Friday, October 11, 2019

കേരളത്തിലെ അടിമവ്യവസ്ഥ
(ഭാഗം1)(ഭാഗം2)

അടിമത്തം പ്രാചീന ഭാരതത്തിൽ
 ഇരുമ്പുയുഗാരംഭത്തോടു
കൂടിയാകണം കാർഷികമേഖല അടിമത്തെ വ്യവസ്ഥിതിയോടുബന്ധപ്പെട്ട് ക്രമവൽകൃതമാകുന്നത് . സിന്ധുനദീതട സംസ്കാരങ്ങളുടെ അവശിഷ്ടങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന ഗംഭീരങ്ങളായ മനുഷ്യനിർമ്മിതികൾ അന്നത്തെ സാമൂഹ്യവ്യവസ്ഥയെ സംബന്ധിച്ച ചില അനുമാനങ്ങളിലെത്തിച്ചേരുവാൻ ചരിത്രകാരന്മാരേയും പുരാവസ്തു ഗവേഷകരെയും സഹായിച്ചു . ഉത്ഖനനങ്ങളിൽ ലഭിച്ചിട്ടുള്ള നിർമ്മിതികളിൽ വലിയ ധാന്യശേഖരണ ഡിപ്പോകളും , എസ്റ്റേറ്റുകളിലെ ലയം പോലെ ഒറ്റമുറികളുള്ള ധാരാളം കെട്ടിടങ്ങൾ പ്രാന്തപ്രദേശങ്ങളിലായി സ്ഥിതിചെയ്തിരുന്നതും കണ്ടെത്തുവാൻ കഴിഞ്ഞു . ഇവ അടിമകളുടേതോ അന്നത്തെ സമൂഹത്തിലെ തൊഴിലാളികളുടെതോ ആയ വാസസ്ഥാനങ്ങളായിരുന്നുവെന്ന് കരുതുന്നു .

വൈദീകകാലം
 വൈദീകകാലമായപ്പോൾ അടിമകൾ സമൂഹത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായിത്തീർന്നു . വേദങ്ങളിൽ ' ദസ്യ ' എന്ന പദമാണ് അടിമകളെ സൂചിപ്പിക്കുന്നതിന് ഉപയോഗിച്ചിരുന്നത് . ആര്യന്മാരുടെ ദൃഷ്ടിയിൽ ഈ അടിമകൾ അനാസന്മാരും ( മൂക്കില്ലാത്തവർ ) , ശിശ്നദേവന്മാരും ( ലിം ഗാരാധകർ ) ആയിരുന്നുവെന്നും ഋഗ്വേദത്തിൽ പരാമർശമുണ്ട് . ഇതിഹാസിങ്ങളിൽ രാജാക്കന്മാർ ' ദാസൻമാരേയും " ദാസികളെയും ബാഹ്മണർക്കും , ഋഷികൾക്കും ദാനം ചെയ്യുന്നതായി കാണുന്നുണ്ട് . ഇവർ അടിമകളായിരിക്കണം . അടിമകൾ പഞ്ചമരും വർണ്ണവ്യവസ്ഥയ്ക്ക് വെളിയിലുള്ളവരുമായിരുന്നു . മനു സ്മൃതിയിൽ പഞ്ചമരുടെ സാമൂഹ്യനില എന്തായിരിക്കണമെന്ന് നിർവചിക്കുന്നുണ്ട് .

ബുദ്ധമതകാലഘട്ടം

 ബുദ്ധമതകാലഘട്ടത്തിലും അടിമത്തം നിലനിന്നിരുന്നതായി അക്കാ ലത്ത് രചിക്കപ്പെട്ട ഗ്രന്ഥങ്ങളിലും , ശിലാശാസനങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട് . അശോകന്റെ മൈസൂറിലെ ശാസനത്തിൽ അടിമകളോട് കരുണയോടെ പെരുമാറണമെന്ന് അനുശാസിക്കുന്നുണ്ട് . കൃഷിപ്പണി ചെയ്യുന്ന അടിമകൾ താമസിക്കുവാൻ പ്രത്യേകസ്ഥലങ്ങൾ ഏർപ്പെടുത്തിയിരുന്നെന്ന് കാശിക്കു സമീപം അന്നുണ്ടായിരുന്ന ' ദാസഗാമി ' ( ദാസഗ്രാമങ്ങൾ ) ങ്ങളെപ്പറ്റിയുള്ള പരാമർശം വ്യക്തമാക്കുന്നു . അടിമകളെ പീഡനദണ്ഡനങ്ങൾക്കും ചിലപ്പോൾ ശിരഛദത്തിനും വിധേയമാക്കിയിരുന്നു . അടിമകളെ ബാദ്ധാഭിക്ഷുക്കളായി അംഗീകരിക്കുന്നതെന്ന് ബുദ്ധൻ തന്നെ വിലക്കിയിരുന്നത്ര.അൻ സംഘത്തിൽ ചേർന്ന ഒരാളെ അയാളുടെ പഴയ അടിമകളെ കൈവശം വെച്ചു കൊണ്ടിരിക്കുവാൻ ശ്രീബുദ്ധൻ അനുമതി നൽകിയിരുന്നതായി ബുദ്ധമതഗ്രന്ഥമായ ധർമ്മപാദത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് .
 അടിമത്തസമ്പ്രദായവും അടിമവ്യാപാരവും പ്രാചീനകാലം മുതൽ നിന്നിരുന്നുവെന്നതിന് ധാരാളം തെളിവുകളുണ്ട് .

സംഘം ക്യതികളിൽ അടിമത്തത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട് . തൊൽകാപ്പിയം പൊരുളതികാരത്തിൽ അടിമകളെയും ജോലിക്കാരെയും അഞ്ചുതിണകളൊഴികെയുള്ളി കൈക്കിളയിലും പെരുന്തിണയിലും നായികാ നായകന്മാരാക്കി കവിതി യുണ്ടാക്കുന്നതിൽ തെറ്റില്ല എന്നും പ്രസ്താവിക്കുന്നു . യവനരെ ദാസ്യവൃത്തിക്കു ചേരരാജാക്കന്മാർ ഉപയോഗിച്ചിരുന്നുവെന്നതിന് സംഘം കൃതികളിൽ തെളിവുകളുണ്ട് . പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് ഇവിടെ ഇറക്കുമതി ചെയ്ത സാധനങ്ങളുടെ കൂട്ടത്തിൽ അടിമകളും ഉൾപ്പെട്ടിരുന്നുവെന്നും സുന്ദരികളായ അടിമസ്ത്രീകൾ രാജാക്കന്മാരുടെ വെപ്പാട്ടികളായും ദാസികളായും മറ്റും ഉപയോഗിക്കപ്പെട്ടിരുന്നുവെന്നും പെരിപ്ലസ് ( എ . ഡി . 80 ) രേഖപ്പെടു ത്തുന്നു . ' ഇന്ത്യയും റോമും തമ്മിലുള്ള വ്യാപാരം ' എന്ന ഗ്രന്ഥത്തിൽ വാർമിങ്ടൺ എഴുതിയിരിക്കുന്നത് അടിമകളുടെ കയറ്റുമതി കുറവായിരുന്നുവെന്നും ഇറക്കുമതി കൂടുതലായിരുന്നുവെന്നുമാണ് . ഇറക്കുമതി ചെയ്യപ്പെട്ട അടിമ കളെ പ്രധാനമായും രാജാക്കന്മാർക്കും മറ്റും സമ്മാനം നല്കാൻ വേണ്ടിയാണ് ഉപയോഗിച്ചിരുന്നത് . നാട്ടുകാരായ അടിമകൾ ധാരാളമുണ്ടായിരുന്നു . ജലസേചനപദ്ധതികളിലും അണക്കെട്ടു നിർമാണങ്ങളിലും മറ്റും അടിമകളുടെ അദ്ധ്വാനം ഉപയോഗിക്കപ്പെട്ടിരുന്നു . ഇത്തരം ആവശ്യങ്ങൾക്ക് അന്യനാടുകളിൽ നിന്ന് അടിമകളെ പിടിച്ചുകൊണ്ടു വരിക പതിവായിരുന്നു . ചോളരാജാവിന്‍റെ കാവേരി പും പട്ടണത്തിന്റെ നിർമ്മാണത്തിനുവേണ്ടി സിലോണിൽ നിന്ന് 12000 അടിമകളെ പിടിച്ചുകൊണ്ടുപോന്നുവെന്ന് സിലോൺ ചരിത്രത്തിൽ പറയുന്നു . അടിമത്തസമ്പദായമായിരുന്നു സംഘകാലഘട്ടത്തിന്റെ പുരോഗതിക്കടിസ്ഥാനമെന്ന് വ്യക്തമാകുന്നുണ്ട് .

അടിമത്തം കേരളചരിത്രത്തിൽ

കേരളത്തിൽ ലഭിച്ചിട്ടുള്ള പുരാവസ്തു - ചരിത്രരേഖകളിൽ അടിമവ്യാപാര ത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട് . വേണാട്ടു രാജാവായ അയ്യനടികളുടെ എ . ഡി . 849 - ലെ തരിസാപ്പള്ളി ചേപ്പേടുകൾ , തിയതി കൃത്യമായി കണ്ടുപിടിച്ച ആദ്യത്തെ ശാസനമാണ് . വേണാട്ടു രാജവംശം കൊല്ലത്തെ തരിസാപ്പള്ളിക്ക് ഒട്ടേറെ അധികാരാവകാശത്തോടുകൂടി ഒരു പ്രദേശം ദാനം ചെയ്യുന്നതാണ് ശാസനത്തിന്റെ ഉള്ളടക്കം . ക്രിസ്ത്യാനികളിൽ നിന്ന് അടിമക്കാശ് ഈടാക്കണ്ടതില്ലെന്ന് അതിൽ വ്യവസ്ഥയുണ്ട് . ഈ ശാസനത്തിൽ നിന്ന് ഒമ്പതാം നൂറ്റാണ്ടിൽ അടിമവ്യാപാരം സാധാരണമായിരുന്നുവെന്നും കുറ്റം

 കേരളത്തിലെ അടിമത്തം -
പുരാതന റോമിലും ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും ഉണ്ടായിരുന്നതുപോലെ കേരളത്തിലും അടിമത്തസമ്പ്രദായം 19 -ാം നൂറ്റാണ്ടുവരെ നിലനിന്നു . അടിമകളെ കൃഷിപ്പണിക്കുപയോഗിക്കുക മാത്രമല്ല ; അടിമകളെ വിലക്കുകയും വാങ്ങുകയും ചെയ്യുന്ന അടിമക്ക് മ്പോളങ്ങളും കേരളത്തിൽ ധാരാളമായുണ്ടായിരുന്നു . തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും അടിമത്തസമ്പദായം സജീവമായി നില നിന്നിരുന്നു . - കേരളത്തിലെ അടിമത്തത്തിന്റെ പ്രത്യേകത , അത് അയിത്താചാര വുമായി ഇടകലർന്നാണ് നിലനിന്നത് എന്നുള്ളതാണ് . - ഭൗതികസാഹചര്യങ്ങളെല്ലാം കവർന്നെടുത്തുകൊണ്ടാണ് അടിമത്തം അവർണരിൽ ആധിപത്യം ഉറപ്പിച്ചതെങ്കിൽ , ആത്മീയമേഖലകളിൽ ദൈവത്തിൽനിന്ന് ആട്ടിയോടിച്ചുകൊണ്ടാണ് അയിത്തം അവന്റെ നിത്യജീവിതത്തിലേക്കു കടന്നുവന്നത് . ആത്മീയജീവിതവും ഭൗതിക ജീവിതവും ദരിദ്രമാക്കിക്കൊണ്ടുള്ള ദുസ്സഹമായ ജീവിതരീതിയാണ് അവർണർക്കിടയിലുണ്ടായിരുന്നത് . സ്വാതന്ത്ര്യം , സമ്പത്ത് , സംസ്കാരം , വിദ്യാഭ്യാസം , സർവോപരി ദൈവം ഇവയിൽനിന്നെല്ലാം അകറ്റിയതോടെ ലോകത്തിൽ എവിടെയുമുള്ള അടിമകളെക്കാൾ ദുരിതമനുഭവിക്കുന്ന വരായി കേരളത്തിലെ അടിമകൾ മാറി . ദുരിതങ്ങൾ പേറി അടിമയായി ജീവിച്ചുവരുന്ന അവന്റെ തലയിൽ ചാർത്തിയ മുൾക്കിരീടമായിരുന്നു അയിത്താചാരം . അടിമത്തവും അയിത്തവും മത്സരിച്ച് കേരളത്തിലെ അടിമയുടെ ജീവിതം ശാപഗ്രസ്തമാക്കുകയായിരുന്നു . - ശ്രുതികളും സ്മൃതികളും ഭാരതീയരുടെ ജീവിതരീതിക്ക് അനുശാസനകൾ നല്കിയപ്പോൾ അടിമകളോടു ദയ കാണിക്കണമെന്ന് പറ യാൻ ആചാര്യന്മാർ മടിച്ചില്ല . യജമാനനും കുടുംബവും പട്ടിണി കിട ന്നാൽപ്പോലും തന്റെ അടിമയ്ക്കു ഭക്ഷണം നല്കണമെന്നാണ് ധർമശാസ്ത്രം അനുശാസിക്കുന്നത് . അർഥശാസ്ത്രകാരനായ ചാണക്യന്റെ നീതിപ്രകാരം എട്ടു വയസ്സിനു താഴെയുള്ള ശിശുക്കളെ വിലക്കുകയോ വാങ്ങുകയോ പാടില്ലെന്നും ഒഴിച്ചുകൂടാൻ പാടില്ലാത്ത സാഹചര്യങ്ങളിൽ മാത്രമേ കുട്ടികളെ വില്‍ക്കുവാൻ പാടുള്ളു എന്നും പറയുന്നു . ഹീനപ്രവൃത്തികൾ ചെയ്യിക്കരുതെന്നും അടിമപ്പെൺകുട്ടികളുടെ ചാരിത്യധ്വംസനം നടത്തരുതെന്നും അദ്ദേഹം അനുശാസിക്കുന്നു . ചാരി ത്ര്യഭംഗം നടത്തിയ യജമാനൻ അടിമയെ നിരുപാധികം മോചിപ്പിക്കണമെന്നും അവൾക്കു മതിയായ നഷ്ടപരിഹാരം നല്കണമെന്നുമാണ് ആചാര്യമതം .

കുറ്റം ചെയ്യുന്നവർക്ക് കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് പിഴയും ശിക്ഷയും വധശിക്ഷയും നൽകിയിരുന്നു . ചില കുറ്റവാളികളെ അടിമകളായി വിറ്റിരുന്നു നാടുവാഴികളുടെ ആദായമാർഗമായിരുന്നു അടിമവ്യാപാരം , അടിമകളുടെ ഉടമസ്ഥർ അടിമക്കശ് നിർബന്ധമായും രാജ്യഭണ്ഡാരത്തിൽ അടക്കേണ്ടിയിരുന്നു . -

 കേരളത്തിലെ അടിമവ്യാപാരം നടന്നിരുന്നുവെന്ന് തെളിയിക്കുന്ന ധാരാളം അടിമക്കച്ചവടകരണങ്ങൾ ( Deeds ) പുരാവസ്തു ഗവേഷക ർ കണ്ടടുത്തിട്ടുണ്ട് . കോലെഴുത്തിൽ മുളയിലെഴുതിയ ഒരു പഴയ കരണത്തിന്റെ ശരിയായ മലയാളം പരിഭാഷ നോക്കുക .》》》

 ഇത് അടിമച്ചന്തയിൽ നടന്ന ഒരു വ്യാപാരത്തിന്റെ കരണമാണ് . കേരളത്തിൽ പരസ്യഅടിമച്ചന്തകൾ നിലനിന്നിരുന്നു . - കൊല്ലം 847 -ാമാണ്ട് ചിങ്ങവ്യാഴം തുലാമാസം എഴുതിയ അട്ടിപ്പോലക്കരണം ,
 പുതിയേടത്തു ചെറുവായൂർ നാരായണൻ നാരായണൻ തനിക്കവ കാശപ്പെട്ട പൊന്നടച്ചേരി പാമ്പാടി ചീരനേയും ഉമ്മിണിച്ചിയേയും അന്നത്തെ കമ്പോള വിലയർഥം വാങ്ങിക്കൊണ്ട് അട്ടിപ്പേറും നീരും കൊടുത്തു . അപകാരം പൊന്നടച്ചേരി പാമ്പാടി ചീരനേയും ഉമ്മിണിച്ചിയേയും അന്നത്തെ കമ്പോളവിലയർഥം കൊടുത്തു വാങ്ങിച്ചു ശ്രീകൃഷ്ണൻ അംഗത്തെ ചേന്നൻ കുപ്പൻ ഇതറിയുന്ന സാക്ഷി തട്ടപ്പൻ , അകത്തു തിരുവാലിക്കുമാരനാണ് ഇതെഴുതിയത് . -

 ചേരരാജാക്കന്മാരുടെ കാലത്ത് പാശ്ചാത്യനാടുകളിൽനിന്ന് സുന്ദരികളായ യവനസ്ത്രീകളെ അടിമകളാക്കി ഇറക്കുമതി ചെയ്തതിനെ ക്കുറിച്ച് രേഖകളുണ്ട് . രാജാക്കന്മാരെ പ്രീതിപ്പെടുത്താനുള്ള കാഴ്ചവസ്തുക്കളായാണ് യവനപ്പെൺകൊടികളെ യൂറോപ്യന്മാർ ഇറക്കുമതി ചെയ്തിരുന്നത് . അന്തഃപുരങ്ങളിലെ ദാസീവൃത്തിക്കായി അടിമപ്പെൺ കിടാങ്ങളെ ധാരാളമായി ഉപയോഗിച്ചിരുന്നു .

എ . ഡി . 1505 - ൽ മലബാറിലെത്തിയ വർത്തമ കേരളത്തിൽ നിലനിന്ന അടിമത്തവ്യവസ്ഥയെയും അയിത്താചാരത്തെയും കുറിച്ച് പരാമർശിക്കുന്നുണ്ട് . പൊതുനിരത്തുകൾ അടിമകൾ ഉപയോഗിക്കാൻ പാടില്ലായിരുന്നു . കാടുകളിലും ചതുപ്പുനിലങ്ങളിലും ഒതുങ്ങിക്കഴിയുകയാണവർ ചെയ്തിരുന്നത് . തീണ്ടൽമൂലം മേൽജാതിക്കാരെ അവരുടെ വരവറിയിക്കാൻ വേണ്ടി ശബ്ദങ്ങൾ പുറപ്പെടുവിച്ചാണ് അവർ സാധാരണ സഞ്ചരിക്കാറുണ്ടായിരുന്നത് .

 കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന താഴ്ന്ന ജാതിക്കാർ , കൃഷിഭൂമി പോലെ ഭൂവുടമയുടെ സ്വന്തമായിരുന്നു . ജന്മിക്കു ഭൂമിയോടുകൂടി അവരെ വിലാം . എപ്പോൾ വേണമെങ്കിലും അയാൾക്കിഷ്ടപ്പെട്ട ഏതു രീതിയിലും അവരെ കൈമാറ്റം ചെയ്യാമായിരുന്നു . ഈ ഭൂവുടമാസമ്പ്രദായിയവും അടിമത്തവും പുരാതനകാലം മുതൽ നിലനിന്നിരുന്നതാണ് . അടിമകളായ മാതാപിതാക്കൾക്കു ജനിക്കുന്ന കുട്ടികൾ അടിമത്തത്തിൽ പിറക്കുന്നു . അവരുടെ ഉടമകൾക്ക് ഇഷ്ടപ്രകാരം കുട്ടികളെയും കുടുംബത്തെയും വില്ക്കാനും കൈമാറ്റം ചെയ്യുന്നതിനുമുള്ള അവ കാശമുണ്ടായിരുന്നു .

- മനുഷ്യൻ കച്ചവടച്ചരക്കായതോടെ ദാരിദ്ര്യത്തെ അതിജീവിക്കാൻ കുട്ടികളെ വിലക്കുമായിരുന്നു . അരിയും തേങ്ങയും സ്വീകരിച്ച് പട്ടിണി ക്കാലത്ത് കുട്ടികളെ വില്പന നടത്തിയതിനെക്കുറിച്ച് ബർബോസ്  വിവരിക്കുന്നുണ്ട് . പഞ്ഞമാസങ്ങളിൽ ഉൾനാടുകളിൽനിന്ന് അഞ്ചുതെങ്ങിലും മറ്റു തുറമുഖപട്ടണങ്ങളിലും കുട്ടികളെ വിലക്കാൻവേണ്ടി തടി കൂടുന്ന സാധുക്കളെ കണ്ട് ബ്രിട്ടീഷുകാരനായ ഹോബ്സ് അദ്ഭുത പട്ടുപോയതായി രേഖപ്പെടുത്തിയിട്ടുണ്ട് . ജാതിഭ്രഷ്ട് സംഭവിച്ചവരെ മുഹമ്മീദയർക്കു വില്ക്കുന്ന സമ്പ്രദായവും കേരളത്തിൽ വ്യാപകമാ യിട്ടുണ്ടായിരുന്നു . -

 അയിത്താചാരത്തിൽനിന്ന് ഭിന്നമല്ലാതെയാണ് കേരളത്തിൽ അടിമത്തവും ആവിർഭവിച്ചത് . ആര്യാധിനിവേശത്തിന്റെ ഒരു ദുഷ്ടസന്തതിയാണ് കേരളത്തിലെ അടിമത്തം . ആര്യന്മാരും അനാര്യന്മാരും തമ്മിലുള്ള വ്യത്യാസം നിലനിർത്തുവാൻ വേണ്ടി വർണ വർഗരഹിതമായ അന്നത്തെ കേരളത്തിലെ സാമൂഹികസംവിധാനത്തിൽ അയിത്തവും അടിമത്തവും അവർ ബുദ്ധിപൂർവം തിരുകിക്കയറ്റി . തികച്ചും സൈദ്ധാന്തികമായൊരു പ്രചരണോപാധിയിൽക്കൂടി ക്രമാനുഗതമായിട്ടാണ് ഇതവർ സംഭവിപ്പി ച്ചത് .

- കേരളത്തിലെ കാർഷികവൃത്തിയിലേർപ്പെട്ടിരുന്ന പുലയരെ അടിമകളെപ്പോലെയാണ് കണക്കാക്കിയിരുന്നത് . അവർ ഭൂമിയോടു ചേർന്ന ക്രയവിക്രയസാധനങ്ങൾപോലെ ഗണിക്കപ്പെട്ടിരുന്നു . പുലയൻ ഒരു യജമാനന്റെയും പുലയി മറ്റൊരാളുടെയും വകയായിരുന്നാൽ പുലയിയുടെ ആദ്യത്തെ സന്താനം പുലയന്റെ ഉടമസ്ഥനും മറ്റു സന്താനങ്ങൾ പുലയിയുടെ ഉടമസ്ഥനും അവകാശപ്പെട്ടിരുന്നു . എന്നാൽ , ഒരു ക്ലിപ്ത വില കൊടുത്ത് ആദ്യത്തെ സന്താനത്തെ കൈവശപ്പെടുത്താൻ രണ്ടാമത്തെ ആൾക്ക് അവകാശമുണ്ടായിരുന്നത് . മക്കളെ അറുപതു പണത്തിൽ കവിയാത്ത ഒരു സംഖ്യയ്ക്കു വിലയ്ക്ക് വിലക്കാനും ഓരോ പുലയനും അധികാരം നല്കിയിരുന്നു . ? -

 പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ ഫ്രാൻസിസ് ബുക്കാനൻ മലബാർ മേഖലയിൽ നിലനിന്നിരുന്ന അടിമത്തത്തക്കു റിച്ച് വിവരിക്കുന്നുണ്ട് . പാലക്കാടു പരിസരങ്ങളിലെ ജനസംഖ്യയിൽ അഞ്ചിലൊരു ഭാഗം അടിമകളായിരുന്നു . വയലിലെ ജോലി മിക്കവാറും ചെയ്യുന്നത് അടിമകളാണ് . ഇവരെ ചെറുമരെന്നു വിളിക്കുന്നു . ഇവരുടെ മേൽ ജന്മിമാർക്കു പരിപൂർണമായ ഉടമാവകാശം ഉണ്ട് . ഇവരെ ജന്മിമാർ ഇഷ്ടപ്പെടുന്ന ഏതു ജോലിക്കു വേണമെങ്കിലും നിയോഗിക്കാമായി രുന്നു . ജന്മിമാർക്ക് ഇഷ്ടാനുസരണം ഇവരെ വിലക്കുവാനും കൈമാറ്റം
ചെയ്യുവാനും സാധിക്കുമായിരുന്നു .

 ഭാര്യയെയും ഭർത്താവിനെയും . വേർതിരിച്ചു വില്ക്കുവാൻ പാടില്ല . പക്ഷേ , കുട്ടികളെ മാതാപിതാക്കന്മാരിൽ നിന്നും വേർപെടുത്തി വില്ക്കുവാൻ കഴിയുമായിരുന്നു . പറയർ , കാണിക്കാർ , ഇരുളർ മുതലായ ജാതികളിൽപ്പെട്ടവരായിരുന്നു അടിമകൾ . ജോലി ചെയ്യാൻ കഴിവുള്ള ഒരടിമയ്ക്ക് ആഴ്ചയിൽ രണ്ടിടങ്ങഴി നെല്ലാണ് ജീവിതവൃത്തിക്കുവേണ്ടി നല്‍കിയിരുന്നത് . യുവാക്കൾക്കും ജോലി ചെയ്യാൻ കഴിവില്ലാത്ത വൃദ്ധന്മാർക്കും ഇതിന്റെ പകുതിയാണ് കൊടുത്തിരുന്നത് . കുട്ടികൾക്കു പ്രത്യേകമായി ഒന്നും നല്കിയിരുന്നില്ല . ഒരാൺ അടിമയ്ക്ക് ഒരു വർഷം പന്ത്രണ്ടു മുഴവും പെണ്ണിനു പതിനാലു മുഴവും വസ്ത്രങ്ങളാണ് നല്കിയിരുന്നത് . വലിയ കുടയുടെ ആകൃതി യിലുള്ള കുടിലുകളിലാണ് ഇവർ ജീവിക്കുന്നത് . കൊയ്ത്ത്തുവരെ ഇവർ പാടങ്ങളിലും കൊയ്ത്ത്തു കഴിഞ്ഞാൽ മെതിയിടങ്ങളുടെ സമീപ സ്ഥലങ്ങളിലുമായിരിക്കും ഇവരുടെ താമസം .

കേരളത്തിൽ നിലനിന്നിരുന്ന അടിമസമ്പ്രദായത്തെക്കുറിച്ച് 1800 - ൽ കേരളത്തിലെത്തിയ ഈസ്റ്റിന്ത്യാ കമ്പനി ഉദ്യോഗസ്ഥനായ ഫ്രാൻസിസ് ബുക്കാനൻ , അദ്ദേഹം രചിച്ച ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട് . ചെറുമർ എന്നു പറയുന്ന അടിമകളാണ് വയലുകളിൽ ജോലി ചെയ്യുന്നത് . ഈ അടിമകൾ അവരുടെ യജമാനന്റെ എല്ലാവിധ അധികാരാവി കാശങ്ങളുമുള്ള സ്വകാര്യസ്വത്താണ് . ഉടമകൾ നിർദേശിക്കുന്ന ഏതു ജോലി ചെയ്യാനും ഇവർ ബാധ്യസ്ഥരാണ് . മേലാളർക്ക് ഇഷ്ടംപോലെ വില്ക്കുകയോ കൈമാറുകയോ ചെയ്യാം . ഭാര്യാഭർത്താക്കന്മാരായ അടിമകളെ വെവ്വേറെ വിലക്കുന്നത് വിലക്കിയിട്ടുണ്ടെങ്കിലും സഹോദരികളെ സഹോദരന്മാരിൽ നിന്നും കുട്ടികളെ മാതാപിതാക്കളിൽനിന്നും വേർപെടുത്തി വില്ക്കുന്നതിനു വിരോധമില്ല . അടിമകളധികവും പുലയർ , പറയർ , കണക്കർ , ഉള്ളാടർ തുടങ്ങിയ ജാതിയിൽപ്പെട്ടവരാണ് . ഇവരെല്ലാം അടിമകളാണെങ്കിലും ആചാരാനുഷ്ഠാനങ്ങൾ വ്യത്യസ്തങ്ങളാണ് . ഓരോ ഉടമയും തന്റെ കീഴിലുള്ള അടിമകൾക്ക് നിശ്ചിത തോതിലുള്ള കൂലി നല്കും . നല്ലവണ്ണം ജോലി ചെയ്യുന്ന പുരുഷനും സ്ത്രീക്കും രണ്ടിടങ്ങഴി അരിയാണ് സാധാരണ കൂലിനിരക്ക് . ഇതിന്റെ പകുതി മാത്രമേ വൃദ്ധന്മാർക്കും കുട്ടികൾക്കും ലഭിക്കു . ശിശുക്കൾക്ക് ഒന്നും കിട്ടുന്നതല്ല . വല്ലിയായി കിട്ടുന്ന ഈ അരിയിൽനിന്നോ നെല്ലിൽ നിന്നോ ഒരോഹരി കൊടുത്തു വേണം ഉപ്പും മുളകും പുകയിലയും മറ്റും വാങ്ങി ക്കാൻ . ഈ തുച്ഛമായ വരുമാനംകൊണ്ട് ജീവിക്കാൻ വിഷമമാണ് . എന്നാൽ കൃഷിപ്പണിയിലും കൃഷിസംരക്ഷണത്തിലും അവരെ കൂടുതൽ ശ്രദ്ധാലുക്കളാക്കുവാൻ കൊയതുമെതിച്ചു കഴിഞ്ഞാൽ വിളവിൻ 1/21 ഭാഗം പതമ്പായി നല്കാറുണ്ട് . ഓണത്തിനും വിഷുവിനും മുണ്ടും മുറിയും കൊടുക്കും . പുരുഷന് ഏഴു ക്യൂബിക് തുണിയും സ്ത്രീക്ക് പതിനൊന്നു ക്യുബിക് തുണിയുമാണ് ഇപ്രകാരം ലഭിക്കുക . നിവർന്നു നില്ക്കാനോ കിടക്കാനോ പ്രയാസമായ കൂരകളിലാണ് താമസം . വയലുകളിൽ വിളവിറക്കിക്കഴിഞ്ഞാൽ വയൽ വരമ്പത്തും കൊയ്ത്തും മെതിയും തുടങ്ങിയാൽ കളങ്ങൾക്കു സമീപവും കൊച്ചു കാവൽമാടങ്ങൾ കെട്ടി അതിലായിരിക്കും കിടപ്പ് . കാറ്റും മഴയുമൊന്നും പ്രശ്നമല്ല

 അവർക്ക് . " - ആഭിചാരപ്രവൃത്തികളുടെ ഭാഗമായി നരബലിയും കേരളത്തിൽ പതിവായിരുന്നു . അടിമകളെയാണ് ഇതിനുപയോഗിച്ചിരുന്നത് . തിരുവിതാംകൂറിൽ ദീർഘകാലം ക്രൈസ്തവ മിഷണറി പ്രവർത്തനം നടത്തി യിരുന്ന സാമുവൽ മെറ്റീറുടെ വിവരണം ഇപ്രകാരമാണ് ;

 ഇന്ത്യയുടെ ഇതരഭാഗങ്ങളിലെപ്പോലെ തിരുവിതാംകൂറിലും ഇടയ്ക്കിടെ നരബലികൾ നടന്നിരുന്നു . ' കോട്ടയത്തിനടുത്ത് കിരാതവും പ്രാകൃതവുമായ അത്തരമൊരു സംഭവം നടന്നിട്ട് അൻ പതു വർഷങ്ങളായിട്ടില്ല . ഒരു ചിറ നിർമിക്കാനുള്ള ശ്രമത്തിലായിരുന്നു , ഒരു ജന്മി . എന്നാൽ മഴക്കാലത്ത് അത് ഒലിച്ചുപോവും . മൂന്നു പെൺകുട്ടികളെ കുരുതികഴിക്കാത്തിടത്തോളം ചിറ ഉറയ്ക്കുകയില്ലെന്ന് ചില ബ്രാഹ്മണർ ജന്മിയെ അറിയിച്ചു . പതിനാലും പതിനഞ്ചും വയസ്സു പ്രായമുള്ള മൂന്നു പെൺകുട്ടികളെ കുരുതിക്കായി തിരഞ്ഞെടുത്തു . നിരപരാധിക ളായ ആ പെൺകുട്ടികളുടെ കഴുത്തറുത്ത് ആ പാതകം നിറവേറ്റി. അടു ത്തയിടെ കണ്ടെത്തിയ , ചെങ്കല്ലുള്ള ആ സ്ഥലത്തെ ചില കുഴികളിൽ വലിയ മൺകലങ്ങൾ  മി. ചാപ്ലാൻ എനിക്കു കാണിച്ചുതന്നു . നരബലി നിലനിന്നിരുന്ന കാലത്ത് അതിനിരയായവരെ അടക്കം ചെയ്ത കലങ്ങളാണിവയെന്ന് അവിടത്തുകാർ തീർത്തും വിശ്വസിക്കുന്നു . ഈ ഓരോ കലങ്ങൾക്കും അരികിൽ മറ്റൊരു ചെറിയ മൺപാത്രത്തിൽ കുരുതിക്കുപയോഗിച്ച കത്തിയും അടക്കം ചെയ്തിരുന്നു .
 ' ( മദാസ് ചർച്ച് മിഷൻ റിക്കാർഡ് , ഏപ്രിൽ 1849 ) -

 കുളങ്ങളും നദികളും വിനാശകരമാംവിധം കരകവിഞ്ഞൊഴുകുമ്പോള്‍ അത് ഏതെങ്കിലും ദൈവത്തിന്റെയോ ഭൂതങ്ങളുടെയോ കോപം മൂലം സംഭവിക്കുന്നു എന്നാണ് വിശ്വാസം . അത്തരം സന്ദർഭങ്ങളില്‍ അടിമകളെ വെള്ളത്തിലേക്കെടുത്തെറിഞ്ഞ് മണ്ണിട്ടു നികത്തുന്ന പതി വുണ്ടായിരുന്നു . " വിള്ളലിലേക്കെടുത്തറിയാനല്ലാതെ ഈ മനുഷ്യനെ എന്തിനു കൊള്ളാം ? ' എന്ന് മടിയന്മാരെയും വിലകെട്ടവരെയും കുറിച്ച് ക്രൂരമായൊരു ചൊല്ലുണ്ടായതിന്റെ ഉത്പത്തിയും ഇതുതന്നെയാണ് . സുഭാഗ്യത്തിനുവേണ്ടി മാത്രമല്ല , അടിമകളുടെ പ്രേതങ്ങൾ നിധി കാക്കുമെന്ന വിശ്വാസത്തിലും അവരെ ജീവനോടെ കുഴിച്ചുമൂടിയിരുന്നു . അയൽരാജ്യങ്ങളുമായുള്ള യുദ്ധത്തിൽ വിജയം ഉറപ്പാക്കുന്നതിനായി പതിനഞ്ചു ശിശുക്കളെയാണ് കുലശേഖരവർമ രാജാവ് അതിക്രൂരമായി ജീവനോടെ കുഴിച്ചുമൂടിയത് .

പട്ടിണിക്കാലത്തു ജീവിക്കാൻ മാർഗമില്ലാതെ കുഞ്ഞുങ്ങളെ വില്ക്കുന്നതിനെക്കുറിച്ച് ജെയിംസ് ഫോർബ്സ് എഴുതിയിട്ടുണ്ട് .

1820 - ൽ വാൾട്ടർ ഹാമിൽട്ടൺ എഴുതിയിട്ടുള്ളത് , മിക്കവാറും അടിമകൾ മാത്രമേ ഭൂമിയിൽ പണിയെടുക്കാറുള്ള ഒരു അടിമയുടെ വില ഒരു ജോഡി കന്നിന്റെ വിലയിക്കു തുല്യമാണ് . പരശുരാമൻ ബ്രഹ്മണർക്കുവേണ്ടി പിടിച്ചു മെരുക്കിയെടുത്തവരാണ് പറയർ , പുലയർ , മുതലായവർ .

റവ . ഹെന്റി ബേക്കർ ജൂനിയർ ഇങ്ങനെ രേഖപ്പെടുത്തി . മിക്കവാറും എല്ലാ ചന്തദിവസങ്ങളിലും ചങ്ങനാശ്ശേരിയിൽ , രക്ഷിതാക്കളോ അവരുടെ അടുത്ത ബന്ധുക്കളോ കുട്ടികളെ വിൽപ്പനയ്ക്ക് കൊണ്ടുവന്നിരുന്നു . 6 രൂപ് മുതൽ 18 രൂപ വരെയായിരുന്നു കുട്ടികളുടെ വില . -

 ക്ഷാമകാലങ്ങളിൽ നിലനില്പിനുവേണ്ടി , സംരക്ഷിക്കാൻ പ്രാപ്തിയുണ്ടെന്നു തോന്നുന്ന ഏതൊരാൾക്കും മാതാപിതാക്കൾ സ്വന്തം മക്കളെ വിറ്റിരുന്നു . 1860 - ൽ തെക്കൻ തിരുവിതാംകൂറിലുണ്ടായ ക്ഷാമത്തെക്കു റിച്ച്.മി. കോക്സ് ഇപ്രകാരം എഴുതി : 》》

" നിസ്സാരവിലയ്ക്കു മാതാപിതാക്കൾ സ്വന്തം മക്കളെ വില്‍ക്കുന്നു . ഞാൻ കേൾക്കാനിടയായ ഏറ്റവും താഴ്ന്ന വില ഇവിടെ സൂചിപ്പിക്കാൻ എനിക്കു വിഷമമുണ്ട് . എങ്കിലും കാൽ രൂപയ്ക്കോ അതിലും കുറഞ്ഞ വിലയ്ക്കോ അവർ തങ്ങളുടെ മക്കളെ മുഹമ്മദീയർക്കും തീരപ്രദേശത്തെ മറ്റുള്ളവർക്കും അടിമകളാക്കി വില്ക്കുന്നു . ആ കുട്ടികളെ മറുവിലയ്ക്ക് വിറ്റ് നല്ല ആദായമുണ്ടാക്കാൻ അക്കൂട്ടർക്കു കഴിയും . അതിനു മുൻപ് ഒറ്റയടിക്ക് ആ കുട്ടികളെ അവർ മതം മാറ്റുന്നു . സ്വന്തം മക്കൾ പട്ടിണിമൂലം മരിക്കുന്നതു കാണേണ്ടിവരുന്നതിനു പകരം , അവർ ജീവിച്ചിരിക്കുമെന്ന അറിവു വെച്ചു പുലർത്തുന്നവരാണ് പട്ടിണിക്കാരായ ആ ദരിദ്ര മാതാപിതാക്കൾ . അതിതീവ്രമായ കഷ്ടപ്പാടിന്റെ ഈ സ്ഥിതിയിൽ എതമാത്രം ആഴത്തിലാണ് നമുക്കവരോട് അനുഭാവം പുലർത്താനാവുക ! "

' ഒരു നൂറ്റാണ്ടു മുൻപ് സമാനമായൊരു സ്ഥിതിവിശേഷത്തെക്കുറിച്ച് ഫോർബ്സ് വിവരിച്ചിട്ടുണ്ട് : " ക്ഷാമകാലത്ത് തങ്ങളെയോ തങ്ങളുടെ കുഞ്ഞുങ്ങളെയോ അടിമകളാക്കി വില്ക്കുന്നതിനുസന്നദ്ധരായി ഉൾ നാടുകളിൽനിന്നും അഞ്ചുതെങ്ങിലേക്കും മറ്റു തുറമുഖങ്ങളിലേക്കും വന്നു കൊണ്ടിരിക്കുന്ന നിർധനരായ ആളുകളുടെ എണ്ണം വിസ്മയിപ്പിക്കുന്ന് . തോതിലുള്ളതായിരുന്നു . ഞാൻ അഞ്ചുതെങ്ങിൽ താമസിക്കുന്ന കാലത്ത് ക്ഷാമമോ അസാധാരണമായ വരൾച്ചയോ അവിടെയുണ്ടായിരുന്നില്ല . എന്നാൽ , മഴക്കാലങ്ങളിൽ ആഴ്ചതോറും തിരഞ്ഞു വില്ക്കുന്നതിനായി നിരവധി ആളുകളെ കൊണ്ടുവന്നിരുന്നു . നാം വിഭാവനം ചെയുന്നത്രയും കാഠിന്യമേറിയൊരു സംഗതിയാണ് അടിമത്തം എന്ന ഭാവകമാന്നും അവരിൽ കാണാനാവുമായിരുന്നില്ല . മലബാറിലെ ഒരു കൃഷി വലന്റെയും ഇംഗ്ലണ്ടിലെ ഒരു കുടിൽനിവാസിയുടെയും വികാരങ്ങൾ വളരെ വ്യത്യസ്തമാണെന്നു പറയാതെ തരമില്ല . ആദ്യം പറഞ്ഞയാൾ പറയത്തക്ക മനഃസാക്ഷിക്കുത്തൊന്നുമില്ലാതെതന്നെ സ്വന്തം കുട്ടികളെ വേർപെടുത്തുമ്പോൾ രണ്ടാമത്തെ കൂട്ടർ സ്വന്തം മക്കളുമായി ഗാഢ മായി ബന്ധപ്പെട്ടു നില്ക്കുന്നു .

 ' ' അടിമകൾക്കും അധഃകൃതർക്കും പൊതുനിരത്തിലൂടെ വഴിനടക്കൽ അനുവദിച്ചിരുന്നില്ല . ഊടുവഴികൾ മാത്രമാണ് അവർക്കാശ്രയമായുണ്ടായിരുന്നത് . അപൂർവമായി ചില ചെറുത്തുനില്പ്പും തിരിച്ചടിയും ഉണ്ടായിട്ടുണ്ട് . - മേൽജാതിക്കാർ കടന്നുപോവുമ്പോൾ അതേ പാതയിലൂടെ സഞ്ചരിക്കുന്ന പുലയരും മറ്റും അടുത്തുള്ള കാട്ടിലേക്കോ നെൽവയലിലേക്കോ ഓടിയകലേണ്ടതുണ്ടായിരുന്നു . അക്കാരണത്താൽ പല ഇടങ്ങളിലും ഒരു സമാന്തരപാത ഉണ്ടായിട്ടുണ്ട് . തലയിലൊരു ഭാരമോ കൈയിലൊരു കുഞ്ഞാ ഉള്ള സാധുവും നിരുപദ്രവകാരിയുമായ ഒരു സ്ത്രീ മേൽജാതിക്കാർക്കു കടന്നുപോവുന്നതിനുവേണ്ടി കുത്തിറക്കമായ വശത്തേക്കു വലിഞ്ഞുകയറുകയോ ഇഴഞ്ഞിറങ്ങുകയോ ചെയ്ത് കാട്ടിലൊളിക്കാൻ നിർബന്ധിതയാവുന്ന കാഴ്ച തികച്ചും വേദനാജനകമാണ് . പാത മുറിച്ചുകടക്കുകയോ പാതയിലൂടെ നടക്കേണ്ടിവരികയോ ചെയ്യുമ്പോഴെല്ലാമുള്ള അവളുടെ ബദ്ധപ്പാട് നമുക്ക് ഊഹിക്കാനാവും . ചിലപ്പോൾ ഒരു മേൽജാതിക്കാരൻ കടന്നുപോയിക്കഴിഞ്ഞ് അവൾ പാതയിലേക്കു കയറുമ്പോഴായിരിക്കും എതിർദിശയിൽനിന്നും മറ്റൊരാൾ വരിക . ഇതിലൂടെ എത്രമാത്രം ബുദ്ധിമുട്ടും കഷ്ടപ്പാടും സമയനഷ്ടവുമാണ് രാജ്യത്തുടനീളം സംഭവിച്ചുകൊണ്ടിരിക്കുന്നത് . ഇതിനു യുക്തിസഹമായൊരു വിശദീകരണമോ ആർക്കും തന്നെ എന്തെങ്കിലും നേട്ടമോ ഇല്ല . മുൻപൊക്കെ ഇത്തരം സന്ദർഭങ്ങളിൽ താഴ്ന്ന ജാതിക്കാർ ശീഘഗതിയിൽ പാതയിൽ നിന്നും നിർഗമിച്ചില്ലെങ്കിൽ ഉടനടി വാളിനിരയാവുകയായിരുന്നു പതിവ് . ഇന്ന് അപകടവശാൽ താഴ്ന്ന ജാതിക്കാരുടെ നിർബന്ധബുദ്ധികൊണ്ടോ അബദ്ധവശാലോ അശുദ്ധരാവുകയാണെങ്കിൽ നല്ല അടി കൊടുത്തു വിടുന്നതാണ് "
മാന്യന്മാരുടെ പതിവ് .

 ഒരിക്കൽ പൊതുവഴിയിലൂടെ സഞ്ചരിക്കുകയായിരുന്ന ബ്രാഹ്മണരുടെ ഒരു സംഘം മരത്തിന്റെ ഭാരിച്ച ചുമടുകളുമേറ്റി വരികയായിരുന്ന കുറെ കൂലികളുമായി മുഖാമുഖം കണ്ടുമുട്ടി . ചുമടുക ഇവിടെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ബ്രാഹ്മണർ അവരോടു കല്പിച്ചു . ഇത്തരമൊരു ചുറ്റുപാടിൽ ഗുണപരമായിത്തന്നെ , ചുമട്ടുകാർ ആ കല്പന നിരസിച്ചു . ബ്രാഹ്മണർ അവരെ തല്ലാൻ തുടങ്ങി . അത് അസഹ്യമായപ്പോൾ ചുമടുകൾ നിലത്തിട്ടിട്ട് കൂലികൾ തങ്ങളാലാവുംവിധം ശക്തമായി തിരിച്ചടിക്കാനും തുടങ്ങി . ചെറുത്തുനില്ക്കാനാവില്ലെന്ന് ബോധ്യമായ ബ്രാഹ്മണർ ഓടിരക്ഷപ്പെട്ടു . -

 കേരളത്തിലെ അടിമക്കമ്പോളങ്ങളുടെ പ്രത്യേകത അത് ആഭ്യന്തര വിലക്കൽ വാങ്ങലിൽ മാത്രം ഒതുങ്ങിനിന്നിരുന്നില്ല എന്നതാണ് . ധാരാളം അടിമകളെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യലും അവരെ ഇവിടെ നിന്ന് കയറ്റിയയയ്ക്കലും പതിവായിരുന്നു . ആയിരക്കണക്കിനടിമകളെ ഇവിടെനിന്ന് അന്യനാടുകളിലേക്ക് അയച്ചുകൊണ്ടിരുന്നതായി ബർത്തലോമ്യോ ( 1787 ) പറയുന്നു . ഡാക്ടർ ഡേയും ഈ അഭിപ്രായം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് : "

കൊച്ചിയിലെ പള്ളികൾ ഞായറാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിൽ അടിമകളെ കെട്ടിയിടാനുള്ള ' ഗോഡൗണു ' കളായി ഉപയോഗിച്ചിരുന്നു . മാപ്പിളമാർ കൈയിൽ കിട്ടുന്നവരെയെല്ലാം പിടിച്ചു ഡച്ചുകാർക്കു വിറ്റിരുന്നു . ബറ്റേവിയ , സിലോൺ മുതലായ സ്ഥലങ്ങളിലേക്കു കപ്പൽ കയറ്റുന്നതിനുവേണ്ടിയാണ് ഇങ്ങനെ പള്ളികളിൽ സൂക്ഷിച്ചിരുന്നത് . മാഹിയിൽനിന്നു ഫ്രഞ്ചുകാരും ആയിരക്കണക്കിന് അടിമകളെ കയറ്റിയയച്ചിരുന്നു . ഫോർബസ് അഞ്ചു തെങ്ങിൽ താമസിക്കുമ്പോൾ നാട്ടുംപുറങ്ങളിൽനിന്നു ധാരാളമാളുകൾ സ്വന്തം കുട്ടികളെ അവിടെ കൊണ്ടുചെന്നു വിറ്റിരുന്നതായി രേഖപ്പെടു ത്തിയിട്ടുണ്ട് . ഇങ്ങനെ കയറ്റിയയച്ചിരുന്നത് ഇവിടെയുള്ള അടിമകളെ യല്ല , ഉയർന്ന ജാതിക്കാരെത്തന്നെയാണ് . -

 ജാതി നഷ്ടപ്പെട്ടവരും വലിയ കുറ്റം ചെയ്തവരുമായ നായന്മാ രെയും ചേകോന്മാരെയും മറ്റും രാജാക്കന്മാർ അടിമകളാക്കിയിരുന്നു . '

 കൃഷിഭൂമിയോടൊപ്പം പണിചെയ്തുവരുന്ന ചെറുമരെയും കൈമാറ്റം ചെയ്യുക സ്വാഭാവികമായിരുന്നു . കൃഷിഭൂമിയുടെ കൈമാറ്റത്തിനുള്ള അതേ സമ്പ്രദായം അടിമകളുടെ കൈമാറ്റത്തിനും ഉണ്ടായിരുന്നതായി ബുക്കാനൻ രേഖപ്പെടുത്തിയത് വിസ്മയമുണ്ടാക്കുന്നു . അടിമാവകാശക്കമാറ്റം മൂന്നു വിധത്തിലാണുണ്ടായിരുന്നത് , അത് ജന്മം , കാണം . പാട്ടം എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത് . ജന്മം കൈമാറ്റം അടിമകളെ വിലക്കൽ തന്നെയാണ് . യുവാവായ അടിമക്കും അയാളുടെ ഭാര്യയ്ക്കും കൂടി 250 / - മുതൽ 300 / - വരെ പണം വിലയുണ്ടായിരുന്നു . ഒന്നോ രണ്ടോ കുട്ടികൾകൂടി ഇവർക്ക് ഉണ്ടായിരുന്നാൽ നൂറു പണംവരെ കൂടുതൽ കൊടുത്തിരുന്നു . കാണവ്യവസ്ഥയിൽ അടിമയെ പണയപ്പെടുത്തി കൈമാറുമെങ്കിലും ഉടമാവകാശം കൈമാറുന്നില്ല . അടിമയുടെ ഏതാണ്ട് മൂന്നിൽ രണ്ട് വില ഉടമയ്ക്ക് കടമായി വാങ്ങാം . ഒരു നിശ്ചിത അളവ് നെല്ലും അടിമയുടെ ചെലവിനായി നൽകേണ്ടിവരും . പണത്തിനു പലിശയില്ല . പണം മടക്കിക്കൊടുക്കുമ്പോൾ അടിമയെ തിരികെ നല്കണം . ഇതാണ് അടിമക്കെമാറ്റത്തിലെ കാണവ്യവസ്ഥ . പാട്ടവ്യവസ്ഥ - അടിമയെ ഒരു നിശ്ചിതസംഖ്യ നിശ്ചയിച്ച് ആർക്കെങ്കിലും ഒരു വർഷത്തേക്ക് പാട്ടത്തിനു നല്കലാണ് . അടിമകളെക്കൊണ്ട് വേലയെടുപ്പിക്കാനും അവരെ തീറ്റിപ്പോറ്റാനും പാട്ടത്തിനെടുത്തയാൾ ബാധ്യസ്ഥനായിരുന്നു . ആണ്ടിന് നാൽ എട്ടു പണമായിരുന്നു സാധാരണ പാട്ടം .

കേരളത്തിൽ അടിമകളുടെ ആവിർഭാവം നാലു വിധത്തിലാണ് .

1) ജന്മംകൊണ്ട് അടിമകളായിത്തീർന്ന പുലയർ , പറയർ , ചെറുമർ തുടങ്ങിയ താഴ്ന്ന ജാതിക്കാരാണ് .

2) രണ്ടാമത്തേത് , കുറ്റവാളി കളും സമുദായഭ്രഷ്ട് കല്പിച്ചും അടിമകളാക്കി മാറ്റപ്പെടുന്നവരാണ് .

3) മൂന്നാമത്തേത് , കടബാധ്യതമൂലം സ്വയം അടിമകളായി മാറുന്നവ രാണ് .

4) നാലാമത്തേത് , അടിമക്കമ്പോളങ്ങളിൽ നിന്ന് വില കൊടുത്തു വാങ്ങി സംരക്ഷിച്ചുവരുന്നവരാണ് .

ഇതില്‍ രണ്ടാമതു പറയുന സമുദായഭ്രഷ്ടരാകുന്നവരെയോ അടിമകളാക്കുന്നതാണ് കൂട്ടർ . മറ്റൊരു സമ്പ്രദായം . മണ്ണാപ്പേടിയും , പുലപ്പേടിയും , പറപ്പേടിയും നിലനിന്നിരുന്ന സാമൂഹ്യ ആചാരങ്ങളായിരുന്നു . പുലപ്പേടിയുള്ള കാലം ഉച്ചനാൾ മുതൽ പത്താം ഉദയം വരെയാണ് . അക്കാലത്ത് സന്ധ്യ കഴിഞ്ഞാൽ നായർ സ്ത്രീകൾ വീടിനു വെളിയിൽ ഇറങ്ങിയിരുന്നില്ല . ഒരു പുലയൻ ഒളിച്ചിരുന്ന് കണ്ട് കണ്ട് , എന്നു പറഞ്ഞാൽ നായർ സ്ത്രീകൾക്ക് അയിത്തം പറ്റിയതായും അവരെ ഭാ - കല്പ്പിച്ച് പുലയന്റെ കൂടെ പറഞ്ഞുവിടുകയോ അല്ലെങ്കിൽ അടിമകളുടെ കൂട്ടത്തിൽ വിൽക്കുകയോ ചെയ്തുപോന്നു . അടിമകളുടെ ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനെന്നുകരുതാം . പ്പ രാജ്യതാല്പര്യപ്രകാരമായിരുന്നു ഈ ആചാരം നിലനി - ഡുറേറ്റ് ബർബോസയുടെ വിവരണങ്ങളിലും , ഉണ്ണിക്കേരളവർമ്മയെന്ന് . വേണാട്ടു രാജാവിന്റെ കൊല്ലവർഷം 871 -ാമാണ്ട് തെമാസം 25 -ാം തീയതി യിലെ കൽകുളം ശാസനത്തിലും ഇത് പരാമർശിക്കുന്നുണ്ട് . 1596 ഫെബ്രു വരി 1 -ാം തീയതി തിരുവിതാംകോട് റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ഈ ശാസനം വഴി മേലാൽ തോവാളയ്ക്കു പടിഞ്ഞാറു കന്നറ്റിക്കു കിഴക്ക് കടൽ മലകൾക്കിടയ്ക്കപ്പെട്ട വേണാട്ട് രാജ്യത്ത് പുലപ്പേടിയും മണ്ണാപ്പേടിയും ന്നത് . ഉണ്ടായിരിക്കുന്നതല്ലെന്നാണ് തമ്പുരാൻ തിരുവുള്ളമുണ്ടായി കൽപ്പിച്ചിരിക്കു ഇതിനു പുറമേ ഓച്ചിറ മുതലായ സ്ഥലങ്ങളിൽ വെച്ച് നടന്നിരുന്ന പടയണികൾ കാണുവാൻ പോയിരുന്ന നായർ സ്ത്രീകളേയും ബലാൽക്കാര മായി പിടിച്ചുകൊണ്ടു പോകുവാനുള്ള അധികാരം താണജാതികൾക്ക് ആചാരപ്രകാരം സിദ്ധിച്ചിരുന്നു . കേരളം സന്ദർശിച്ചിട്ടുള്ള എല്ലാ സഞ്ചാരികളും ഇവിടുത്തെ അടിമസ മ്പ്രദായത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട് .

കേരളത്തിലെ അടിമത്തം (ഭാഗം 2)

കേരളത്തില്‍ താരതമ്യേന തീരെ വില കുറവായിരുന്നു ഇവിടുത്തെ അടിമകൾക്കെന്നും അടിമകളുടെ സ്വഭാവവും കുഴപ്പമില്ലാത്തതാണെന്നും പല അടിമസ്ത്രീകളേയും വിലയ്ക്ക് വാങ്ങി കൊണ്ടു പോയതായും ഇബനുബത്തും എന്ന മുസ്ലീം സഞ്ചാരി രേഖപ്പെടുത്തിയിട്ടുണ്ട് . തമിഴ്നാട്ടിൽ നിന്നും അടിമകളെ വിലയ്ക്ക് വാങ്ങുന്നതിനെക്കുറിച്ച് 1515 - ൽ ബർബോസ രേഖപ്പെടുത്തിയിട്ടുണ്ട് .

 യൂറോപ്യൻ രാജ്യങ്ങളെപ്പോലെയല്ലെങ്കിലും കേരളത്തിലും കന്നു കാലിച്ചന്തകളെപ്പോലെ സ്ഥിരമായി അടിമകളെ വാങ്ങുകയും വില് കയും ചെയ്യുന്ന അടിമക്കമ്പോളങ്ങളുണ്ടായിരുന്നു കോട്ടയം , തിരുനക്കര , തക്ടി , കൊച്ചി , ആലപ്പുഴ , കോഴിക്കോട് , കായംകുളം , ആറ്റിങ്ങൽ , ചിറയിൻകീഴ് , തലശ്ശേരി , കണിയാപുരം , പേട്ട , കോവളം തുടങ്ങിയ സ്ഥലങ്ങളായിരുന്നു കേരളത്തിലെ പ്രമുഖമായ അടിമക്കച്ചവടകേന്ദ്രങ്ങൾ .

1850 - ൽ റവ . ജോർജ് മാത്തൻ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു : അടിമകളെ കന്നുകാലികളെപ്പോലെയാണ് കൈകാര്യം ചെയ്തുവന്നിരുന്നത് . പണ്ടുകാലത്ത് അടിമകളെ കൊല്ലുന്നതിനും അംഗഭംഗപ്പെടുത്തുന്നതിനും ബന്ധനസ്ഥനാക്കുന്നതിനും തൂക്കിലേറ്റുന്നതിനും ഉടമകൾക്ക് അവകാശമുണ്ടായിരുന്നു . പല സ്ഥലങ്ങളിലും അവരുടെ വില പല തരത്തിലായിരുന്നു . ഉൾനാടുകളിൽ കായികശേഷിയുള്ള ഒരു അടിമയുടെ വില ആറു രൂപയായിരുന്നു . മല്ലപ്പള്ളിയിൽ ( കോട്ടയം ) ഇത് എട്ടു രൂപയോളം വരും . മലയടിവാരങ്ങളിൽ ഈ വില ഇതിന്റെ ഇരട്ടിയായിരുന്നു . അടിമയുടെ കുട്ടികളുടെ അവകാശം പിതാവിന്റെ ഉടമയ്ക്കല്ലായിരുന്നു . അത് അമ്മയുടെ യജമാനനായിരുന്നു . ചില സ്ഥലങ്ങളിൽ പിതാവിന്റെ ഉടമയ്ക്ക് ഒരു കുട്ടിക്ക് അവകാശം ഉണ്ടായിരുന്നതായി കാണുന്നു .

 മാർത്താണ്ഡവർമയ്ക്കുശേഷം തിരുവിതാംകൂറിൽ രാജഭരണത്തി ലേറിയ ധർമരാജാവിന്റെ കാലത്ത് ( 1758 - 1798 ) ദളവയായ സർ ടി . മാധവറാവുവിന് ചെങ്ങമനാട് വില്ലേജ് ആപ്പീസർ അയച്ച റിപ്പോർട്ടിൽ - അടിമകളിൽ കാര്യപ്രാപ്തിയുള്ള പുരുഷന് 250 പണവും സ്ത്രീക്ക് 300 പണംവരെയും 12 മുതൽ 17 വയസ്സു പ്രായമുള്ള പുരുഷന് 95 പണവും സ്ത്രീക്കു 100 പണംവരെയും 10 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ തള്ളയോടുകൂടി വില്ക്കുകയും അതിന് 25 പണം മുതൽ 35 പണംവരെ വിലയുള്ളതായും രേഖപ്പെടുത്തിയിരിക്കുന്നു .

 അടിമകളെ സൂക്ഷിക്കുന്നവർ സർക്കാറിലേക്ക് നികുതിയായി അടിമക്കാശു നല്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു . തലയൊന്നിന് ഒരണ രണ്ടു പൈസയായിരുന്നു ജോലിക്കു പ്രാപ്തരായവരിൽനിന്നും മാസം തോറും ഈടാക്കിവന്നിരുന്നത് . 1812 വരെ തിരുവിതാംകൂർ സർക്കാറിലേക്ക് ഓരോ വർഷവും അടിമപ്പണമായി 163000 പണമാണ് ഖജനാവിലേക്ക് വന്നുകൊണ്ടിരുന്നത് .

 മലബാർ കലക്ടർ 1801 - ൽ മലബാറിലെ ഭൂവുടമാഘടനയെപ്പറ്റിയുള്ള റിപ്പോർട്ടിൽ ഇപ്രകാരം പറയുന്നു : “ യഥാർഥ കർഷകരായ ചെറുമർ അടിമ വർഗമാണ് . ഇവരുടെ സ്ഥിതി അത്യന്തം ദയനീയമാണ് . ജന്മക്കാരൻ കാണക്കാരന് കൃഷിഭൂമി പാട്ടമായി നല്കുമ്പോൾ ഇവരെയും അതോടൊപ്പം കൈമാറ്റം ചെയ്യും , വിലയാധാരങ്ങളിൽ ഭൂമിയോടൊപ്പം ചെറുമരെയും കൈമാറ്റം ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നു . കാണാധാരങ്ങളിൽ കാണപ്പെടുന്ന വ്യവസ്ഥകൾപ്രകാരം ഈ അടിമകളെ തീറ്റിപ്പോറ്റുന്നതിനുള്ള ഉത്തരവാദിത്വം കാണക്കാരന്മാർക്കാണ് . ആഹാരവും നാണം മറയ്ക്കാനുള്ള വസ്ത്രവും മാത്രമാണ് ഈ അടിമകൾക്ക് സത്യത്തിൽ കാണക്കാരിൽനിന്നും കിട്ടിയിരുന്നത് . ( 1819 - ൽ മൺറോ തുരുത്ത് സി . എം . എസ്സുകാർക്ക് അന്നത്തെ തിരു വിതാംകൂർ സർക്കാർ എഴുതിക്കൊടുത്തപ്പോൾ അതിന്റെ കൂടെ 100 അടിമകളെക്കൂടി കൈമാറ്റം ചെയ്തിരുന്നു . തെക്കൻ തിരുവിതാംകൂറിലെ ജനങ്ങളിൽ മൂന്നിലൊരു ഭാഗം അടിമജാതികളിൽപ്പെട്ടവരായിരുന്നു . മലബാറിൽ നിന്ന് വ്യത്യസ്തമായിരുന്നു തിരുവിതാംകൂറിലെ അടിമകളുടെ കൈമാറ്റം . ഭാര്യയും ഭർത്താവും വ്യത്യസ്ത ജന്മിമാരുടെ കീഴിലാണ് ജോലി ചെയ്തിരുന്നതെങ്കിലും മിക്കപ്പോഴും ഒരേ ജന്മിയുടെ അടിയാന്മാരായിരുന്നു . പിതാവിന്റെ ഉടമയ്ക്ക് അവകാശപ്പെട്ടതായിരുന്നു മൂത്ത പുത്രൻ . ബാക്കിയുള്ള സന്താനങ്ങൾ ചെറു പ്രായത്തിൽ അമ്മയുടെ കൂടെ കഴിഞ്ഞുവരുന്നു . എന്നാൽ , അധ്വാന്പ്രാപ്തി വരുന്നതോടെ ഉടമയുടെ അധീനതയിലേക്ക് അവർ തിരിച്ചു വരുന്നു . വിധവയായ അടിമയും ഉടമയുടെ പ്രത്യേക സ്വത്തായിട്ടാണ് പരിഗണിച്ചിരുന്നത് . - -

 യൂറോപ്യന്മാർ കേരളത്തിലേക്കെത്തുന്ന കാലമായതോടെ അടിമകളുടെ സ്ഥിതി കൊച്ചിരാജ്യത്ത് മെച്ചപ്പെട്ടതായി കാണുന്നു . ഒരു യൂറോപ്യൻ ഒരു അടിമയെ കൊന്നാൽ അയാളെ കഠിനമായി ശിക്ഷിക്കും . എന്നാൽ , വധശിക്ഷ വിധിച്ചിരുന്നില്ല . അടിമകളെ ജീവഹാനി വരുത്തുന്നതൊഴിച്ച് മറ്റെല്ലാ വിധത്തിലും അവരുടെ യജമാനന്മാർക്ക് അവരെ ശിക്ഷിക്കാം . അടിമകൾ വല്ല തെറ്റും ചെയ്താൽ അവരെ ശിക്ഷിക്കുവാൻ പ്രത്യേകം ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു . ഈ ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുന്നത് യജമാനന്മാർ കൈകടത്താതിരിക്കുവാൻ വേണ്ടിയിട്ടാണ് . തെറ്റു ചെയ്തു അടിമ പുരുഷനായിരുന്നാൽ യജമാനന്റെ ഉമ്മറത്തുവെച്ചും സ്ത്രീയായിരുന്നാൽ വീട്ടിനകത്തുവെച്ചും ഈ ഉദ്യോഗ സ്ഥന്മാർ അടിശിക്ഷ അനുഭവിപ്പിക്കും .

 " - മലബാറിൽ നിലനിന്നിരുന്ന അടിമവ്യവസ്ഥിതിയെക്കുറിച്ച് ലോഗൻ സവിസ്തരം പ്രതിപാദിക്കുന്നുണ്ട് . ചെറുമർ അടിമകളായിട്ടാണ് പരിഗണിച്ചിരുന്നത് . ചെറുമർ എന്നത് ചെറു എന്ന വാക്കിന്റെ തദ്ഭവമാണ് . രൂപത്തിലും ഇക്കൂട്ടർ ചെറുതാണ് . ശരീരപ്രകൃതിയും വളർച്ചയും മറ്റെ തിനെക്കാളും ആശ്രയിച്ചിരിക്കുന്നത് കഴിക്കുന്ന ആഹാരത്തെയാണല്ലോ . നിരവധി നൂറ്റാണ്ടുകളായി ജീവൻ നിലനിർത്താൻ വേണ്ട ഭക്ഷണം മത്രം യജമാനൻ എറിഞ്ഞുകൊടുക്കുന്നത് വാങ്ങിക്കഴിച്ച് ജീവിതമൊടുക്കുന്ന ഈ അടിയാളഅടിമ  സമുദായം ശരീരപ്രകൃതം കൊണ്ട് കൊച്ചു മനുഷ്യരായി മാറിയതിൽ അസാംഗത്യമില്ല . 1867 - ൽ എടുത്ത കനേഷുമാരി കണക്കുപ്രകാരം മലബാറിൽ 1,87,812 അടിമ സമുദായക്കാരുള്ളതായി കാണുന്നു . 

1857 - ൽ മലബാർ ജില്ലയിലെ പാലക്കാട് ഡിവിഷനിൽ മാത്രം 89000 അടിമകളുണ്ടായിരുന്നു . വള്ളുവനാട് , പാലക്കാട് , പൊന്നാനി താലൂക്കുകളിൽ മാത്രമുള്ളവരുടെ സംഖ്യയാണിത് . അന്നത്തെ കണക്കനുസരിച്ച് കേരളത്തിൽ മൊത്തം അടിമകൾ നാലുലക്ഷത്തി ഇരുപത്തിഅയ്യായിരമായിരുന്നു . പി ന്നീടുളള ജനസംഖ്യാപരിവഷണങ്ങളിൽ അടിമവിഭാഗങ്ങളുടെ സംഖ്യയിൽ വർദ്ധനവില്ലെന്നു കാണിക്കുന്നു .

 ഇതിനു കാരണം അടിമജാതികളിൽ വലിയ വിഭാഗം ഇസ്ലാം , ക്രിസ്ത്യൻ മതങ്ങൾ സ്വീകരിച്ചതാണ് . 1871 - നും 1881 - നും ഇടക്കുള്ള കാലയളവിൽ മലബാറിൽ ഏകദേശം 90000 ചെറുമർ ഇസ്ലാം . മതം സ്വീകരിച്ചിരിക്കാമെന്ന് 1881 - ലെ മദിരാശി സെൻസസ് റിപ്പോർട്ട് ചൂണ്ടി ക്കാണിക്കുന്നു . തിരുവിതാംകൂറിൽ വലിയ വിഭാഗം അടിമകളാണ് ക
ക്രിസ്തു മതം സ്വീകരിച്ചത് . 1901 - ലെ തിരുവിതാംകൂറിലെ സെൻസസ് റിപ്പോർട്ടിൽ പിഡനങ്ങൾ മൂലം വലിയ വിഭാഗം അടിമകൾ ഹിന്ദുമതം വിട്ടുപോയതാണ് . ഹിന്ദുവിഭാഗത്തിന്റെ ജനസംഖ്യാവളർച്ച താണുപോയതിനു കാരണമെന്ന് . - പ്രസ്താവിക്കുന്നുണ്ട് .

അടിമകളുടെ ജനസംഖ്യ
 കേരളത്തിൽ ബ്രിട്ടീഷ് മിഷനറിമാർ 1847 മാർച്ച് 19 - ന് തിരുവിതാംകൂർ സർക്കാറിന് സമർപ്പിച്ച ഒരു നിവേദനത്തിൽ 1836 - ലെ സംസ്ഥാനത്തെ ആകെ ജനസംഖ്യ 12,80,668 ആണെന്നും ഇതിൽ 164,864 പേർ അടിമകളാണെന്നും രേഖപ്പെടുത്തിയിരുന്നു . ജാതി തിരിച്ചുള്ള അടിമകളുടെ കണക്ക് താഴെ കാണുംവിധ മായിരുന്നു .

പറയർ - 38,625
പുലയർ - 90,598
കുറവർ - 31,891
പള്ളർ - 3,750
ആകെ 1,64,864 .
കാർഷിക അടിമകളാണ് ഉണ്ടായിരുന്നത് . അടിമകൾ മൊത്തം ജനസംഖ്യയുടെ 13 ശതമാനമുണ്ട് . കൊച്ചി രാജ്യത്തിൽ 9000 സർക്കാർ വക അടിമകളും 31000 അടിമകൾ സ്വകാര്യ ഉടമസ്ഥയിലുമുണ്ടാ യിരുന്നു .

കോഴിക്കോട്ടെ ജഡ്ജിയായിരുന്ന ഇ . ബി . തോമസ് 1841 - ൽ നല്കിയ റിപ്പോർട്ടിൽ അക്കാലത്ത് അടിമകൾക്കുള്ള മാർക്കറ്റ് വിലയെക്കുറിച്ച് പരാമർശമുണ്ട് . ചില താലൂക്കുകളിൽ അടിമകളെ ഉത്പാദിപ്പിക്കാൻ കഴിവുള്ള അടിമസ്ത്രീക്കു വില കൂടുതലാണ് . പത്തു വയസ്സിനു കീഴിലുള്ള ആൺകുട്ടിക്ക് ശരാശരി മൂന്നു രൂപ എട്ടണ വില കിട്ടും . പെൺകുട്ടികൾക്കു വില ഇതിലല്പ്പം കുറയും . 1841 ആഗസ്ത് 10 ൽ നടന്ന ഒരു കോടതിലേലത്തിൽ പത്തു മാസം പ്രായമായ ഇളംപൈതലിനെ വിറ്റത് ഒരു രൂപ പത്തണ ആറു കാശിനാണ് .

 കൊച്ചിരാജാവായ ശക്തൻ തമ്പുരാൻ വളരെ കഷ്ടപ്പെട്ട് അഞ്ച് അടിമ കാപ്പിരിക്കുട്ടികളെ വില കൊടുത്തു വാങ്ങിച്ചു വളർത്തുകയുണ്ടായി . എന്തോ ഒരു പ്രത്യേക താത്പര്യപ്രകാരം ശക്തൻ തമ്പുരാൻ കാപ്പിരി ക്കുട്ടികളെ വാങ്ങിയതായിരിക്കണം . കൊച്ചിയുമായി അക്കാലത്ത് സഖ്യത്തിലേർപ്പെട്ടിരിക്കുന്ന ഡച്ചുകാരാണ് ആഫ്രിക്കയിൽനിന്ന് ഈ കുട്ടി കളെ വരുത്തിയത് . ഇതിനെ സംബന്ധിച്ച് കൊച്ചിയിലെ ഡച്ചു കുമുദ വർക്ക് ശക്തൻ തമ്പുരാൻ എഴുതിയിരിക്കുന്നു . ഇപ്പോൾ അഞ്ചു കാപ്പിരിക്കുട്ടികൾ കൊച്ചിയിൽ വന്നു എന്നും അവരെ കുമുദവർ മെടിച്ചു നിർത്തിയിരിക്കുന്നു എന്നും നമ്മുടെ ചങ്ങരംകൊത കയ്മൾ നമുക്ക് എഴുതി അയച്ചിരിക്കുന്നു . അഞ്ചു കാപ്പിരിക്കുട്ടികൾ വരികകൊണ്ടും അഞ്ചിനെയും കുമുദവർ മെടിച്ചുനിർത്തിയിരിക്കകൊണ്ടും കുമുദവരും നാമുമായിട്ടുള്ള വിശ്വാസത്തിന് ആ അഞ്ചും നമുക്കു കിട്ടി എന്നത് നാം നിശ്ചയിച്ചിരിക്കുന്നത് . അതുകൊണ്ട് ആ അഞ്ചു കാപ്പിരിക്കുട്ടികളേയും ഈ വരുന്ന ആൾവശം ഇങ്ങട് കൊടുത്തയയ്ക്കുകയും വേണം . കാപ്പിരിക്കുട്ടികൾ ഒന്നുക്ക് നൂറ്റിയമ്പത് രൂപ വീതം അയച്ചിരിക്കുന്നു . പത്തോ നൂറോ ഏറ്റക്കുറവുണ്ടെങ്കിൽ തരികയുമാവാം .

 വസ്തുവഹകൾ പണയാധാരമാക്കുന്നതുപോലെ അടിമകളെ രേഖാ മൂലം പണയപ്പെടുത്താറുണ്ട് . 1793 - ൽ രാമൻകുമാരൻ എന്ന ആൾ തന്റെ അടിയാരായ ചെറിയ എന്ന പുലക്കള്ളിയെയും മക്കളെയും പണയപ്പെടുത്തിയതിന്റെ രേഖ ഇപ്രകാരമാണ് . 》》》

കൊല്ലം 968 -ാമത് മകര ഞായറിൽ എഴുതിയ ആൾ പണയൊലകാര്യമാവിത് . നായ്ക്കര വീട്ടിൽ രാമൻ കുമാരൻ തനിക്കുള്ള പുലഅടിയാറിൽ ചെറിയ എന്ന പുലക്കള്ളിയേയും അവൾ പെറ്റ മക്കളേയും കൂടെ പണയമായി എഴുതിക്കൊടുത്ത 350 പുതുപണവും വാങ്ങിക്കൊണ്ടൽ രാമൻ കുമാരൻ തൻ മാർക്കമെ . രാമൻ കുമാരൻ തനിക്കുള്ള പുലയടിയാരിൽ ചെറിയ എന്ന പുലക്കള്ളിയേയും അവൾ പെറ്റ മക്കളേയും കൂടെ മുന്നൂറ്റമ്പത് പുതുപണവും കൊടുത്ത പണയമാകെ എഴുതിച്ചു കൊണ്ടാൻ . 

ഇതു ഉഴുത്തിരാടത്ത് ഗോവിന്ദൻ കയ്യെഴുത്ത് ( മുദ്ര ) 
കൊച്ചി സംപതി രാമൻ ഗോവിന്ദൻ കയ്യെഴുത്ത ( നമ്പർ 8876 ) ആൾ പണയം എന്ന പേരിലാണ് ഈ പ്രമാണം അറിയപ്പെ ട്ടിരുന്നത് . " -《《《

 അടിമകളെ ആശ്രയിച്ചാണ് അക്കാലത്തെ കാർഷികസമ്പ്രദായം നിലനിന്നിരുന്നത് . ക്രിസ്ത്യൻ മിഷണറി പ്രവർത്തനവുമായി ബന്ധപ്പെട്ടു കേരളത്തിലെത്തിയ യൂറോപ്യൻ പാതിരിമാർ അടിമസമ്പ്രദായത്തിന് എതിരായിരുന്നു . ബ്രിട്ടീഷ് ഭരണത്തിലുള്ള അവരുടെ സ്വാധീനമുപയോഗിച്ച് അടിമസമ്പ്രദായം നിയമംമൂലം നിരോധിക്കാൻ അവർ ശ്രമിച്ചിരുന്നു . എന്നാൽ , കൊച്ചിയിലെയും തിരുവിതാംകൂറിലെയും രാജാക്കന്മാർ അടിമത്തനിരോധനത്തിനു വലിയ താത്പര്യം പ്രകടിപ്പിച്ചില്ല . അടിമപ്പണം സർക്കാറിന്റെ ഖജനാവിലെ മുഖ്യ വരുമാനമാർഗമാണ് എന്നതുപോലെ കാർഷികവൃത്തിലേർപ്പെട്ടിരുന്ന തൊണ്ണൂറു ശതമാനം കാർഷികത്തൊഴിലാളികളും അടിമകളായിരുന്നു . അടിമനിരോധനം ആദ്യമുണ്ടായത് മലബാറിലാണ് .

 ടിപ്പുസുൽത്താനുമായി ബ്രിട്ടീഷുകാർ 1792 - ൽ ശ്രീരംഗം ഉടമ്പടി ഒപ്പുവെച്ചതോടെ മലബാർ ബിട്ടീഷ് അധീനത്തിലായി . അക്കൊല്ലം - തന്നെ അടിമകളെ കച്ചവടം ചെയ്യുന്നതിനെതിരായ ഒരു വിളംബരം - കമ്പനി ഗവൺമെന്റ് നടത്തുകയുണ്ടായി . ഈ വിളംബരപ്രകാരം അടിമയെ വില്പനയ്ക്കു വെക്കുന്ന ഒരാൾ കള്ളനായി പരിഗണിക്കപ്പെടും . വില്പനയ്ക്ക് വെക്കുന്ന അടിമയെ കണ്ടുകെട്ടുകയും വില്പനക്കാരനെ അടിമയുടെ വിലയിൽ അഞ്ചിരട്ടി പിഴയൊടുക്കാൻ ശിക്ഷിക്കുകയും ചെയ്യും . . .

അടിമവ്യാപാരം നടത്തുന്ന മുക്കുവർക്കും മാപ്പിളമാർക്കും കനത്ത അടിശിക്ഷയും ഒരടിമയ്ക്ക് പത്തു രൂപയെന്ന നിരക്കിൽ പിഴയും നല്കണമെന്നാണ് വ്യവസ്ഥ . അടിമകളെ കടത്തിക്കൊണ്ടുവരാൻ ഉപയോഗിക്കുന്ന പായക്കപ്പലുകൾ കണ്ടുകെട്ടണം , അക്കാലത്ത് പ്രാബല്യത്തിലുണ്ടായിരുന്ന , ബലം പ്രയോഗിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോയി വില്ലന നടത്തുന്ന കൊള്ളസംഘങ്ങൾക്കെതിരായിട്ടായിരുന്നു മുഖ്യമായും  ഈ വിളംബരം . സമൂഹത്തിൽ ഏറ്റവും ഉപയോഗമുള്ള തിയ്യരും മറ്റു കർഷകരുമായ ദേശവാസികളിൽനിന്നാണ് കുട്ടികളെ പൊതുവേ ഇത്തരം സംഘങ്ങൾ തട്ടിക്കൊണ്ടു പോയിരുന്നത് . 1836 നവംബർ 15 - ൽ മലബാറിലെ ഗവൺമെന്റ് ഭൂമിയിൽനിന്ന് അടിമകൾ അടയ്ക്കേണ്ട മൊത്തം വാർഷിക റവന്യു ( നികുതി ) 927 രൂപ 13 അണ കലക്ടറുടെ കണക്കിൽനി ന്നൊഴിവാക്കിക്കൊണ്ട് ഗവൺമെന്റ് ഉത്തരവ് പുറപ്പെടുവിച്ചു . അടിമത്തത്തിനെതിരായ ആദ്യനിയമം വരുന്നത് 1812 - ൽ തിരുവിതാംകൂറിൽ അടിമക്കച്ചവടം നിറുത്തലാക്കിക്കൊണ്ട് റാണി ലക്ഷ്മി - ബായിയുടെ വിളംബരമാണ് . ഈ വിളംബരംമൂലം അക്കാലത്ത് തിരുവി താംകൂറിലെ 136,000 ഈഴവ അടിമകൾക്കു മോചനം ലഭിച്ചു . എന്നാൽ പറയർ , പുലയർ , കുറവർ തുടങ്ങിയ അധഃകൃതജാതികളെ അടിമ ത്തത്തിൽ നിന്ന് മോചിപ്പിക്കുകയുണ്ടായില്ല .

 അടിമസമ്പ്രദായത്തോടു പ്രത്യക്ഷമായി എതിർപ്പു പ്രകടിപ്പിച്ചിരുന്ന ബ്രിട്ടീഷുകാർ 1843 ലെ ആക്ട് പാസാക്കിയതിനെത്തുടർന്ന് ബ്രിട്ടീഷി ഇന്ത്യയിൽ അടിമവ്യവസ്ഥ നിരോധിച്ചു . ഈ നിയമത്തിലെ ചുവടുപിടിച്ച് ഇതിലെ വ്യവസ്ഥകൾ ബാധകമാക്കി അടിമസമ്പ്രദായം നിരോധിച്ചു കൊണ്ട് 1854 ഫിബ്രവരിയിൽ കൊച്ചിരാജ്യത്തും രാജകീയ വിളംബരം പുറപ്പെടുവിച്ചു . ഈ വിളംബരപ്രകാരം അടിമവ്യാപാരത്തിൽനിന്നുമുള്ള നികുതി ഈടാക്കുന്നതിനെ കർശനമായി നിരോധിക്കുകയും അടിമകൾക്കു മറ്റുള്ളവരെപ്പോലെ സ്വകാര്യസ്വത്തു സമ്പാദിക്കുവാനുള്ള അവകാശം നല്ക്കുകയും അടിമകളുടെ മേൽ നടത്തുന്ന കൈയേറ്റങ്ങൾ മറ്റുള്ള സ്വത്രന്ത്രപൗരന്മാരുടെ ആക്രമണങ്ങൾ പോലെ ശിക്ഷാർഹമായ കുറ്റങ്ങളായി ത്തീരുകയും ചെയ്തു . ഈ വിളംബരംമൂലം സർക്കാർ അടിമകൾ ഉൾപ്പെടെ കൊച്ചിയിലുണ്ടായിരുന്ന 130000 അടിമകളെ മോചിപ്പിച്ചു .

അടിമകളും - മിഷനറിമാരും ; മതപരിവർത്തനം വിമോചനത്തിന്റെ പുതിയ പാത -

യാക്കോബായക്കാരുമായി തെറ്റിപ്പിരിഞ്ഞതിനുശേഷം സി . എം . എസ് . മിഷനറിമാർ അടിമജാതികളുമായി കൂടുതൽ അടുക്കുവാൻ തുടങ്ങി . സി . എം . എസ്സും എൽ . എം . എസ്സും അടിമകളുടെ മോചനകാര്യത്തിൽ അഭിപ്രായഐക്യത്തിലെത്തുകയും 1847 - ൽ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ - മഹാരാജാവിന് ഒരു സംയുക്ത ഹർജി സമർപ്പിക്കുകയുണ്ടായി . 1847 മാർച്ച് - 19 -ാം തീയതി സമർപ്പിച്ച ഹർജിയിൽ എല്ലാത്തരം അടിമത്തവും അവസാനി പ്പിക്കണമെന്നും അതു പെട്ടെന്ന് സാധ്യമല്ലെങ്കിൽ ഭൂവുടമകളെ പിണക്കാതെ - തന്നെ ഏറ്റവും കുറഞ്ഞത് സർക്കാർ ഉടമസ്ഥതയിലുള്ള അടിമകളെയെങ്കിലും മോചിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു . ആ ജൂൺ മാസത്തിൽ ദിവാൻ - കൃഷ്ണറാവു , റസിഡന്റിനെ അറിയിച്ചത് , അടിമകളുടെ അവസ്ഥ മെച്ചപ്പെടുത്താൻ രാജാവിന് സമ്മതമാണ് , എന്നാൽ അവരുടെ വിമോചനകാര്യത്തിൽ പ്രവേശിക്കുക ഇപ്പോൾ അത് സാധ്യമല്ല . 1847 ആയപ്പോഴേയ്ക്കും മിഷനറിമാർ അടിമകളുമായി കൂടുതൽ അടുത്തു
കഴിഞ്ഞിരുന്നു . സി . എം . എസ്സുകാർ 1854 വരെ പുലയരെ ജ്ഞാനസ്നാനം ചെയ്തിരുന്നില്ല . അടിമകളുമായുള്ള മിഷനറിമാരുടെ ബന്ധം മേൽ ജാതിക്കാരിൽ രോക്ഷമുളവാക്കി . അടിമകൾ അത്യകാംക്ഷയോടെ മിഷനറിമാരുടെ സഹായത്തിനുവേണ്ടി നിലകൊണ്ടു . സ്വത്രന്തനായ ഒരടിമ , തന്റെ പ്രിയപ്പെട്ടവളെ അടിമത്തത്തിൽ നിന്നു മോചിപ്പിക്കുന്നതിന് ഹെൻട്രി ബേക്കർ ജൂനിയറിനോടു പണം ചോദിക്കുകയുണ്ടായി . അദ്ദേഹം അവന് ഏഴു രൂപ കൊടുത്തു . ആ തുക കൊണ്ട് , അയാൾ തന്റെ ഭാര്യയേയും അവളുടെ സഹോദരനെയും മോചിപ്പിക്കുകയും മിഷനിൽ ചേരുവാൻ അപേക്ഷിക്കുകയും ചെയ്തു . എനിക്കു കഴിവുണ്ടായിരുന്നു വെങ്കിൽ ഈ ദാരുണമായ അടിമത്തത്തിൽ നിന്നും വളരെയധികം പേരെ ഞാൻ മോചിപ്പിക്കുമായിരുന്നു എന്ന് ബേക്കർ എഴുതി . കുട്ടികളെ അടിമകളാക്കി വിൽക്കുന്നത് തടയുന്നതിന് ഒരു അനാഥാലയം ആരംഭിക്കുന്നത് നന്നയിരിക്കുമെന്ന് അദ്ദേഹം നിർദ്ദേശിക്കുകയും ഉണ്ടായി .

തെക്കൻ തിരുവിതാംകൂറിൽ അടിമകൾ എൽ . എം . എസ്സ് . മിഷനറിമാരെ സമീപിച്ചു അതെക്കുറിച്ച് റവ . ചാൾസ് മാൾട്ട് ഇങ്ങനെ എഴുതി . അടിമകൾ മുഖ്യമായും എന്റെ ജില്ലയിൽ പാർക്കുന്നതുകൊണ്ട് അവർക്കു വേണ്ടി ഞാൻ സമരം ചെയ്യേണ്ടിവന്നു . എന്തുകൊണ്ടെന്നാൽ അവർ , അത്ര മാത്രം അടിച്ചമർത്തപ്പെട്ടവരും മർദ്ദിതരുമാകയാൽ , അവരുടെ മർദ്ദകർക്കെ തിരെ നിവർന്ന് നില്ക്കുവാൻ അശക്തരാണ് . ഏറിയകൂറും ലൗകികലക്ഷ്യ ങ്ങളാണ് നമ്മോടൊപ്പം ചേരുന്നതിന് അടിമകളെ പ്രേരിപ്പിച്ചത് . എന്തായാലും ക്രിസ്തവ വിദ്യാഭ്യാസത്തിലേക്ക് അവരെ കൊണ്ടുവരാൻ കഴിഞ്ഞു . അവരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് മറ്റൊരു മാർഗ്ഗവുമുണ്ടായിരുന്നില്ല . ഞാൻ അതിൽ അത്യധികം ആനന്ദിക്കുകയും ചെയ്യുന്നു . അടിമകളുടെ വിദ്യാഭ്യാസത്തെ ഉടമകളും സർക്കാരും ശക്തിയായി എതിർത്തു . സി . എം . എസ് . മിഷനറി പ്രവർത്തകനായിരുന്ന ജേക്കബ് ചാണ്ടിക്ക് 1850 - കളിൽ ക്ഷുഭിതരായ സുറിയാനി ക്രിസ്ത്യാനികളിൽ നിന്ന് പലപ്പോഴും ശകാരം ഏൽക്കേണ്ടി വന്നിട്ടുണ്ട് . സി . എം . എസ്സുകാർ അടിമകളെ വിദ്യാ ഭ്യാസം ചെയ്യിക്കുക വഴി രാജ്യത്തെ നശിപ്പിക്കുകയാണെന്നും അഭ്യസ്തവി ദ്യരായ അടിമകളെ നിയന്ത്രിക്കുക വളരെ വിഷമകരമാണെന്നുമായിരുന്നു അവരുടെ പരാതി . അടിമകളുമായുള്ള മിഷനറിമാരുടെ ബന്ധം മേൽ ജാതി ക്കാരിൽ രോക്ഷമുളവാക്കി . അതേസമയം തിരുവിതാംകൂറിലെ ആചാരമര്യാ - ദകളുമായി യോജിച്ചുപോകുവാൻ മിഷനറിമാർ ഇഷ്ടപ്പെട്ടിരുന്നുമില്ല . ശുചീന്ദ്രം ക്ഷേത്രത്തിനു സമീപം വെച്ച് ചാറൽസ്മാൾട്ടിനും എബനസർ ലൂയി സിനും ഉണ്ടായ അയിത്താനുഷ്ഠാന ആക്രമണം ഇംഗ്ലീഷുകാരിൽ അടിമ പഠനത്തിന്റെ ഗൗരവും സജീവമാക്കി . മിഷണറിമാരുടെ ആരോപണങ്ങൾ മദ്രാസ് ഗവൺമെന്റ് ആദ്യമായി പരിശോധിച്ചു . തെക്കൻ തിരുവിതാംകൂറിൽ മിഷനറിമാർക്കുണ്ടായ ആക്രമണവും ഇത്തരതിരുവിതാംകൂറിലെ മർദ്ദനങ്ങളെക്കുറിച്ചുളള പരാതികളും മദ്രാസ് ഗവൺമെന്റിനു മുന്നിലെത്തിയത് ഒരേ സമയത്താണ് .

- 1851 - ൽ സവർണ്ണ ഹിന്ദുക്കൾ ദിവാന് ഒരു പരാതി സമർപ്പിച്ചു . പരാതിയുടെ ഉളളടക്കമിതായിരുന്നു . ക്രിസ്തുമതം സ്വീകരിച്ച ഈഴവനും മിഷനെ ആശ്രയിക്കുന്ന പുലയരും തിരുവല്ലാക്ഷേത്രത്തെ അയിത്തമാക്കുന്നത് ദൂരമുള്ള വഴികൾ ഉപയോഗിക്കുന്നുവെന്നുമായിരുന്നു , പ്രത്യേകിച്ചും മതപരിവർത്തനം ചെയ്ത ചെറിയാൻ എന്ന ഒരു മുൻ ഈഴവൻ സവർണ്ണനായ തന്നെ തീണ്ടിയപ്പോൾ അധിക്ഷേപിച്ചതിന് തദ്ദേശിയനായ പട്ടക്കാരൻ അവിടുത്തെ വില്ലേജാഫീസർക്കും തഹസീൽദാർക്കും തന്റെ ആളുകൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് പരാതി നൽകി - മതപരിവർത്തനം ചെയ്തവർ സത്യമതത്തെ ഇപ്പോൾ ആശ്ലേഷിക്കുന്നു . അവർ ക്രിസ്ത്യൻ മാപ്പിളമാരായി തീർന്നിരിക്കുന്നുവെന്നും ഇനി അവർ ഈഴവരുടെ ആചാരങ്ങളെ അനുഷ്ഠിക്കേണ്ടതില്ലെന്നും പട്ടക്കാരൻ തഹ് സിൽദാർക്ക് വിശദീകരിച്ചു കൊടുത്തു . ഇതു സംബന്ധിച്ച് ഒരു റൂളിങ്ങിനായി തഹസീൽദാർ ദിവാൻ കൃഷ്ണറാവുവിനോടപേക്ഷിച്ചു . തിരുവല്ലാ ശാസനം എന്ന് മിഷണറിമാർ വിശേഷിപ്പിച്ച റൂളിങ്ങ് ദിവാൻ തഹസിൽദാർക്കു നൽകി . റൂളിങ് ചുവടെ , ' ഈ പരാതി ഹുസൂറിൽ പരിശോധിക്കേണ്ടതിന്റെ ആവശ്യമില്ല . നിങ്ങൾ റഗുലേഷൻ അനുസരിച്ച് അത് തീരുമാനിക്കണം , എന്നാൽ , ഒരു ഈഴവൻ ക്രിസ്ത്യാനിയാകുന്നുവെങ്കിൽ കൂടി അയാൾ ഒരിക്കലും ഒരു ഈഴവനല്ലാതായി തീരുന്നില്ല . അതുകൊണ്ട് ക്ഷേത്രസമീപത്തു പൊതുവീഥിയിൽ കൂടി ചെറിയാനെയും ക്രിസ്തു മതത്തിലേക്കു പരിവർത്തനം ചെയ്ത് മറ്റുള്ളവരെയും സഞ്ചരിക്കുന്നതിന് നിങ്ങൾ അനുവദിക്കരുത് . മാത്രമല്ല ക്ഷേത്രത്തിനു വലംവെച്ച് വയലിലൂടെ പോകുന്നതിന് അവരെ നിർബന്ധിക്കുകയും വേണം ' .

 ഈ റൂളിങ്ങിനെതിരെ മിഷണറിമാർ നലകിയ പരാതിക്ക് 1853 - ൽ ഗവർണ്ണർ മേജർ ജനറൽ സർ പോത്തിംഗർ റസിഡന്റ് കല്ലനോട് വിശദീകരണം ആവശ്യപ്പെട്ടു . റസിഡന്റ് കല്ലന്റെ അന്വേഷണത്തിന് ദിവാൻ കൃഷ്ണറാവു താഴെ പറയും വിധം ഇങ്ങനെ വിശദീകരണം നല്കി .》》》
 ' മിഷണറിമാർ ഈയിടെയായി തങ്ങൾ മാർഗ്ഗം കൂടിയവർക്കുവേണ്ടി പ്രത്യേക അവകാശങ്ങൾ ആവശ്യപ്പെടുന്നു . അവ തീർത്തും പുതിയ ആചാരങ്ങളാണ് . മാത്രമല്ല ഉയർന്ന ജാതി ഹിന്ദുക്കളുടെ മതവികാരത്തെ വ്യണപ്പെടുത്തുന്നതും സർക്കാരിനു സ്വീകരിക്കാൻ കഴിയാത്തതുമാണ് . റസിഡന്റ് കല്ലൻ മദ്രാസ് ഗവൺമെന്റിനു സമർപ്പിച്ച വിശദീകരണത്തിൽ മിഷണറിമാർ അവരുടെ മാർഗ്ഗം കൂടിയ അടിമജാതിക്കാരുടെ നിസ്കാരതർക്കങ്ങളെപ്പോലും ഏറ്റെടുക്കുന്നതിൽ അതിരതല്പരരാണ് എന്ന് കുറ്റപ്പെടുത്തി . - മദ്രാസ് ഗവൺമെന്റ് കല്ലന്റെ മറുപടി പരിശോധിക്കുന്നതിനു മുമ്പു തന്നെ , വളരെ നിസ്സാരവും അതേസമയം തികഞ്ഞ വെറുപ്പോടുകൂടിയും മിഷ നറിമാരുടെ സമ്മർദ്ദത്തിനു വഴങ്ങിയും തിരുവിതാംകൂർ ഗവൺമെന്റ് ഒരു വിളംബരം പുറപ്പെടുവിച്ചു . 1853 സെപ്തംബർ 15 -ാം തിയതിനുശേഷം ജനിച്ച , സർക്കാർ അടിമകളുടെ സന്താനങ്ങൾക്ക് സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള ഒരു വിളംബരമായിരുന്നു ഇത് . ഇത് 1029 കന്നി 10 - ലെ അടിമ വ്യാപാരനിരാധനവിളംബരം എന്നറിയപ്പെട്ടത് . ഈ വിളംബരത്തിന്റെ ആമുഖമായിട്ട്

മാർത്താണ്ഡവർമ്മ മഹാരാജാവ് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ് . കൊടുത്തൂട്ട് സാധനവും വായിച്ചു കേട്ടവസ്ഥയും അറിഞ്ഞു . കൽക്കത്ത് മുതലായ രാജ്യങ്ങളിൽ സ്ളവരി എന്ന അടിമ അവകാശം നിറുത്തൽ ചെയ്തിരിക്കുന്തുകൊണ്ടു ഈ സംസ്ഥാനത്തുള്ള അടിമകളുടെ സ്ഥിതിയെ കുറയെ ഭേദം വരുത്തേണ്ടുന്ന സംഗതിയെക്കുറിച്ചു ബഹുമാനപ്പെട്ട കൊർട്ട് ഒാഫ് ഡ യ റ  ടര്സ് , അവർകളുടെ അടുക്കലും ചെന്നിട്ട് ആണന്നു ഗെർമെന്റിലും നിന്നു വന്നിട്ടുള്ള എഴുത്തുകൾക്കു പെർപ്പു കൊടുത്തയയ്ക്കുന്നു എന്നും പണ്ടാരവകയായിട്ടുള്ള അടിമകളേയും അടിമയിൽ നിന്ന് ഒഴിപ്പിക്കയും കൂടിയാന്മാരുടെ വകയായിട്ടുള്ള അടിമകളെ തിർപ്പാൻ പ്രകാരം കരകൂടിശിഖ വകയായിട്ടും വിഷമിക്കാതെ ഇരിക്കയും ചെയ്യേണ്ടതിനും അടിമകളും കൂടിയാനവന്മയുൾപ്പെട്ട ആളുകളും നടക്കണ്ടും കമങ്ങൾക്കും വിളംബരം പ്രസിദ്ധപ്പെടുത്തുവാനുള്ള സംഗതി ഇടപെട്ടും റസിഡണ്ടു എഴുതിയ കടലാസു വന്നതിലാകുന്നു അതിൻവണ്ണം വിളംബരം എഴുതിട്ട് ഇതിനോടു കൂടെ കൊടുത്തയച്ചിരിക്കകൊണ്ടു അപ്രകാരം നടത്തിച്ചു കൊള്ളുകയും വേണം എന്നും ഇക്കാര്യം ചൊല്ലി 1029 കന്നി 30 - നു ദി വാൻ ലിംഗയ്യൻ കൃഷ്ണരായർക്കു നീട്ടു എഴുതി വിട്ടു എന്നു തിരുവുളമായ നിട്ടു .

ആധുനികതയിലേക്ക്

പിൽക്കാലത്തെ പരിഷ്കൃതാശയരായ ഭരണാധികാരികളുടെയും ജനമുന്നേറ്റങ്ങളുടെയും ഫലമായിട്ടാണ് അവർണന് കുറച്ചൊക്കെ . സാമൂഹികനീതി കൈവന്നത് .

■ കൊല്ലവർഷം 987 വൃശ്ചികം 21 -ാം തീയതിയിലെ ( ഏ . ഡി . 1811 ) ഒരു വിളംബരത്തിലൂടെ റാണി ലക്ഷ്മി ഭായി കൃഷി മുതലായ കാര്യങ്ങൾക്ക് അതതുദിക്കുകളിലെ മര്യാദ പോലെ കുറവർ , പറയർ , പുലയർ മുതലായ ആളുകളൊഴികെ മറ്റു ജാതിക്കാരെ വാങ്ങുന്നതും വിൽക്കുന്നതും നിരോധിച്ചു .

■ 1814 - ലെ ഒരു വിളംബരപ്രകാരം റാണി ലക്ഷ്മീഭായിതന്നെ തലയറ , വലയറ , കെട്ടിലക്കം , വേലപ്പതിവ് , മഞ്ചക്കുളിയാൻ പണം എന്നിവ നിർത്തൽ ചെയ്തു .

■ 1815 - ൽ ആജാൻ പണം നിരോധിച്ചു .

■.1817 - ൽ പുരുഷാന്തരം നിർത്തൽ ചെയ്യപ്പെട്ടു .

■ 1818 - ലെ റാണി പാർവതിഭായിയുടെ ഒരു വിളംബരത്തിലൂടെ എല്ലാ ജാതിയിലുംപെട്ട ആളുകൾക്ക് ചന്തയിൽ സാധനങ്ങൾ കൊണ്ടുപോയി കച്ചവടം നടത്താമെന്നായി .

■ അതേ വർഷത്തെ മറ്റൊരു വിളംബരത്തിലൂടെ നായർ , നാടാർ , ഈഴവർ തുടങ്ങിയ ജാതികളിൽപ്പെട്ടവർക്ക് അടിയറ അടയ്ക്കാതെതന്നെ സ്വർണ്ണാഭരണം ധരിക്കാമെന്ന അവസ്ഥ സംജാതമായി . ( കൊല്ലവർഷം 993 മേടമാസം 9 - ലെ വിളംബരം ) നായർ ക്കും . അതുവരെ സ്വർണ്ണാഭരണം ധരിക്കാൻ അവകാശമില്ലായിരുന്നുവെന്നകാര്യം ഒരുപക്ഷേ , നമ്മെ അത്ഭുതപ്പെടുത്തിയേക്കാം .

■ 1821 - ൽ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തവരുടെ ഞായറാഴ്ച ദിവസത്തെ ഊഴിയവേല അവസാനിപ്പിച്ചു . അധികം താമസിയാതെ അവരുടെമേൽ ന്ന് തലവരിയും എടുത്തുമാറ്റി . അത് പലരേയും ക്രിസ്ത തത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രേരിപ്പിച്ചു .

■ 1865 - ൽ എല്ലാ " ആളുകൾക്കും പൊതുനിരത്തുകളിൽ കൂടി സഞ്ചരിക്കാമെന്നായി .

■ തിരുവിതാംകൂറിലെന്നപോലെ കൊച്ചിയിലും അവർണന് സ്വാതന്ത്യം ഓരോന്നായി ലഭിച്ചുകൊണ്ടിരുന്നു .

■ 1854 ഫെബ്രുവരി 16 -ാം തീയതിയിലെ ഒരു വിളംബരത്തിലൂടെ പഴയ കൊച്ചിരാജ്യത്തിലെ പ്രജ കൾക്ക് ചില സ്വാതന്ത്ര്യങ്ങൾ അനുവദിച്ചുകൊടുത്തു .

■ 1865 - ലെ ഒരു വിളംബരത്തിലൂടെ നൂറ്റിയഞ്ച് നികുതികൾ ഒറ്റയടിക്ക് നിർത്തരു ചെയ്തു .

■1872 സെപ്റ്റംബർ 25 - ലെ മറ്റൊരു വിളംബരത്തിലൂടെ കൊച്ചി രാജ്യത്ത് അടിമവ്യാപാരവും ആൾരണയവും നിരോധിച്ചു .

■.മനുഷ്യനെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിന് നിരോധനം

 ■ ശ്രീലക്ഷ്മീഭായി മഹാറാണി തിരുമനസ്സുകൊണ്ട് 

പത്മനാഭവല്ലരീ വഞ്ചിധർമ്മവർദ്ധനീ രാജരാജേശ്വരീ റാണി ലക്ഷ്മീഭായി മഹാരാജാവ് അവർകൾ സകല മാനജനങ്ങൾക്കും പ്രസിദ്ധ പ്പെടുത്തുന്ന വിളംബരം 

. ഈ രാജ്യത്തിൽ ഒളളവരും പിറരാജ്യത്തിൽ ഒള്ളവരും ഈ സംസ്ഥനത്തു പല ജാതികളിലും ഒള്ള കുഞ്ഞുകുട്ടികളെയും പെണ്ണുങ്ങളെയും ലാഭസംഗതിക്കായിട്ടു ചുരുങ്ങിയ വിലക്കു വാങ്ങിക്കുകയും ഏറിയ വിലക്കു വിക്കയും പിറനാട്ടുംമൈൽ കൊണ്ടുപോകയും ആയതു തുറമുഖത്തു സ്ഥലങ്ങളിൽ പണ്ടാരവകയിൽ അറിയുന്നവക തീരുവ വാങ്ങിക്കയും ഇതിന്മണ്ണം ആളുകളെ വില്‍ക്കുന്ന കാര്യം ഒരു കച്ചൊടമയ്യാദപ്രകാരമായിട്ടു തീർന്നിരിക്കകൊണ്ടും ഇതു എത്രയും മയ്യാദകൊടും ദുര്യശസ്സും ആയിട്ടുള്ള കാര്യമാകകൊണ്ടും ഇങ്ങിനെ അവമര്യാദ ആയിട്ടുള്ള കാര്യം നടക്കാതെ ഇരിക്കെണ്ടുന്നതിനു പ്രസിദ്ധപ്പെടുത്തുന്നത് എന്തന്നാൽ - കൃഷി മുതലായിട്ടുള്ള വെലകൾക്കു അതതു ദിക്കുകളിലെ മര്യാദ പാലെ കുറവര പറയര പുലയർ പുളളർ മലയർ വെടര മുതലായ 
ആളടിയാരെ കുടിയാനവന്മാരെ തമ്മിൽ ഒറ്റിയും ജന്മവും പാട്ടവുമായിട്ടു , നടുവൻ മൂത്ത കരക്കാറരെക്കൊണ്ടു ആധാരം എഴുതി വാങ്ങിക്കയും കൊടുക്കയും അവരു കൃഷി സ്ഥലകാര്യയ്യങ്ങൾ ചെയ്യിച്ചുവരികയും മാമൂലായിട്ടു എല്ലാ ദിക്കിലും നടന്നുവരുന്ന മര്യാദപ്രകാരം ഒള്ളതു ഒഴികെ ശേഷം ജാതിക്കാറരെ അവരവരിടെ വംശത്തിൽ ഒള്ളവര എംകിലും മറ്റ് ആരെംകിലും വിക്കയും വാങ്ങിക്കയും പണ്ടാരവകക്കു തിരുവ വാങ്ങിക്കയും അരുക്കയും വാങ്ങിക്കയും പണ്ടാരവക തീരുവ വാങ്ങിക്കയും അതതെന്നു ഉറപ്പായിട്ടു കല്പിച്ചിരിക്കുന്നു . ഈ കല്പന ലംഘിച്ച് ആളുകളെ വിക്കയും വാങ്ങിക്കയും ചെയ്താൽ അവരിടെ വസ്തുവക സർവ്വസ്വവും പണ്ടാരവകയായിട്ടു ചെർത്തു വലുതായിട്ടുളള ശിക്ഷയും ചെയ്തു നാട്ടിൽനിന്നും പിറത്തു കളകയും ചെയ്യും..


☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
©മഹേഷ് ഭാവന

(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍  ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)

എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍

https://maheshbhavana.blogspot.com/

https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆

■റഫറന്‍സ്

★കേരളത്തിലെ അവര്‍ണ്ണരാജാക്കന്മാര്‍ - (കേരളത്തിലെ പുലയ ,പറയ,നാടാര്‍ ഈഴവ രാജാക്കന്മാരുടെ ചരിത്രം )
= D ദയാനന്ദന്‍ ,page 95 to 98
Avilable on Palakkad distc libery

★ വെക്കം സത്യാഗ്രഹം
E രാജന്‍
Page 33 to 46

★അടിമ വ്യാപാരനിരോധനവും ചരിത്രവും പ്രാധാന്യവും
Page 11 to 24
Avilable on Palakkad distc libery

★ തരിസ്സാപ്പള്ളിപ്പട്ടയം
എട് 2,പുറം1 , വരി 17,18,19,20,
വിവര്‍ത്തനം
MR രാഘവവാരിയര്‍ ,കേശവന്‍ വെളുത്താട്ട്
Page 114 ,വരി 29
നാഷ്ണല്‍ ബുക്ക്സ്റ്റാല്‍

★ഗാന്ധിജിയും കേരളവും , കേരള ഗാന്ധി സ്മാരക നിധി , പേജ് 372

★അടിമതം കേരളത്തിൽ , അടുർ രാമചന്ദ്രൻ നായർ , പേജ് 41,പേജ് 50
,പേജ് 52,പേജ് 60 , 61,പേജ് 73,

 ★പാൻപതാംനറാണ്ടിലെ കേരളം , പി . ഭാസ്കരനുണ്ണി , പേജ് 780

★സഞ്ചാരികള്‍ കണ്ട കേരളം , വേലായുധൻ പണിക്കശ്ശേരി , പേജ് 410 , 411

★ഞാൻ കണ്ട കേരളം , സാമുവൽ മെറ്റീർ , പേജ് 412 , 413,പേജ് 419,
പേജ് 473

★ അന്നത്തെ കേരളം , ഇളംകുളം പി . എൻ , കുഞ്ഞൻപിള്ള , പേജ് 101

★ കൊച്ചിരാജ്യചരിതം , കെ . പി . പത്മനാഭമേനോൻ , പേജ് 616

★ലോഗന്റെ മലബാർ മാന്വൽ , വില്യം ലോഗൻ , പരിഭാഷ : ടി . വി . ക്യഷ്ണൻ , പേജ് 151 , പേജ് 155

★ ശക്തൻതമ്പുരാൻ , പുത്തേഴത്ത് രാമൻ മേനോൻ , ന് 454

Tuesday, October 8, 2019

തുര്‍ക്കിക്കെതിരായ ഇന്ത്യ സൈപ്രസ് ബന്ധം ദ്യഢമാകുന്നു...

ന്യൂയോര്‍ക്കില്‍ നടന്ന UN മീറ്റില്‍ തുര്‍ക്കി പാക്കിസ്ഥാന് പിന്തുണകൊടുക്കുന്നത്.. തുര്‍ക്കിയുടെ മുഖ്യ ശത്രു സൈപ്രസുമായി ഇന്ത്യ അടുക്കാന്‍ മുഖ്യ കാരണമാകുന്നു.. 
https://m.economictimes.com/news/politics-and-nation/india-firms-up-moves-against-turkey-cosying-up-to-pakistan/articleshow/71347703.cms

■ ചരിത്രം 

★ മെഡിറ്ററേനിയനിലെ മൂന്നാമത്തെ വലിയ ദ്വീപായ സൈപ്രസ്, മേഖലയിൽ ജനപ്രിയമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നുമാണ്‌. വർഷം തോറും 24 ലക്ഷം വിനോദസഞ്ചാരികളെ സൈപ്രസ് ആകർഷിക്കുന്നു. 

★ ബ്രിട്ടീഷ് കോളനിയായിരുന്ന സൈപ്രസ് 1960-ൽ യുണൈറ്റഡ് കിങ്ഡത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. 1961-ൽ സൈപ്രസ് ഒരു കോമൺ‌വെൽത്ത് റിപ്പബ്ലിക്ക് ആയി. ഒരു വികസിത രാജ്യമായ സൈപ്രസ് 2004 മെയ് 1 മുതൽ യൂറോപ്യൻ യൂണിയൻ അംഗമാണ്.

★1974-ൽ ഗ്രീക്ക് സൈപ്രിയോട്ടുകളും തുര്‍ക്കി സൈപ്രിയോട്ടുകളും തമ്മിൽ സാമുദായിക കലാ‍പമുണ്ടാ‍യി. ഗ്രീക്ക് സൈപ്രിയോട്ടുകൾ പട്ടാള അട്ടിമറിയിലൂടെ സൈപ്രസിന്റെ ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ചു. ഗ്രീക്ക് സൈനിക ഭരണകൂടത്തിന്റെ മേൽനോട്ടത്തിലായിരുന്നു ഈ പട്ടാള അട്ടിമറി ശ്രമം . ഇതേത്തുടർന്ന് തുർക്കി സൈപ്രസിനെ ആക്രമിച്ച് സൈപ്രസ് ദ്വീപിന്റെ മൂന്നിലൊന്ന് ഭാഗം കയ്യേറി. ആയിരക്കണക്കിന് സൈപ്രിയോട്ടുകൾ ഇതെത്തുടർന്ന് അഭയാർത്ഥികളായി. ദ്വീപിനു വടക്ക് ഒരു പ്രത്യേക തുര്‍ക്കിക്കു കീഴില്‍ സൈപ്രിയോട്ട് രാഷ്ട്രീയ സംവിധാനം സ്ഥാപിതമായി. ഈ സംഭവവും ഇതെത്തുടർന്നുള്ള രാഷ്ട്രീയ സാഹചര്യവും ഇന്നും തുടരുന്ന ഒരു വിവാദവിഷയമാണ്.

■ സൈപ്രസ് തുര്‍ക്കി പ്രശ്നം

★ . ടർക്കിഷ് സൈപ്രിയോട്ടുകൾ ജനസംഖ്യയുടെ 18% വരും,

★ സൈപ്രസിന്റെ വിഭജനവും വടക്ക് ഒരു തുർക്കി രാഷ്ട്രം സൃഷ്ടിക്കലും 1950 കളിലെ തുർക്കി സൈപ്രിയറ്റ് നേതാക്കളുടെയും തുർക്കിയുടെയും നയം.സൈപ്രസിനെ അനറ്റോലിയയുടെ വിപുലീകരണമായി സൈപ്രസ് കണക്കാക്കിയതിനാൽ തുർക്കിയിലേക്ക് സൈപ്രസ് കൂട്ടിച്ചേർക്കണമെന്ന് തുർക്കി നേതാക്കൾ ഒരു കാലം വാദിച്ചു; പത്തൊൻപതാം നൂറ്റാണ്ട് മുതൽ,  ഭൂരിപക്ഷം ഗ്രീക്ക് സൈപ്രിയറ്റ് ജനസംഖ്യയും ഓർത്തഡോക്സ് സഭയും ഗ്രീസുമായി ഐക്യം പിന്തുടരുകയായിരുന്നു, ഇത് 1950 കളിൽ ഗ്രീക്ക് ദേശീയ നയമായി മാറി.

★ 1950 കളിലെ സ്വാതന്ത്ര പ്രക്ഷോഭത്തെത്തുടർന്ന് 1960 ൽ സൈപ്രസിന് സ്വാതന്ത്ര്യം ലഭിച്ചു .

★ 1963-64 ലെ പ്രതിസന്ധിഗ്രീക്ക് സൈപ്രിയോട്ടുകളും തുര്‍ക്കി സൈപ്രിയോട്ടുകളും തമ്മിൽ കൂടുതൽ അന്തർദേശീയ അക്രമത്തിന് കാരണമായി , ഇത് 25,000 ത്തിലധികം തുർക്കി സൈപ്രിയറ്റുകളെ   മാറ്റി പാർപ്പിച്ചു റിപ്പബ്ലിക്കിലെ ടർക്കിഷ് സൈപ്രിയറ്റ് പ്രാതിനിധ്യം അവസാനിപ്പിച്ചു. 1974 ജൂലൈ 15-ന് ഗ്രീക്ക് സൈപ്രിയറ്റ് ദേശീയവാദികളും ഗ്രീക്ക് സൈനിക ഭരണകൂടത്തിന്റെ ഘടകങ്ങളും സൈപ്രസിനെ ഗ്രീസിലേക്ക് കൂട്ടിച്ചേർക്കുന്നതിനുള്ള ശ്രമത്തിൽ ഒരു അട്ടിമറിഅരങ്ങേറി. ഈ നടപടി ജൂലൈ 20 ന് സൈപ്രസിലെ തുർക്കി ആക്രമണത്തിന് കാരണമായി , ഇത് വെടിനിർത്തൽ തകർന്നതിനെത്തുടർന്ന് അടുത്ത മാസം വടക്കൻ സൈപ്രസിന്റെ ഇന്നത്തെ പ്രദേശം പിടിച്ചെടുക്കാനും 150,000 ഗ്രീക്ക് സൈപ്രിയറ്റുകളെ നാടുകടത്താനും കാരണമായി 50,000 ടർക്കിഷ് സൈപ്രിയോട്ടുകളും.

★ 1983 ൽ ഏകപക്ഷീയമായ പ്രഖ്യാപനത്തിലൂടെ വടക്കുഭാഗത്ത് ഒരു പ്രത്യേക തുർക്കി സൈപ്രിയറ്റ് രാഷ്ട്രം സ്ഥാപിക്കപ്പെട്ടു ; ഈ നടപടിയെ അന്താരാഷ്ട്ര സമൂഹം വ്യാപകമായി അപലപിച്ചു, തുർക്കി മാത്രം പുതിയ ഭരണകൂടത്തെ അംഗീകരിച്ചു . ഈ സംഭവങ്ങളും തത്ഫലമായുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യവും തുടർച്ചയായ തർക്കത്തിന്റെ കാര്യങ്ങളാണ്.
ഗ്രീക്ക് സൈപ്രിയറ്റ് ഭൂരിപക്ഷവും തുർക്കി സൈപ്രിയറ്റ് ന്യൂനപക്ഷവും തമ്മിലുള്ള ദീർഘകാല സംഘട്ടനവും

■ ഇന്ത്യ സൈപ്രസ് ബന്ധം

★ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യ സൈപ്രസിനെ പിന്തുണച്ചു. 1962 ഫെബ്രുവരി 10 നാണ് സൈപ്രസും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിതമായത്.

★ സൈപ്രസിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ സമാധാന പ്രവർത്തനങ്ങളിൽ ഇന്ത്യൻ സൈന്യം നിരവധി തവണ പങ്കെടുത്തിട്ടുണ്ട്.

★ 1964 ൽ സൈപ്രസിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന സേനയുടെ (UNFICYP) കമാൻഡർമാരായി മൂന്ന് ഇന്ത്യൻ ജനറൽമാർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

★ ലാർനാക്കയിലെ ഒരു റോഡിന് മേജർ ജനറൽ കൊഡാണ്ടേര സുബയ്യ തിമയ്യയുടെ പേരാണ് നൽകിയിരിക്കുന്നത്. 

★ UNFICYP ഫോഴ്സ് കമാൻഡർ. 1966 ൽ സൈപ്രസ് സർക്കാർ തിമയ്യയെ അനുസ്മരിച്ച് ഒരു സ്റ്റാമ്പ് പുറത്തിറക്കി.

★ 1974 ൽ സൈപ്രസിലെ തുർക്കി അധിനിവേശത്തിൽ ഇന്ത്യ സൈപ്രസിലെ ഗ്രീക്കുകാരെ പിന്തുണച്ചു, നിക്കോഷ്യ സർക്കാരിനെ രാജ്യത്തിന്റെ മുഴുവൻ നിയമ പ്രതിനിധിയായി അന്താരാഷ്ട്ര അംഗീകാരത്തിനായി പ്രേരിപ്പിച്ചു.ഐക്യരാഷ്ട്രസഭയിലെ സൈപ്രസ് തർക്കം സമാധാനപരമായി പരിഹരിക്കുന്നതിന് ഇന്ത്യ സ്ഥിരമായി പിന്തുണയ്ക്കുകയും വോട്ട് ചെയ്യുകയും ചെയ്തു. 

★ സൈപ്രസ് ഇന്ത്യ-യുണൈറ്റഡ് സ്റ്റേറ്റ്സ് സിവിൽ ന്യൂക്ലിയർ കരാറിനെ പിന്തുണയ്ക്കുന്നു, കൂടാതെ ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പ് (എൻ‌എസ്‌ജി), ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐ‌എ‌ഇ‌എ) എന്നിവയ്ക്കുള്ളിൽ ഇന്ത്യയെ പിന്തുണയ്ക്കുന്നു.

★ ഇന്ത്യൻ പ്രസിഡന്റ് വി വി ഗിരി 1972 ജൂലൈയിൽ സൈപ്രസ് സന്ദർശിച്ചു. സന്ദർശന വേളയിൽ സൈപ്രസ് സർക്കാർ പാർലമെന്റ് മന്ദിരത്തിനടുത്തുള്ള നിക്കോസിയ മുനിസിപ്പൽ പാർക്കിൽ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ ഒരു പ്രതിച്ഛായ അനാച്ഛാദനം ചെയ്തു.

★ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് 2002 ഒക്ടോബറിൽ സൈപ്രസ് സന്ദർശിച്ചു. സന്ദർശന വേളയിൽ, യുഎൻ സുരക്ഷാ സമിതിയിൽ സ്ഥിരം അംഗമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനാർത്ഥിത്വത്തിന് സൈപ്രസ് പിന്തുണ പ്രഖ്യാപിച്ചു.

★ പ്രസിഡന്റ് പ്രതിഭ പാട്ടീൽ 2009 ഒക്ടോബറിൽ രാജ്യം സന്ദർശിച്ചു.  പ്രസിഡന്റ് തസ്സോസ് പപാഡോപ  ഔലോസ് 2006 ഏപ്രിലിൽ ഇന്ത്യ സന്ദർശിച്ചു.

★ മുൻ പ്രഥമ ലേഡി ഓഫ് സൈപ്രസ്, പ്രസിഡന്റ് ഗ്ലാഫ്‌കോസ് ക്ലറൈഡിന്റെ ഭാര്യ ലീല എരുൽക്കർ അഹമ്മദാബാദിൽ ജനിച്ചു, ഇന്ത്യൻ ജൂത വംശജയായിരുന്നു..

★  നിക്കോസിയയിലെ തെരുവിന് ഇന്ത്യൻ കമ്മീഷൻ സ്ഥിതി ചെയ്യുന്ന ഇന്ദിരാഗാന്ധിയുടെ പേരിലാണ്. ഇന്ത്യയിൽ, ആർച്ച് ബിഷപ്പ് മകരിയോസ് മൂന്നാമന്റെ പേരിലാണ് ന്യൂഡൽഹിയിലെ ഒരു അവന്യൂ

■ സാമ്പത്തികം

★ സൈപ്രസും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2015 ൽ 76.5 ദശലക്ഷം യൂറോയായിരുന്നു. സൈപ്രസ് 64.5 ദശലക്ഷം ഇറക്കുമതി ചെയ്യുകയും 11.1 ദശലക്ഷം വിലവരുന്ന സാധനങ്ങൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തു. ഇന്ത്യയിൽ നിന്ന് സൈപ്രസിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന ചരക്കുകൾ ജൈവ രാസവസ്തുക്കൾ, എണ്ണ വിത്ത്, ഒലിയാഗി പഴങ്ങൾ, മത്സ്യം, മറ്റ് ജല അകശേരുക്കൾ, വാഹനങ്ങൾ, അനുബന്ധ ഉപകരണങ്ങൾ, ഇരുമ്പ്, ഉരുക്ക് എന്നിവയാണ്.അലുമിനിയവും അതിന്റെ ഉൽ‌പന്നങ്ങൾ, മരം പൾപ്പ്, ഇരുമ്പ്, ഉരുക്ക്, യന്ത്രങ്ങൾ, ബോയിലറുകൾ, എഞ്ചിനുകൾ, പ്ലാസ്റ്റിക് എന്നിവയായിരുന്നു സൈപ്രസിൽ നിന്നുള്ള പ്രധാന ഇറക്കുമതി.

★ 2000 ഏപ്രിലിനും 2015 സെപ്റ്റംബറിനുമിടയിൽ സൈപ്രസ് മൊത്തം 8.328 ബില്യൺ ഡോളർ നിക്ഷേപിച്ചു, ഇത് ഇന്ത്യയിലെ എട്ടാമത്തെ വലിയ എഫ്ഡിഐ നിക്ഷേപകനായി. നിർമ്മാണ, റിയൽ എസ്റ്റേറ്റ് വ്യവസായങ്ങളിലാണ് മിക്ക നിക്ഷേപങ്ങളും.

★ സൈപ്രസും ഇന്ത്യയും തമ്മിലുള്ള ഇരട്ടനികുതി ഒഴിവാക്കൽ കരാർ 2016 ൽ പരിഷ്കരിച്ചു .

★2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈപ്രസ് പ്രസിഡന്റ്നിക്കോസ് അനസ്താസിയേഡ്സിനെ UN meetല്‍  ന്യൂയോർക്കിൽ കണ്ടു. അവിടെ ഇന്ത്യയും സൈപ്രസും ഇരുരാജ്യങ്ങളിലെയും പൗരന്മാരുടെ പ്രയോജനത്തിനായി വ്യാപാരത്തെയും ആളുകളെയും ജനബന്ധത്തിലേക്ക് ഉയർത്താൻ സമ്മതിച്ചു.  പ്രദേശത്തിന്റെ സമഗ്രതയുമായി ബന്ധപ്പെട്ട് സൈപ്രസിനുള്ള പിന്തുണ ഇന്ത്യ ഉറപ്പുനൽകി.

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
©മഹേഷ് ഭാവന

(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍  ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)

എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍

https://maheshbhavana.blogspot.com/

https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

■ റഫറന്‍സ് source

★ Wiki

★ നല്ലൊരു യൂറ്റൂബ് വിവരണം
https://youtu.be/ASxxx3WS9WA

★ https://www.britannica.com/place/Cyprus

★ https://hci.gov.in/nicosia/?0700?000

★ https://m.economictimes.com/news/politics-and-nation/india-firms-up-moves-against-turkey-cosying-up-to-pakistan/articleshow/71347703.cms

★http://www.mfa.gov.cy/mfa/highcom/highcom_newdelhi.nsf/All/6261308A1CCF2EA8C2257FF4003A7329

★ https://idsa.in/idsacomments/india-cyprus-relations_gsen_080517

★ https://youtu.be/HwVXpTvGaHs

★ https://hindi.indiatvnews.com/world/us-india-firms-up-moves-against-turkey-cosying-up-to-pakistan-663848

★https://realtime.rediff.com/news/india/India-firms-up-moves-against-Turkey-cosying-up-to-Pakistan/f4c227dac0a4749b?src=interim_alsoreadimage

★ https://m.economictimes.com/cypress-to-invest-15m-in-india/articleshow/867162.cms

★ https://idsa.in/idsacomments/india-cyprus-relations_gsen_080517

★ https://currentaffairs.gktoday.in/tags/india-cyprus

★ https://www.jagranjosh.com/current-affairs/india-cyprus-sign-key-agreements-in-various-fields-1535971603-1

★ https://www.pmindia.gov.in/en/news_updates/pms-meeting-with-president-of-cyprus-on-the-sidelines-of-unga-74/?comment=disable
 ജോതിബ ഗോവിന്ദറാവു ഫൂലെ

സാമൂഹിക പരിഷ്കർത്താവ്, ചിന്തകൻ, സന്നദ്ധപ്രവർത്തകൻ, എഴുത്തുകാരൻ, പണ്ഡിതൻ, പത്രാധിപർ, ദൈവശാസ്ത്രജ്ഞൻ, തത്ത്വജ്ഞാനി എന്നീ ബഹുമുഖരംഗങ്ങളിൽ നിറഞ്ഞു നിന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ മഹാരാഷട്രയിൽ നിന്നുള്ള ഒരു വിപ്ലവകാരിയായിരുന്നു ജോതിബ ഗോവിന്ദറാവു ഫൂലെ (ഏപ്രിൽ 11, 1827 -നവംബർ 28, 1890). മഹാത്മ ജോതിബ ഫൂലെ എന്നും അദ്ദേഹം അറിയപ്പെടുന്നു. ജോതിബ ഫൂലെയും അദ്ദേഹത്തിന്റെ ഭാര്യ കാന്തിജ്യോതി സാവിത്രിഭായ് ഫൂലെയും ഭാരതത്തിലെ സ്ത്രീ വിദ്യാഭ്യാസത്തിന്റെ മുന്നണിപ്പോരാളികളായിരുന്നു. വിദ്യാഭ്യാസം,കൃഷി, എന്നീ രംഗത്തും ജാതിവ്യവസ്ഥ ഇല്ലാതാക്കുന്നതിലും, സ്ത്രീജനങ്ങളുടേയും പ്രത്യേകിച്ച് വിധവകളായവരുടെ ഉന്നതിക്കായും തൊട്ടുകൂടായ്മ നിർമാർജ്ജനം ചെയ്യുന്നതിലും ജ്യോതിറാവു ഫൂലെയുടെ പ്രവർത്തനങ്ങൾ നിർണ്ണായക സ്വാധീനം ചെലുത്തി. സ്ത്രീകളുടേയും താഴ്ന്ന ജാതിക്കാരുടേയും പ്രത്യേകിച്ച് ബഹുജൻ സമാജത്തിനും വിദ്യാഭ്യാസംനൽകുന്നതിനായുള്ള പ്രയത്നങ്ങളിലൂടയാണ്‌ ജ്യോതിറാവു ഫൂലെ അറിയപ്പെട്ടത്. മഹാരാഷ്ട്രയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിലെ ഏറ്റവും പ്രമുഖനായ ഒരാളായിട്ടാണ്‌ അദ്ദേഹത്തെ പരിഗണിക്കപ്പെടുന്നത്. 1848 ൽ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശിയമായി പെൺകുട്ടികൾക്കയുള്ള സ്കൂൾ ജ്യോതിറാവു ഫൂലെയാണ്‌ സ്ഥാപിച്ചത്.

1873 സെപ്റ്റംബറിൽ ജ്യോതിറാവു അദ്ദേഹത്തിന്റെ കുറച്ചു അനുയായികളോടൊത്ത് "സത്യ ശോധക് സമാജ്" (സത്യം തേടുന്നവരുടെ സംഘം)എന്ന സംഘടന സ്ഥാപിച്ചു. സംഘടനയൂടെ ആദ്യ അധ്യക്ഷനും ഖജാൻ‌ജിയും അദ്ദേഹം തന്നെയായിരുന്നു. ബഹുജൻ വിഭാഗങ്ങൾ, ശൂർദ്രർ എന്നിവർക്ക് നേരെയുള്ള ബ്രാഹ്മണ വിഭാഗത്തിന്റെ വിവേചനത്തെയും ചൂഷണത്തേയും തടയുകയും അതിൽ നിന്ന് അവരെ മോചിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ സംഘടനയുടെ മുഖ്യലക്ഷ്യം.

■ കുട്ടിക്കാലം

★ 1827-ൽ കാർഷിക ജാതിയിൽപ്പെട്ട ഒരു കുടുംബത്തിലാണ് ഫൂലെ ജനിച്ചത്, പരമ്പരാഗതമായി തോട്ടക്കാർ ആയിരുന്ന ഇദ്ദേഹംഹിന്ദുമതത്തിലെ ആചാരപരമായ റാങ്കിംഗ് സമ്പ്രദായത്തിലെ ശൂദ്ര വർണ്ണങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്നു.ഈ കുടുംബത്തിന്റെ യഥാർത്ഥ കുടുംബപ്പേര് ഗോർഹെ ആയിരുന്നു , അതിന്റെ ഉത്ഭവം ഇന്നത്തെ മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ കാറ്റ്ഗൺ ഗ്രാമത്തിലാണ്.

★ ഫൂളെയുടെ മുത്തച്ഛൻ ആ ഗ്രാമത്തിൽ ഒരു താഴ്ന്ന തരം ഗ്രാമീണനായ ചൗഗുലയായി ജോലി ചെയ്തിരുന്നുവെങ്കിലും തർക്കമുണ്ടായ ബ്രാഹ്മണന്റെ ചൂഷണത്തിന് ശേഷം പൂനെ ജില്ലയിലെ ഖാൻവാടിയിലേക്ക് പോകേണ്ടിവന്നു

★ പിതാവ് ഗോവിന്ദ്രാവു പൂനയിലെ പച്ചക്കറി കച്ചവടക്കാരനായിരുന്നു. ജ്യോതിറാവുവിന്റെ കുടുംബം 'മാലി' ജാതിയിൽ പെട്ടവരായിരുന്നു, അവരുടെ യഥാർത്ഥ തലക്കെട്ട് 'ഗോർഹേ' എന്നാണ്. മാലിസിനെ ബ്രാഹ്മണർ ഒരു താഴ്ന്ന ജാതിയായി കണക്കാക്കുകയും സാമൂഹികമായി അവഗണിക്കുകയും ചെയ്തു.ജ്യോതിറാവുവിന്റെ അച്ഛനും അമ്മാവന്മാരും ഫ്ലോറിസ്റ്റുകളായി സേവനമനുഷ്ഠിച്ചു, അതിനാൽ ഈ കുടുംബം 'ഫൂലെ' എന്നറിയപ്പെട്ടു. വെറും ഒൻപത് മാസം പ്രായമുള്ളപ്പോൾ ജ്യോതിറാവുവിന്റെ അമ്മ അന്തരിച്ചു.

★ ഗോവിന്ദ്രാവു ചിംനബായിയെ വിവാഹം കഴിച്ചു, രണ്ട് ആൺമക്കളുണ്ടായിരുന്നു, അവരിൽ ജ്യോതിറാവു ഇളയവനായിരുന്നു. ചിമ്മനബായ് ഒരു വയസ് തികയുന്നതിനുമുമ്പ് മരിച്ചു.  മാലി സമൂഹം വിദ്യാഭ്യാസത്തിൽ കൂടുതൽ കൊടുത്തില്ല , വായന, എഴുത്ത്, ഗണിതം എന്നിവയുടെ അടിസ്ഥാനകാര്യങ്ങൾ പഠിക്കാൻ പ്രൈമറി സ്കൂളിൽ ചേർന്ന ശേഷം ജ്യോതിറാവുവിനെ സ്കൂളിൽ നിന്ന് പഠിത്തം നിര്‍ത്തി...

★ അതേ മാലി ജാതിയിൽ നിന്നുള്ള ഒരു ക്രിസ്ത്യൻ മതപരിവർത്തന്‍ ഫൂലെയുടെ ബുദ്ധി തിരിച്ചറിഞ്ഞു, പ്രാദേശിക സ്കോട്ടിഷ് മിഷൻ ഹൈസ്കൂളിൽ ചേരാൻ ഫൂലിനെ അനുവദിക്കാൻ ഫൂലെയുടെ പിതാവിനെ പ്രേരിപ്പിച്ചു.

★  1847 ൽ ഫൂലെ ഇംഗ്ലീഷ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.

★ അവിടെവെച്ച് അദ്ദേഹം ബ്രാഹ്മണനായ സദാശിവ് ബല്ലാൽ ഗോവന്ദെയെ കണ്ടുമുട്ടി, ജീവിതകാലം മുഴുവൻ തന്റെ ഉറ്റ ചങ്ങാതിയായി തുടർന്നു.

★ പതിവുപോലെ, പതിമൂന്നാം വയസ്സിൽ, സ്വന്തം സമുദായത്തിലെ ഒരു പെൺകുട്ടിയുമായി പിതാവ് തിരഞ്ഞെടുത്ത വിവാഹിതനായി.

★ ഭാഗ്യവശാൽ, ഭാര്യ സാവിത്രിബായി, സമാന ചിന്താഗതിക്കാരനായ ഒരു ആത്മാവായിരുന്നു, തന്റെ സാമൂഹിക പരിശ്രമങ്ങളിൽ ഭർത്താവിനെ പൂർണ്ണഹൃദയത്തോടെ സഹായിക്കുകയും സഹായിക്കുകയും ചെയ്തു

★ 1848 ൽ ഒരു ബ്രാഹ്മണ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്തതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ്. പതിവ് വിവാഹ ഘോഷയാത്രയിൽ ഫൂലെ പങ്കെടുത്തെങ്കിലും പിന്നീട് അത് ചെയ്തതിന് സുഹൃത്തിന്റെ മാതാപിതാക്കൾ ശാസിക്കുകയും അപമാനിക്കുകയും ചെയ്തു. അവൻ ഒരു താഴ്ന്ന ജാതിക്കാരനായതിനാൽ ആ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനുള്ള ബോധം ഉണ്ടായിരിക്കണമെന്ന് അവർ അദ്ദേഹത്തോട് പറഞ്ഞു. ഈ സംഭവം ജാതിവ്യവസ്ഥയുടെ അനീതിയെ ഫൂലെയെ സാരമായി ബാധിച്ചു
അതൊരു തുടക്കം കൂടിയായിരുന്നു..

■ സാമൂഹ്യ പ്രവര്‍ത്തനം

★ 1848 ൽ 23 വയസ്സുള്ള ഫൂലെ ക്രിസ്ത്യൻ മിഷനറിമാർ നടത്തുന്ന അഹ്മദ്‌നഗറിലെ ആദ്യത്തെ പെൺകുട്ടികളുടെ സ്‌കൂൾ സന്ദർശിച്ചു. 1848 ലാണ് അദ്ദേഹം തോമസ് പെയ്‌നിന്റെ റൈറ്റ്സ് ഓഫ് മാൻ എന്ന പുസ്തകം വായിക്കുകയും സാമൂഹ്യനീതിയെക്കുറിച്ച് വളരെയധികം ബോധം വളർത്തുകയും ചെയ്തത്.താഴ്ന്ന ജാതിക്കാരും സ്ത്രീകളും ഇന്ത്യൻ സമൂഹത്തിൽ ഒരു പോരായ്മയാണെന്നും ഈ വിഭാഗങ്ങളുടെ വിദ്യാഭ്യാസം അവരുടെ വിമോചനത്തിന് പ്രധാനമാണെന്നും അദ്ദേഹം മനസ്സിലാക്കി.

★ ഈ ലക്ഷ്യത്തിലും അതേ വർഷത്തിലും ഫൂലെ ആദ്യം ഭാര്യ സാവിത്രിബായിക്ക് വായനയും എഴുത്തും പഠിപ്പിച്ചു, തുടർന്ന് ദമ്പതികൾ പൂനെയിൽ പെൺകുട്ടികൾക്കായി തദ്ദേശീയമായി നടത്തുന്ന ആദ്യത്തെ സ്കൂൾ ആരംഭിച്ചു. തന്റെ വിദ്യാലയം ഗുലാംഗിരിയിൽ, ആദ്യത്തെ സ്കൂൾ ബ്രാഹ്മണർക്കും ഉയർന്ന ജാതിക്കാർക്കും വേണ്ടിയുള്ളതാണെന്ന് ഫൂലെ പറയുന്നു, എന്നിരുന്നാലും ഫൂളിന്റെ ജീവചരിത്രകാരൻ പറയുന്നത് താഴ്ന്ന ജാതിയിലുള്ള പെൺകുട്ടികൾക്കാണ്. 

★സവർണ്ണർ അവരുടെ ജോലി തുടക്കം മുതൽ തടസ്സപ്പെടുത്താൻ ശ്രമിച്ചു, പക്ഷേ ഫൂലെ തുടർന്നും നീങ്ങുമ്പോൾ, ഭർത്താവിനെയും ഭാര്യയെയും വീട്ടിൽ നിന്ന് പുറത്താക്കാൻ അദ്ദേഹം പിതാവിനെ നിർബന്ധിച്ചു. ഇതിനായി അവരുടെ കുടുംബവും സമൂഹവും ഒറ്റപ്പെട്ടു, അവരുടെ സുഹൃത്ത് ഉസ്മാൻ ഷെയ്ക്കും സഹോദരി ഫാത്തിമ ഷെയ്ക്കും അവർക്ക് താമസിക്കാൻ വീട് നൽകി. അവരുടെ പരിസരത്ത് സ്കൂൾ ആരംഭിക്കാനും അവർ സഹായിച്ചു. പിന്നീട്, ഫൂൾസ് അന്നത്തെ തൊട്ടുകൂടാത്ത ജാതികളായ മഹർ , മംഗ് തുടങ്ങിയ കുട്ടികൾക്കായി സ്കൂളുകൾ ആരംഭിച്ചു.

★ 1852 ൽ മൂന്ന് ഫൂലെ സ്കൂളുകൾ പ്രവർത്തിച്ചിരുന്നുവെങ്കിലും 1858 ആയപ്പോഴേക്കും അവയെല്ലാം അവസാനിച്ചു.1857 ലെ ലഹള മൂലം സ്വകാര്യ യൂറോപ്യൻ സംഭാവനകൾ വറ്റിപ്പോയതായും സർക്കാർ പിന്തുണ പിൻവലിച്ചതായും പാഠ്യപദ്ധതിയെ സംബന്ധിച്ച വിയോജിപ്പിനെത്തുടർന്ന് ജ്യോതിറാവു സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചതായും എലനോർ സെല്ലിയോട്ട് കുറ്റപ്പെടുത്തി.

★ വിധവകളുടെ ദയനീയമായ അവസ്ഥ മനസ്സിലാക്കിയ ജ്യോതിബ യുവ വിധവകൾക്കായി ഒരു ആശ്രമം സ്ഥാപിക്കുകയും ഒടുവിൽ വിധവ പുനർവിവാഹം എന്ന ആശയത്തിന്റെ വക്താവാകുകയും ചെയ്തു.

★ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ സമൂഹം പുരുഷാധിപത്യപരമായിരുന്നു, സ്ത്രീകളുടെ സ്ഥാനം വളരെ മോശമായിരുന്നു. സ്ത്രീ ശിശുഹത്യ ഒരു സാധാരണ സംഭവമായിരുന്നു, അതുപോലെ തന്നെ ബാലവിവാഹവും, കുട്ടികൾ ചിലപ്പോൾ വളരെ പ്രായമുള്ള പുരുഷന്മാരുമായി വിവാഹിതരാകുന്നു.പ്രായപൂർത്തിയാകുന്നതിനുമുമ്പുതന്നെ ഈ സ്ത്രീകൾ വിധവകളായിത്തീർന്നു, കുടുംബ പിന്തുണയില്ലാതെ അവശേഷിക്കുന്നു.അവരുടെ ദുരവസ്ഥയിൽ ജ്യോതിബയെ വേദനിപ്പിക്കുകയും 1854 ൽ ഒരു അനാഥാലയം സ്ഥാപിക്കുകയും ചെയ്തു. ഈ നിർഭാഗ്യവാനായ സ്ത്രീകളെ സമൂഹത്തിന്റെ ക്രൂരമായ കൈകളിൽ നശിക്കുന്നതിൽ നിന്ന് രക്ഷിക്കാൻ.

★ വിധവ പുനർവിവാഹത്തിൽ വിജയിച്ച അദ്ദേഹം 1863 ൽ ഗർഭിണിയായ ബ്രാഹ്മണ വിധവകൾക്ക് സുരക്ഷിതവും സുരക്ഷിതവുമായ സ്ഥലത്ത് പ്രസവിക്കാൻ ഒരു വീട് ആരംഭിച്ചു. ശിശുഹത്യയുടെ തോത് കുറയ്ക്കുന്നതിനായി അദ്ദേഹത്തിന്റെ അനാഥാലയം സ്ഥാപിക്കപ്പെട്ടു.

★ ചരിത്രത്തിലെ നിലവിലുള്ള ആര്യൻ അധിനിവേശ സിദ്ധാന്തത്തെ ഫൂലെ വിശദീകരിക്കുന്നു , സിദ്ധാന്തത്തിന്റെ വക്താക്കൾ വംശീയമായി ശ്രേഷ്ഠരാണെന്ന് കരുതുന്ന ഇന്ത്യയിലെ ആര്യൻ ജേതാക്കൾ വാസ്തവത്തിൽ തദ്ദേശവാസികളെ ക്രൂരമായി അടിച്ചമർത്തുന്നവരാണെന്ന് അഭിപ്രായപ്പെട്ടു. അവരുടെ ബ്രാഹ്മണ പിൻഗാമികളുടെ മുൻ‌തൂക്കം ഉറപ്പുവരുത്തുന്ന വിധേയത്വത്തിനും സാമൂഹിക വിഭജനത്തിനുമുള്ള ഒരു ചട്ടക്കൂടായി അവർ ജാതിവ്യവസ്ഥ സ്ഥാപിച്ചുവെന്ന് അദ്ദേഹം വിശ്വസിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ തുടർന്നുള്ള മുസ്‌ലിം ആക്രമണങ്ങൾ സമാനമായ ഒരു കാര്യമായിട്ടാണ് അദ്ദേഹം കണ്ടത്.

★ ബ്രിട്ടീഷുകാരുടെ ആധിപത്യത്തെ  അദ്ദേഹം പിന്തുണച്ചതായി കാണുന്നു. ബ്രിട്ടീഷുകാര്‍ താരതമ്യേന പ്രബുദ്ധരാണെന്നും വർണാശ്രമധർമ്മ സമ്പ്രദായത്തെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം കരുതി. മുമ്പത്തെ ആക്രമണകാരികൾ ശാശ്വതമാക്കി.  ഗുലാംഗിരി എന്ന തന്റെ പുസ്തകത്തിൽ, എല്ലാ മനുഷ്യാവകാശങ്ങൾക്കും അർഹരാണെന്ന് താഴ്ന്ന ജാതിക്കാർക്ക് ബോധ്യപ്പെടുത്തിയതിന് ക്രിസ്ത്യൻ മിഷനറിമാർക്കും ബ്രിട്ടീഷ് കോളനിക്കാർക്കും നന്ദി പറഞ്ഞു.

★ ആര്യൻ ആക്രമണത്തിൽ നിന്ന് ഉടലെടുത്ത അടിച്ചമർത്തലിന്റെ പ്രതീകമായി ഇന്ത്യൻ ഇതിഹാസമായ രാമായണത്തിലെ നായകനായ രാമനെ ഫൂലെ കണ്ടു. ജാതിവ്യവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമർശനം ആരംഭിച്ചത് ഉയർന്ന ജാതിക്കാരായ ഹിന്ദുക്കളുടെ ഏറ്റവും അടിസ്ഥാന ഗ്രന്ഥങ്ങളായ വേദങ്ങൾക്കെതിരായ ആക്രമണത്തോടെയാണ്.അത്  അവരെ തെറ്റായ ബോധത്തിന്റെ ഒരു രൂപമായി കണക്കാക്കി.

★ താഴ്ന്ന ജാതിക്കാരെ കീഴ്പ്പെടുത്തുന്നതിനുള്ള മാർഗമായി ബ്രാഹ്മണൻ രാമനെപ്പോലുള്ള മതചിഹ്നങ്ങൾ നടപ്പിലാക്കുന്നുവെന്ന് ജ്യോതി റാവൂ ഫൂലെ വിശ്വസിച്ചു.

★ 1884 ൽ നടന്ന ഒരു വിദ്യാഭ്യാസ കമ്മീഷൻ ഹിയറിംഗിൽ, താഴ്ന്ന ജാതിക്കാർക്ക് വിദ്യാഭ്യാസം നൽകുന്നതിന് ഫൂലെ സഹായം ആവശ്യപ്പെട്ടു.ഇത് നടപ്പാക്കുന്നതിന് ഗ്രാമങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കണമെന്ന് അദ്ദേഹം വാദിച്ചു. ഹൈസ്കൂളുകളിലും കോളേജുകളിലും കൂടുതൽ താഴ്ന്ന ജാതിക്കാരെ ലഭിക്കുന്നതിന് പ്രത്യേക ആനുകൂല്യങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

★ സമൂഹത്തിലെ യാഥാസ്ഥിതിക ബ്രാഹ്മണർ ജ്യോതിറാവുവിന്റെ പ്രവർത്തനങ്ങളിൽ രോഷാകുലരായിരുന്നു. സമൂഹത്തിന്റെ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് അവർ അദ്ദേഹത്തെ കുറ്റപ്പെടുത്തി.ക്രിസ്ത്യൻ മിഷനറിമാർക്ക് വേണ്ടി പ്രവർത്തിച്ചതായി പലരും ആരോപിച്ചു.എന്നാൽ ജ്യോതിറാവു ഉറച്ചുനിൽക്കുകയും പ്രസ്ഥാനം തുടരാൻ തീരുമാനിക്കുകയും ചെയ്തു. രസകരമെന്നു പറയട്ടെ, പ്രസ്ഥാനം വിജയകരമാക്കാൻ ചില ബ്രാഹ്മണ സുഹൃത്തുക്കൾ ജ്യോതിറാവുവിന് പിന്തുണ നൽകി.

★അദ്ദേഹത്തിന്റെ സാമൂഹ്യ സേവനം കണ്ട് എ.ഡി 1888 ൽ മുംബൈയിൽ നടന്ന ഒരു വലിയ സമ്മേളനത്തിൽ അദ്ദേഹത്തിന് ' മഹാത്മാ ' എന്ന പദവി നൽകി. ധനഞ്ജയ് കീർ പറയുന്നതനുസരിച്ച്, 1888 മെയ് 11 ന് ബോംബെയിൽ നിന്നുള്ള മറ്റൊരു സാമൂഹിക പരിഷ്കർത്താവായ വിത്താൽറാവു കൃഷ്ണാജി വന്ദേക്കരാണ്. ഫൂളിന് മഹാത്മാ പദവി നൽകി

★ ബ്രാഹ്മണ പുരോഹിതനില്ലാതെ ജ്യോതിബ വിവാഹ ചടങ്ങ് ആരംഭിച്ചു, ഇത് മുംബൈ ഹൈക്കോടതിയും അംഗീകരിച്ചു.

★ ബാലവിവാഹത്തെയും വിധവ വിവാഹത്തെയും അദ്ദേഹം എതിർത്തിരുന്നു.

★  മഹാത്മാ ജ്യോതിബയുടെയും അദ്ദേഹത്തിന്റെ സംഘടനയുടെയും സമരം മൂലം സർക്കാർ 'കാർഷിക നിയമം' പാസാക്കി.

■ സത്യശോധക് സമാജ്

★ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളള്‍ക്കും,  ശൂദ്ര , ദലിത് എന്നിവരുടെ അവകാശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 1873 സെപ്റ്റംബർ 24 ന് ഫൂലെ സത്യശോധക് സമാജ് രൂപീകരിച്ചു. ഇതിലൂടെ സമാജ് വിഗ്രഹാരാധനയെ എതിർക്കുകയും ജാതിവ്യവസ്ഥയെ അപലപിക്കുകയും ചെയ്തു.

★ യുക്തിചിന്ത പ്രചരിപ്പിക്കുന്നതിനായി സത്യശോധക് സമാജ് പ്രചാരണം നടത്തുകയും പുരോഹിതരുടെ ആവശ്യം നിരസിക്കുകയും ചെയ്തു.

★താഴ്ന്ന ജാതിക്കാരെയും തൊട്ടുകൂടാത്തവരെയും ബ്രാഹ്മണർ പരിഗണിക്കുന്ന എല്ലാ ആളുകൾക്കും 'ദലിതർ' എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തിയാണ് ജ്യോതിറാവു ഫൂലെ.

★ ഇതിന് ജ്യോതിബ ഫൂലെ ജിയെ പ്രചോദിപ്പിച്ച ഒരു സംഭവമുണ്ട്. ജാതി വിവേചനത്തിന്‍റെ  ശത്രുതയും കാരണം തന്നെ അപമാനിക്കുകയും വിവാഹ പവലിയനിൽ നിന്ന് പുറത്താക്കുകയും ചെയ്തുവെന്ന് അദ്ദേഹത്തിന്റെ ബ്രാഹ്മണസുഹൃത്തുക്കളിൽ ഒരാൾ പറഞ്ഞു.വീട്ടിൽ വന്നപ്പോൾ അദ്ദേഹം പിതാവിനോട് ഇതിനുള്ള കാരണം ചോദിച്ചു. നൂറ്റാണ്ടുകളായി ഇത് സാമൂഹിക വ്യവസ്ഥയാണെന്നും അവരുമായി നമ്മൾ പൊരുത്തപ്പെടരുതെന്നും പിതാവ് പറഞ്ഞു. ഭൂമനാണ് ബ്രാഹ്മണൻ (ഭൂമിയുടെ ദൈവം); ഉയർന്ന ജാതിയിലുള്ളവരുണ്ട്, ഞങ്ങൾ താഴ്ന്ന ജാതിക്കാരാണ്, അതിനാൽ ഞങ്ങൾക്ക് അവരുമായി പൊരുത്തപ്പെടാൻ കഴിയില്ല. ഫൂലെ ജി തന്റെ പിതാവിനോട് തർക്കിച്ചു, "ഞാൻ ആ ബ്രാഹ്മണരെക്കാൾ വൃത്തിയുള്ളവനായിരുന്നു, എന്റെ വസ്ത്രങ്ങൾ മികച്ചതും കൂടുതൽ വിദ്യാഭ്യാസമുള്ളതും മിടുക്കനുമായിരുന്നു. ഞങ്ങൾ അവരെക്കാൾ ധനികരാണ്, പിന്നെ ഞാൻ അവരെക്കാൾ താഴ്ന്നവരായിത്തീർന്നതെങ്ങനെ?" പിതാവ് ദേഷ്യത്തോടെ പറഞ്ഞു, "ഇത് എനിക്കറിയില്ല, പക്ഷേ ഇത് നൂറ്റാണ്ടുകളായി സംഭവിച്ചുകൊണ്ടിരിക്കുന്നു 'ഇതാണ് നമ്മുടെ എല്ലാ വേദങ്ങളിലും  എഴുതിയിരിക്കുന്നത്, ഇതാണ് പാരമ്പര്യവും ആത്യന്തിക സത്യവും എന്ന് ഞങ്ങൾ വിശ്വസിക്കേണ്ടതുണ്ട്." ഫുലെജി ചിന്തിക്കാൻ തുടങ്ങി. മതമാണ് ജീവിതത്തിന്റെ അടിസ്ഥാനം, എന്നിട്ടും മതത്തെ പറയുന്ന 'വേദങ്ങളില്‍' എന്തുകൊണ്ട് എഴുതിയിരിക്കുന്നു? ദൈവം എല്ലാ സൃഷ്ടികളെയും സൃഷ്ടിച്ചുവെങ്കിൽ മനുഷ്യനും മനുഷ്യനും തമ്മിൽ വ്യത്യാസങ്ങൾ എന്തുകൊണ്ട്?ചില ഉയർന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരും എങ്ങനെയാണ്? ഇത് നമ്മുടെ വേദങ്ങളില്‍ എഴുതിയിട്ടുണ്ടെങ്കിൽ, സമൂഹത്തിൽ വളരെയധികം അസമത്വവും തൊട്ടുകൂടായ്മയുമുണ്ടെങ്കിൽ, ഈ പാരമ്പര്യം എങ്ങനെ ശരിയാണ് ?? ഇത് അസത്യമാണ്. ഇവ അസത്യമാണെങ്കിൽ, ഞാൻ സത്യം കണ്ടെത്തുകയും സമൂഹത്തോട് പറയുകയും ചെയ്യും. അതിനാൽ, ഈ കൃതിക്കായി അദ്ദേഹം ഒരു സംഘടന രൂപീകരിച്ച് "" സത്യശോധക് സമാജ് "" എന്ന് നാമകരണം ചെയ്തു :( സത്യം കണ്ടെത്താനുള്ള സമൂഹം; സാമൂഹിക സത്യങ്ങളെക്കുറിച്ച് ഗവേഷണം നടത്താൻ സമൂഹം) ....

★ മനുഷ്യന്റെ ക്ഷേമം, സന്തോഷം, ഐക്യം, സമത്വം, എളുപ്പത്തിലുള്ള മതതത്ത്വങ്ങൾ, ആചാരങ്ങൾ എന്നിവയുമായി ഫൂലെ സത്യശോധക് സമാജം സ്ഥാപിച്ചു. പൂനെ ആസ്ഥാനമായുള്ള ഒരു ദിനപത്രമായ ദീൻബന്ധു സമാജിന്റെ കാഴ്ചപ്പാടുകൾക്ക് ശബ്ദം നൽകി.

★ജാതിയും വർഗ്ഗവും നോക്കാതെ സമാജത്തിലേക്കുള്ള അംഗത്വം എല്ലാവർക്കുമായി തുറന്നിരുന്നു.ചിലര്‍  രേഖാമൂലമുള്ള രേഖകൾ സൂചിപ്പിക്കുന്നത്, സമാജത്തിലെ അംഗങ്ങളായി ജൂതന്മാരെ പങ്കെടുപ്പിക്കുന്നതിനെ പോലും അവർ സ്വാഗതം ചെയ്യുകയും 1876 ആയപ്പോഴേക്കും 316 അംഗങ്ങളുള്ള 'സത്യ ശോധക് സമാജ്' ഉയരുകയും ചെയ്തു.

★ സമാജത്തിലെ അംഗത്വത്തിൽ മുസ്‌ലിംകളും ബ്രാഹ്മണരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. എന്നിരുന്നാലും, ബ്രാഹ്മണേതര ജാതികൾക്കാണ് ആധിപത്യം.

★ എല്ലാ മനുഷ്യരോടും സ്വീകരിക്കുന്ന മനോഭാവം പ്രകടിപ്പിക്കുന്നതിനായി 1868 ൽ ജ്യോതിറാവു തന്റെ വീടിന് പുറത്ത് ഒരു പൊതു കുളി ടാങ്ക് നിർമ്മിക്കാൻ തീരുമാനിക്കുകയും അവരുടെ ജാതി വ്യത്യാസമില്ലാതെ എല്ലാവരുമായും ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തു.

★  ഒരു സാമൂഹ്യ പ്രവർത്തകനെന്ന നിലയിൽ അദ്ദേഹത്തിന്റെ പങ്ക് കൂടാതെ, ഫൂലും ഒരു ബിസിനസുകാരനായിരുന്നു. 1882-ൽ അദ്ദേഹം ഒരു വ്യാപാരി, കൃഷിക്കാരൻ, മുനിസിപ്പൽ കരാറുകാരൻ എന്നീ നിലകളിൽ സ്വയം രൂപപ്പെട്ടു.പൂനെക്കടുത്തുള്ള മഞ്ജരിയിൽ 60 ഏക്കർ (24 ഹെക്ടർ) കൃഷിസ്ഥലം അദ്ദേഹം സ്വന്തമാക്കി. കുറച്ചുകാലം അദ്ദേഹം സർക്കാരിന്റെ കരാറുകാരനായി പ്രവർത്തിക്കുകയും 1870 കളിൽ പൂനെക്ക് സമീപമുള്ള മുല-മുത്ത നദിയിൽ അണക്കെട്ട് നിർമ്മിക്കുന്നതിന് ആവശ്യമായ നിർമാണ സാമഗ്രികൾ വിതരണം ചെയ്യുകയും ചെയ്തു.  പൂനെക്കടുത്തുള്ള കത്രാജ് തുരങ്കത്തിന്റെയും യെരാവാ ജയിലുകളുടെയും നിർമ്മാണത്തിന് തൊഴിൽ നൽകാനുള്ള കരാറുകളും അദ്ദേഹത്തിന് ലഭിച്ചു. 1863 ൽ സ്ഥാപിതമായ ഫൂളിന്റെ ബിസിനസ്സുകളിലൊന്ന് മെറ്റൽ കാസ്റ്റിംഗ് ഉപകരണങ്ങൾ വിതരണം ചെയ്യുക എന്നതായിരുന്നു.

★ 1876 ​​ൽ അന്നത്തെ പൂന മുനിസിപ്പാലിറ്റിയിലേക്ക് ഫുലൈയെ കമ്മീഷണറായി (മുനിസിപ്പൽ കൗൺസിൽ അംഗം) നിയമിക്കുകയും 1883 വരെ തിരഞ്ഞെടുക്കപ്പെടാത്ത ഈ സ്ഥാനത്ത് പ്രവർത്തിക്കുകയും ചെയ്തു

★ ഇന്ത്യയിലെ ആദ്യത്തെ നിയമമന്ത്രിയും ഇന്ത്യൻ ഭരണഘടനയുടെ ശില്പിയുമായ ബി ആർ അംബേദ്കറിനെ ഫൂലെ പ്രചോദിപ്പിച്ചു. തന്റെ മൂന്ന് ഗുരുക്കന്മാരിൽ ഒരാളായി അംബേദ്കർ ഫൂലിനെ അംഗീകരിച്ചിരുന്നു.

■ മരണം

★ 1888 ൽ ജ്യോതിബയ്ക്ക് ഹൃദയാഘാതം സംഭവിക്കുകയും തളർവാതം പിടിപെടുകയും ചെയ്തു. 1890 നവംബർ 28 ന് മഹത്തായ സാമൂഹ്യ പരിഷ്കർത്താവായ മഹാത്മാ ജ്യോതിറാവു ഫൂലെ അന്തരിച്ചു

■അനുസ്മരണം

★ ജ്യോതിബയുടെ ജീവചരിത്രം 1974 ൽ ധനഞ്ജയ് കീർ എഴുതിയതാണ്, 'മഹാത്മാ ജ്യോതിഭ ഫൂലെ:

★  നമ്മുടെ സാമൂഹിക വിപ്ലവത്തിന്റെ പിതാവ്'. മഹാനായ പരിഷ്കർത്താവിന്റെ സ്മരണയ്ക്കായി പൂനെയിലെ മഹാത്മാ ഫൂലെ മ്യൂസിയം സ്ഥാപിച്ചു.

★  മഹാരാഷ്ട്ര സർക്കാർ മഹാത്മാ ജ്യോതിബ ഫൂലെ ജീവന്ദേനീ യോജന അവതരിപ്പിച്ചു, ഇത് പാവപ്പെട്ടവർക്ക് പണമില്ലാത്ത ചികിത്സാ പദ്ധതിയാണ്.

★ മഹാത്മാവിന്റെ നിരവധി പ്രതിമകൾ സ്ഥാപിക്കുകയും നിരവധി തെരുവ് നാമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ പേരിനൊപ്പം പുനർനാമകരണം ചെയ്യുകയും ചെയ്തു - ഉദാ. മുംബൈയിലെ ക്രോഫോർഡ് മാർക്കറ്റിനെ മഹാത്മാ ജ്യോതിബ ഫൂലെ മണ്ടായി എന്നും മഹാരാഷ്ട്ര കൃഷി വിദ്യാപീഠം രാഹുരിയിൽ പുനർനാമകരണം ചെയ്തു, മഹാരാഷ്ട്ര മഹാത്മാ ഫൂലെ കൃഷി വിദ്യാപീത് എന്ന് പുനർനാമകരണം ചെയ്തു

■ മറ്റ് പേരുകൾ

★ മഹാത്മാ ഫൂലെ

★  ജ്യോതിബ ഫൂലെ

★ ജ്യോതിറാവു ഫൂലെ

■ പ്രസിദ്ധീകരിച്ച കൃതികൾ

ജ്യോതിബ തന്റെ ജീവിതകാലത്ത് നിരവധി സാഹിത്യ ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മിക്കതും അദ്ദേഹത്തിന്റെ സാമൂഹ്യ പരിഷ്കാരങ്ങളുടെ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു. ★ 'ശേഖരായച്ച ആസുദ്'.

★'ത്രിതിയ രത്‌ന',

★ 'ബ്രാഹ്മണഞ്ചെ കസബ്',

★ ഛത്രപതി ശിവാജി,

★ രാജാ ഭോസ്ലയുടെ രണ്ടാഴ്ച,

★ കൃഷിക്കാരന്റെ ചാട്ട,

★ 'ഇഷാര' തുടങ്ങിയ ചില കഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്.

★ സാമൂഹ്യ അനീതിക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി അദ്ദേഹത്തിന്റെ നിർദേശപ്രകാരം നടപ്പിലാക്കിയ
  'സത്സർ' അങ്ക് 1, 2 തുടങ്ങിയ നാടകങ്ങൾ അദ്ദേഹം എഴുതി.

★ ബ്രാഹ്മണിസത്തിന്റെ ചരിത്രം കൈകാര്യം ചെയ്യുന്ന സത്യശോധക് സമാജത്തിനായി അദ്ദേഹം പുസ്തകങ്ങളും എഴുതി, താഴ്ന്ന ജാതിക്കാർക്ക് പഠിക്കാൻ അനുവാദമില്ലെന്ന് പൂജ പ്രോട്ടോക്കോളുകൾ രൂപപ്പെടുത്തി.

മൂന്നാമത്തെ രത്നം,  തൊട്ടുകൂടാത്തവരുടെ സമ്പത്ത്.
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
©മഹേഷ് ഭാവന

(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍  ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)

എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍

https://maheshbhavana.blogspot.com/

https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

★ wiki

★ https://www.culturalindia.net/reformers/jyotiba-phule.html

★ https://www.thefamouspeople.com/profiles/jyotiba-phule-5338.php

★https://www.beaninspirer.com/jyotirao-govindrao-phule-the-great-indian-social-reformer-who-pioneered-women-education-in-india/

★https://www.thehindu.com/features/friday-review/theatre/Remembering-a-legend/article16373441.ece

★ https://www.researchgate.net/publication/272303358_Mahatma_Jyotiba_Phule_A_Modern_Indian_Philosopher

★ https://www.indiatoday.in/amp/education-today/featurephilia/story/jyotirao-phule-354369-2016-11-28#aoh=15705286232796&referrer=https%3A%2F%2Fwww.google.com&amp_tf=From%20%251%24s

★ https://www.scribd.com/document/30349/Mahatma-Phule

★ https://mahatmaphule.org/

★ ★ ★ ★ ★★ ★ ★ ★ ★ ★ ★ ★

Thursday, September 26, 2019

കീഴടിയും  രാഷ്ട്രീയവും 

പുരാതന സംഘം  യുഗത്തിന്റെ സാംസ്കാരിക ചരിത്രചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവായി , തമിഴ്‌നാട് പുരാവസ്തു വകുപ്പ്  ശിവഗംഗ ജില്ലയിലെ കിഴടിയിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയ സാംസ്കാരിക നിക്ഷേപം BCE 600 എത്തിനിൽക്കുന്നു ...

■ ശിവഗംഗൈ ജില്ലയിലെ കീഴടി പട്ടണത്തിന് ഒരു കിലോമീറ്റർ കിഴക്കായി മനലൂരിന്റെ വടക്ക് ഭാഗത്തുള്ള പല്ലിസന്തായ് തിഡാലിലാണ് ഖനനം ആരംഭിച്ചത്. സൈറ്റിന് ചുറ്റും ഭൂമി ഉഴുതുമ്പോൾ വിവിധ പുരാവസ്തു അവശിഷ്ടങ്ങൾ കണ്ടെത്തി. പഠനത്തിനായി ഒരു സർവേ നടത്തി, ഈ പുരാതന വാസസ്ഥലം ഭൂനിരപ്പിൽ നിന്ന് രണ്ടര മീറ്ററിൽ താഴെയാണെന്ന് കണ്ടെത്തി.നിലവിൽ ഖനനം ചെയ്യുന്ന സ്ഥലം 80 ഏക്കറിൽ 3.5 കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചിരിക്കുന്നു. പുരാതന പട്ടണങ്ങളായ കൊണ്ടഗായി, മനലൂർ എന്നിവയും ഈ പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു

★ പ്രദേശങ്ങൾ പിൽക്കാല പാണ്ഡ്യങ്ങളിൽ 'കുന്തിദേവി ചതുർവേദിമംഗലം' എന്നറിയപ്പെട്ടു. പന്ത്രണ്ടാം നൂറ്റാണ്ടിലും പതിമൂന്നാം നൂറ്റാണ്ടിലുമുള്ള അർജുനേശ്വര ക്ഷേത്രത്തിൽ നിന്ന് കണ്ടെത്തിയ ലിഖിതങ്ങൾ അവ വെല്ലൂർ കുലകീവി രാജ്യത്തിന്റേതാണെന്ന് സൂചിപ്പിക്കുന്നു. നിരവധി പുരാവസ്തു തെളിവുകൾ ഉണ്ടായിരുന്നിട്ടും സമാനമായ പുരാവസ്തു ഉത്ഖനനങ്ങൾ വൈഗൈ നദീതടത്തിൽ ഇതുവരെ നടത്തിയിട്ടില്ല. അയ്മാനനാടി, പരവായ്, കോവാലൻ പൊട്ടാൽ, ടി.കലുപട്ടി, സംഘ പാണ്ഡ്യരുടെ തുറമുഖമായ അരങ്കങ്കുളം തുടങ്ങിയ സ്ഥലങ്ങളിൽ വളരെ കുറച്ച് ഖനനങ്ങൾ മാത്രമാണ് നടത്തിയത്

★ തുടക്കത്തിൽ, ഈ സൈറ്റ് BCE 500നും  AD 300നും ഇടയിലുള്ളതാണെന്ന് കണക്കാക്കപ്പെട്ടിരുന്നു. 2017 ൽ സ്ഥിരീകരണത്തിനായി ഈ ഉത്ഖനന സൈറ്റിൽ നിന്ന് കാർബൺ ഡേറ്റിംഗിനായി രണ്ട് സാമ്പിളുകൾ അയച്ചു. 2017 ജൂലൈയിൽ വന്ന ഫലങ്ങൾ സാമ്പിളുകൾ ഏകദേശം 2,200 വർഷം മുമ്പുള്ളതാണെന്ന് (ബിസി 3-ആം നൂറ്റാണ്ട്) സ്ഥിരീകരിച്ചു. ഖനനത്തിന്റെ നാലാം ഘട്ടത്തിൽ നിന്ന് ലഭിച്ച സാമ്പിളുകളുടെ റേഡിയോകാർബൺ ഡേറ്റിംഗ്, പുരാവസ്തുക്കളിലൊന്ന് BCE 600  നിന്നുള്ളതാണെന്ന് കണ്ടെത്തി.

ഗംഗാ തീരത്തുണ്ടായിരുന്നു നാഗരികതയുടെ സമകാലീനരാണ് കീഴടിയില്‍ ഉണ്ടായിരുന്നതെന്ന തെളിവുകളാണ് ലഭിക്കുന്നത്

തമിഴ് സാംസ്കാരിക, പുരാവസ്തു വകുപ്പ് മന്ത്രി കെ. പാണ്ഡ്യരാജൻ വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലെ പുതിയ കണ്ടെത്തലുകൾ, മുമ്പ് വിശ്വസിച്ചതിനേക്കാൾ 300 വർഷം മുമ്പാണ് കിഴടിയിലെ  വസ്തുക്കൾ സ്ഥാപിക്കുന്നത് -BCE 600 എന്ന് പഴക്കം കാണിക്കുന്നു

■ 353 സെന്റിമീറ്റർ ആഴത്തിൽ ശേഖരിച്ച് യുഎസിൽ കാർബൺ ഡേറ്റിംഗ് പരിശോധനയ്ക്കായി അയച്ച ആറ് സാമ്പിളുകളിൽ ഒന്ന് “ക്രി.മു. 580 വരെ പോകുന്നു” എന്ന് പുരാവസ്തു കമ്മീഷണർ ടി. ഉദയചന്ദ്രൻ പറഞ്ഞു.

■ 'തമിഴ്-ബ്രാഹ്മി പഴയത്'

★ കീഴടിയിലെ കണ്ടെത്തലുകൾക്കായി അടുത്തിടെ ലഭിച്ച ശാസ്ത്രീയ പഠനങ്ങളിൽ തമിഴ്-ബ്രാഹ്മി ലിപിയുടെ പഴക്കം  മറ്റൊരു നൂറ്റാണ്ടിലേക്ക്, അതായത് ക്രി.മു. ആറാം നൂറ്റാണ്ടിലേക്ക് പിന്നോട്ട് നീക്കുന്നു.

“ഈ ഫലങ്ങൾ ക്രി.മു. ആറാം നൂറ്റാണ്ടിൽ തന്നെ സാക്ഷരത നടിയിട്ടുണ്ടെന്നും   എഴുത്ത് കല പഠിച്ചിരുന്നെന്നും  വ്യക്തമായി കണ്ടെത്തി,” 61 പേജുള്ള റിപ്പോർട്ട് പറയുന്നു.

■ കിഴടിയിലെ ഖനനത്തിന്റെ നാലാം ഘട്ട ഗവേഷണത്തിൽ  (2018) ശേഖരിച്ച ആറ് കാർബൺ സാമ്പിളുകൾ ആക്സിലറേറ്റർ മാസ് സ്പെക്ട്രോമെട്രി (AMS ) ഡേറ്റിംഗിനായി യു‌എസിലെ ഫ്ലോറിഡയിലെ മിയാമിയിലെ ബീറ്റ അനലിറ്റിക് ലാബിലേക്ക് അയച്ചു

■ AMS സാമ്പിളുകളുടെ  പഴക്കം  വിശകലനം ചെയ്ത ശേഷം, പുരാവസ്തു ഗവേഷകൻ പ്രൊഫസർ കെ. രാജൻ, ചില സിദ്ധാന്തങ്ങൾക്ക് കീഴടി  ശക്തമായ തെളിവുകൾ ഹാജരാക്കി.

★  അസ്ഥികൂട ശകലങ്ങൾ പൂനയിലെ  Deccan College Post Graduate and Research Instituteലേക്ക്  അയച്ചു, പശു / കാള ( ബോസ് ഇൻഡിക്കസ് ), എരുമ ( ബുബാലസ് ബുബാലിസ് ), ആടുകൾ ( ഓവിസ് ഏരീസ് ), ആട് ( കാപ്ര ഹിർക്കസ് ), നീലഗായ് ( ബോസെലാഫസ് ട്രാഗോകാമെലസ് ), ബ്ലാക്ക്ബക്ക് ( ആന്റിലോപ് സെർവികാപ്ര ), കാട്ടുപന്നി ( സുസ് സ്‌ക്രോഫ ), മയിൽ ( പാവോ ക്രിസ്റ്റാറ്റസ് ).

★ “ഈ കണ്ടെത്തൽ സൂചിപ്പിക്കുന്നത് കീഴടിയിലെ സമൂഹം പ്രധാനമായും മൃഗങ്ങളെ കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു എന്നാണ്,” ഉദയചന്ദ്രൻ പറഞ്ഞു.

★ കാര്‍ഷിക ആവശ്യത്തിനു പുറമെ മ്യഗങ്ങളെ ആഹാരത്തിനായി ഇറച്ചിക്കും ഉപയോഗിച്ചിരുന്നു. മാംസം ഭക്ഷിക്കുന്ന ഒരു സമൂഹം കൂടിയാണെന്ന് തെളിയുന്നു..

■ തമിഴ്-ബ്രാഹ്മി മൺപാത്രക്കഷ്ണങ്ങൾ (potsherds)

★ Tamil Nadu Archaeology Department (TNAD) മാത്രം നടത്തിയ ഖനന സ്ഥലത്ത് നിന്ന് അമ്പത്തിയാറ് തമിഴ്-ബ്രാഹ്മി ആലേഖനം ചെയ്ത  മൺപാത്രക്കഷ്ണങ്ങൾ (potsherds) കണ്ടെടുത്തു.

★ കണ്ടെത്തിയ മണ്‍പാത്രങ്ങളില്‍ രണ്ടു തയത്തിലാണ് പേരുകള്‍ എഴുതിയിട്ടുള്ളത് ഒന്ന് മണ്‍പാത്രം ചുടുന്നതിനു മുണ്‍പ് നിര്‍മ്മാണ വേളയില്‍തന്നെ നനവുള്ള സമയത്ത് എഴുതി ചുട്ടെടുക്കുനത്
മറ്റൊന്ന് ചുട്ടെടുത്ത മണ്‍പാത്രങ്ങളില്‍ പിന്നീട് പേരുകള്‍ എഴുതുന്നത്
ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് മണ്‍പാത്രം ചുടുന്നതിന് മുന്‍പ് എഴുതുന്നത് കൊണ്ട് കൊശവന്‍ അഥവ മണ്‍പാത്ര നിര്‍മ്മിതാവിന് അക്ഷരാഭ്യാസം ഉണ്ടെന്നും ,മണ്‍പാത്രം ചുട്ടെടുത്ത ശേഷം എഴുതുന്നത്  മണ്‍പാത്രങ്ങള്‍ വാങ്ങിയ ആളാകാമെന്നും വിത്യസ്ത കൈയ്യെഴുത്തുകളില്‍ നിന്ന് അനുമാനിക്കാം അതുകൊണ്ട് തന്നെ ആ സമൂഹം പൊതുവായി അക്ഷരാഭ്യാസം നേടിയവരാണെന്നുമാണ് മനസ്സിലാക്കാന്‍ കഴിയുന്നത് .

★ ധാതു വിശകലനത്തിനായി വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വഴി ഇറ്റലിയിലെ Earth Science Department of Pisa Universityലേക്ക്  അയച്ച കീഴടിയിൽ നിന്നുള്ള മൺപാത്ര മാതൃകകൾ, പ്രാദേശികമായി ലഭ്യമായ അസംസ്കൃത വസ്തുക്കളിൽ നിന്ന് ജല പാത്രങ്ങളും പാചക പാത്രങ്ങളും രൂപപ്പെടുത്തിയതായി സ്ഥിരീകരിച്ചു.

■ മൂന്ന് ഉത്ഖനനങ്ങൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഏറ്റെടുത്തപ്പോൾ, നാലാമത്തെ ഖനനംTamil Nadu Archaeology Department (TNAD) ഏറ്റെടുത്തു.

★ ഏകദേശം 48 ചതുരക്കുഴികൾ മുറിച്ചുമാറ്റി, തണുപ്പ്, ഇഷ്ടിക മതിലുകൾ, മേൽക്കൂര ടൈലുകൾ, മൺപാത്രങ്ങൾ, മിമിക് ആക്സസറികൾ, അസ്ഥികൂട ഉപകരണങ്ങൾ, ഇരുമ്പ് വെൽ , തമിഴ്-ബ്രാഹ്മി അക്ഷരങ്ങൾ കൊത്തിയ പ്ലേറ്റുകൾ എന്നിവ ഉൾപ്പെടെ വിവിധ ഘടനകളും കരക act ശല വസ്തുക്കളും കണ്ടെത്തി. സാഹിത്യത്തിന്റെ തുടക്കക്കാരനായ പാണ്ഡ്യ രാജവംശത്തിന്റെ നഗരമായ "പെരുമാമാനൂർ" എന്നാണ് ഈ സ്ഥലം കണക്കാക്കപ്പെടുന്നത്.

■ അഞ്ചാം ഘട്ടം ഗവേഷണം

★ 2019 ജൂണിൽ തമിഴ്‌നാട് പുരാവസ്തു വകുപ്പ് ഡോ. ആർ ശിവനന്തത്തിന്റെ നേതൃത്വത്തിൽ ഖനനത്തിന്റെ അഞ്ചാം ഘട്ടം ആരംഭിച്ചു. നാലോ അഞ്ചോ മാസത്തിനുള്ളിൽ ഈ ഘട്ടം പൂർത്തിയാകും, അതിൽ 15 തോടുകൾ കുഴിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്

★ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് 5ഘട്ടാം ഗവേഷണം നടത്തുന്നത് ഇതിനായി
മാഗ്നെറ്റോ മീറ്റര്‍ , ചുമരുകളുടെ സാനിധ്യം മനസ്സിലാക്കാന്‍ GPR ( ഗ്രൗന്‍ഡ് പെനിട്രേറ്റിങ് റഡാര്‍ ) ,

★ അഞ്ചാം ഘട്ടം ഗവേഷണത്തിൽ 700 വസ്തുക്കൾ കണ്ടുപിടിച്ചിട്ടുണ്ട്

★ തമിഴ്നാട് സര്‍ക്കാരിന്  താഴെയുള്ള തമിഴ്‌നാട് പുരാവസ്തു വകുപ്പ് ആദിച്ചനല്ലൂരിലും പഠനം തുടങ്ങാന്‍ തയ്യാരായിട്ടുണ്ട് ... നിലവില്‍ ഒരു ശ്മശനമാണ് അവിടെ കണ്ടെടുക്കാന്‍ കഴിഞ്ഞത് ഒരുപാട് നന്നങ്ങാഴിയും ലഭിച്ചു ലഭിച്ച പല അസ്ഥികൂടങ്ങളിലും ലോകത്തെ വിവിധ ഭാഗത്തിലെ മനുഷ്യയുടെയും ഉള്‍പ്പെടുന്നു . തുറമുഖ സാനിധ്യം അടുത്തുള്ളതുകൊണ്ട് വലിയൊരു വാണിജ്യ സാധ്യതയു അതുകൊണ്ട്  അതിനടുത്തായി വലിയൊരു നഗരം ഇരിക്കുന്നതായും ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു..

★ കീഴടി ക്ലസ്റ്റര്‍ എന്ന സ്ഥം കൂടി ഗവേഷണം നടത്താന്‍ തമിഴ്‌നാട് പുരാവസ്തു വകുപ്പ് പദ്ധതിയിടുന്നുണ്ട്...
കീഴടി ക്ലസ്റ്ററില്‍ - കൊന്തകൈ,മണലൂര്‍ അകരം തുടങ്ങിയ സ്ഥലങ്ങള്‍ കീഴടിക്കടുത്തുള്ള ഗ്രാമങ്ങളാണ്
ഇതില്‍ കൊന്തകൈ ഒരു ശ്മശാനം ആയാണ് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നത്

★ ഈറോഡിനടുത്തുള്ള കൊടുമണലും ഗവേഷണം നടത്താന്‍
തമിഴ്‌നാട് പുരാവസ്തു വകുപ്പ് പദ്ധതിയുണ്ട് .മുന്‍പും ഇവിടെ ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്

★ പൂമ്പുഹാരിലും പഠനങ്ങള്‍ നടത്താന്‍ തമിഴ്‌നാട് പുരാവസ്തു വകുപ്പ്  പദ്ധതിയുണ്ട് ..

കണ്ടെത്തലുകൾ

★ ജൂൺ 17 തീയ്യതി മുതൽ 55 ലക്ഷം രൂപ ചിലവിൽ മുരുകേശൻ , കറുപ്പയ്യ , മരിയമ്മാൾ , ബോധഗുരു ,നീതിയമ്മാൾ  തുടഗിയവരുടെ  7 ഏക്കർ ഇടം പുരാവസ്തുവകുപ്പ് ഏറ്റടുത്തു ഗവേഷണം ആരംഭിച്ചു

★ ഇതുവരെ 13638  വസ്തുക്കൾ ലഭിച്ചിട്ടുണ്ട് ഇതിൽ കേന്ദ്ര പുരാവസ്തു വകുപ്പ് 7818 വസ്തുക്കളും തമിഴ്നാട് പുരാവസ്തു വകുപ്പ് 5820 വസ്തുക്കളും കണ്ടെടുത്തു .

★ ഏകദേശം 48 ചതുരക്കുഴികൾ മുറിച്ചുമാറ്റി, തണുപ്പ്, ഇഷ്ടിക മതിലുകൾ, മേൽക്കൂര ടൈലുകൾ, മൺപാത്രങ്ങൾ, മിമിക് ആക്സസറികൾ, അസ്ഥികൂട ഉപകരണങ്ങൾ, ഇരുമ്പ് വേൽ( കുന്തം പോലുള്ള ഉപകരണങ്ങള്‍)  , തമിഴ്-ബ്രാഹ്മി അക്ഷരങ്ങൾ കൊത്തിയ പ്ലേറ്റുകൾ എന്നിവ ഉൾപ്പെടെ വിവിധ ഘടനകളും കരകൗശല വസ്തുക്കളും കണ്ടെത്തി.  സാഹിത്യത്തിന്റെ തുടക്കക്കാരനായ പാണ്ഡ്യ രാജവംശത്തിന്റെ നഗരമായ "പെരുമാമാനൂർ" എന്നാണ് ഈ സ്ഥലം കണക്കാക്കപ്പെടുന്നത്.

★ സെറ്റിൽമെന്റിന്റെ അടിയിൽ പത്തിലധികം കെട്ടിടങ്ങൾ കണ്ടെത്തി. ഇത് നന്നായി വികസിപ്പിച്ച നഗരമായിരുന്നു എന്നതിന്റെ ശക്തമായ തെളിവാണ് ഇത്. സംഗം കാലഘട്ടത്തിൽ കെട്ടിടങ്ങളില്ലെന്ന വാദത്തെ ഖനനം നിരാകരിച്ചു.

★ ജലവിതരണവും , മലിനജലം കൊണ്ടുപോകാനുള്ള സംവിധാനങ്ങളും  സിവിൽ വികസനത്തിന്റെ പ്രധാന അടയാളങ്ങളായി കണക്കാക്കപ്പെടുന്നു. സെറ്റിൽമെന്റിന്റെ അടിയിൽ, സെറാമിക് ട്യൂബുകൾ കൊണ്ട് നിർമ്മിച്ച മലിനജല കനാൽ സൗകര്യമുള്ള കെട്ടിടങ്ങളുണ്ട്.

★ പുരാതന മൺപാത്രങ്ങളും വളയ കിണറുകളും കണ്ടെത്തി. പുരാതന ശാസ്ത്രജ്ഞനായ വേലപ്പൻ പറഞ്ഞു, തമിഴരുടെ പുരാതന പാരമ്പര്യം ഇത് തെളിയിക്കുന്നു, അവർ ഈ കിണറുകൾ നദീതീരങ്ങളിലും കുളങ്ങളിലും വെള്ളത്തിനായി ഉപയോഗിച്ചുവെന്ന് സൂചിപ്പിക്കുന്നു.  പുരാതന കാലത്ത് ഇഷ്ടിക കെട്ടിടങ്ങൾ അപൂർവമായി കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും ധാരാളം ഇഷ്ടിക കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്

★ വ്യാപാരികൾ കൊണ്ടുവന്ന ആർറെറ്റിൻ- ടൈപ്പ് സെറാമിക്സ് റോമൻ സാമ്രാജ്യവുമായുള്ള ബിസിനസ്സ് ബന്ധം പ്രകടമാക്കുന്നു. അത്തരം ഉൽപ്പന്നങ്ങൾ കണ്ടെത്തി എന്നത് ശ്രദ്ധേയമാണ്. കൂടാതെ, ആദ്യകാല ചരിത്രത്തിൽ നിന്നുള്ള കറുപ്പും ചുവപ്പും കടലാസ് ശകലങ്ങളും വെളുത്ത നിറമുള്ള കറുപ്പ്, ചുവപ്പ് പാപ്പില്ലെ, ചുവപ്പ് കലർന്ന കഷണങ്ങൾ എന്നിവയുമുണ്ട്.

★  സംഘകാലഘട്ടത്തിൽ ജീവിച്ചിരുന്നവർ അക്കാലത്തെ ഉയർന്ന വിദ്യാഭ്യാസ നിലവാരം പുലർത്തിയിരുന്നവരാണെന്നുമാണ് നിഗമനം. തമിഴ് ബ്രാഹ്മി ലിപി രേഖപ്പെടുത്തിയ ഒരു കലത്തിന്റെ ഭാഗങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ആധൻ, കുധിരനാധൻ എന്നിങ്ങനെയാണ് ഇതിൽ രേഖപ്പെടുത്തിയിരുന്നത്.

★ മാർബിൾ,  മുത്തുകൾ, പച്ച, മഞ്ഞ, നീല ഗ്ലാസ് മുത്തുകൾ ഇവിടെ കാണാം.ആനക്കൊമ്പുകൾ, ചെമ്പ് തൈലം, വയർ ഷീറ്റുകൾ എന്നിവയുമുണ്ട്.  ഇരുമ്പ് അറ്റങ്ങളുള്ള കോണുകൾ, എഴുത്താണി, ചുട്ട കളിമൺ മുദ്ര  , ഡയഫ്രം ടൈലുകൾ, ഫയർ‌ഫ്ലൈ കളിപ്പാട്ടങ്ങൾ എന്നിവയുൾപ്പെടെയുള്ള അപൂർവ  വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.

★ വസ്ത്രങ്ങള്‍ നെയ്യാനും ,ഛായം തേക്കാനും ആവശ്യമായ വസ്തുകള്‍ കണ്ടെത്തിയിരുന്നു...

★ ചുട്ട കളിമണ്‍ കളിപ്പാട്ടങ്ങള്‍ , പകിട തുടങ്ങിയ 60 കളിപ്പാട്ടങ്ങള്‍ ലഭിച്ചിരുന്നു... ഒഴിവു സമയങ്ങള്‍ വിനോദങ്ങള്‍ക്കും ജനങ്ങള്‍ സമയം മാറ്റിവെച്ചതായി സൂചിപ്പിക്കുന്നു. ഇത് ഒരു സംസ്കാരിക സാമ്പത്തികമായി തന്നെ ഉയര്‍ച്ച നേടിയ ഒരു നാഗരീക ജീവിതമായിരുന്നു കീലടിയിലെ ജനങ്ങള്‍ എന്ന് സൂചിപ്പിക്കുന്നു..

★ മ്യഗങ്ങളുടെയും മറ്റു ചിഹ്നങ്ങള്‍ ഒഴികെ മതപരമായ ചിഹ്നങ്ങളോ ആരാധന ദൈവ ശില്പങ്ങളോ കണ്ടെടുക്കാനായില്ല... ഇത് കൊണ്ടുതന്നെ കീഴടി ജനവിഭാഗങ്ങള്‍ മരിച്ചു പോയ തങ്ങളുടെ പൂര്‍വ്വ ജനതയെ ആരാധിച്ചിരുന്നിരിക്കാം എന്ന് ചില ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു..
സഘസാഹിത്യങ്ങളില്‍ മുരുകന്‍,കൊറ്റകൈ,മായോണ്‍ തുടങ്ങിയ ദൈവങ്ങളെ പരാമര്‍ശിക്കുന്നതുകൊണ്ട് വരും ഗവേഷണങ്ങളില്‍ കണ്ടെത്താന്‍ സാധ്യത കൂടുതലാണ്... പക്ഷെ ഈ ഗവേഷണങ്ങളില്‍ നിന്ന് മനസ്സിലാക്കുന്നത് ദൈവ വിശ്വാസ ആരാധനകളോട് അവര്‍ വലിയ നല്‍കുന്നില്ല എന്നത് ഇന്നത്തെ ആധൂനിക സമൂഹത്തിന് നല്ലൊരു വഴികാട്ടല്‍ കൂടിയാണ്...

സിന്ധു നദിതടവുമായുള്ള ബന്ധം

★ഇന്ത്യയുടെ വടക്ക്- പടിഞ്ഞാറൻ മേഖലയിൽ വ്യാപിച്ചിരുന്ന നാഗരികതയാണ് സിന്ധു നദീതടത്തിൽ വ്യാപിച്ചിരുന്നത്. ബിസി 5000 മുതൽ 1500 വരെയാണ് ഈ നാഗരികത നിലനിന്നിരുന്നത്. ഇവിടെനിന്ന് കണ്ടെത്തിയ ലിപികൾ ദ്രാവിഡ ലിപികൾ ആയിരിക്കാമെന്നാണ് ഗവേഷക മതം. സിന്ധു സംസ്കാരം തകർന്നത് ഇവിടങ്ങളിൽ വസിച്ചിരുന്ന ജനപദം ചില കാരണങ്ങളാൽ മറ്റിടങ്ങളിലേക്ക് കുടിയേറിയതിനാലാണെന്നാണ് ഇതുവരെയുള്ള നിഗമനം. ഇപ്പോൾ തമിഴ്നാട്ടിലെ കീഴടിയിൽ നടത്തിയ പര്യവേക്ഷണത്തിൽ നിന്നും കണ്ടെത്തിയ ലിപികൾ സിന്ധു നദീതട മേഖലകളിൽ നിന്ന് കണ്ടെത്തിയവയുമായി  സാമ്യം പുലർത്തുന്നതാണ്. അതിനാൽ ഇരു നാഗരികതകളും തമ്മിൽ ബന്ധമുണ്ടാകാമെന്നുള്ള സാധ്യതയിലേക്കാണ് ഗവേഷകർ വിരൽ ചൂണ്ടുന്നത്.

★ കീഴാടിയിൽ നിന്ന് കണ്ടെത്തിയ പുരാതന നാഗരികതയുടെ അവശിഷ്ടങ്ങൾക്ക് ഏകദേശം ക്രിസ്തുവിന് മുമ്പ് 580 വർഷത്തോളം പഴക്കമുണ്ട്. തമിഴ് ബ്രാഹ്മി ( തമിഴിന്റെ ആദിമ രൂപം) ലിപികളായ ഇവയ്ക്ക് സിന്ധു നദീതട നാഗരികതയിലെ ലിപികളുമായി സാമ്യമുണ്ട്. ഇവിടെനിന്ന് ആയിരത്തോളം അക്ഷരങ്ങൾ പര്യവേക്ഷണത്തിൽ കണ്ടെടുത്തിട്ടുണ്ട്. ഇവയിൽ നിന്ന് തിരഞ്ഞെടുത്ത ചിലതിന് സിന്ധു നദീതട നാഗരികതയുമായി ബന്ധമുണ്ടാകാമെന്നാണ് തമിഴ്നാട് ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് പറയുന്നത്

★ മണ്‍പാത്രങ്ങളില്‍ നിന്ന് ലഭിച്ച കറക്കിക്കുത്തലുകള്‍ സിന്ധൂ നദീതട സംസ്കാരത്തിന്‍റെ പിന്‍തുടര്‍ച്ചയാണെന്ന് അവകാശപ്പെടാന്‍ കൂടുതല്‍ പഠനവിധേയമാക്കണമെന്ന് BBC റിപ്പോട്ട് ചെയ്യുന്നു കാരണം സിന്ധു സംസ്കാരവും ,കീലടി സംസ്കാരവും 1300 വര്‍ഷങ്ങളുടെ വലിയൊരിടവേള കാണിക്കുന്നു ...

★ സിന്ധു നദീതടമേഖലയിൽ നിന്ന് കണ്ടെത്തിയ ലിപികളാണ് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളവയായി കണക്കാക്കുന്നത്. 4500 വർഷത്തോളം പഴക്കമാണ് ഇതിന് കണക്കാക്കിയിരിക്കുന്നത്. കീഴടിയിൽ നിന്ന് കണ്ടെത്തിയ ചില ചുവരെഴുത്തുകൾ സിന്ധു സംസ്കാരത്തിലെ ലിപികൾക്കും ബ്രാഹ്മി ലിപികൾക്കും ഇടയിലുള്ള കണ്ണിയാണെന്നാണ് ഇപ്പോഴത്തെ അനുമാനം കൂടുതല്‍ പഠനം നടത്തേണ്ടതുണ്ട്.

★ സിന്ധു നദീതടത്തിലെ ലിപികൾ ഇല്ലാതാകുകയും തമിഴ് ബ്രാഹ്മി ലിപികൾ ഉത്ഭവിക്കുകയും ചെയ്യുന്നതിന് ഇടയിലുള്ള കണ്ണിയാണ് കീഴടിയിൽ നിന്ന് കണ്ടെത്തിയതെന്നാണ് തമിഴ്നാട് ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് പറയുന്നത്.

★ സിന്ധു നദീതട നാഗരികതയിലെ ലിപികളെ പോലെ കീഴടിയിലെ ലിപികളിലും എന്താണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മനസിലാക്കാൻ സാധിച്ചിട്ടില്ല.

★ ആരാധന സംബന്ധിച്ച് സിന്ധു സംസ്കാരത്തില്‍ മാതൃ ദൈവാരാധനയുടെ തെളിവുകള്‍ ലഭച്ചിരുന്നു..പക്ഷേ കീഴടിയില്‍ ഇത്തരം ആരാധന സംബന്ധിച്ച തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചില്ലെന്നത്... രണ്ടു സംസ്കാരങ്ങള്‍ക്കിടയില്‍ വലിയൊരു വിത്യാസമായി നിലനില്‍ക്കുന്നു ,പക്ഷേ ചരിത്രകാരന്മാര്‍ പറയുന്നത് കീഴടിയില്‍ നിലവില്‍ നടന്നത് വളരെ ചെറിയ ഗവേഷണമാണ് കൂടുതല്‍ വ്യാപിക്കുമ്പോള്‍ തെളിവുകള്‍ ലഭിക്കുമായിരിക്കും എന്നു അനുമാനിക്കുന്നു..കീഴടി സംസ്കാരത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്  ആരാധനയ്ക്ക് കീഴടി സംസ്കാരത്തിലെ ജനങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നില്ലെന്ന തെളിവാണ് കാണിക്കുന്നത് .

കേന്ദ്രത്തിന്‍റെ അവഗണന

★ പലപ്പോഴും ചരിത്രം വെച്ചുകൊണ്ട് രാഷട്രീയം സംസാരിക്കാരുണ്ട് പക്ഷേ രഷ്ട്രീയം വെച്ചുകൊണ്ടുള്ള ചരിത്ര പഠനം അപകടങ്ങളില്‍ എത്തിക്കും അത് സ്വതന്ത്ര ചിന്തയോടുകൂടിയുള്ള ചരിത്ര പഠനത്തെ ഇല്ലാതാക്കുകയും ചെയ്യും

★ കീഴടിയില്‍  നാഗരീകതയുണ്ടെന്നു കണ്ടെത്തിയ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴടി ഗവേഷണത്തിന് നേത്യത്വം വഹിച്ച  അമര്‍നാഥ് രാമക്യഷ്ണന്‍ അസ്സാമിലേക്ക് സ്ഥലം മാറ്റപ്പെട്ടു ...

★ മൂന്ന് ഘട്ട ഗവേഷണങ്ങളുടേയും പഠന റിപ്പോട്ട് ഇനിയും കേന്ദ്ര സര്‍ക്കാരിന് കീഴില്‍ വരുന്ന ആര്‍ക്കിയോളജി സര്‍വ്വേ ഓഫ് ഇന്ത്യ
പബ്ലിഷ് ചെയ്തിട്ടില്ല..

★ കീഴടിക്കു ലഭിക്കുന്ന ഫണ്ടിനെക്കാൾ നോർത്ത് ഇന്ത്യയിലെ  സനൗലി , ഭാട്ടനഗർ തുടഗിയ ഗവേഷണങ്ങൾക്കു കേന്ദ്രം വലിയ ഫണ്ടുകൾ അനുവദിക്കുന്നത് പക്ഷഭേദത്തിനു കാരണമാകുന്നു.

★ കീഴടിയിൽ പര്യവേക്ഷണം നടത്തിയിരുന്ന പുരാവസ്തു ഗവേഷകനായ   അമർനാഥ് രാമകൃഷ്ണണന് യുഎസ്സിൽ പോകുന്നതിന് വിലക്കുണ്ടായി. കേന്ദ്രത്തിൽ ബിജെപി സർക്കാർ നിലവിൽ വന്നതോടെ കീഴടി പര്യവേക്ഷണത്തിനുള്ള ഫണ്ടുകൾ തടയുകയും ഇദ്ദേഹത്തെ ആസ്സാമിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

★ കീഴടി പര്യവേക്ഷണം സംബന്ധിച്ച ഒരു പ്രഭാഷണത്തിനായാണ് ഇദ്ദേഹം യുഎസ്സിൽ പോകാനൊരുങ്ങിയത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയാണ് യാത്രയ്ക്ക് തടസ്സമുന്നയിച്ചത്.
നോർത്ത് അമേരിക്കയിൽ ഫെഡറേഷൻ ഓഫ് തമിൾ സങ്കംസ് എന്ന സംഘടന സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് അമർനാഥ് പോകാനിരുന്നത്.
അമർനാഥിന്റെ യാത്ര തടഞ്ഞതിനു പിന്നിലെ കാരണം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടില്ല

★ മാത്രമല്ല കേന്ദ്രത്തിനു കീഴിലുള്ള ആര്‍ക്കിയോളജി സ്ഥാപനം മറ്റൊരു ഗവേഷണ സ്ഥലമായ ആദിച്ചനെല്ലൂരില്‍ 2003 നും 2005 ഇടയില്‍  നടത്തിയ ഗവേഷണ റിപ്പോര്‍ട്ടും 14 വര്‍ഷം ആയിട്ടും ഇന്നു വരെ പബ്ലിഷ് ചെയ്തിട്ടില്ല ...



തമിഴ് വംശീയതയും , കപട വാദങ്ങളും

★ ഗവേഷണ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഫേക്ക് ന്യൂസുകൾ ധാരാളമായി കണ്ടുവരുന്നു മുഖ്യമായും നിലവിലെ കീഴടിയുടെ പഴക്കം BC 600 ആണ് ഇതു ഗംഗാ നദിതട സംസ്കാരത്തിൻത സമകാലീനരെന്നാണ് ചരിത്രകാരൻമാർ പറയുന്നത് പക്ഷെ പല തമിഴ് ചാനലുകളും ഇതു  ബിസി 5000 മുതൽ 1500 ഉണ്ടായിരുന്ന സിന്ധുനദിതട സംസ്കാരത്തിനെ കടത്തിവെട്ടി എന്ന രീതിയിലാണ് പ്രചരിപ്പിക്കുന്നത്

★  കുമരിക്കണ്ടം പോലുള്ള ഇന്നു വരെ യാതൊരു തെളിവുമില്ലാത്തതും വന്‍കരവിസ്ഥാപന സിന്ദ്ധാദങ്ങൾക്കു വിരുദ്ധമായതുമായ ഭാവന വാദങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നു

★ തമിഴ്നാട്ടിൽ പൊതുവായുള്ള ദ്രാവിഡപാർട്ടികൾ ഇതു നോർത്ത് ഇന്ത്യ , സൗത്ത് ഇന്ത്യ എന്ന നിലയിൽ ആര്യ ദ്രാവിഡ സിന്ദ്ധാദങ്ങൾ ഉയർത്തി ജനങ്ങളെ വിഭജിക്കുന്നതിനു ആക്കം കൂട്ടുന്നു പക്ഷെ നിലവിൽ പ്യൂരിറ്റി ആര്യനെന്നോ ദ്രാവിഡാണെന്നോ ഇല്ല ,,, പക്ഷെ ചരിത്രം വച്ചുകൊണ്ടു ജനങ്ങളെ വിഭജിക്കാൻ വ്യാപക ശ്രമം നടക്കുന്നു

★ കാലക്രമേണ ഒരുപാടു ഗോത്ര സമൂഹങ്ങൾ ഇന്ത്യയിലേക്കു കുടിയേറിവന്നിട്ടുണ്ട് പക്ഷെ എന്നും ചർച്ചകൾ ആര്യൻ , ദ്രവീഡിയൻ എന്ന നിലയിലാണ് ചർച്ചകൾ തുടരുന്നതും ... ഇതു നോർത്ത് ഇന്ത്യ എന്നും സൗത്ത് ഇന്ത്യ എന്നും ഒരു വിഭജനമുണ്ടാക്കാൻ പല വികടനവാദികളായും ,ഭാഷ വംശീയ വാദികളും ഒരു സുവർണ്ണാവസരമായി കാണുന്നു

★ ചരിത്രം മറ്റുള്ളവരെ അപമാനപ്പെടുത്താനും നീ എന്നിൽ നിന്ന് വിത്യസ്ഥനാണെന്നു വരുത്താനും , ഞാൻ നിന്നെക്കാൾ ഉയർന്നവനാണെന്നും കാണിക്കാൻ ഭാഷ വംശീയ വികടനവാദികൾ വ്യാപകമായി ശ്രമിക്കാറുണ്ട് ....

★  ചരിത്രത്തെ വച്ചുകൊണ്ടു രാഷ്ട്രീയവൽക്കരിക്കുകയും അത് ഇന്ത്യയുടെ അഖണ്ഡതക്ക് ആപത്തു വരുത്തുന്ന നിലയിലേക്ക് പല  വിഘടനവാദികളും പ്യൂരിറ്റി വാദങ്ങൾ ഉയർത്തി മനുഷ്യരെ വിഭജിക്കാൻ ശ്രമിക്കുന്നു

★ സുമേറിയൻ , ഹാരപ്പൻ സിന്ധു സംസ്കാരം , ഈജിപ്ത് സംസ്കാരം , മായൻ സംസ്കാരം തുടഗിയവ തമിഴ്നാട്ടിൽ നിന്നാണ് പോയതെന്നും അത്തരം സംസ്കാരങ്ങൾ തമിഴ്നാട്ടിൽ നിന്ന് പോയവരാണ് ഉണ്ടാക്കിയതെന്നും തെറ്റായ ചരിത്രം പടച്ചുവിടുന്നുണ്ട്

★ മതപരിവർത്തനം ചെയ്യുന്നവർ  നിലവിലെ കീഴടിയിൽ ലഭിച്ച വിവരങ്ങൾ  വിഗ്രഹ വഴിപാട് നടന്നതിന് തെളിവുകൾ ലഭിക്കാത്തതും ഹിന്ദു മത വിശ്വാസികളെ ഭാഷ വിഭജനം നടത്താനും ഒരു സുവർണ്ണാവസരമായി കാണുന്നു 

https://www.youtube.com/watch?v=rrmjjUF6hWI&t=600s


■■■■■ സംഗ്രഹം ■■■■■

ചരിത്രം പഠിക്കുന്നത് അറിവിന് വേണ്ടിയാണ്... അതില്‍ നിന്നും മനസ്സിലാക്കേണ്ടത് ശരിയായവ സ്വീകരിക്കുക ,തെറ്റായവ ഒഴിവാക്കുക , മാറ്റേണ്ടവ മാറ്റി ഉപയോഗിക്കുക... അതല്ലാതെ സ്വാര്‍ത്ഥ ലാഭത്തിനും ,രാഷ്ട്രീയ ലാഭത്തിനും , ജനങ്ങളെ വിഭജിക്കാനും ചരിത്രം ഉപയോഗിക്കുന്നത് തെറ്റായ പ്രവര്‍ത്തിയാണ് ... 

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
©മഹേഷ് ഭാവന

(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍  ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)

എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍

https://maheshbhavana.blogspot.com/

https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
റഫറന്‍സ് source

◙ https://www.theweek.in/news/india/2019/09/23/keezhadi-excavation-its-different-dimensions-hindi-imposition-debate.html

◙ https://www.youtube.com/watch?v=IrV6wC_Fvdc

◙ https://www.thenewsminute.com/article/major-discovery-tamil-nadu-s-keezhadi-possible-link-indus-valley-civilisation-109165

◙ https://www.thehindu.com/news/national/tamil-nadu/keeladi-findings-traceable-to-6th-century-bce-report/article29461583.ece

◙ എന്താണ് ആക്സിലറേറ്റർ മാസ് സ്പെക്ട്രോമെട്രി (AMS ) ഡേറ്റിംഗ്
2.45 മുതൽ 5.22 വരെ കാണുക
https://www.youtube.com/watch?v=m3N9zmFh6F8

◙ https://www.youtube.com/watch?v=v5D5uumBdoI

◙ https://www.mathrubhumi.com/mobile/social/specials/keezhadi-archeological-importance-dravidian-civilisation-1.4136464

◙ https://www.doolnews.com/major-discovery-tamil-nadu-s-keezhadi-possible-link-indus-valley-civilisation356.html

◙ https://www.azhimukham.com/newsupdates-asi-amarnath-ramakrishna-us-visit/

◙ https://www.thehindu.com/features/metroplus/society/keezhadi-archaeological-excavation/article10321693.ece

◙ https://www.vikatan.com/news/politics/49553-

◙ http://timesofindia.indiatimes.com/city/madurai/Harappa-like-site-surfaces-in-Tamil-Nadu/articleshow/52495353.cms

◙ https://www.thehindu.com/features/metroplus/society/keezhadi-archaeological-excavation/article10321693.ece

◙ https://www.youtube.com/watch?v=CTJVWTT_bhI

◙ https://www.youtube.com/watch?v=0IBoRdah5Qs

◙ https://www.youtube.com/watch?v=ufUWekmQ9iQ

◙ http://www.newindianexpress.com/states/tamil-nadu/2019/sep/19/sangam-civilisation-older-than-thought-says-new-report-2036042.html

◙ http://www.thehindu.com/news/national/tamil-nadu/carbon-dating-confirms-keezhadi-site-is-from-sangam-era/article19376556.ece

◙ https://thewire.in/the-sciences/keezhadi-excavation-tamil-nadu-sangam-era-asi-tamil-brahmi

◙ http://www.thehindu.com/news/national/tamil-nadu/keezhadi-excavation-what-was-found-and-what-it-means/article18991279.ece

◙ https://scroll.in/article/836427/sangam-era-site-at-keezhadi-is-as-complex-as-indus-valley-proof-of-a-glorious-tamil-civilisation

◙ http://www.thehindu.com/news/national/tamil-nadu/keezhadi-excavation-what-was-found-and-what-it-means/article18991279.ece

◙ https://timesofindia.indiatimes.com/city/chennai/fifth-phase-of-keeladi-excavation-begins/articleshow/69775862.cms

◙ https://scroll.in/latest/937821/tamil-nadu-artifacts-dated-to-583-bce-hint-at-script-continuity-from-indus-valley-civilisatio

◙ http://www.naturalsolutions.org.in/ring-well.html

◙ https://www.jstor.org/stable/42930851?seq=1#page_scan_tab_contents

◙ https://timesofindia.indiatimes.com/city/madurai/5th-phase-of-keeladi-excavation-brings-out-2-walls-made-of-sangam-era-bricks/articleshow/69981518.cms

◙ https://www.theweek.in/news/india/2019/09/23/keezhadi-excavation-its-different-dimensions-hindi-imposition-debate.html

◙ https://www.youtube.com/watch?v=MMRaU-_sMBE&t=154s

◙https://www.myindiamyglory.com/2017/06/11/keeladi-2500-year-old-habitat-excavated/

◙ ഫോട്ടോസ് കാണാന്‍
https://sites.google.com/site/msvkgf/keezhadi-excavation

◙https://www.quora.com/What-is-the-significance-of-recent-excavation-at-Keezhadi-Sivaganga-Tamilnadu

Friday, September 6, 2019

 ചന്ദ്രയാന്‍ 2

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ഏറ്റെടുത്ത് നിർമ്മിക്കാൻ തീരുമാനിച്ച രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാൻ-2 

■ ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേക്ഷണ ദൗത്യം  ജൂലൈ15 പുലർച്ചെ 2.51നാണ്  വിക്ഷേപിക്കനിരുന്നത് ഇന്ധന ചോര്‍ച്ച മൂലം അവസാനം ഒരു മണിക്കൂര്‍ മുന്നേ നിര്‍ത്തലാക്കപ്പെട്ടു.. തുടര്‍ന്ന്
ഇന്ത്യയുടെ അഭിമാന പേടകം ചന്ദ്രയാൻ 2  ജൂലൈ മാസത്തില്‍ 22 തീയ്യതി
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നാണ് ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം നടന്നത്.

■ഫാറ്റ് ബോയ്’ എന്നു വിളിപ്പേരുള്ള വിക്ഷേപണ റോക്കറ്റ് ജിഎസ്എൽവി മാർക്ക് 3 സർവസജ്ജം. ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ വിക്ഷേപണ പരിശോധനയുടെ വിവിധ ഘട്ടങ്ങൾ  പൂർത്തികരിച്ചുകഴിഞ്ഞു

■ ചന്ദ്രയാൻ 2 ദൗത്യത്തിന് ആകെ 800 കോടി രൂപയാണ് ചിലവ്. ഇതിൽ 200 കോടി രൂപയും വിക്ഷേപണത്തിനുള്ളതാണ്. 600 കോടി രൂപ ഉപഗ്രഹത്തിനുള്ള ചിലവാണ്. (തുക ക്യത്യമല്ല വ്യത്യസ്ത സൈറ്റുകള്‍ വ്യത്യസ്ത കണക്കുകള്‍ കാണിക്കുന്നുണ്ട്)

■ ഇന്ത്യയുടെ ചാന്ദ്രപേടകവും റഷ്യയുടെ ഒരു ലാന്ററും റോവറും അടങ്ങുന്ന ചന്ദ്രയാൻ 2ജി.എസ്.എൽ.വി. മാർക്ക് III വിക്ഷേപണ വാഹനമുപയോഗിച്ച് ദൗത്യം പൂർത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

■ ചക്രങ്ങൾ ഘടിപ്പിച്ച റോവർ ചന്ദ്രോപരിതലത്തിലെ പാറയുടേയും മണ്ണിന്റേയും തത്സമയ രസപഠനത്തിന് സഹായിക്കും. ഈ വിവരങ്ങൾ ചന്ദ്രയാൻ-2 പേടകത്തിന്റെ സഹായത്തോടെ ഭൂമിയിലേയ്ക്ക് അയയ്ക്കപ്പെടുകയും ചെയ്യും.

■ ചന്ദ്രയാൻ 1-ന്റെ വിജയത്തിനു കാരണമായ ഡോ.മയിൽസ്വാമി അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് ചന്ദ്രയാൻ 2-നു വേണ്ടി പ്രവർത്തിക്കുന്നത്.

■ ചന്ദ്രയാൻ -2 വിക്ഷേപണം 2019 ജൂലൈ 14, 21:21 യുടിസിയിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്, 2019 സെപ്റ്റംബർ 6 ന് ലാൻഡിംഗ് പ്രതീക്ഷിക്കുന്നു

■ ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ദൗത്യമായാണ് ചന്ദ്രയാൻ-2 വിക്ഷേപണം അറിയപ്പെടുന്നത്.

■ 3.8 ടണ്ണാണ് പേടകത്തിന്റെ ഭാരം.

■ ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണ പേടകമിറക്കുന്ന ആദ്യരാജ്യമാകും ഇന്ത്യ.

■വിജയകരമായ ലാൻഡിംഗ് യു‌എസ്‌എസ്ആർ, യു‌എസ്‌എ, ചൈന എന്നിവയുടെ ബഹിരാകാശ ഏജൻസികൾക്ക് ശേഷം ചന്ദ്രനിൽ മൃദുവായ ലാൻഡിംഗ് നേടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

■ ശ്രീഹരിക്കോട്ടയിൽ നിന്നുള്ള വിക്ഷേപണത്തിനു ശേഷം ഓർ‌ബിറ്റർ ചന്ദ്രനു 100 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടർന്ന് റോവർ ഉൾപ്പെടെയുള്ള ലാൻഡർ മൊഡ്യൂൾ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. ചന്ദ്രനിൽ എത്തിയശേഷം ലാൻഡറിൽ നിന്നു റോവർ വേർപെട്ട് ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും.

■ കഴിഞ്ഞ മെയ് മാസത്തിലാണ് വിക്ഷേപണം നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാൽകൺ ദൗത്യം ചന്ദ്രനിൽ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. ഈ പരാജയം വിലയിരുത്തി കൂടുതൽ പരീക്ഷണങ്ങളും പ്രതിസന്ധി നേരിടാനുള്ള മാർഗങ്ങളും പഠിച്ചതിന് ശേഷമാണ് ചന്ദ്രയാൻ-2 ദൗത്യത്തെ വിക്ഷേപിക്കാനൊരുങ്ങുന്നത്.

■ഇന്ത്യൻ പ്രധാനമന്ത്രിമൻമോഹൻസിംഗിന്റെ അധ്യക്ഷതയിൽ 18സപ്തംബർ2008 ൽ നടന്ന യൂണിയൻ ക്യാബിനറ്റ് സമ്മേളനത്തിൽ ഇന്ത്യാ ഗവൺമെന്റ് ചന്ദ്രയാൻ 2 ദൌത്യം അംഗീകരിച്ചു.

■ 12 നവംബർ 2007ല്‍ ISRO യുടേയും റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസിയുടേയും(ROSKOSMOS)പ്രതിനിധികൾ ചന്ദ്രയാൻ 2 പദ്ധതിയിൽ ഒരുമിച്ചു പ്രവർത്തിക്കാൻ ഒരു കരാറിൽ ഒപ്പുവച്ചു.

■ഷെഡ്യൂളിന് ചന്ദ്രയാൻ -2 നുള്ള പേലോഡ് ISRO  അന്തിമമാക്കിയിട്ടുണ്ടെങ്കിലും, 2013 ജനുവരിയിൽ ദൗത്യം മാറ്റിവച്ചു റഷ്യയ്ക്ക് കൃത്യസമയത്ത് ലാൻഡർ വികസിപ്പിക്കാൻ കഴിയാത്തതിനാൽ 2016 ലേക്ക് പുനക്രമീകരിച്ചു.

■ ചൊവ്വയിലേക്കുള്ള ഫോബോസ്-ഗ്രന്റ്ദൗത്യം പരാജയപ്പെട്ടതിനെത്തുടർന്ന് റോസ്കോസ്മോസ് പിന്നീട് പിന്മാറി, കാരണം ഫോബോസ്-ഗ്രന്റ് മിഷനുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങളും ചാന്ദ്ര പദ്ധതികളിൽ ഉപയോഗിച്ചിരുന്നു, അവ അവലോകനം ചെയ്യേണ്ടതുണ്ട്.

■2015 ഓടെ ലാൻഡർ നൽകാനുള്ള കഴിവില്ലായ്മ റഷ്യ ചൂണ്ടിക്കാട്ടിയപ്പോൾ, ചാന്ദ്ര ദൗത്യം സ്വതന്ത്രമായി വികസിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചു.

ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം 2018 മാർച്ചിൽ ഷെഡ്യൂൾ ചെയ്തിരുന്നുവെങ്കിലും വാഹനത്തെക്കുറിച്ച് കൂടുതൽ പരിശോധനകൾ നടത്താൻ ആദ്യം ഏപ്രിലിലേക്കും പിന്നീട് ഒക്ടോബറിലേക്കും വൈകി. 2018 ജൂൺ 19 ന്, പ്രോഗ്രാമിന്റെ നാലാമത്തെ സമഗ്ര സാങ്കേതിക അവലോകന മീറ്റിംഗിന് ശേഷം, കോൺഫിഗറേഷനിലും ലാൻഡിംഗ് സീക്വൻസിലും നിരവധി മാറ്റങ്ങൾ നടപ്പാക്കാൻ പദ്ധതിയിട്ടിരുന്നു, ഇത് 2019 ന്റെ ആദ്യ പകുതിയിലേക്ക് സമാരംഭിച്ചു. രണ്ടെണ്ണം 2019 ഫെബ്രുവരിയിലെ ഒരു പരീക്ഷണത്തിനിടെ ലാൻഡറിന്റെ കാലുകൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു.

■ ഐ എസ് ആർ ഓയ്ക്ക് പേടകത്തിന്റെയും റോസ്കോസ്മോസിന് ലാന്ററിന്റെയും റോവറിന്റെയും പ്രധാനചുമതല ലഭിച്ചു. ഇരു രാജ്യങ്ങളിലേയും ശാസ്ത്രജ്‍ഞന്മാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി പേടകത്തിന്റെ രൂപകൽപ്പന ആഗസ്റ്റ് 2009 ആയപ്പോഴേയ്ക്കും അവസാനിച്ചു.(റഷ്യ പിന്നീട് റോവര്‍ നിര്‍മ്മാണത്തോല്‍ നിന്നും പിന്‍മാറി )

■70 ° തെക്ക് അക്ഷാംശത്തിൽ രണ്ട് ഗർത്തങ്ങളായ മാൻസിനസ് സി ,സിംപെലിയസ് എൻഎന്നിവയ്ക്കിടയിലുള്ള ഉയർന്ന സമതലത്തിൽ ചന്ദ്രയാൻ -2 ഒരു ലാൻഡറും റോവറും മൃദുവായ ലാൻഡിംഗിന് ശ്രമിക്കും.ചക്രമുള്ള റോവർ ചന്ദ്ര ഉപരിതലത്തിൽ നീങ്ങുകയും ഓൺ-സൈറ്റ് രാസ വിശകലനം നടത്തുകയും ചെയ്യും. ഒരേ വിക്ഷേപണത്തിൽ പറക്കുന്ന ചന്ദ്രയാൻ -2 ഓർബിറ്റർ, ലാൻഡർ എന്നിവയിലൂടെ ഇതിന് ഭൂമിയിലേക്ക് ഡാറ്റ റിലേ ചെയ്യാൻ കഴിയും.

■ചാന്ദ്ര ഉപരിതലത്തിൽ മൃദുവായി ഇറങ്ങാനുള്ള കഴിവ് പ്രകടിപ്പിക്കുകയും ഉപരിതലത്തിൽ ഒരു റോബോട്ടിക് റോവർ പ്രവർത്തിപ്പിക്കുകയും ചെയ്യുക എന്നതാണ് ചന്ദ്രയാൻ -2 ന്റെ പ്രാഥമിക ലക്ഷ്യങ്ങൾ.

■ ചാന്ദ്ര ഭൂപ്രകൃതി, ധാതുശാസ്‌ത്രം, മൂലക സമൃദ്ധി, ചന്ദ്ര എക്‌സോസ്‌ഫിയർ, ഹൈഡ്രോക്സൈൽ, വാട്ടർ ഐസ് എന്നിവയും ശാസ്ത്രീയ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.

■ചന്ദ്രനിൽ വെള്ളം, ടൈറ്റാനിയം, കാൽസ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം, ചന്ദ്രൻ ഒരുകാലത്തു പൂർണമായും ഉരുകിയ അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷൻ ഹൈപ്പോത്തിസിസിന്റെ സ്ഥിരീകരണം എന്നിവയെല്ലാം ചന്ദ്രയാൻ 1 ദൗത്യത്തിന്റെ നിർണായക സംഭാവനകളായിരുന്നു. ഇതിന്റെ തുടർച്ചയാണു ചന്ദ്രയാൻ 2ൽ രാജ്യം ലക്ഷ്യമിടുന്നത്.

■ ഓർബിറ്റർ ചാന്ദ്ര ഉപരിതലത്തെ മാപ്പ് ചെയ്യുകയും അതിന്റെ 3D മാപ്പുകൾ തയ്യാറാക്കാൻ സഹായിക്കുകയും ചെയ്യും. ഓൺ‌ബോർഡ് റഡാർ ഉപരിതലത്തെ മാപ്പ് ചെയ്യും.
ദക്ഷിണധ്രുവ മേഖലയിലെ ജല ഐസ് , ഉപരിതലത്തിലെ ചന്ദ്ര റെഗോലിത്തിന്റെ കനം എന്നിവ പഠിക്കുമ്പോൾ ഓൺബോർഡ് റഡാർ ഉപരിതലത്തെ മാപ്പ് ചെയ്യും.

■റഷ്യ ഒരു ലാന്ററും റോവറും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യും.(റഷ്യ പിന്നീട് പിന്‍മാറി )ചന്ദ്രന് മുകളിൽ സഞ്ചാരപഥത്തിൽ പേടകം എത്തിയതിനു ശേഷം റോവർ ഉൾക്കൊള്ളുന്ന ലാന്റർ പേടകത്തിൽ നിന്ന് വേർപെടുകയും ചാന്ദ്രമണ്ണിൽ ഇറങ്ങുകയും ചെയ്യും.അതിനു ശേഷം റോവർ ലാന്ററിന്റെ ഉയർന്ന ഭാഗത്തു നിന്ന് വേർപെടും. ആണവോർജമുപയോഗിച്ച് ചന്ദ്രയാൻ 2 പേടകത്തെ നിയന്ത്രിക്കുന്നതിനുള്ള പ്രായോഗിക പഠനങ്ങൾ ഐ എസ് ആർ ഓ നടത്തിവരികയാണ്. നാസയും ഇ എസ് എയും പേടകത്തിന് ചില സാങ്കേതിക ഉപകരണങ്ങൾ നൽകിക്കൊണ്ട് ഈ ദൌത്യത്തിൽ പങ്കാളികളാകും.ഈ തീരുമാനം അവർ ഐ എസ് ആർ ഓ യെ അറിയിച്ചിട്ടുണ്ട്.

"ഇതുവരെ ഈ പ്രദേശത്ത് ഒരു റോവർ ഇറക്കാൻ ആരും ശ്രമിച്ചിട്ടില്ല. ഇത് ചന്ദ്രന്റെ മധ്യരേഖയ്ക്ക് സമീപം മാത്രമാണ് .ചന്ദ്ര ദക്ഷിണധ്രുവത്തിൽ (ചന്ദ്രയാൻ 2 ന്റെ) റോവർ ആദ്യമായി വിക്ഷേപിക്കാൻ ഞങ്ങൾ ശ്രമിക്കും''

 ഇസ്രോ ചെയർമാൻ കെ ശിവൻ പറഞ്ഞു.

■ '' ഐഎസ്ആർഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണിതെന്നു '' യു.ആർ. റാവു സാറ്റലൈറ്റ് സെന്ററർ ഡയറക്ടറും മലയാളിയുമായ പി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.

 ഓർബിറ്ററും ലാൻഡറും റോവറും അടങ്ങുന്ന ചന്ദ്രയാൻ പേടകത്തിന്റെ നിർമാണത്തിനു നേതൃത്വം നൽകിയത് അദ്ദേഹമാണ്. പര്യവേക്ഷണത്തിനുള്ള 14 പേ ലോഡുകളുമായി ചന്ദ്രയാൻ 2 സെപ്റ്റംബർ 7നു പുലർച്ചെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങും.

■തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഡയറക്ടർ എസ്. സോമനാഥിന്റെ നേതൃത്വത്തിലാണ് ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിനു രൂപം നൽകിയത്. 4 ടൺ വരെ ഭാരം വഹിക്കാനുള്ള ശേഷിയാണ് ഇതിനുള്ളത്. ഒരു ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചാണ് ചന്ദ്രയാൻ 1 വിക്ഷേപിച്ചത്.

■ചന്ദ്രയാൻ 2ന്റെ അണിയറയിൽ പ്രവർത്തിച്ചവരിൽ മൂന്നിലൊന്നും സ്ത്രീകൾ. വെഹിക്കിൾ ഡയറക്ടർ എം. വനിത തമിഴ്നാട് സ്വദേശിയും മിഷൻ ഡയറക്ടർ ഋതു കൃതാൽ യുപി സ്വദേശിയുമാണ്. ജിഎസ്എൽവി മാർക്ക് 3ന്റെയും ചന്ദ്രയാൻ പേടകത്തിന്റെയും രൂപകൽപനയിൽ സഹായിച്ചവരിലും ഒട്ടേറെ വനിതകളുണ്ട്.

■100 കിലോമീറ്റർ ഉയരത്തിൽ ഓർബിറ്റർ ചന്ദ്രനെ പരിക്രമണം ചെയ്യും. അഞ്ച് ഉപകരണങ്ങൾ ഈ ദൗത്യത്തിൽ ഓർബിറ്റർ വഹിക്കും. ഓർബിറ്റിന്റെ ഘടന ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിക്കുകയും 2015 ജൂൺ 22-ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ സാറ്റലൈറ്റ് സെന്ററിൽ എത്തിക്കുകയും ചെയ്തു.

■ഡിസൈന്‍
ശ്രീഹരിക്കോട്ട ദ്വീപിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഏകദേശം 3,850 കിലോഗ്രാം (8,490 പൗണ്ട്) ലിഫ്റ്റ്-ഓഫ് പിണ്ഡമുള്ള ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ മാർക്ക് മൂന്നിൽ(ജിഎസ്എൽവി എംകെ മൂന്നാമൻ) പറക്കാനാണ് പദ്ധതി. 2019 ജൂൺ വരെ , ദൗത്യത്തിന് 978 കോടിഡോളർ (ഏകദേശം 141 ദശലക്ഷം യുഎസ് ഡോളർ ) വകയിരുത്തിയിട്ടുണ്ട്, ഇതിൽ ബഹിരാകാശ വിഭാഗത്തിന് 603 കോടി രൂപയും വിക്ഷേപണത്തിന് 375 കോടി രൂപയും ഉൾപ്പെടുന്നു. ജി‌എസ്‌എൽ‌വി എം‌കെ III ലെ ചെലവുകൾ. ചന്ദ്രയാൻ -2 സ്റ്റാക്ക് തുടക്കത്തിൽ 170 കിലോമീറ്റർ പെരിജിയും 40,400 കിലോമീറ്റർ അപ്പോജിയും ഉള്ള എർത്ത് പാർക്കിംഗ് ഭ്രമണപഥത്തിൽ വിക്ഷേപിക്കും.
 അതിനുശേഷം ഇത് ഭ്രമണപഥം ഉയർത്തൽ പ്രവർത്തനങ്ങൾ നടത്തുകയും തുടർന്ന് സ്വന്തം ശക്തി ഉപയോഗിച്ച് ട്രാൻസ്-ചാന്ദ്ര കുത്തിവയ്പ്പ് നടത്തുകയും ചെയ്യും .

ഏകദേശ വിക്ഷേപണ പിണ്ഡം 2,379 കിലോഗ്രാം (5,245 പൗണ്ട്) ആയിരിക്കും. ഭ്രമണപഥത്തിൽ നിന്ന് ലാൻഡറിനെ വേർതിരിക്കുന്നതിന് മുമ്പ് ഓർബിറ്റർ ഹൈ റെസല്യൂഷൻ ക്യാമറ (ഒഎച്ച്ആർസി) ലാൻഡിംഗ് സൈറ്റിന്റെ ഉയർന്ന മിഴിവുള്ള നിരീക്ഷണങ്ങൾ നടത്തും.  ഭ്രമണപഥത്തിന്റെ ഘടന ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിക്കുകയും 2015 ജൂൺ 22 ന് ഇസ്‌റോ സാറ്റലൈറ്റ് സെന്ററിൽ എത്തിക്കുകയുംചെയ്തു.

★മൊത്തം ലിഫ്റ്റ്-ഓഫ് പിണ്ഡം: 2,379 കിലോഗ്രാം (5,245 lb)
★പ്രൊപ്പല്ലന്റ് പിണ്ഡം: 1,697 കിലോഗ്രാം (3,741 പൗണ്ട്)
 ★  Dry mass 626 കിലോഗ്രാം (1,504 പൗണ്ട്)

■ വിക്രം ലാൻഡർ

മിഷന്റെ ലാൻഡറിനെ വിക്രം എന്നാണ് വിളിക്കുന്നത്. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായി പരക്കെ കണക്കാക്കപ്പെടുന്ന വിക്രം സാരാഭായിയുടെ (1919-1971) പേരാണ് ലാഡറിന് കൊടുത്തിട്ടുള്ളത്

★ ലാൻഡറിന്റെ പ്രാഥമിക കോൺഫിഗറേഷൻ പഠനം 2013 ൽ അഹമ്മദാബാദിലെ ബഹിരാകാശ ആപ്ലിക്കേഷൻ സെന്റർ (എസ്എസി) പൂർത്തിയാക്കി.

★ഉയർന്ന റെസല്യൂഷൻ ക്യാമറ, നാവിഗേഷൻ ക്യാമറ, അപകടസാധ്യത ഒഴിവാക്കൽ ക്യാമറ, 800 എൻ ത്രോട്ടിൽ ചെയ്യാവുന്ന ലിക്വിഡ് മെയിൻ എഞ്ചിൻ,  അൽട്ടിമീറ്റർ, വേഗത മീറ്റർ, ഈ ഘടകങ്ങൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ സോഫ്റ്റ്വെയർ എന്നിവ ചില അനുബന്ധ സാങ്കേതികവിദ്യകളിൽ ഉൾപ്പെടുന്നു.  ലാൻഡറിന്റെ എഞ്ചിനീയറിംഗ് മോഡലുകൾ 2016 ഒക്ടോബർ അവസാനത്തോടെ കർണാടകയിലെ ചിത്രദുർഗ ജില്ലയിലെചല്ലക്കരെയിൽ ground ഏരിയൽ ടെസ്റ്റുകൾക്ക് വിധേയമായി. ലാൻഡിംഗ് സൈറ്റ് തിരഞ്ഞെടുക്കുന്നതിനുള്ള ലാൻഡറിന്റെ സെൻസറുകളുടെ കഴിവ് വിലയിരുത്താൻ സഹായിക്കുന്നതിന് ISRO  ഉപരിതലത്തിൽ ഏകദേശം 10 ഗർത്തങ്ങൾ സൃഷ്ടിച്ചു.

■പ്രഗ്യാൻ റോവർ

മിഷന്റെ റോവറിനെ പ്രഗ്യാൻഎന്നാണ് വിളിക്കുന്നത്  . റോവറിന്റെ ഭാരം ഏകദേശം 27 കിലോഗ്രാമാണ്. സൗരോർജ്ജത്തിലാണ് റോവർ പ്രവർത്തിക്കുന്നത് .  റോവറിന് ആറ് ചക്രങ്ങൾ‌ ഉണ്ടായിരിക്കും. അത് സൌരോർജത്തിലായിരിക്കും പ്രവർത്തിക്കുന്നത്.അത് തെക്ക് വടക്ക് ധ്രുവങ്ങളിൽ ഏതെങ്കിലുമൊന്നിൽ ഇറങ്ങുകയും ഒരു വർഷത്തേയ്ക്ക് പ്രവർത്തിക്കുകയും ചെയ്യും.റോവർ പരമാവധി 360m/hവേഗതയിൽ 150കി.മീ. വരെ സഞ്ചരിക്കും.

★സ്റ്റീരിയോസ്കോപ്പിക് ക്യാമറ അടിസ്ഥാനമാക്കിയുള്ള 3 ഡി ദർശനം: രണ്ട് 1 മെഗാപിക്സൽ , റോവറിന് മുന്നിലുള്ള മോണോക്രോമാറ്റിക്എൻ‌വി‌സി‌എമ്മുകൾ ഗ്രൗണ്ട് കൺട്രോൾ ടീമിന് ചുറ്റുമുള്ള ഭൂപ്രദേശത്തിന്റെ 3 ഡി കാഴ്ച നൽകും, കൂടാതെ ഭൂപ്രദേശത്തിന്റെ ഡിജിറ്റൽ എലവേഷൻ മോഡൽ സൃഷ്ടിച്ച് വഴി ആസൂത്രണത്തിന് സഹായിക്കും.

★  പ്രജ്ഞാൻ റോവറിന്റെ പ്രവർത്തന സമയം ഒരു ചാന്ദ്ര ദിവസമോ 14 ഭൗമ ദിനങ്ങളോആണ്, എന്നാൽ അതിന്റെ പവർ സിസ്റ്റത്തിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സ്ലീപ്പ് / വേക്ക്-അപ്പ് സൈക്കിൾ നടപ്പിലാക്കുന്നു, ഇത് ആസൂത്രണം ചെയ്തതിനേക്കാൾ കൂടുതൽ സേവന സമയത്തിന് കാരണമാകും. ലൈറ്റ് അധിഷ്ഠിത മാപ്പ് ജനറേഷനും റോവറിനുള്ള ചലന ആസൂത്രണത്തിനുമുള്ള ഉപസിസ്റ്റങ്ങളുടെ വികസനത്തിന് ഐഐടി കാൺപൂർ സംഭാവന നൽകി.

■പേലോഡ്

ഓർബിറ്ററിനുവേണ്ടി അഞ്ചും, ലാൻഡറിന് നാലും, റോവറിന് രണ്ടുമായി പതിനൊന്ന് ശാസ്ത്രീയ ഉപകരണങ്ങൾ ഐ.എസ്.ആർ.ഓ തിരഞ്ഞെടുത്തിട്ടുണ്ട്. ഓർബിറ്ററിനായി ചില ശാസ്ത്രീയ ഉപകരണങ്ങൾ നൽകി നാസയും ഇസയുംഈ ദൗത്യത്തിൽ പങ്കെടുക്കുമെന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പക്ഷെ ഭാരം നിയന്ത്രണം കാരണം ഈ ദൗത്യത്തിൽ വിദേശ പേലോഡുകൾ വഹിക്കില്ലെന്ന് 2010 ൽ ഇസ്‌റോ വ്യക്തമാക്കി. എന്നിരുന്നാലും, ദൗത്യം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പുള്ള ഒരു പുതുക്കിയ വിവരപ്രകാരം, ചന്ദ്രനിലേക്കുള്ള കൃത്യമായ ദൂരം അളക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നതിന് നാസയിൽ നിന്നുള്ള ഒരു ചെറിയ ലേസർ റിട്രോഫ്ലെക്റ്റർ ലാൻഡറിന്റെ പേലോഡിലേക്ക് ചേർത്തിട്ടുണ്ട്.

 ടെറൈൻ മാപ്പിംഗ് ക്യാമറ -2 (ടിഎംസി -2), ഇമേജിംഗ് ഇൻഫ്രാ-റെഡ് സ്പെക്ട്രോമീറ്റർ (ഐ‌ആർ‌എസ്), എൽ ആൻഡ് എസ് ബാൻഡ് സിന്തറ്റിക് അപ്പർച്ചർ റഡാർ (എൽ & എസ്-ബാൻഡ് എസ്എആർ) എന്നിങ്ങനെ മൂന്ന് പ്രധാന പേലോഡുകൾ എസ്എസി വികസിപ്പിച്ചിരുന്നു

★ ബാംഗ്ലൂരിലെ ഇസ്‌റോ സാറ്റലൈറ്റ് സെന്ററിൽ (ഐ‌എസ്‌സി) നിന്നുള്ള ചന്ദ്രയാൻ -2 ലാർജ് ഏരിയ സോഫ്റ്റ് എക്സ്-റേ സ്പെക്ട്രോമീറ്റർ (ക്ലാസ്)

★ അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ (പിആർഎൽ) നിന്നുള്ള സോളാർ എക്സ്-റേ മോണിറ്റർ(എക്സ്എസ്എം) ചന്ദ്ര ഉപരിതലത്തിൽ നിലവിലുള്ള പ്രധാന ഘടകങ്ങൾ മാപ്പുചെയ്യുന്നതിനായി.

★അഹമ്മദാബാദിലെ ബഹിരാകാശ ആപ്ലിക്കേഷൻ സെന്ററിൽ (എസ്എസി) നിന്നുള്ള ഡ്യുവൽ ഫ്രീക്വൻസി എൽ , എസ് ബാൻഡ് സിന്തറ്റിക് അപ്പർച്ചർ റഡാർ (ഡിഎഫ്എസ്ആർ), ചന്ദ്ര പ്രതലത്തിന്റെ ആദ്യത്തെ ഏതാനും പതിനായിരം മീറ്റർ വാട്ടർ ഐസ് ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളുടെ സാന്നിധ്യത്തിനായി അന്വേഷിച്ചതിന്.ചന്ദ്രന്റെ നിഴൽ പ്രദേശങ്ങൾക്ക് താഴെ ജലത്തിന്റെ ഐസ് ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന കൂടുതൽ തെളിവുകൾ എസ്എആർ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

★ ധാതുക്കൾ, ജല തന്മാത്രകൾ, ഹൈഡ്രോക്സൈൽ എന്നിവപഠിക്കുന്നതിനായി വിശാലമായ തരംഗദൈർഘ്യ പരിധിയിൽ ചാന്ദ്ര ഉപരിതല മാപ്പിംഗ് ചെയ്യുന്നതിനായി അഹമ്മദാബാദിലെ ബഹിരാകാശ ആപ്ലിക്കേഷൻ സെന്ററിൽ (എസ്എസി) ഇമേജിംഗ് ഐആർ സ്പെക്ട്രോമീറ്റർ ( ഐആർ‌എസ് ).

★ ചന്ദ്രയാൻ -2 അന്തരീക്ഷ കോമ്പോസിഷണൽ എക്സ്പ്ലോറർ 2 (ചേസ് -2) ചന്ദ്ര എക്സോഫിയറിനെക്കുറിച്ച് വിശദമായ പഠനം നടത്തുന്നതിന് തിരുവനന്തപുരത്തെ ബഹിരാകാശ ഭൗതികശാസ്ത്ര ലബോറട്ടറിയിൽ(എസ്‌പി‌എൽ) നിന്നുള്ള ക്വാഡ്രുപോൾ മാസ് അനലൈസർ

★ ചാന്ദ്ര ധാതുശാസ്‌ത്രവും ഭൂമിശാസ്ത്രവും പഠിക്കുന്നതിന്‌ ആവശ്യമായ ത്രിമാന മാപ്പ് തയ്യാറാക്കുന്നതിനായി അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻ സെന്ററിൽ (എസ്എസി) നിന്നുള്ള ടെറൈൻ മാപ്പിംഗ് ക്യാമറ -2 (ടിഎംസി -2).

★ റേഡിയോ അനാട്ടമി ഓഫ് മൂൺ ബ ound ണ്ട് ഹൈപ്പർസെൻസിറ്റീവ് അയോണോസ്ഫിയറും അന്തരീക്ഷവും - എസ്‌പി‌എല്ലിന്റെ ഇരട്ട ഫ്രീക്വൻസി റേഡിയോ സയൻസ് പരീക്ഷണം (RAMBHA-DFRS)

★ ലാൻഡിംഗിന് അപകടരഹിതമായ ഇടം കണ്ടെത്തുന്നതിനായി എസ്‌എസി ഓർ‌ബിറ്റർ ഹൈ റെസല്യൂഷൻ ക്യാമറ (ഒ‌എച്ച്‌ആർ‌സി). ഒ‌എച്ച്‌ആർ‌സിയിൽ നിന്നുള്ള ഇമേജറി പിന്നീട് ചന്ദ്ര ഉപരിതലത്തിന്റെ ഡിജിറ്റൽ എലവേഷൻ മോഡൽ തയ്യാറാക്കാൻ സഹായിക്കും.

■ വിക്രം ലാൻഡർ പേലോഡ്

★ ലാൻഡിംഗ് സൈറ്റിന് സമീപമുള്ള ചന്ദ്ര ഭൂകമ്പങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ലിയോസ് ചാന്ദ്ര സീസ്മിക് ആക്റ്റിവിറ്റി (ഐ‌എൽ‌എസ്‌എ) സീസ്മോമീറ്റർ

★ ചന്ദ്രന്റെ ഉപരിതല തെർമോ-ഫിസിക്കൽ പരീക്ഷണം (ചാസ്റ്റ്) ചന്ദ്ര ഉപരിതലത്തിലെ താപഗുണങ്ങളെ കണക്കാക്കുന്നതിനുള്ള താപഅന്വേഷണം

★ ചന്ദ്ര ഉപരിതല പ്ലാസ്മയുടെ സാന്ദ്രതയും വ്യതിയാനവും അളക്കുന്നതിനുള്ള RAMBHA-LP ലാങ്മുർ അന്വേഷണം

★ ഭൂമി-ചന്ദ്രന്റെ ദൂരം കൃത്യമായി അളക്കുന്നതിനായി നാസ ഗോഡ്ഡാർഡ് സ്പേസ് ഫ്ലൈറ്റ് സെന്റർ ഒരു ലേസർ റിട്രോ റിഫ്ലെക്ടർ അറേ (എൽ‌ആർ‌എ).

■ പ്രജ്ഞാൻ റോവർ പേലോഡ്

★ലബോറട്ടറി ഫോർ ഇലക്ട്രോ ഒപ്റ്റിക് സിസ്റ്റംസ് (ലിയോസ്), ബാംഗ്ലൂരിൽ നിന്ന് ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്കോപ്പ്(എൽഐബിഎസ്).

★ അഹമ്മദാബാദിലെ പി‌ആർ‌എല്ലിൽ നിന്നുള്ള ആൽഫ പാർട്ടിക്കിൾ ഇൻഡ്യൂസ്ഡ് എക്സ്-റേ സ്പെക്ട്രോസ്കോപ്പ്(എപിഎക്സ്എസ്).

■ എന്തുകൊണ്ടാണ് ചന്ദ്ര ദക്ഷിണധ്രുവം പര്യവേക്ഷണം ചെയ്യുന്നത്?

ഭൂമിയുടെ ആദ്യകാല ചരിത്രവുമായി ഏറ്റവും മികച്ച ബന്ധം ചന്ദ്രൻ നൽകുന്നു. ആന്തരിക സൗരയൂഥ പരിസ്ഥിതിയെക്കുറിച്ചുള്ള ചരിത്രപരമായ ഒരു രേഖ ഇത് നൽകുന്നു. പക്വതയുള്ള കുറച്ച് മോഡലുകൾ ഉണ്ടെങ്കിലും, ചന്ദ്രന്റെ ഉത്ഭവത്തിന് ഇനിയും കൂടുതൽ വിശദീകരണങ്ങൾ ആവശ്യമാണ്.ചന്ദ്രന്റെ ഉത്ഭവവും പരിണാമവും കണ്ടെത്തുന്നതിന് ചന്ദ്ര ഉപരിതല ഘടനയിലെ വ്യതിയാനങ്ങൾ പഠിക്കാൻ ചന്ദ്ര ഉപരിതലത്തിന്റെ വിപുലമായ മാപ്പിംഗ് ആവശ്യമാണ്. ചന്ദ്രയാൻ -1 കണ്ടെത്തിയ ജല തന്മാത്രകൾക്കുള്ള തെളിവുകൾക്ക്, ഉപരിതലത്തിൽ, ഉപരിതലത്തിന് താഴെയും, ചന്ദ്രനിലെ ജലത്തിന്റെ ഉത്ഭവത്തെ അഭിസംബോധന ചെയ്യുന്നതിനായി ചന്ദ്ര എക്സോഫിയറിലുമുള്ള ജല തന്മാത്രകളുടെ വിതരണത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

ചന്ദ്ര ദക്ഷിണധ്രുവം പ്രത്യേകിച്ചും രസകരമാണ്, കാരണം ഇവിടെ ചന്ദ്ര ഉപരിതല വിസ്തീർണ്ണം നിഴലിൽ അവശേഷിക്കുന്നു, ഉത്തരധ്രുവത്തേക്കാൾ വളരെ വലുതാണ്. ചുറ്റുമുള്ള സ്ഥിരമായി നിഴൽ വീണ പ്രദേശങ്ങളിൽ ജലത്തിന്റെ സാന്നിധ്യമുണ്ടാകാൻ സാധ്യതയുണ്ട്.കൂടാതെ, ദക്ഷിണധ്രുവ പ്രദേശത്ത് ഗർത്തങ്ങൾ ഉണ്ട്, അവ തണുത്ത കെണികളാണ്, കൂടാതെ ആദ്യകാല സൗരയൂഥത്തിന്റെ ഫോസിൽ രേഖകളും അടങ്ങിയിരിക്കുന്നു.

■ ഇന്ത്യ നെഞ്ചിടിപ്പോടെ സാക്ഷ്യം വഹിച്ച ആ യാത്രയുടെ ഓരോ ഘട്ടവും ആദ്യ 16.22 മിനിറ്റ്..

ആദ്യഘട്ടത്തിൽ എസ്200 സ്ട്രാപ്–ഓൺസ് ജ്വലനം വിജയകരമായി 2.43ന് ആരംഭിച്ചു. ബഹിരാകാശയാത്രകളിലെ വമ്പൻ സോളിഡ് ബൂസ്റ്ററുകളിലൊന്നായ എസ്200 ആണ് റോക്കറ്റ് യാത്രയിലെ ആദ്യ ഘട്ടത്തിൽ സ്ട്രാപ്–ഓൺസ് ആയി ഉപയോഗിച്ചത്. ഇതിന്റെ ജ്വലനത്തോടെ ജിഎസ്‌എൽവി മാർക് ത്രീ/എം1 റോക്കറ്റ് പറന്നുയർന്നു. ആദ്യഘട്ടത്തിൽ റോക്കറ്റിന്റെ ചലനവേഗത്തോത് (Initial Velocity) സെക്കൻഡിൽ 451.91 മീറ്റർ.

★∙ റോക്കറ്റ് യാത്ര 1.847 മിനിറ്റ് പിന്നിട്ടപ്പോൾ എൽ110 കോർ സ്റ്റേജ് ജ്വലനം–ജിഎസ്എൽവിയുടെ ജ്വലന സംവിധാനങ്ങളിലൊന്നാണ് കോർ സ്റ്റേജ്. ഈ ഘട്ടത്തിൽ ഐഎസ്ആർഒയുടെ ‘വികാസ്’ ലിക്വിഡ് റോക്കറ്റ് എൻജിൻ അടിസ്ഥാനമാക്കി നിര്‍മിച്ചിട്ടുള്ള എൽ110 വേരിയന്റ് ആണ് ഉപയോഗിച്ചത്. 43.77 കിമീ ഉയരത്തിലായിരുന്നു എൻജിന്റെ ജ്വലനം. ഈ സമയം ചലനവേഗം സെക്കൻഡിൽ 1752.64 മീറ്റർ.

★∙ 2.188 മിനിറ്റിൽ എസ്200 സ്ട്രാപ്–ഓൺസ് വിട്ടുമാറി. 61.979 കിമീ ഉയരത്തിൽ വച്ചാണ് റോക്കറ്റിലെ എസ്200 സോളിഡ് ബൂസ്റ്ററുകൾ വിട്ടുമാറിയത്.

★∙ 3.399 മിനിറ്റിൽ പേലോഡ് ഫ്ലെയറിങ് (പിഎൽഎഫ്) വിട്ടുമാറി. 114.85 കിമീ ഉയരത്തിൽ വച്ചായിരുന്നു ഇത്. റോക്കറ്റ് ലോഞ്ചിനിടെ ഭൂമിയുടെ അന്തരീക്ഷത്തിലെ മർദവ്യതിയാനങ്ങളിൽ നിന്നും ചൂടിൽ നിന്നും പേടകത്തെ സംരക്ഷിക്കുന്നത് പിഎൽഎഫ് ആണ്. റോക്കറ്റിന്റെ ഏറ്റവും മുകളിൽ കൂർത്ത് കാണുന്ന ‘നോസ് കോൺ’ ആണിത്. പേടകം ബഹിരാകാശ സാഹചര്യങ്ങളിലേക്ക് വിജയകരമായി ‘തുറന്നു’ വയ്ക്കപ്പെട്ടു.

★∙ 5.09 മിനിറ്റിൽ റോക്കറ്റിന്റെ എൽ110 എൻജിൻ കോർ സ്റ്റേജ് ഷട്ട് ഓഫ് ചെയ്തു. 169.096 കിമീ ഉയരത്തിലായിരുന്നു ഇത്. ആ സമയം സെക്കൻഡിൽ 4573.97 മീ. വേഗം.

★∙ 5.141 മിനിറ്റ്: 170.801 ഉയരത്തിൽ വച്ച് എൽ110 കോർ സ്റ്റേജ് വിജയകരമായി വിട്ടുമാറി.

★∙ 5.181 മിനിറ്റിൽ 172.09 കിമീ ഉയരത്തിൽ സി25 ക്രയോ സ്റ്റേജിന്റെ ജ്വലനം സംഭവിച്ചു. ക്രയോജെനിക് അപ്പർസ്റ്റേജ് ആയിരുന്നു ഇത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ഈ എൻജിൻ.

★15.978 മിനിറ്റിൽ സി25 ക്രയോ സ്റ്റേജ് ഷട്ട് ഓഫ് സംഭവിച്ചു. 176.381കിമീ ഉയരത്തിലായിരുന്നു ഇത്. ആ സമയം വേഗം സെക്കൻഡിൽ 10,296.06 മീറ്റർ.

★∙ 16.228 മിനിറ്റിൽ റോക്കറ്റിൽ നിന്ന് ചന്ദ്രയാൻ 2 പേടകം വിട്ടുമാറി. ഭൂമിയിൽ നിന്ന് 181.616 കിലോമീറ്റർ ഉയരത്തിലായിരുന്നു ഇത്. ആ സമയം വേഗം സെക്കൻഡിൽ 10304.66 മീ.  ഭൂമിക്കു ചുറ്റുമുള്ള ആദ്യ എലിപ്റ്റിക്കൽ ഭ്രമണപഥത്തിൽ (170.06കിമീX39059.6 കിമീ) ചന്ദ്രയാനെ സ്ഥാപിച്ചതോടെ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയിച്ചതായി ഐഎസ്ആർഒയുടെ പ്രഖ്യാപനം.

★ഇനിയുള്ള 16 ദിവസം അഞ്ചു ഘട്ടങ്ങളിലായി ത്രസ്റ്ററുകൾ വിക്ഷേപിച്ച് ചന്ദ്രയാൻ 2 പേടകം അവസാന ഭ്രമണപഥത്തിലെത്തും. തുടർന്നാണ് ഇഞ്ചക്‌ഷൻ ബേൺ – ചന്ദ്രനിലേക്ക് ഒരു പേടകത്തെ കൃത്യമായി എത്തിക്കുന്നതിന് കൃത്യമായ ഭ്രമണപഥത്തിൽത്തന്നെ അതിനെ സ്ഥാപിക്കുന്നതാണിത്. അവിടെ നിന്ന് ഘട്ടംഘട്ടമായി താഴെയുള്ള ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ഇറങ്ങിയ ശേഷം ‘വിക്രം’ എന്ന ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് സോഫ്റ്റ് ലാൻഡിങ് നടത്തും. പേടകം വിക്ഷേപിച്ച് 48–ാം ദിവസം സെപ്റ്റംബർ ഏഴിനായിരിക്കും ഇത്. തുടർന്ന് ലാൻഡറിന്റെ വാതിൽ തുറന്ന് ‘പ്രഗ്യാൻ’ റോവർ പര്യവേഷണത്തിനായി പുറത്തേക്ക്.
(വാര്‍ത്ത പ്രത്യേക കടപ്പാട് മനോരമ്മ ന്യൂസ് July 22, 2019 05:25 PM പോസ്റ്റ്)

■07  SEP 2019  UPDATE

★ ബഹിരാകാശവാഹനം ഭൂമിയുടെ ഗുരുത്വാകർഷണം ഉപയോഗിച്ച് ഇന്ധനം സംരക്ഷിക്കുന്നതിനായി 'ഗ്രാവിറ്റി അസിസ്റ്റ്' എന്നറിയപ്പെടുന്ന ഒരു സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വന്തം വേഗത വർദ്ധിപ്പിക്കാൻ ഉപയോഗിച്ചു. അവസാന ഭ്രമണപഥം ഉയർത്തുന്നത് ചന്ദ്രയാൻ 2 നെ ഭൂമിയിൽ നിന്ന് 1,43,585 കിലോമീറ്റർ അകലെയാക്കി -ട്രാൻസ്‌ലൂനാർ ഇഞ്ചക്ഷൻ, അവിടെ ബഹിരാകാശ പേടകത്തിന്റെ പാത ക്രമീകരി ചന്ദ്രനിൽ എത്തുന്നു  .

★ 24 ജൂലൈ 2019, 2 - 3.30 പി‌എം : 230 x 45,162 കിലോമീറ്റർ അന്തിമ ഭ്രമണപഥത്തിലേക്ക് ആദ്യത്തെ ഭ്രമണപഥം ഉയർത്തൽ (ഭൂമിക്കു ചുറ്റുമുള്ള അതിന്റെ ദീർഘവൃത്ത പരിക്രമണപഥത്തിന്റെ ഏറ്റവും അടുത്ത x ദൂരം)
★  26 ജൂലൈ 2019, 1 - 2 am : രണ്ടാമത്തെ ഭ്രമണപഥം ഉയർത്തൽ 250 x 54,689 കിലോമീറ്റർ അന്തിമ ഭ്രമണപഥത്തിലേക്ക്
★  29 ജൂലൈ 2019, 2.30 - 3.30 പി‌എം : മൂന്നാമത്തെ ഭ്രമണപഥം ഉയർത്തുന്ന മാനോവർ 268 x 71,558 കിലോമീറ്റർ അന്തിമ ഭ്രമണപഥത്തിലേക്ക്
★  2 ഓഗസ്റ്റ് 2019, 2 - 3 പി‌എം : നാലാമത്തെ ഭ്രമണപഥം ഉയർത്തുന്ന മാനുവേവർ 248 x 90,229 കി.മീ.
★  6 ഓഗസ്റ്റ് 2019, 2.30 - 3.30 പി‌എം : അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥം ഉയർത്തുന്ന മാനോവർ 221 x 1,43,585 കിലോമീറ്റർ അവസാന ഭ്രമണപഥത്തിലേക്ക്
★ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനിൽ സോഫ്റ്റ് ‌ലാൻഡിങ് നടത്തുക എന്ന ലക്ഷ്യത്തിന്റെ അവസാന ഘട്ടം വരെയെത്തിയെങ്കിലും തുടർന്നു സിഗ്നൽ നഷ്ടമായി. വിക്രം ലാൻഡറിൽനിന്നു ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ ഉയരത്തിൽ വരെ സിഗ്നലുകൾ ലഭിച്ചെന്നും തുടർന്നു ബന്ധം നഷ്ടമാകുകയായിരുന്നുവെന്നും ഇസ്റോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന) ചെയർമാൻ ഡോ. കെ. ശിവൻ 07  SEP 2019 പുലർച്ചെ 2.18ന് അറിയിച്ചു

★ ചന്ദ്രയാൻ-2 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ്ങിൽ അനിശ്ചിതത്വം. ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ കെ. ശിവൻ അറിയിച്ചു. റഫ് ബ്രേക്കിങ്ങിന് ശേഷം ഫൈൻ ലാൻഡിങ്ങിനിടെ സാങ്കേതികപ്രശ്നങ്ങൾ അഭിമുഖീകരിച്ചതോടെയാണ് അനിശ്ചിതത്വമുണ്ടായത്.

★ സാങ്കേതിക വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ലാൻഡിങ് വിജയകരമായോ എന്നു വ്യക്തമല്ലെങ്കിലും ചന്ദ്രയാൻ–2 ദൗത്യത്തിന്റെ പ്രധാനഭാഗമായ ഓർബിറ്റർ ഒരുവർഷത്തേക്കു ചന്ദ്രനെ വലംവച്ചു നിരീക്ഷണം തുടരും. ലാൻഡർ ലക്ഷ്യം കാണാതിരുന്നാൽ ഇതിനുള്ളിലെ റോവറും പ്രവർത്തനരഹിതമാകും.

★ 07 / 09 / 2019 പുലർച്ചെ 1.39 നാണു ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള സോഫ്റ്റ്‌ ലാൻഡിങ് പ്രക്രിയ തുടങ്ങിയത്.  ലാൻഡർ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്തെത്തിയതോടെ സോഫ്റ്റ് ലാൻഡിങ്ങിനുള്ള ജ്വലനം ആരംഭിച്ചു. ലാൻഡറിൽ ഘടിപ്പിച്ചിട്ടുള്ള 800 ന്യൂട്ടൻ ശേഷിയുള്ള 5 ത്രസ്റ്ററുകൾ എതിർദിശയിൽ ജ്വലിപ്പിച്ചതോടെ സെക്കൻഡിൽ 6 കിലോമീറ്റർ എന്നതിൽനിന്നു പൂജ്യത്തിലേക്കു വേഗം കുറയ്ക്കാനായി.

★ തുടർന്നു 1.52നു ഫൈൻ ബ്രേക്കിങ് ഘട്ടം തുടങ്ങുന്നതു വരെ സിഗ്നലുകൾ ലഭിച്ചു. ശേഷം ബെംഗളൂരു പീനിയയിലെ ഇസ്റോ കേന്ദ്രത്തിൽ സിഗ്നലുകള്‍ക്കായി കാത്തിരുന്നെങ്കിലും അനിശ്ചിതത്വം തുടർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സോഫ്റ്റ് ലാൻഡിങ്ങിനു സാക്ഷ്യം വഹിക്കാൻ ഇവിടെയെത്തിയിരുന്നു.

★ ചന്ദ്രോപരിതലത്തിലെ സോഫ്റ്റ്‌ ലാൻഡിങ് ദൗത്യങ്ങളിൽ 37 % മാത്രമാണ് ഇതുവരെ വിജയിച്ചിട്ടുള്ളത്. യുഎസ്, റഷ്യ തുടങ്ങിയ ബഹിരാകാശ വൻശക്തികളുടെ ഒട്ടേറെ ലാൻഡർ ദൗത്യങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ ഇസ്രയേലിന്റെ ബെറഷീറ്റ് എന്ന ദൗത്യവും പരാജയപ്പെട്ടിരുന്നു. ലാൻഡിങ്ങിനുള്ള സ്ഥലമായി ഇസ്റോ തിരഞ്ഞെടുത്ത ദക്ഷിണധ്രുവം വെല്ലുവിളിയുടെ ആക്കം കൂട്ടി.

★ ‘‘ ധീരമായി മുന്നേറുക. നിങ്ങളിലൂടെ ഒട്ടേറെ കാര്യങ്ങള്‍ ഞങ്ങൾ പഠിച്ചു. ഇതൊരു ചെറിയ നേട്ടമല്ല. ഉയർച്ചയും താഴ്ചയും ജീവിതത്തിന്റെ ഭാഗമാണ്. പ്രതീക്ഷ കൈവിടാതിരിക്കുക.’’ - ശാസ്ത്രജ്ഞരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു 

★ ചന്ദ്രയാൻ രണ്ട് ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ഐ എസ് ആർ ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചന്ദ്രയാൻ രണ്ടിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്ര സംഘത്തെയോർത്തു രാജ്യം അഭിമാനിക്കുന്നതായി രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് ട്വിറ്ററിൽ കുറിച്ചു. അസാധാരണമായ പ്രതിബദ്ധതയും ആത്മാർത്ഥതയുമാണ് ശാസ്ത്രജ്ഞർ പ്രകടിപ്പിച്ചതെന്നും രാഷ്‌ട്രപതി ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.

★ ചന്ദ്രയാൻ രണ്ട് ഉൾപ്പെടെയുള്ള ഐ എസ് ആർ ഒയുടെ നേട്ടങ്ങളിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നതായി ആഭ്യന്തരമന്ത്രി അമിത് ഷാ. തന്‍റെ ട്വിറ്ററിലാണ് അമിത് ഷാ ഇങ്ങനെ കുറിച്ചത്. ഐ എസ് ആർ ഒയിലെ അർപ്പണമനോഭാവമുള്ള കഠിനാദ്ധ്വാനികളായ ശാസ്ത്രജ്ഞർക്കൊപ്പം ഇന്ത്യ നിൽക്കുന്നു. ഭാവിയിലെ എല്ലാ ഉദ്യമങ്ങൾക്കും എന്‍റെ ആശംസകളെന്നും ട്വിറ്ററിൽ കുറിച്ച സന്ദേശത്തിൽ അമിത് ഷാ പറഞ്ഞു





©മഹേഷ് ഭാവന

( ഇതുവരെ പ്രയത്നിച്ചതിതു നന്ദി ,,,, ഇനിയും കൂടുതൽ പ്രയത്നിക്കാനുണ്ട് ,ലക്ഷ്യങ്ങൾ നേടാനുണ്ട് എല്ലാവിധ ആശംസകളും നേരുന്നു...........

ജയ് ഹിന്ദ് )

റഫറന്‍സ്

★ മനോരമ്മ
https://www.manoramaonline.com/news/latest-news/2019/07/22/india-successfully-launches-chandrayaan-2-how-it-happens-graphics.html

★ ചന്ദ്രയാന്‍ പദ്ധതികളെക്കുറിച്ച് നല്ലൊരു വിശദീകരം നല്‍കുന്ന വീഡിയോ ലിങ്ക് കൂടി ചേര്‍ക്കുന്നു

https://youtu.be/OKagPLd3evQ
(തമിഴിലാണ് ഉള്ളത് വീഡിയോ )

★wiki

★ https://www.isro.gov.in/chandrayaan2-home

★"ISRO to deliver "eyes and ears" of Chandrayaan-2 by 2015-end
https://indianexpress.com/article/technology/science/sac-to-deliver-eyes-and-ears-of-chandrayaan-2-by-2015-end/

★https://www.manoramaonline.com/news/kerala/2019/07/14/chandrayan-launch.html

★https://www.asianetnews.com/science-technology/second-lunar-mission-chandrayaan-2-to-be-launched-in-july-pqu0ir

★https://www.isro.gov.in/update/30-aug-2010/payloads-chandrayaan-2-mission-finalised

★https://www.space.com/nasa-jumping-on-international-moon-landers.html

★https://www.indiatoday.in/amp/science/story/chandrayaan-2-launch-live-streaming-1567565-2019-07-12

★ https://www.firstpost.com/tech/science/chandrayaan-2-a-step-by-step-look-at-the-vikram-lander-47-day-journey-to-the-moon-7035951.html

★ https://www.manoramaonline.com/news/india/2019/09/07/chandrayaan-2-loses-communication-while-landing-on-moon.amp.

★https://www.azhimukham.com/india-update-waiting-for-tonight-says-isro-chief-ahead-of-moon-landing/

★ https://www.mathrubhumi.com/news/india/chandrayaan-2-landing-1.4101738

★ https://malayalam.news18.com/news/india/president-of-india-says-the-country-is-proud-of-isro-jj-155847.html




എന്താണ് 'അഗ്നിപഥ്' പദ്ധതി‍?

എന്താണ് 'അഗ്നിപഥ്' പദ്ധതി‍ ? ★ പതിനേഴര വയസ്സ്​ ആയ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങന...