസ്ഥാനം പുനസംഘടിപ്പിച്ചത്. 

■ ആദ്യകാല ചരിത്രം 

★ നഗരത്തിനടുത്ത് ഖനനം നടത്തിയ പുരാവസ്തു ഗവേഷകർ ക്രി.മു. 500 മുതൽ ഇരുമ്പുയുഗം കണ്ടെത്തിയിട്ടുണ്ട്. 

★ ആധുനിക ഹൈദരാബാദും പരിസരങ്ങളും ഉൾക്കൊള്ളുന്ന ഈ പ്രദേശം ചാലൂക്യ രാജവംശം 624 മുതൽ എ.ഡി 1075 വരെ ഭരിച്ചു. 

★ പതിനൊന്നാം നൂറ്റാണ്ടിൽ ചാലൂക്യ സാമ്രാജ്യം നാല് ഭാഗങ്ങളായി പിരിച്ചുവിട്ടതിനെത്തുടർന്ന്, 1158 മുതൽ ഗൊൽക്കൊണ്ട കകതിയ രാജവംശത്തിന്റെ നിയന്ത്രണത്തിലായി
ആധുനിക ഹൈദരാബാദിൽ നിന്ന് 148 കിലോമീറ്റർ (92 മൈൽ) വടക്കുകിഴക്കായി വാറങ്കലിലാണ് ഇതിന്റെ അധികാരസ്ഥാനം. 

■ മധ്യ കാല ചരിത്രം 

★ ദില്ലി സുൽത്താനത്തിലെ സുൽത്താൻ അലാവുദ്ദീൻ ഖൽജിയുടെ പരാജയത്തെത്തുടർന്ന് 1310 ൽ കകതിയ രാജവംശം ഖൽജി രാജവംശത്തിന്റെ ഒരു ഭരണാധികാരിയായി ചുരുങ്ങി. 1321 വരെ ഇത് നീണ്ടുനിന്നു, കക്കതിയ രാജവംശം അലാവുദ്ദീൻ ഖൽജിയുടെ ജനറലായ മാലിക് കാഫർ പിടിച്ചെടുത്തു.  ഈ കാലയളവിൽ, ഗൊൽക്കൊണ്ടയിലെ കൊല്ലൂർ ഖനികളിൽ നിന്ന് ദില്ലിയിലേക്ക് ഖനനം ചെയ്തതായി പറയപ്പെടുന്ന കോ-ഇ-നൂർ വജ്രം അലാവുദ്ദീൻ ഖൽജി എടുത്തു. . 

★ ഹൈദരാബാദിന് പടിഞ്ഞാറ് 200 കിലോമീറ്റർ (124 മൈൽ) തലസ്ഥാനമായ ഗുൽബർഗയുമൊത്തുള്ള ഡെക്കാൻ പീഠഭൂമി . ഈ സമയത്ത് ഹൈദരാബാദ് പ്രദേശം മുസുനൂരി നായക്കന്മാരുടെ നിയന്ത്രണത്തിലായിരുന്നു, എന്നിരുന്നാലും 1364 ൽ ബഹ്മണി സുൽത്താനേറ്റിന് കൈമാറാൻ അവർ നിർബന്ധിതരായി. 

★ 1518 വരെ ബഹ്മനി രാജാക്കന്മാർ ഈ പ്രദേശം ഭരിച്ചിരുന്നു. ഡെക്കാനിലെ ആദ്യത്തെ സ്വതന്ത്ര മുസ്ലീം ഭരണാധികാരികളായിരുന്നു അവർ.

★  ഗോൾക്കൊണ്ട ഭരിച്ചിരുന്നത് സുൽത്താൻ ഖിലി കുത്തബ് മുൽക് സ്ഥാപിച്ച കുത്തബ് ഷാഹി രാജവംശം ആയിരുന്നു. മുമ്പേ ബാഹ്മനി സുൽത്താനത്തിന്റെ ആശ്രിതാവസ്ഥയിലായിരുന്ന ഈ വംശം 1512-ൽ സ്വാതന്ത്ര്യം പ്രഖ്യപിക്കുകയായിരുന്നു.

★  1591-ലാണ് കുത്തബ് ഷാഹി രാജവംശത്തിലെ ഭരണകർത്താവായിരുന്ന മുഹമ്മദ് ഖിലി കുത്തബ് ഷാ, മൂസി നദിത്തടത്തിൽ ഹൈദരബാദ് നഗരം സ്ഥാപിക്കുന്നത്. ഗോൾക്കൊണ്ടയിൽ നിന്നിങ്ങോട്ടുള്ള ഈ പുനരധിവാസത്തിന് പിന്നിലുള്ള കാരണം പഴയ ആസ്ഥാനത്തുണ്ടായിരുന്ന ജലക്ഷാമമത്രേ. 

★ 1591-ൽ തന്നെ അദ്ദേഹം നഗരത്തിന്റെ പ്രതീകമായ ചാർമിനാർ എന്ന സ്മാരകത്തിന്റെ നിർമ്മാണത്തിന് ഉത്തരവിടുകയും ചെയ്തു. അക്കാലത്തുണ്ടായ ഒരു വലിയ പടരുന്ന മഹാമാരി തടഞ്ഞ ജഗദീശ്വരനോടുള്ള നന്ദിസൂചകമായി അദ്ദേഹത്തിന്റെ ഈ സ്മാരകനിർമ്മാണത്തേ വിലയിരുത്തപ്പെടുന്നു.

★ പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ കുത്തബ് ഷാഹി വംശത്തിന്റെ പ്രതാപവും സമ്പൽസമൃദ്ധിയും വർദ്ധിച്ചതോടൊപ്പം ഹൈദരബാദ് ഊർജ്ജസ്വലമായ വജ്രവ്യാപാരത്തിന്റെ കേന്ദ്രമായി മാറി. ലോക പ്രസിദ്ധ വജ്രങ്ങളായ ദരിയ-യെ നൂർ, ഹോപ് വജ്രം, പിന്നെ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലെ വജ്രമായ കോഹിനൂർ എന്നിവ ഗോൾക്കൊണ്ടയിലെ വജ്ര ഘനികളിൽ നിന്നുള്ളവയാണ്. 

★ ഈ രാജവംശത്തിന്റ സംഭാവനയിലൂടെയായിരുന്നു ഹൈദരാബാദിലെ ഇന്തോ-പേർഷ്യനും ഇന്തൊ-ഇസ്ലാമികവുമായ സാഹിത്യവും സംസ്കാരവും പുഷ്ഠിപ്പെടുന്നത്. ചില സുൽത്താൻമാർ പ്രാദേശികമായ തെലുങ്ക് സംസ്കാരത്തിന്റെയും രക്ഷാധികാരികളായിരുന്നു. 

★ പതിനാറാം നൂറ്റാണ്ടിൽ ഗോൾക്കൊണ്ടയിലെ അധികം വരുന്ന ജനസംഖ്യയെ മുഴുവൻ കൊള്ളിക്കുമാറ് വളർന്ന ഹൈദരാബാദ്, ഒടുവിൽ കുത്തബ് ഷാഹി ഭരണകർത്താക്കളുടെ തലസ്ഥാനമായി മാറി. നഗരം അതിലെ പൂന്തോട്ടങ്ങൾക്കും (ബാഘുകൾ) സുഖപ്രദമായ കാലവസ്ഥയ്ക്കും വളരെ പ്രസിദ്ധവുമായിത്തീർന്നു.

★ മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബ് 1687-ൽ ഹൈദരാബാദ് കീഴടക്കി. ഹ്രസ്വമായിരുന്ന മുഗൾ ഭരണകാലത്തു നഗരത്തിന്റെ സമ്പൽസമൃദ്ധി ക്ഷയിക്കുകയായിരുന്നു. ഉടനെ തന്നെ നഗരത്തിലെ മുഗൾ-നിയുക്ത ഗവർണ്ണർമാർ കൂടുതൽ സ്വയംഭരണാവകാശം നേടി. 

■ ബ്രിട്ടീഷ് ഇന്ത്യയും നിസാം വംശവും

★ 1714-ൽ മുഗൾ ചക്രവർത്തിയായ ഫാറൂഖ്‌സിയാർ അസഫ് ജാ ഒന്നിനെ ഡെക്കാനിലെ വൈസ്രോയിയായി നിയമിച്ചു, നിസാം-ഉൽ-മുൽക്ക് (സാമ്രാജ്യത്തിന്റെ ഭരണാധികാരി).  1724-ൽ ആസാഫ് ജാ ഒന്നാമൻ മുബാരിസ് ഖാനെ പരാജയപ്പെടുത്തി ഡെക്കാൻ സുബയുടെ മേൽ സ്വയംഭരണാധികാരം സ്ഥാപിച്ചു, ഈ പ്രദേശത്തിന് ഹൈദരാബാദ് ഡെക്കാൻ എന്ന് പേരിട്ടു, ആസാഫ് ജാഹി രാജവംശം എന്നറിയപ്പെടാൻ തുടങ്ങി. തുടർന്നുള്ള ഭരണാധികാരികൾ നിസാം ഉൽ മുൽക്ക് എന്ന പദവി നിലനിർത്തി, അവരെ ആസാഫ് ജാഹി നിസാം അഥവാ ഹൈദരാബാദിലെ നിസാംസ് എന്ന് വിളിച്ചിരുന്നു. 

★  1748-ൽ ആസാഫ് ജാ ഒന്നാമന്റെ മരണത്തിന്റെ ഫലമായി രാഷ്ട്രീയ അസ്വസ്ഥതയുണ്ടായി. അദ്ദേഹത്തിന്റെ മക്കൾ അവസരവാദ അയൽരാജ്യങ്ങളുടെയും കൊളോണിയൽ വിദേശശക്തികളുടെയും പിന്തുണയോടെ സിംഹാസനത്തിനായി വാദിച്ചു. 

★ 1762 മുതൽ 1803 വരെ ഭരിച്ച ആസാഫ് ജാ രണ്ടാമന്റെ പ്രവേശനം അസ്ഥിരത അവസാനിപ്പിച്ചു. 

★ 1768-ൽ അദ്ദേഹം മച്ചിലിപട്ടണം ഉടമ്പടിയിൽ ഒപ്പുവച്ചു, തീരപ്രദേശത്തെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഒരു നിശ്ചിത വാർഷിക വാടകയ്ക്ക് നൽകി. 

★ ബ്രിട്ടനിൽ നിന്നും ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച് ഒരു വർഷം കഴിയുന്നത് വരെ ഹൈദരാബാദിൽ തുടർന്നു. 

★ അസഫ് ജായുടെ പിൻഗാമികളാണ് പിന്നീട് ഭരിച്ചിരുന്ന ഹൈദരബാദിലെ നിസാമുമാർ. ഏഴ് നിസാമുമാരുടെ ഭരണത്തിൻ കീഴിൽ ഹൈദരാബാദിൽ സാംസ്കാരികമായും സാമ്പത്തികമായും വളർച്ച ഉണ്ടായി. 

★ രാജ്യത്തിന്റെ തന്നെ യഥാക്രമമായ തലസ്ഥാനമായി ഹൈദരാബാദ് മാറുകയും, പഴയ തലസ്ഥാനമായ ഗോൾക്കൊണ്ട മുഴുവനായും അവഗണിക്കപ്പെടുകയും ഉണ്ടായി.

★ നിസാം ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി 1798 ൽ ഒരു  സഖ്യത്തിൽ ഒപ്പുവച്ചു, സംസ്ഥാനത്തിന്റെ തലസ്ഥാനത്തെ സംരക്ഷിക്കുന്നതിനായി ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തെ ബോളറാമിൽ (ആധുനിക സെക്കന്തരാബാദ് ) നിലയുറപ്പിക്കാൻ അനുവദിച്ചു, 

★ 1874 വരെ ഹൈദരാബാദിൽ ആധുനിക വ്യവസായങ്ങളൊന്നും ഉണ്ടായിരുന്നില്ല. 1880 കളിൽ റെയിൽ‌വേ ആരംഭിച്ചതോടെ ഹുസൈൻ സാഗർ തടാകത്തിന്റെ തെക്കും കിഴക്കുമായി നാല് ഫാക്ടറികൾ നിർമ്മിക്കപ്പെട്ടു, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹൈദരാബാദ് ഗതാഗത സേവനങ്ങൾ, ഭൂഗർഭ ഡ്രെയിനേജ്, വെള്ളം, വൈദ്യുതി , ടെലികമ്മ്യൂണിക്കേഷൻ, സർവ്വകലാശാലകൾ, വ്യവസായങ്ങൾ, ബീഗമ്പേട്ട് വിമാനത്താവളം . ബ്രിട്ടീഷ് ഭരണകാലത്ത് ഹൈദരാബാദിൽ നിന്ന് നിസാമുകൾ തങ്ങളുടെ നാട്ടുരാജ്യം ഭരിച്ചു

★ നിസാം, തുംഗഭദ്ര, ഒസ്മാൻ സാഗർ, ഹിമായത്ത് സാഗർ തുടങ്ങിയ വലിയ ജലസംഭരണികൾ പണി കഴിക്കപ്പെട്ടു. നാഗാർജുന സാഗറിനായുള്ള ഭൂമി അളക്കലും മറ്റും ആ കാലഘട്ടത്തിൽ തന്നെ തുടങ്ങിയിരുന്നെങ്കിലും പണി മുഴുവനാക്കിയത് 1969-ൽ ഇന്ത്യൻ സർക്കാരാണ്. നിസാമുമാരുടെ ധനൈശ്വര്യങ്ങളുടെ പ്രത്യക്ഷത്തിലുള്ള തെളിവാണ് നിസാമുമാരുടെ രത്നങ്ങൾ (ജ്വുവൽസ് ഒഫ് ദി നിസാംസ്).

■ സ്വതന്ത്ര ഇന്ത്യയില്‍ 

★ 1947-ൽ ബ്രിട്ടീഷുകാരിൽ നിന്നുമുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ വ്യവസ്ഥകൾക്കുള്ളിൽ, അന്നത്തെ നിസാം ഹൈദരാബാദിന് സ്വാതന്ത്ര്യമോ അല്ലെങ്കിൽ പുതിയതായി ഉണ്ടാക്കിയ പാകിസഥാനിലേക്കു ചേരാനുള്ള അനുമതിയോ നൽകണമെന്ന് ആവശ്യപ്പെട്ടു. 

★  ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പിന്തുണയോടെ ഹൈദരാബാദ് സ്റ്റേറ്റ് കോൺഗ്രസ് 1948 ൽ നിസാം ഏഴാമനെതിരെ പ്രക്ഷോഭം ആരംഭിച്ചു. ആ വർഷം സെപ്റ്റംബർ 17 ന് ഓപ്പറേഷൻ പോളോ എന്ന രഹസ്യനാമം നൽകി ഇന്ത്യൻ സൈന്യം ഹൈദരാബാദ് സംസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 

★ ഇന്ത്യയാകട്ടെ ഹൈദരാബാദിനു മേലെ സാമ്പത്തിക ഉപരോധം പ്രയോഗത്തിൽ വരുത്തി, ഇന്ത്യൻ യൂണിയനുമായി ഒരു സ്തംഭനാവസ്ഥാ ഉടമ്പടി ഒപ്പ് വയ്ക്കുവാൻ നിർബന്ധിതമാക്കുകയും ചെയ്തു. 

★  തന്റെ സേനയുടെ പരാജയത്തോടെ, നിസാം ഏഴാമൻ ഒരു പ്രവേശന ഉപകരണത്തിൽ ഒപ്പിട്ടുകൊണ്ട് ഇന്ത്യൻ യൂണിയന് കീഴടങ്ങി, ഇത് 1956 ഒക്ടോബർ 31 വരെ അദ്ദേഹത്തെ രാജ്പ്രമുഖ് (രാജകുമാരൻ) ആക്കി

★ അങ്ങനെ 1948 സെപ്റ്റംബർ 17-ന്, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചിട്ട് ഒരു വർഷത്തിലേറെ കഴിഞ്ഞ ശേഷം, ഇന്ത്യൻ യൂണിയനുമായി ചേരുന്നതിനുള്ള കരാറിൽ നിസാം ഒപ്പ് വച്ചു.

★ 1956 നവംബർ 1-നു, ഭാഷാധിഷ്ഠിതമായി ഇന്ത്യയിലെ സംസ്ഥാനങ്ങളെ പുഃനസംഘടിപ്പിച്ചപ്പോൾ, ഹൈദാബാദ് രാജ്യത്തിലെ ഭൂപ്രദേശങ്ങളെ പുതുതായി രൂപവൽക്കരിച്ച സംസ്ഥാനങ്ങളായ ആന്ധ്രാ പ്രദേശിലും, ബോംബെ രാജ്യത്തിലേക്കും (ഇന്നത്തെ മഹാരാഷ്ട്ര സംസ്ഥാനം), കർണാടകത്തിലേക്കുമായി വിഭജനം ചെയ്യപ്പെട്ടു.

★  ഹൈദരാബാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും തെലുങ്ക് സംസാരിക്കുന്ന സമൂഹമായത് കൊണ്ട് ആന്ധ്രാ പ്രദേശിലേക്കാണ് ചേർക്കപ്പെട്ടത്. അങ്ങനെ ഹൈദരാബാദ്, പുതിയ സംസ്ഥാനമായ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായിത്തീർന്നു. 

★ 1950 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ഭരണഘടന ഹൈദരാബാദ് സംസ്ഥാനത്തെ ഇന്ത്യയുടെ ബി സംസ്ഥാനങ്ങളിൽ ഒന്നാക്കി മാറ്റി, ഹൈദരാബാദ് നഗരം തലസ്ഥാനമായി തുടരുന്നു. 

★  1955 ലെ ഇന്ത്യൻ ഭരണഘടനയുടെ കരട് സമിതിയുടെ ചെയർമാനായിരുന്ന ബി ആർ അംബേദ്കർ , ഹൈദരാബാദ് നഗരത്തെ ഇന്ത്യയുടെ രണ്ടാമത്തെ തലസ്ഥാനമായി നിയോഗിക്കാൻ നിർദ്ദേശിച്ചു, കാരണം അതിന്റെ സൗകര്യങ്ങളും തന്ത്രപ്രധാനമായ കേന്ദ്ര സ്ഥാനവും. 

★ 1956 മുതൽ ഹൈദരാബാദിലെ രാഷ്ട്രപതി നിലയം ഇന്ത്യൻ രാഷ്ട്രപതിയുടെ
 രണ്ടാമത്തെ  ഔദ്യോഗിക വസതിയും ബിസിനസ് ഓഫീസുമാണ്; രാഷ്ട്രപതി വർഷത്തിൽ ഒരിക്കൽ ശൈത്യകാലത്ത് താമസിക്കുകയും പ്രത്യേകിച്ച് ദക്ഷിണേന്ത്യയുമായി ബന്ധപ്പെട്ട  ഔദ്യോഗിക കാര്യങ്ങള്‍ നടത്തുകയും ചെയ്യുന്നു.

★ 2014 ജൂൺ 2-ന് തെലങ്കാന സംസ്ഥാനം പിറവിയെടുത്തപ്പോൾ ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമായി. ആന്ധ്രാപ്രദേശിന് തന്മൂലം തലസ്ഥാനം നഷ്ടമായെങ്കിലും ഔദ്യോഗികമായി 2024 വരെയെങ്കിലും തലസ്ഥാനം തുടരും എന്ന് നിയമമുണ്ടായി.

■ ഇന്ത്യയുമായുള്ള ചര്‍ച്ച

★ തുടക്കത്തിൽ ഹൈദരാബാദിലെ നിസാം ബ്രിട്ടീഷ് കോമൺവെൽത്ത് ഓഫ് നേഷൻസിന് കീഴിൽ ഒരു സ്വതന്ത്ര ഭരണഘടനാപരമായ രാജവാഴ്ചയുടെ പദവി ലഭിക്കണമെന്ന അഭ്യർത്ഥനയുമായി ബ്രിട്ടീഷ് സർക്കാരിനെ സമീപിച്ചു . നിസാമിന്റെ അഭ്യർത്ഥന ബ്രിട്ടീഷുകാർ അംഗീകരിച്ചില്ല . ഇന്ത്യയിൽ ചേരാൻ അന്നത്തെ ഇന്ത്യൻ ആഭ്യന്തരമന്ത്രി സർദാർ പട്ടേൽ നിസാമിനോട് അഭ്യർത്ഥിച്ചെങ്കിലും അദ്ദേഹം വിസമ്മതിക്കുകയും പകരം ഹൈദരാബാദിനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്തു . 

★ ഇന്ത്യയുടെ ഹൃദയഭാഗത്തുള്ള ഒരു സ്വതന്ത്ര ഹൈദരാബാദിനെക്കുറിച്ചുള്ള ആശയത്ത ഞെട്ടിച്ച സർദാർ പട്ടേൽ ഇന്ത്യൻ ഗവർണർ ജനറൽ മൗണ്ട് ബാറ്റൺ പ്രഭുവിനോട് ആലോചിച്ചു . ബലപ്രയോഗം നടത്താതെ വെല്ലുവിളി പരിഹരിക്കാൻ അദ്ദേഹം പട്ടേലിനോട് നിർദ്ദേശിച്ചു .

★ 1948 ജൂണിലാണ് മൗണ്ട് ബാറ്റൺ പ്രഭു ഒരു കരാര്‍ നിർദ്ദേശിച്ചത്, ഇത് ഹൈദരാബാദിന് ഇന്ത്യയ്ക്ക് കീഴിലുള്ള ഒരു സ്വയംഭരണാധികാരമുള്ള രാജ്യമെന്ന പദവി നൽകി. കരാർ ഒപ്പിടാൻ ഇന്ത്യ തയ്യാറായിരുന്നു, പക്ഷേ ബ്രിട്ടീഷ് കോമൺ‌വെൽത്ത് ഓഫ് നേഷൻസിന് കീഴിൽ സമ്പൂർണ്ണ സ്വാതന്ത്ര്യമോ ആധിപത്യ പദവിയോ വേണമെന്ന് നിസാം വാശി പിടിച്ചു .

★ ഇന്ത്യൻ സർക്കാർ ഹൈദരാബാദിന് ഒരു സ്റ്റാൻഡ്‌സ്റ്റൈൽ കരാർ നൽകി , ഇതിനെതിരെ സൈനിക നടപടിയൊന്നും സ്വീകരിക്കില്ലെന്ന് സംസ്ഥാനത്തിന് ഉറപ്പ് നൽകി . ഇന്ത്യയോ പാകിസ്ഥാനോ അംഗീകരിച്ച മറ്റ് നാട്ടുരാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി . ഹൈദരാബാദ് പാകിസ്ഥാനിൽ ചേരില്ലെന്ന് ഇന്ത്യക്ക് വാഗ്ദാനം ചെയ്തു . ഇന്ത്യ സംസ്ഥാനത്തെ സാമ്പത്തികമായി ഒറ്റപ്പെടുത്തിയെന്ന് ഹൈദരാബാദ് അംബാസഡർമാർ ആരോപിച്ചു . 

★ മറുവശത്ത് ഹൈദരാബാദികൾ പാകിസ്ഥാനിൽ നിന്ന് തോക്കുകൾ ഇറക്കുമതി ചെയ്തതായി  ഇന്ത്യക്കാർ
ആരോപിച്ചു .

★  ഈ ചർച്ചകൾ നടക്കുമ്പോൾ ഹൈദരാബാദിൽ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു . 

★ 1948 ന്റെ തുടക്കം മുതൽ നിസാമിന്‍റെ റസാഖർ സായുധവിഭാഗം  ഹൈദരാബാദ് നഗരത്തിൽ നിന്ന് പട്ടണങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു, ഹിന്ദുക്കളെ കൊലപ്പെടുത്തുക, സ്ത്രീകളെ തട്ടിക്കൊണ്ടുപോകുക, വീടുകളും വയലുകളും കൊള്ളയടിക്കുക,  എന്നിവ തുടര്‍ന്നു.

★ചില സ്ത്രീകളെ റസാഖന്മാര്‍ ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകലിനും ഇരയായി. ആയിരക്കണക്കിന് ആളുകൾ ജയിലിലടച്ചു 

★ റസാഖാരുടെ പ്രവർത്തനങ്ങൾ കാരണം ആയിരക്കണക്കിന് ഹിന്ദുക്കൾക്ക് സംസ്ഥാനത്ത് നിന്ന് പലായനം ചെയ്യേണ്ടിവന്നു.  അവരിൽ ചിലർ അതിർത്തി കടന്ന് സ്വതന്ത്ര ഇന്ത്യയിലേക്ക് പോയി

★ ഗോവയിലെയും പാകിസ്ഥാനിലെയും പോർച്ചുഗീസ് ഭരണകൂടത്തിന്റെ പിന്തുണയോടെ ഹൈദരാബാദ് ആയുധമെടുക്കുന്നുവെന്ന കുഴപ്പങ്ങളും അവ്യക്തമായ ചർച്ചകളും അഭ്യൂഹങ്ങളും വർഗീയ സംഘട്ടനങ്ങളിലേയ്ക്ക് നയിക്കുകയും പിരിമുറുക്കം വർദ്ധിപ്പിക്കുകയും ചെയ്തു.

★ പാകിസ്ഥാന്റെ സൈനിക പ്രതികരണത്തെ ഭയന്ന് ആക്രമിക്കാൻ നെഹ്‌റു വിമുഖത കാണിച്ചു.  ഇന്ത്യ ഹൈദരാബാദിൽ അധിനിവേശം നടത്തിയാൽ റസാക്കാർ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുമെന്നും ഇത് ഇന്ത്യയിലുടനീളമുള്ള മുസ്ലീങ്ങളുടെ പ്രതികാര നടപടികളിലേക്ക് നയിക്കുമെന്നും ടൈം മാഗസിൻ ചൂണ്ടിക്കാട്ടി

■ ഹൈദരാബാദ് സൈനിക തയ്യാറെടുപ്പുകൾ

★ സൈന്യത്തിൽ 24,000 പുരുഷന്മാർ മാത്രമുള്ളതിനാൽ നിസാം ദുർബലാവസ്ഥയിലായിരുന്നു, അവരിൽ 6,000 പേർ മാത്രമാണ് പൂർണ്ണ പരിശീലനം നേടിയവരും സജ്ജരായിരുന്നു. 

★ അറബികൾ , റോഹില്ലകൾ , ഉത്തരേന്ത്യൻ മുസ്‌ലിംകൾ, പത്താൻമാർ എന്നിവരും ഇതിൽ ഉൾപ്പെടുന്നു.

★  മൂന്ന് കവചിത റെജിമെന്റുകൾ, ഒരു കുതിര കുതിരപ്പട റെജിമെന്റ്, 11 കാലാൾപ്പട ബറ്റാലിയനുകൾ, പീരങ്കികൾ എന്നിവ ഉൾപ്പെട്ടതാണ് സ്റ്റേറ്റ് ആർമി. 

★ ക്രമരഹിതമായ യൂണിറ്റുകൾ കുതിര കുതിരപ്പട, നാല് കാലാൾപ്പട ബറ്റാലിയനുകൾ , ഒരു ഗാരിസൺ ബറ്റാലിയൻ എന്നിവ ഇവയ്ക്ക് അനുബന്ധമായി നൽകി. ഈ സൈന്യത്തിന് മേജർ ജനറൽ എൽ എഡ്രൂസ് നേതൃത്വം നൽകി.

★ ഹൈദരാബാദ് സൈന്യത്തിന്റെ 55 ശതമാനം മുസ്ലീങ്ങളാണ്. 1941 ലെ മൊത്തം 1,765 ഉദ്യോഗസ്ഥരിൽ 1,268 മുസ്ലീങ്ങളാണുള്ളത്. 

★ കൂടാതെ, സിവിലിയൻ നേതാവ് കാസിം റാസ്വിയുടെ നേതൃത്വത്തിൽ റസാഖർ എന്ന് വിളിക്കപ്പെടുന്ന 200,000 ഓളം ക്രമരഹിതമായ സായുധ വിഭാഗവും ഉണ്ടായിരുന്നു . ഇവയിൽ നാലിലൊന്ന് ആധുനിക ചെറിയ തോക്കുകളുപയോഗിച്ച് ആയുധമാക്കിയിരുന്നു, ബാക്കിയുള്ളവ  
വാളുകള്‍ ഉപയോഗിക്കുന്നവരാണ്.

■ റസാക്കർമാർ

★ നിസാം ഉസ്മാൻ അലി ഖാൻ, ആസാഫ് ജാ ഏഴാമന്റെ ഭരണകാലത്ത് കാസിം റാസ്വി സംഘടിപ്പിച്ച സ്വകാര്യ സായുധ സേനയാണ് റസാഖറുകൾ . ഹൈദരാബാദ് സംസ്ഥാനത്തെ ഇന്ത്യയുടെ ആധിപത്യവുമായി സംയോജിപ്പിക്കുന്നതിനെ അവർ എതിർത്തു. ഇന്ത്യയ്ക്ക് പകരം നിസാം തന്റെ നാട്ടുരാജ്യത്തെ പാകിസ്ഥാനിലേക്ക് മാറ്റാനുള്ള പദ്ധതിയും അവർക്കുണ്ടായിരുന്നു. ഒടുവിൽ, ഓപ്പറേഷൻ പോളോ സമയത്ത് ഇന്ത്യൻ സൈന്യം റസാക്കറുകളെ തുരത്തി. കാസിം റാസ്വിയെ ആദ്യം ജയിലിലടയ്ക്കുകയും പിന്നീട് പാകിസ്ഥാനിലേക്ക് പോകാൻ അനുവദിക്കുകയും ചെയ്തു.

★ഹൈദരാബാദ് സ്റ്റേറ്റ് കേസ് യുഎൻ സുരക്ഷാ സമിതിയിലേക്ക് റഫർ ചെയ്യാൻ നിസാം ഐക്യരാഷ്ട്രസഭയിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയച്ചു. ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നും സ്വതന്ത്രമായി തുടരുന്നതിനുപകരം പാകിസ്ഥാനിലേക്ക് ചേരാൻ നിസാമിനെ പ്രേരിപ്പിക്കുന്നതിനുള്ള അധിക അജണ്ട ഇസ്ലാമിക നേതാവ് കാസിം റിസ്‌വിക്കും റസാക്കർമാർക്കും ഉണ്ടായിരുന്നു.

★കമ്മ്യൂണിസ്റ്റ് അനുഭാവികളും കൃഷിക്കാരും നടത്തിയ സായുധ കലാപങ്ങളെ റസാക്കന്മാരുടെ സായുധ സേന ക്രൂരമായി അടിച്ചമർത്തുകയും ഇന്ത്യയുമായി ലയിപ്പിക്കാൻ വാദിച്ച പത്രപ്രവർത്തകൻ ഷൂബുള്ള ഖാനെപ്പോലുള്ള ആക്ടിവിസ്റ്റ് മുസ്‌ലിംകളെ പോലും ഇല്ലാതാക്കുകയും ചെയ്തു.

★റസാഖാർ ഹിന്ദു ജനതയെയും അനുഭാവികളെയും ഭയപ്പെടുത്തി, പലരും കാട്ടിലേക്കോ  അയൽ ഇന്ത്യൻ പ്രവിശ്യകളിലേക്കോ പലായനം ചെയ്തു.

★ ഹൈദരാബാദ് സ്റ്റേറ്റ് കോൺഗ്രസിനെ നിരോധിക്കുകയും അതിന്റെ നേതാക്കൾ ബെസാവഡയിലേക്കോ ബോംബെയിലേക്കോ പലായനം ചെയ്യുകയും ചെയ്തു. 

★ റസാക്കർ സായുധ സേനയില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാനുള്ള ശ്രമത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സജീവമായി. ഈ സമയത്താണ് റസാക്കാർ ഹിന്ദു പ്രദേശങ്ങളിൽ ആക്രമണം നടത്തിയത്, അതിൽ അവർ കന്നുകാലികളെ കൊന്നു, കൊള്ളയടിച്ചു, സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചു, വികൃതമാക്കുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്തു. ഗ്രാമീണ തെലങ്കാനയുടെ വിശാലമായ പ്രദേശത്തെ ബാധിക്കുന്ന വംശഹത്യയുടെ വ്യാപകമായ വ്യാപ്തി അറിയപ്പെടുന്നില്ല, നിസാം ഭരണകൂടം  രേഖകൾ മറച്ചുവെക്കാനും വിവരങ്ങൾ ബാഹ്യ മാധ്യമങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനും ശ്രമിച്ചു. 

★ ഓപ്പറേഷൻ പോളോയ്ക്ക് ശേഷം ഇന്ത്യൻ സൈന്യം റസാഖറുകളെ പരാജയപ്പെടുത്തി ഹൈദരാബാദിനെ ഇന്ത്യയുമായി ലയിപ്പിച്ച ശേഷം കാസിം റാസ്വിയെ വീട്ടുതടങ്കലിൽ പാർപ്പിക്കുകയും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കും സാമുദായിക അക്രമങ്ങൾക്കും പ്രേരിപ്പിക്കുകയും ചെയ്തതിനാല്‍ 1948 മുതൽ 1957 വരെ ജയിലിലടയ്ക്കപ്പെട്ടു. ജയിൽ മോചിതനാകാനുള്ള വ്യവസ്ഥയായി പാകിസ്ഥാനിലേക്ക് കുടിയേറാൻ അദ്ദേഹം സമ്മതിച്ചു, അവിടെ 1970 ൽ അവ്യക്തമായി മരിച്ചു. അദ്ദേഹത്തിന്റെ കുടുംബം 1949 മുതൽ അവിടെ താമസിക്കുന്നു. ,

■ ഓപ്പറേഷന്‍ പോളോ

★ പാകിസ്ഥാന്റെ സഹായത്തോടെ ഹൈദരാബാദിന് ആയുധം എന്ന ആശയം ഇന്ത്യൻ സർക്കാരുമായി യോജിച്ചില്ല. സ്വതന്ത്ര ഹൈദരാബാദിനെ “ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ട ഒരു അൾസർ” എന്നാണ് സർദാർ പട്ടേൽ വിശേഷിപ്പിച്ചത്. 

★ ഇന്ത്യയും ഹൈദരാബാദും തമ്മിലുള്ള ചർച്ചകൾ ആരംഭിക്കുകയും ഹൈദരാബാദിനെ പിടിച്ചെടുക്കാൻ ഇന്ത്യ തീരുമാനിച്ചു. ഈ ഓപ്പറേഷന് “ഓപ്പറേഷൻ പോളോ” എന്ന് പേരിട്ടു, ചില സമയങ്ങളിൽ ഇതിനെ “ഓപ്പറേഷൻ കാറ്റർപില്ലർ” എന്നും വിളിക്കുന്നു.

★ സെപ്റ്റംബർ 13 ന് ആരംഭിച്ച് സെപ്റ്റംബർ 18 വരെ നീണ്ടുനിന്ന അഞ്ച് ദിവസത്തെ യുദ്ധം മാത്രമാണെങ്കിലും, ഇന്ത്യൻ സൈന്യം ശക്തമായ ഒരു രാജ്യം ഏറ്റെടുക്കുകയും ഹൈദരാബാദ് ഇന്ത്യയുമായി ബന്ധിപ്പിക്കുകയും ചെയ്തതിനാൽ ഇത് പ്രാധാന്യമർഹിക്കുന്നു.

★ 36,000 ഇന്ത്യൻ സൈനികർ ഹൈദരാബാദിലേക്ക് പ്രവേശിച്ചപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, കാരണം ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക സർക്കാരിനുണ്ടായിരുന്നു. 

★ നൈസാമിന്‍റെ സൈന്യത്തിൽ 24,000 പുരുഷന്മാർ മാത്രമുള്ളതിനാൽ നിസാം ദുർബലാവസ്ഥയിലായിരുന്നു, കൂടാതെ റസാകർമാർ എന്ന് വിളിക്കപ്പെടുന്ന 200,000 ഓളം സൈനികർ ഉണ്ടായിരുന്നു. പാക്കിസ്ഥാനിൽ നിന്നും ഗോവ ആസ്ഥാനമായുള്ള പോർച്ചുഗീസ് ഭരണകൂടത്തിൽ നിന്നും നിസാമിന് ആയുധങ്ങൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്.

★ ഇന്ത്യയുടെ ഭാഗത്ത് നിന്ന് 32 പേർ കൊല്ലപ്പെടുകയും 97 പേർക്ക് പരിക്കേൽക്കുകയും ചെയ്തപ്പോ ഹൈദരാബാദിന്‍റെ ഭാഗത്ത് 490 പേർ കൊല്ലപ്പെടുകയും 122 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

★ സെപ്റ്റംബർ 6 ന് ചില്ലക്കല്ലു ഗ്രാമത്തിനടുത്തുള്ള ഒരു ഇന്ത്യൻ പോലീസ് പോസ്റ്റിന് റസാക്കർ യൂണിറ്റിൽ നിന്ന് കനത്ത വെടിവെപ്പ് നടത്തി. ഇന്ത്യൻ സൈന്യത്തിന്റെ കമാൻഡർ അഭയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പൂന കുതിരപ്പടയും 2/5 ഗൂർഖ റൈഫിൾസിന്റെ ഒരു സംഘത്തെയും വെടിവെച്ച റസാഖന്മാരെ അന്വേഷിക്കാൻ അയച്ചു.

★ ഹൈദരാബാദ് പിടിച്ചെടുക്കാനും കൂട്ടിച്ചേർക്കാനുമുള്ള സർക്കാരിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ചപ്പോൾ, ഇന്ത്യൻ സൈന്യം ഗോഡ്ഡാർഡ് പ്ലാൻ (ലഫ്റ്റനന്റ് ജനറൽ ഇഎൻ ഗോഡ്ഡാർഡ് തയ്യാറാക്കിയത്) കൊണ്ടുവന്നു .ഈ പദ്ധതി രണ്ട് പ്രധാന തന്ത്രങ്ങൾ വിഭാവനം ചെയ്തു - കിഴക്ക് വിജയവാഡയിൽ നിന്നും പടിഞ്ഞാറ് സോളാപൂരിൽ നിന്നും മേജർ ജനറൽ ജെ എൻ ചൗധരിയാണ് സോളാപൂരിൽ നിന്നുള്ള ആക്രമണത്തിന് നേതൃത്വം നൽകിയത്.

★ അതിവേഗം നീങ്ങുന്ന കാലാൾപ്പട, കുതിരപ്പട, ലൈറ്റ് പീരങ്കികൾ എന്നിവ അടങ്ങിയ സ്ട്രൈക്ക് ഫോഴ്സ്,

★ പ്രധാനമായും കവചിത യൂണിറ്റുകളും പീരങ്കികളും അടങ്ങുന്ന സ്മാഷ് ഫോഴ്സ്.

★ കാലാൾപ്പട, എഞ്ചിനീയറിംഗ് യൂണിറ്റുകൾ അടങ്ങിയ കിൽ ഫോഴ്‌സ്.

★ കാലാൾപ്പട, ആന്റി ടാങ്ക്, എഞ്ചിനീയറിംഗ് യൂണിറ്റുകൾ അടങ്ങിയ വീർ ഫോഴ്‌സ്.

★ വിജയവാഡയിൽ നിന്നുള്ള ആക്രമണത്തിന് മേജർ ജനറൽ എ എ രുദ്ര നേതൃത്വം നൽകി. 2/5 ഗൂർഖ റൈഫിൾസ്, പതിനേഴാമത് (പൂന) കുതിരയുടെ ഒരു സ്ക്വാഡ്രൺ, 19 ആം ഫീൽഡ് ബാറ്ററിയിൽ നിന്നുള്ള ഒരു സൈന്യം, എഞ്ചിനീയറിംഗ്, അനുബന്ധ യൂണിറ്റുകൾ എന്നിവ ഉൾപ്പെടുന്നു.

★ ആക്രമണത്തിനുള്ള തീയതി സെപ്റ്റംബർ 13 ആയി നിശ്ചയിച്ചു, ആദ്യ യുദ്ധം സോളാപൂർ സെക്കന്തരാബാദ് ഹൈവേയിലെ നാൽദുർഗ് കോട്ടയിൽ നടന്നു.

□ വിജയം

★ സെപ്റ്റംബർ 17 അതിരാവിലെ ഇന്ത്യൻ സൈന്യം ബിദറിൽ പ്രവേശിച്ചു. അഞ്ചാം ദിവസത്തെ ശത്രുതയുടെ പ്രഭാതത്തോടെ, ഹൈദരാബാദ് സൈന്യത്തെയും റസാഖറുകളെയും എല്ലാ മുന്നണികളിലും അട്ടിമറിച്ചതായും കനത്ത നാശനഷ്ടങ്ങളുണ്ടായതായും വ്യക്തമായി.

★ സെപ്റ്റംബർ 17 ന് വൈകുന്നേരം 5 മണിക്ക് നിസാം വെടിനിർത്തൽ പ്രഖ്യാപിച്ചു.

■ കീഴടങ്ങള്‍

★സെപ്റ്റംബർ 16 ന് ആസന്നമായ തോൽവി നേരിട്ട നിസാം പ്രധാനമന്ത്രി മിർ ലെയ്ക്ക് അലിയെ വിളിച്ചുവരുത്തി പിറ്റേന്ന് രാവിലെ രാജി ആവശ്യപ്പെട്ടു. മുഴുവൻ മന്ത്രിസഭയുടെയും രാജി സഹിതം രാജി നൽകി

★ സെപ്റ്റംബർ 18 ന് വൈകുന്നേരം 4 മണിയോടെ മേജർ ജനറൽ എൽ എഡ്രൂസിന്റെ നേതൃത്വത്തിലുള്ള ഹൈദരാബാദ് സൈന്യം കീഴടങ്ങി

■ കൂട്ടക്കൊല ആരോപണം 
(BBC report based) 

★ മുസ്ലീം നേതൃത്വത്തിലുള്ള ഒരു സ്വതന്ത്ര രാഷ്ട്രം പ്രധാനമായും ഹിന്ദു ഇന്ത്യയുടെ ഹൃദയത്തിൽ വേരുറപ്പിക്കുന്നത് തടയാനുള്ള അവരുടെ ആഗ്രഹം മറ്റൊരു ആശങ്കയായിരുന്നുവെന്ന് ചരിത്രകാരന്മാർ പറയുന്നു.

★ ഹൈദരാബാദിലെ ഏറ്റവും ശക്തരായ മുസ്ലീം സായുധ വിഭാഗമായ റസാക്കർ സായുധ അംഗങ്ങൾ നിരവധി ഹിന്ദു ഗ്രാമീണരെ ഭീക്ഷണിപ്പെടുത്തിയിരുന്നു.

★നിസാമിന്റെ സൈന്യം പരാജയപ്പെട്ടതിന് ശേഷവും. തീപിടുത്തവും കൊള്ളയും മുസ്ലീങ്ങളെ കൂട്ടക്കൊലയും ബലാത്സംഗവും നടത്തിയതായ വാര്‍ത്ത ദില്ലിയിലെത്തി.
എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ തീരുമാനിച്ച നെഹ്‌റു ഒരു ചെറിയ സമ്മിശ്ര വിശ്വാസ സംഘത്തെ ഹൈദരാബാദിലേക്ക് അന്വേഷിക്കാൻ നിയോഗിച്ചു.

★  കോൺഗ്രസുകാരനായ പണ്ഡിറ്റ് സുന്ദർലാലാണ് ഇതിന് നേതൃത്വം നൽകിയത്. തത്ഫലമായുണ്ടായ റിപ്പോർട്ട് അദ്ദേഹത്തിന്റെ പേര് പ്രസിദ്ധീകരിച്ചിട്ടില്ല.

★ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നുള്ള ചരിത്രകാരൻ സുനിൽ പുരുഷോത്തം ഈ മേഖലയിലെ ഗവേഷണത്തിന്റെ ഭാഗമായി റിപ്പോർട്ടിന്റെ ഒരു പകർപ്പ് ഇപ്പോൾ നേടിയിട്ടുണ്ട്.

★ സുന്ദർലാൽ സംഘം സംസ്ഥാനത്തൊട്ടാകെയുള്ള ഡസൻ ഗ്രാമങ്ങൾ സന്ദർശിച്ചു.ഭയാനകമായ അക്രമത്തെ അതിജീവിച്ച മുസ്‌ലിംകളുടെ വിവരണങ്ങൾ ഓരോന്നും അവർ ശ്രദ്ധാപൂർവ്വം വിവരിച്ചു: “ഇന്ത്യൻ സൈന്യത്തിൽ നിന്നുള്ളവരും പ്രാദേശിക പൊലീസും കൊള്ളയടിക്കുന്നതിലും 

》》 "ഞങ്ങളുടെ പര്യടനത്തിനിടയിൽ, സൈനികർ പ്രോത്സാഹിപ്പിക്കുകയും അനുനയിപ്പിക്കുകയും ഏതാനും സന്ദർഭങ്ങളിൽ മുസ്ലീം കടകളും വീടുകളും കൊള്ളയടിക്കാൻ ഹിന്ദു ജനക്കൂട്ടത്തെ നിർബന്ധിക്കുകയും ചെയ്തു

》》 മുസ്ലീം ഗ്രാമീണരെ ഇന്ത്യൻ സൈന്യം നിരായുധരാക്കിയപ്പോൾ ഹിന്ദുക്കൾ പലപ്പോഴും ആയുധങ്ങളുമായി അവശേഷിച്ചിരുന്നുവെന്ന് സംഘം റിപ്പോർട്ട് ചെയ്തു. ആൾക്കൂട്ട അക്രമത്തെ പലപ്പോഴും നയിച്ചത് ഹിന്ദു അർധസൈനിക വിഭാഗങ്ങളാണ്.

》》 മറ്റു സന്ദർഭങ്ങളിൽ, ഇന്ത്യൻ സൈനികർ തന്നെ കൊലപാതകങ്ങളില്‍ സജീവമായി പങ്കെടുത്തു: "നിരവധി സ്ഥലങ്ങളിൽ സായുധ സേനയിലെ അംഗങ്ങൾ മുസ്ലീം പുരുഷന്മാരെ ഗ്രാമങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നും പുറത്തുകൊണ്ടുവന്ന്  കൂട്ടക്കൊല ചെയ്തു."

★ മറ്റ് പല സന്ദർഭങ്ങളിലും ഇന്ത്യൻ സൈന്യം നന്നായി പെരുമാറി മുസ്‌ലിംകളെ സംരക്ഷിച്ചതായും അന്വേഷണ സംഘം റിപ്പോർട്ട് ചെയ്തു

★ റസാക്കർമാർ ഹിന്ദുക്കൾക്കെതിരായ നിരവധി വർഷങ്ങളായി നടത്തിയ ഭീഷണികൾക്കും അക്രമങ്ങൾക്കും മറുപടിയായാണ് തിരിച്ചടി.

★ സുന്ദർലാൽ റിപ്പോർട്ടിൽ ഘടിപ്പിച്ചിട്ടുള്ള രഹസ്യ കുറിപ്പുകളിൽ, അതിന്റെ രചയിതാക്കൾ ഹിന്ദു പ്രതികാരത്തിന്റെ ഭീകരമായ സ്വഭാവം വിശദീകരിച്ചു: "പലയിടത്തും അഴുകിയ ശവങ്ങൾ നിറഞ്ഞ കിണറുകൾ പലയിടത്തും കാണിച്ചു. അത്തരത്തിലൊന്നിൽ ഞങ്ങൾ 11 മൃതദേഹങ്ങൾ കണക്കാക്കി, അതിൽ ഒരു സ്ത്രീയുടെ മൃതദേഹം ഉൾപ്പെടുന്നു 

》》: "മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ കുഴിയിൽ കിടക്കുന്നത് ഞങ്ങൾ കണ്ടു. പലയിടത്തും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞിരുന്നു. കരിഞ്ഞ അസ്ഥികളും തലയോട്ടികളും  അവിടെ കിടക്കുന്നണ്ടായിന്നു

★ 27,000 മുതൽ 40,000 വരെ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായി സുന്ദർലാൽ റിപ്പോർട്ട്.

★ സുന്ദർലാൽ റിപ്പോർട്ടിലെ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന നെഹ്‌റു തീരുമാനത്തിന് ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ല, സ്വാതന്ത്ര്യാനന്തരമുള്ള  വർഷങ്ങളിൽ, എന്താണ് സംഭവിച്ചതെന്ന വാർത്ത ഹിന്ദുക്കൾക്കെതിരെ കൂടുതൽ മുസ്‌ലിം പ്രതികാരത്തിന് കാരണമായേക്കാമെന്ന് കരുതുന്നു.

★ പട്ടേൽ റിപ്പോർട്ടിനോട് ദേഷ്യത്തോടെ പ്രതികരിക്കുകയും അതിന്റെ നിഗമനങ്ങളെ നിരാകരിക്കുകയും ചെയ്തു. ഓപ്പറേഷൻ സമയത്തും അതിനുശേഷവും മാത്രമേ അവ ഭാഗം ഉൾക്കൊള്ളിച്ചിട്ടുള്ളൂ എന്നതിനാൽ റഫറൻസ് നിബന്ധനകൾ തെറ്റാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

★ കേന്ദ്രസേനയുടെ ബലാത്സംഗ, കൊലപാതക പ്രചാരണത്തിൽ നിന്ന് ഗ്രാമങ്ങളിലെ ഹിന്ദുക്കൾ ആയിരക്കണക്കിന് മുസ്ലിം കുടുംബങ്ങളെ രക്ഷപ്പെടുത്തിയതായി കമ്മ്യൂണിസ്റ്റ് നേതാവ് പുക്കലപ്പള്ളി സുന്ദരയ്യ പറഞ്ഞു 

കടപ്പാട് = BBC report 
Hyderabad 1948: India's hidden massacre=24/sep/2013
https://www.bbc.com/news/magazine-24159594

■ തെലങ്കാന കലാപം

★ 1945 ന്റെ അവസാനത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ തെലങ്കാന പ്രദേശത്ത് ഒരു കർഷക പ്രക്ഷോഭം ആരംഭിച്ചു. കമ്മ്യൂണിസ്റ്റുകാർ വിവിധ ഭാഗങ്ങളിൽ നിന്ന് പിന്തുണ നേടി. പാവപ്പെട്ട കർഷകരിൽ, ജാഗിർദാരി സമ്പ്രദായത്തിനെതിരെ പരാതികളുണ്ടായിരുന്നു, ഇത് 43% ഭൂമി ഇവരുടെ കൈവശമായിരുന്നു. 

★ തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് ബാനറിൽ പോരാടിയ കർഷകരുടെ പിന്തുണയും അവർ നേടിയിരുന്നു, എന്നാൽ 1948 ആയപ്പോഴേക്കും സഖ്യം ശിഥിലമായി. 

★ ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടറുടെ അഭിപ്രായത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ സാമൂഹികവും സാമ്പത്തികവുമായ പരിപാടികൾ ക്രിയാത്മകവും ചില സന്ദർഭങ്ങളിൽ മികച്ചതുമായിരുന്നു ... കമ്മ്യൂണിസ്റ്റുകാർ ഭൂമിയും കന്നുകാലികളും പുനർവിതരണം ചെയ്തു, നിരക്ക് കുറച്ചു, നിർബന്ധിത തൊഴിൽ അവസാനിപ്പിച്ചു, വേതനം  വർദ്ധിപ്പിച്ചു  അവർ വനിതാ സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും വിഭാഗീയ വികാരം നിരുത്സാഹപ്പെടുത്തുകയും തൊട്ടുകൂടായ്മ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തു. 

★ തുടക്കത്തിൽ, 1945 ൽ കമ്മ്യൂണിസ്റ്റുകാർ സമീന്ദാറുകളെയും ഹിന്ദു ദേശ്മുഖുകളെയും  ലക്ഷ്യം വച്ചിരുന്നുവെങ്കിലും താമസിയാതെ അവർ നിസാമിനെതിരെ ഒരു സമ്പൂർണ്ണ കലാപം ആരംഭിച്ചു.

★ 1946 പകുതി മുതൽ റസാക്കറും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള പോരാട്ടം കൂടുതൽ അക്രമാസക്തമായിത്തീർന്നു , ഇരുപക്ഷവും ക്രൂരമായ രീതികൾ എതിരിട്ടു.  

★ സർക്കാർ കണക്കു പ്രകാരം 1948 ഓടെ കമ്മ്യൂണിസ്റ്റുകാർ രണ്ടായിരത്തോളം പേർ കൊല്ലപ്പെട്ടിരുന്നു.

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
✍️®️മഹേഷ് ഭാവന✍️

(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍  ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)

എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍

https://t.me/MaheshB4

https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

റഫറന്‍സ് ,SOURCE , കടപ്പാട്

★ wiki

★ ഇന്ത്യ 1857നു ശേഷം (മേനോന്‍ വര്‍ക്കി) PRATIBHA publishers ,page -242

★ http://www.hindu.com/2008/09/10/stories/2008091058090100.htm

★ https://www.thehindu.com/features/kids/a-peek-into-the-history-of-hyderabad/article7659135.ece

★ http://articles.timesofindia.indiatimes.com/2012-02-29/hyderabad/31109972_1_heritage-golconda-type-iia-golconda-diamond

★ http://www.hindu.com/thehindu/br/2002/05/28/stories/2002052800050300.htm

★https://www.livemint.com/Leisure/Zad93Q6KZOuM4jrH99qaeN/Opinion--A-Hyderabadi-conundrum.html

★ http://www.thehindu.com/society/history-and-culture/living-hyderabad-drum-house-on-the-hillock/article21571851.ece

★ http://timesofindia.indiatimes.com/india/Testing-time-again-for-the-Pearl-of-Deccan/articleshow/5324913.cms?referral=PM

★ http://www.hindu.com/2004/09/17/stories/2004091706840400.htm

★ https://www.europeana.eu/portal/record/92037/_http___www_bl_uk_onlinegallery_onlineex_apac_photocoll_t_zoomify62268_html.html?start=6&query=

★ http://timesofindia.indiatimes.com/india/Demand-for-states-along-linguistic-lines-gained-momentum-in-the-50s/articleshow/7250365.cms?referral=PM

★http://presidentofindia.nic.in/presidential-retreats.htm

★ https://www.thehindu.com/todays-paper/tp-national/tp-andhrapradesh/momentous-day-for-lovers-of-freedom-democracy/article27670429.ece

★ http://narendralutherarchives.blogspot.com/2006/12/nizam-and-radio.html?m=1

★ https://www.bbc.com/news/magazine-24159594

★ https://www.indiatoday.in/india/south/story/hyderabad-indian-army-telangana-police-action-independent-india-210562-2013-09-10

★ https://www.livemint.com/Politics/wvaPfeFEMq57DmaeL8zeFK/Operation-Polo-Remembering-Hyderabad-annexation-70-years-o.html

★ https://www.mapsofindia.com/on-this-day/18th-september-1948-operation-polo-is-terminated-after-the-indian-army-accepts-the-surrender-of-the-nizam-of-hyderabads-army

★ https://www.studyiq.com/blog/operation-polo-indian-history-free-pdf-download/

★ https://www.newindianexpress.com/states/telangana/2014/aug/24/Liberation-Ahoy-651748.html

★ https://military.wikia.org/wiki/Operation_Polo

★ http://eprints.lse.ac.uk/32805/1/Sherman_Integration_princely_state_2007.pdf

★ http://www.time.com/time/magazine/article/0,9171,799076-2,00.html

★https://www.thehindu.com/todays-paper/tp-national/tp-karnataka/when-the-indian-army-liberated-thousands/article27467477.ece

★https://www.telegraphindia.com/culture/september-11-america-s-war-of-terror-in-iraq-and-operation-polo-hyderabad-india/cid/1704221

★https://www.thehansindia.com/posts/index/Commoner/2017-08-28/Bairanpalle-stands-witness-to-gory-past/322100

★ http://www.thehindu.com/todays-paper/tp-national/tp-andhrapradesh/Remembering-a-legend/article15287211.ece

★https://www.thehindu.com/news/national/telangana/razakars-reign-of-terror-still-sends-shivers-down-their-spine/article6413067.ece/amp/

★https://www.thehindu.com/news/national/andhra-pradesh/survivor-of-razakars-brutality-reminisces/article5126155.ece/amp/


★★★★★★★★★★★★★★★★

എന്താണ് 'അഗ്നിപഥ്' പദ്ധതി‍?

എന്താണ് 'അഗ്നിപഥ്' പദ്ധതി‍ ? ★ പതിനേഴര വയസ്സ്​ ആയ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങന...