Saturday, November 9, 2019

ഹോങ്കോങ് പ്രക്ഷോഭം
ചൈനയുടെ തലവേദന

പേൾ നദിയുടെ ഡെൽറ്റയിൽ ചൈനയുടെ തെക്കു കിഴക്കൻ തീരത്ത് തെക്കൻ ചൈനക്കടലിന് അഭിമുഖമായി കിടക്കുന്ന പ്രദേശമാണ് ഹോങ്കോങ്ങ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, വ്യാപാ‍ര പ്രദേശങ്ങളിലൊന്നാണ് ഹോങ്ങ് കോങ്ങ്. 1842 മുതൽ ബ്രിട്ടീഷ് കോളനി ആയിരുന്ന ഹോങ്ങ്കോങ്ങ് 1997-ൽ ചൈനയ്ക്ക് തിരികെ കിട്ടി. ഹോങ്ങ് കോങ്ങ് പ്രത്യേക  നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന പ്രത്യേക ഭരണമേഖലയായിട്ടാണ് ഹോങ്ങ് കോങ്ങ് നിലനിൽക്കുന്നത്.

1997 - ൽ ബ്രിട്ടൺ ഹോങ്കോങ്ങിന്റെ നിയന്ത്രണം

ചൈനയ്ക്ക് കൈമാറിയതിനുശേഷം.കൂടുതല്‍ പ്രശ്നങ്ങള്‍ തുടങ്ങി ചൈനയുടെ ഭാഗമായെങ്കിലും മെയിൻലാൻഡു മായി ഇഴുകിച്ചേരാനോ ചൈനീസ് ദേശീയതയുടെ ഭാഗമാകാനോ  ഹോങ്കോങ് ജനതയ്ക്ക് കഴിഞ്ഞിട്ടില്ല . സ്വതന്ത വിപണിയും പാശ്ചാത്യ രാഷ്ട്രീയസംസ്കാരവും മനുഷ്യാവകാശങ്ങളും ഉയർന്ന ജനാധിപത്യ ജീവിതശൈലിയുമെല്ലാം ചേർന്ന് നിർണയിക്കുന്ന ' ഹോംങ്കാറ്റ് സംസ്കൃതി ' യുടെ മേൽ ചൈന പിടിമുറുക്കുന്നു എന്ന . തോന്നലാണ് ജനാധിപത്യവാദികളെ , പ്രത്യേകിച്ച്  യുവാക്കളെ പ്രക്ഷോഭ ത്തിലേക്ക് തള്ളിവിട്ടത് . കുറ്റവാളികളെ ചൈന യ്ക്ക് കൈമാറാനുള്ള നിയമഭേദഗതി ബിൽ പ്രക്ഷോഭത്തെ ആളിക്കത്തിച്ചു .

■ബ്രിട്ടീഷ് കോളനി ഭരണ കാലം

★ തെക്കൻ ചൈനാകടലിലെ 263 ദ്വീപുകളും കോവലൂണ്‍ ഉപദ്വീപും ചേർന്ന സ്വയംഭരണപ്ര ദേശമാണ് ഹോങ്കോങ് .

★ ലന്താവു ആണ് ഏറ്റവും വലിയ ദ്വീപ് .

★ രണ്ടാമത്ത ദ്വീപായ ഹോങ്കോങ്ങിലാണ് ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും താമസിക്കുന്നത് .

★ " സുഗന്ധ തുറമുഖം ' എന്നർഥം വരുന്നതാണ് " ഹോങ്കോങ് ' .

★ കൊവ് ലൂൺ, ന്യൂടേ റിറ്ററീസ് എന്നിവ കൂടി ഉൾപ്പെടുമ്പഴേ ഹോങ്ങ് കോങ്ങിന്റെ രൂപം പൂർണ്ണമാകൂ. ഹോങ്ങ് കോങ്ങ് ദ്വീപിനും കൊവ് ലൂൺ ഉപദ്വീപിനും ഇടയ്ക്കാണ് ലോകത്തെ ഏറ്റവും ആഴമുള്ള പ്രകൃതിദത്ത തുറമുഖങ്ങളിലൊന്നായ വിക്ടോറിയ ഹാർബർ.

★ പതിനെട്ട് ജില്ലകളായി ഹോങ്ങ് കോങ്ങിനെ വിഭജിച്ചിട്ടുണ്ട്.

★  ചൈനയും ബ്രിട്ടനും തമ്മിലുണ്ടായ ഒന്നാം " , കറുപ്പുയുദ്ധത്തിൽ 1842 - ൽ ഹോങ്കോങ് ദ്വീപ് ബ്രിട്ടൺ പിടിച്ചെടുത്തു . രണ്ടാം കറുപ്പ് യുദ്ധത്തെത്തുടർന്ന് കോവ് ലൂൺ ഉപദ്വീപും മറ്റ് പ്രദേശങ്ങളും ബ്രിട്ടന്റെ അധീനതയിലായി .

★ 1898 ജൂലായ് - ഒന്നിന് ഹോങ്കോങ് ദ്വീപ് , ലന്താവു , കൊവ് ലൂൺ , ന്യൂ കൊവ് ലൂൺ തുടങ്ങിയ പ്രദേശങ്ങളെല്ലാം ഉൾപ്പെട്ട " ഹോ ങ്കോങ് ' 99 വർഷത്തേക്ക് ചൈനയുമായുണ്ടാക്കിയ ഉടമ്പടി പ്രകാരം ബ്രിട്ടൺ പാട്ടത്തിനെടുത്തു .

★ 1941 മുതൽ 1945 വരെ ജാപ്പനീസ് സാമ്രാജ്യം അത് കൈവശപ്പെടുത്തി .

★ പേൾ നദിയുടെ ഡെൽറ്റയിൽ ചൈനാക്കടലിന് അഭിമുഖമായി കിടക്കുന്ന ഹോങ്കോങ്ങിന്റെ തന്ത്രപരമായ സ്ഥാനം അതിനെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക വ്യാപാര മേഖലയാക്കി മാറ്റി .

★ ഏഷ്യയിൽ രണ്ടാം ലോകമഹായു രദ്ധാനന്തരം ബ്രിട്ടിഷ് കോളനികളെല്ലാം സ്വാതന്ത്ര്യം നേടിയെങ്കിലും 1898 - ലെ പാട്ടക്കരാറിന്റെ ബലത്തിൽ ഹോങ്കോങ് ബ്രിട്ടീഷ് കാളനിയായി തുടർന്നു

★ 1949 - ൽ ചൈനയിൽ കമ്യൂണിസ്റ്റ് ഭരണം നിലവിൽവന്നതാടെ ദേശീയവാദികളായ കുമിന്താങ്ങുകളും കമ്യൂണിസ്റ്റ് വിരുദ്ധരും വലിയ തോതിൽ ഹോങ്കോങ്ങിലേക്ക് കുട്ടിയേറി .

★ കോളനിവാഴ്ചക്കാലത്ത് ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ നിയമ ങ്ങളാണ് ഹോങ്കോങ് ഇപ്പോഴും പിന്തുടരുന്നത് . പൗരസ്വാതന്ത്ര്യം , നിയമ വാഴ്ച , സ്വതന്ത്രവ്യാപാരം എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന ഒരു രാഷ്ട്രീയക്രമമാണ് ഹോങ്കോങ്ങിലുള്ളത് കോളനിക്കാലത്ത് വേരുപിടിച്ച ജനാധിപത്യ ആശയങ്ങൾ അടിസ്ഥാനമാക്കിയാണ്  ഹോങ്കോങിന്റെ രാഷ്ട്രിയവ്യവസ്ഥ നിലനിൽക്കുന്നത് .

★സാമ്പ്ത്തികരംഗം ഏറെക്കുറെ സമ്പൂർണമായി ആഗോളവത്കൃതമാണ് . സമ്പദ്ഘ ടനയിൽ സർക്കാർ നിയന്ത്രണം നാമമാത്രമാണ് .

★ ലോകത്തെ ഏറ്റവും സ്വതന്ത്രമായ കമ്പോളമെന്ന നിലയിൽ സവിശേഷമായ സ്ഥാനമാണ് ഹോങ്കോങ്ങിനുള്ളത് .

★  ലോകത്തിലെ പതിനൊന്നാമത്തെ വലിയ വ്യാപാരകേന്ദ്രവും പതിമ്മൂന്നാ മത്തെ വലിയ ബാങ്കിങ് കേന്ദ്രവുമാണ് ഹോങ്കോങ് ,
മാത്രമല്ല ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രവുമാണ് ഈ നഗരരാഷ്ട്രം ഏഷ്യ യിലെ അതിസമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയിലാണ് ഹോങ്കോങ്ങിന്റെ സ്ഥാനം .

■ ഭാഷകൾ

★ കാന്റോണീസും, ചൈനീസും, ഇംഗ്ലീഷുമാണ് ഹോങ്ങ് കോങ്ങിലെ ഔദ്യോഗിക ഭാഷകൾ

■ പ്രധാന വിത്യാസങ്ങള്‍

★ ഹോങ്കോങ് ഡോളർ ചൈനയിലും ചൈനീസ് കറൻസിയായ റെൻമിൻബി ( അടിസ്ഥാന യൂണിറ്റ് യുവാൻ )​ ഹോങ്കോങ്ങിലും സ്വീകാര്യമല്ല.

★ അതിർത്തി കടക്കാൻ വിസ വേണം. ഹോങ്കോങ്ങ് ജനതയ്‌ക്ക് ചൈനീസ് പാസ്പോർട്ടിനേക്കാൾ ഹോങ്കോങ് പാസ്പോർട്ടാണുള്ളത്.

★ ഹോങ്കോങ്ങിലെ ഒദ്യോഗിക ഭാഷ ഇംഗ്ലീഷും ചൈനയുടേത് മൻഡാരിനും ആണ്.

★ അൻപത് വർഷം കഴിയുമ്പോൾ ഇത്തരം സ്വാതന്ത്ര്യങ്ങളെല്ലാം നഷ്‌ടപ്പെടുമെന്നാണ് ഹോങ്കോങ്ങിലെ ഇപ്പോഴത്തെ യുവ തലമുറയുടെ ആശങ്ക. പ്രക്ഷോഭകരിൽ വലിയൊരു വിഭാഗവും ഇക്കൂട്ടരാണ്

■ബ്രട്ടനില്‍ നിന്ന് ചൈനയിലേക്ക്

★ ഐക്യരാഷ്ട്രസഭയുടെ സ്വയംഭരണ പ്രദേശങ്ങളുടെ പട്ടികയിൽ നിന്ന് ഹോങ്കോങ്ങിനെ നീക്കം ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തില്‍ ചൈനയുടെ കൈ കടത്തല്‍ ആരംഭിച്ചു.

★  1898 - ൽ ചൈനയും ബ്രിട്ടനും തമ്മിലുണ്ടോക്കിയ പാട്ടക്കരാർ അവസാനിക്കുന്ന മുറയ്ക്ക് ഹോങ്കോങ്ങിനുമേൽ പരമാധികാരം സ്ഥാപിക്കാനുള്ള നീക്കങ്ങൾ ചൈന ആരംഭിച്ചു . ഇതിന്റെ ഭാഗമായി 1984 ഡിസംബർ 19 - ന് ചൈനയും ബ്രിട്ടനും ബെയിങ്ങിൽ സംയുക്ത പ്രഖ്യാപനം നടത്തി .

★ കൈമാറ്റത്തിനായി സർക്കാരുകൾ തമ്മിൽ അംഗീകരിച്ച നിബന്ധനകളിൽ, കൈമാറ്റത്തിനുശേഷം ഹോങ്കോങ്ങിന്റെ വ്യത്യസ്തമായ സാമ്പത്തിക, രാഷ്ട്രീയ, നിയമ വ്യവസ്ഥകൾ പരിപാലിക്കുന്നതിനും ജനാധിപത്യ ഗവൺമെന്റിന്റെ ലക്ഷ്യത്തോടെ ഹോങ്കോങ്ങിന്റെ രാഷ്ട്രീയ വ്യവസ്ഥയെ കൂടുതൽ വികസിപ്പിക്കുന്നതിനുമുള്ള നിരവധി ഗ്യാരണ്ടികൾ ഉൾപ്പെടുന്നു. ഈ ഉറപ്പുകൾ ചൈന-ബ്രിട്ടീഷ് സംയുക്ത പ്രഖ്യാപനത്തിൽ പ്രതിപാദിക്കുകയും ഹോങ്കോങ്ങിന്റെ അർദ്ധ-ഭരണഘടനാ അടിസ്ഥാന നിയമത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു .

★ 1997 ജൂലൈ ഒന്ന് മുതൽ ഹോങ്ങ് കോങ്ങ് ചൈനയുടെ ഭാഗമായി. ഹോങ്ങ് കോങ്ങിലെ അവസാനത്തെ ബ്രിട്ടീഷ് ഗവർണ്ണർ ക്രിസ് പേറ്റൻ അന്ന് രാത്രി ഹോങ്ങ് കോങ്ങ് വിട്ടു. ചീഫ് എക്സിക്യുട്ടീവ് ആണ് ഹോങ്ങ് കോങ്ങ് സ്പെഷ്യൽ അഡ്‌മിനിസ്ട്രേറ്റീവ് റീ‍ജിയന്റെ ഭരണാധിപൻ. 1 July 2017ന് തെരഞ്ഞെടുക്കപ്പെട്ട കാരി ലാം  ആണ് ഇപ്പോഴത്തെ ചീഫ് എക്സിക്യുട്ടീവ്

★ ഇതുപ്രകാരം 1997 ജൂലായ് ഒന്നിന് ഹോങ്കോങ് ചൈനയ്ക്ക് കൈമാറുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചു . ഇതോടൊപ്പം ' ഹോങ്കോങ് നയം ' ചൈന പ്രസിദ്ധപ്പെടുത്തി . ചൈനയിലെ സോഷ്യലിസ്റ്റ് ക്രമം ഹോങ്കോങ്ങിൽ നടപ്പിൽ വരുത്തില്ല . പകരം ' ഒറ്റ രാജ്യം - രണ്ട് വ്യവസ്ഥ ' എന്ന നയം - നടപ്പിലാക്കും .

★  2047 വരെ - ചൈനിസ് പരമാധികാ - രത്തിന് കീഴിൽ ഹോങ്കോങിന് സ്വയംഭരണം ഉണ്ടായിരിക്കും . സ്വന്തം നിയമവ്യവസ്ഥ , നാണയം, കസ്റ്റംസ് നയം , കുടിയേറ്റ നിയമം ,
 സാംസ്കാരികസംഘങ്ങൾ , കായികസംഘങ്ങൾ എന്നിവയെല്ലാം ഹോങ്കോങ്ങിനുണ്ടായിരിക്കും .

★ 1997 - ൽ ഹോങ്കോങ് ചൈനയ്ക്ക് കൈമാറിയ തോടെ , 1842 - ൽ ആരം ഭിച്ച ബ്രിട്ടീഷ് കോളനി വാഴ്ച അവസാനിച്ചു . ചൈനയുടെ കീഴിൽ പ്രത്യേക സ്വയംഭരണ മേഖലയായി ഹോങ്കോങ് മാറി .

★ ചൈനയുടെ ദേശീയഗാനമാണ് ഹോങ്കോങ് ഉപയോഗിക്കുന്നത് .

★ ലെജിസ്ലേറ്റീവ് കൗൺസിലിനാണ് നിയമ നിർമാണച്ചുമതല . നിലവിൽ ചൈനാ അനുകൂലികൾക്ക് ലെജി സ്ലേറ്റീവ് കൗൺസിലിൽ മേൽക്കെയുണ്ട് . ചീഫ് എക്സിക്യൂട്ടീവ് കാരി ലാം ചൈന അനുകൂല നിലപാടുള്ളവരാണ് .

 ★ തുടക്കത്തിൽ, ഹോങ്കോംഗ് ചൈനയിലേക്ക് മടങ്ങിവരുന്നതിൽ പല ഹോങ്കോംഗുകാരും ആവേശത്തിലായിരുന്നു

★ എന്നിരുന്നാലും, ഹോങ്കോംഗ് നിവാസികളും പ്രധാന ഭൂപ്രദേശവും, പ്രത്യേകിച്ച് കേന്ദ്രസർക്കാർ, 1997 മുതൽ, പ്രത്യേകിച്ച് 2000 കളുടെ അവസാനത്തിലും 2010 കളുടെ തുടക്കത്തിലും പിരിമുറുക്കം ഉടലെടുത്തു.

■ ജനാധിപത്യ പ്രക്ഷോഭം .

★ കുറ്റവാളികളെ ചൈനയ്ക്ക് കൈമാറുന്നത് സംബന്ധിച്ച നിയമഭേദ ഗതിക്കെതിരേ ( Fugitive offenders and Mutual legal Assistance in Criminal Matters Legislation - Amendment Bill ) വ്യാപക പ്രതിഷേധമാണ് ഹോങ്കോങ്ങിൽ ഉയർന്നുവന്നത് .

★ 2019 ഫെബ്രുവരിയിൽ സുരക്ഷാ സെക്രട്ടറി ജോൺ ലീയാണ് ഈ ബിൽ ആദ്യമായി അവതരിപ്പിച്ചത് .

★ചൈന , മക്കാവു , തായ്വാൻ എന്നിവിടങ്ങളിൽ  നിന്നുള്ള കുറ്റവാളികളെ കൈമാറുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കാനും അതുപ്രകാരം അവരെ വിട്ടുനൽകാനും നിയമഭേദഗതി വരുത്തുകയാണ് ഹോങ്കോങ് ചെയ്തത് . ഇത്തരം അപേക്ഷകളിൽ തീർപ്പു കൽപ്പിക്കാനുള്ള വ്യവസ്ഥകൾ ഭേദഗതിയിൽ ഉൾപ്പെടുത്തിയിരുന്നു . കുറ്റവാളികളെ കൈമാറുന്ന കാര്യത്തിൽ അവസാന തീർപ്പ് ഹോങ്കോങ്ങിലെ കോടതികളിൽ നിക്ഷിപ്തമാണ് . മാത്രമല്ല , രാഷ്ടീയകുറ്റവാളികളെയും മതകുറ്റവാളികളെയും കൈമാറുകയുമില്ല . ഏഴു വർഷം വരെ തടവുശിക്ഷ് ലഭിക്കാവുന്ന കുറ്റകൃത്യ ങ്ങൾ ചെയ്തവരെ മാത്രമേ കൈമാറുകയുള്ളൂ .

★ മുഖ്യമായും ചൈനയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ സുരക്ഷിത താവളമായി ഹോങ്കോങ് മാറുന്നത് തടയുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് കാരി ലാം വ്യക്തമാക്കി . കൂടാതെ കുറ്റവാളികളെ കൈമാറൽ നിയമത്തിലെ ' ലൂപ് ഹോളു ' കൾ ഉപയോഗപ്പെടുത്തി ക്രിമിനലുകൾ ഹോങ്കോങ്ങിൽ വിഹരിക്കുകയാണെന്നും അവർ പറഞ്ഞു .

★  ഇത് വിശ്വസിക്കാൻ ഹോങ്കോങ് ജനത തയ്യാറായില്ല . നഗരത്തെ സമ്പൂർണ നിയന്ത്രണത്തിലാക്കാനുള്ള ചൈനയുടെ നീക്കമായാണ് നഗരവാസികൾ ഭേദഗതിനിയമത്തെ കണ്ട്ത് . മാത്രമല്ല , ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുമെന്നും ജനാധിപത്യപ്രക്രിയ അപകടത്തിലാകുമെന്നും ഭൂരിപക്ഷം നഗരവാസികളും കരുതുന്നു .

★ ഭേദഗതിനിയമം  പ്രത്യക്ഷത്തിൽ യുക്തിസഹമായി തോന്നാമെങ്കിലും സംഭവിക്കാൻ പോകുന്നത് ചൈനയുടെ സമഗ്ര നിയന്ത്രണമായിരിക്കുമെന്ന് പ്രക്ഷോഭകർക്ക് കൃത്യമായറിയാം .

★ ചൈനയുടെ പദ്ധതികളെ എതിർക്കുന്നവരെയും പ്രതിഷേധസമരങ്ങൾ സംഘടിപ്പിക്കുന്നവരെയും കുറ്റവാളികളാക്കും . ശേഷം വിചാരണയ്ക്കായി മെയിൻലാൻഡിലേ ക്ക് കൊണ്ടുപോകും . ചൈനയിലെ കർക്കശ നിയമ സംവിധാനങ്ങളിൽ കുടുങ്ങിയാൽ പിന്നെ ഇവർക്ക് മോചനമുണ്ടാകില്ല . ഈ സാഹചര്യ മാണ് വൻ പ്രതിഷേധം ഉണ്ടാക്കിയത്

★ 2019 മാർച്ച് 31 - ന് - ബില്ലിനെതിരായ ആദ്യ ബഹുജനപ്രക്ഷോഭം അരങ്ങേറി . പന്ത്രണ്ടായിരത്തിലധികം ജനാധിപത്യ വാദികൾ പ്രകടനത്തിൽ അണിനിരന്നു . ഏപ്രിൽ 28 ആയപ്പോഴേക്കും ഒരുലക്ഷത്തി മുപ്പതിനായിരത്തിലധികം ആളുകൾ പങ്കെടുത്ത വൻ ശക്തിപ്രകടനം അരങ്ങേറി . ജൂൺ ഒൻപതിന്റെ പ്രകടനത്തിൽ ഔദ്യോഗിക കണക്കനുസരിച്ച് രണ്ടരലക്ഷത്തോളം പ്രക്ഷോഭകർ അണിനിരന്നു . പത്തുലക്ഷത്തിലധികം പേർ പങ്കെടുത്തുവെന്ന് സംഘാടകർ അവകാശപ്പെട്ടു . ഹോങ്കോങ് നഗരത്തിൽ നാല് കിലോമീറ്റർ - ദൂരത്തിൽ ജനസമുദ്രം - അലയടിച്ചു . ജൂൺ പ്രക്ഷോഭത്തിൽ വ്യക്തമായ രാഷ്ട്രീയനിലപാടുകൾ പ്രക്ഷോഭകർ ഉയർത്തി . ചൈന - അനുകൂല നിലപാടുകൾ സ്വീകരിക്കുന്ന ചീഫ് - എക്സിക്യൂട്ടീവ് കാരി - ലാം രാജിവയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടു . മാത്രമല്ല , ചൈനയിലെ ജനാധിപത്യവാദികളുമായി ബന്ധം സ്ഥാപിക്കാനും പ്രക്ഷോഭകർ തയ്യാറായി . കുറ്റവാളികളെ  കൈമാറാനുള്ള ഭേദഗതി ബില്ലിനെതിരായ സമരം ചൈനയ്ക്കെതിരായ ഉയിർപ്പായി മാറിയെന്ന് സാരം . ജൂൺ 12 - ന് സർക്കാർ ഭേദഗതിബിൽ രണ്ടാം വായതയ്ക്കായി ലെജിസ്ലേറ്റീവ് കൗൺസിലിൽ അവതരിപ്പിച്ചു . അന്നേ ദിവസം അത്ഭുതപൂർവമായ ജനകീയ പ്രക്ഷോഭത്തിന് ഹോങ്കോങ് സാക്ഷിയായി . പ്രക്ഷോഭകർ ലെജിസ്ലേറ്റീവ് കൗൺസിൽ യോഗത്തിലേക്ക് ഇടിച്ചുകയറി . ഗവൺമെന്റ് മന്ദിരം പിടിച്ചെടുത്തു . പോലീസുമായി ഏറ്റുമുട്ടി . മണിക്കൂറുകൾ നീണ്ട സംഘർഷം തെരുവുയുദ്ധത്തിന് സമാനമായ അന്തരീക്ഷം സൃഷ്ടിച്ചു . പോലീസ് ബലപ്രയോഗത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റു . നിരവധിപേർ അറസ്റ്റ് ചെയ്യപ്പെട്ടു . സംഘാടകർ - നൽകുന്ന വിവരമനുസരിച്ച് രണ്ട് ദശലക്ഷത്തോളം പ്രക്ഷോഭകർ പ്രകടനത്തിൽ അണിനിരന്നു . പോലീസിന്റെ കണക്കനു സരിച്ച് മൂന്നരലക്ഷത്തിൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുത്തത് .

★നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി (എൻ‌പി‌സി‌എസ്‌സി)ഹോങ്കോംഗ് അടിസ്ഥാന നിയമത്തിന്റെ വ്യാഖ്യാനത്തിലൂടെ ബീജിംഗ് ഹോങ്കോങ്ങിന്റെ ജുഡീഷ്യൽ സ്വാതന്ത്ര്യത്തെയും നിയമവാഴ്ചയെയും ദുർബലപ്പെടുത്തിയെന്ന് ഹോങ്കോംഗ് ബാർ അസോസിയേഷൻ അവകാശപ്പെട്ടു


■ താത്കാലിക വിജയം


★ ഹോങ്കോങ് ചൈനയ്ക്ക് കൈമാറിയതിന്റെ 22 -ാം വാർഷികമായ ജൂലായ് ഒന്നിന് ലെജിസ്ലേറ്റീവ് കൗൺസിലിന്റെ സെൻട്രൽ ചേമ്പറിലേക്ക് ഒരു സംഘം യുവ പ്രക്ഷോഭകർ കടന്നുകയറി . ചേംബർ പൂർണമായി തകർത്ത പ്രക്ഷോഭകർ സ്വാതന്ത്ര്യം , കൂടുതൽ ജനാധിപത്യം തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ചുവരിൽ കറുത്ത പെയിന്റടിച്ചു . നഗരവാസികളുടെ ശക്തമായ പിന്തുണ ഇവർക്ക് ലഭിച്ചു .

★ അന്നേദിവസം സിവിൽ റൈറ്റ് ഗ്രൂപ്പു കളും ജനാധിപത്യവാദികളും സംഘടിപ്പിച്ച് പ്രതിഷേധത്തിൽ അഞ്ചരലക്ഷത്തോളം ആളുകൾ പങ്കെടുത്തു .

★  കനത്ത പോലീസ് കാവലിലാണ് ഹോങ്കോങ്
കൺവെൻഷൻ & എക്സിബിഷൻ സെന്ററിൽ വാർഷികദിനത്തിലെ പതാക ഉയർത്തൽ ചടങ്ങ് നടന്നത് . ജൂൺ അഞ്ചിനും നഗരത്തിൽ വൻ പ്രകടനം അരങ്ങേറി.

★ ശക്തമായ ജനകീയപ്രക്ഷോഭം ഒടുവിൽ വിജയം കണ്ടു . കുറ്റവാളി കളെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറുന്ന ബിൽ തത്കാലം മാറ്റി വയ്ക്കുന്നതായി ജൂൺ ഒൻപതിന് ചീഫ് എക് സിക്യൂട്ടീവ് കാരി ലാം പ്രഖ്യാപിച്ചു . “ ഞാൻ വ്യക്തമാക്കുന്നു , ബിൽ ഇനിയില്ല , ബില്ലിനുവേണ്ടിയുള്ള സർക്കാർ ശ്രമങ്ങൾ പൂർണമായും പരാജയപ്പെട്ടു ” വാർത്താ സമ്മേളനത്തിൽ ലാം വ്യക്തമാക്കി .

★ പ്രക്ഷോഭകാരികൾ പക്ഷേ , ഇതിൽ തൃപ്തരല്ല . ബിൽ ഔദ്യോഗികമായി പിൻവലിക്കണമെന്നാണ് അവരുടെ ആവശ്യം . കാരി ലാം രാജിവയ്ക്കുക , അറസ്റ്റ് ചെയ്ത സമരക്കാരെ വിട്ടയയ്ക്കുക , പോലീസ് നടപടികളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും അവർ ഉന്നയിക്കുന്നുണ്ട് . സർക്കാർ ബലപ്രയോഗത്തെക്കുറിച്ച് സ്വതന്ത അന്വേഷണം നടത്തണമെന്ന് ഹോങ്കോങ് ബാർ അസോസിയേഷനും ആവശ്യപ്പെട്ടുകഴിഞ്ഞു . 

★ ബിൽ പിൻവലിച്ചു എന്ന് വ്യക്തമാക്കാൻ CEO കാരി ലാം തയ്യാറാകാത്തതിനാൽ പ്രക്ഷോഭകർ ആശങ്കയിലാണ് . അടുത്തവർഷം ജൂലായ് വരെ ബിൽ നിയമ നിർമാണ പ്രക്രിയയിൽ നിലനിൽക്കുമെന്നതിനാൽ സമരത്തിൽനിന്ന് പിന്നോട്ടേക്കില്ലെന്ന് ജനാധിപത്യ അനുകൂല പ്രക്ഷോഭനേതാവ് ജോ ഷാ വോങ് പറഞ്ഞു . വരും ദിവസങ്ങളിൽ കൂടുതൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് മനുഷ്യാവകാശമുന്നണിയും വ്യക്തമാക്കി .

★ പ്രക്ഷോഭത്തിന്റെ മുൻനിരയിലുള്ള സർവകലാശാല വിദ്യാർഥി യൂണിയനും മനുഷ്യാവകാശപ്രവർത്തകരും ബിൽ പൂർണമായി പിൻവലിക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് .

★ ഈ സാഹചര്യത്തിൽ ജനാധിപത്യ പ്രക്ഷോഭം അവസാനിച്ചുവെന്ന് കരുതാൻ കഴിയില്ല . പുതിയ പ്രശ്നങ്ങൾ - ഹോങ്കോങ്ങിലെ ജനാധിപത്യപ്രക്ഷോഭം ഇപ്പോൾ പുതിയ രൂപത്തിലേക്ക് മാറിയി രിക്കുന്നു .

★ സമ്പൂർണ സ്വയംഭരണം വേണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം . തങ്ങളുടെ സ്വയംഭരണത്തിൽ ചൈന കൈകടത്തുന്നു എന്ന വിമർശനം ജനാധിപത്യവാദികൾ കഴിഞ്ഞ  ഒരു ദശാബ്ദക്കാലമായി - ഉയർത്തുന്നുണ്ട് .

★2017ൽ നഗരമേധാവിയെ തിരഞെഞ്ഞെടുക്കാനുള്ള ഹോങ്കോങ്ങിന്റെ അധികാരം ചൈനീസ് സർക്കാർ ചോദ്യം ചെയ്തതോടെ പ്രതിഷേധം ശക്തമായി .

★  1997 - ൽ ഹോങ്കോങ് ചൈനയുടെ ഭാഗമായപ്പോഴുള്ള കരാറനുസരിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം ഹോങ്കോങ്ങുകാർക്ക് നൽകിയിരുന്നു . സ്ഥാനാർഥി നിർണയത്തിലടക്കം ' ഇടപെട്ട് ഹോങ്കോങ്ങു കാരുടെ ജനാധിപത്യാവകാശങ്ങൾ പരിമിത പ്പെടുത്താൻ ചൈന ശ്രമിച്ചതാണ് ഇപ്പോഴത്തെ സംഘർഷങ്ങളുടെ മൂലകാരണം .

★ ഇതിന്റെ തുടർച്ചയായി കുറ്റവാളികളെ കൈമാറാനുള്ള ബില്ലുകൂടി വന്നതോടെ ജനങ്ങൾ അക്ഷരാർഥ ത്തിൽ തെരുവിലിറങ്ങി . - മെയിൻ ലാൻഡ് ചെനയുമായി ഹോങ്കോങ്ങിന്റെ ബന്ധം ഇപ്പോഴും  വേറിട്ടുനിൽക്കുന്നത് ചൈനീസ് ഭരണകൂടത്തിന് തലവേദനയാണ് .

★ ജനാധിപത്യസ്ഥാപനങ്ങളും മൂല്യങ്ങളും സ്വതന്തവിപണിയുമെല്ലാം  ചേർന്ന് സൃഷ്ടിച്ച പാരമ്പര്യത്തെ കൈയൊഴിയാൻ ഹോങ്കോങ് ജനത തയ്യാറാകില്ല . ഇതോടൊപ്പം ചൈനയിൽ ശക്തിപ്പെടുന്ന ജനാധിപത്യസംഘങ്ങളുമായി ഹോങ്കോങ് പ്രക്ഷോഭകർ ബന്ധം സ്ഥാപിച്ചത് പുതിയ സംഘർഷങ്ങൾക്ക് കാരണ മായിട്ടുണ്ട് .

★ ഹോങ്കോങ് പ്രക്ഷോഭത്തിന് അമേരിക്കയും ബ്രിട്ടനും പാശ്ചാത്യലോകവും ശക്തമായി പിന്തുണയ്ക്കുന്നു . എന്നാൽ പ്രശ്നം തങ്ങളുടെ ആഭ്യന്തരകാര്യമാണെന്ന നിലപാടിലാണ് ചൈനീസ് ഭരണകൂടം . ഏതായാലും വൻശക്തി പദവിയിലേക്ക് കുതിക്കുന്ന ചൈനയ്ക്കും പ്രസിഡന്റ് ഷീ ജിൻ പിങ്ങിനും ഹോങ്കോങ് പ്രശ്നം കടുത്ത ഭീഷണിയാണ് .

■ അവസാനിക്കാത്ത പ്രക്ഷോഭം

★ ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടിയുള്ള പ്രക്ഷോഭം ഹോങ്കോങ് തെരുവുകളിൽ വീണ്ടും
അക്രമാസക്തമായി . പ്രക്ഷോഭത്തിന്റെ നൂറാം നാളിൽ പതിനായിരക്കണക്കിന് ആളുകൾ വിലക്കു ലംഘിച്ച് പ്രകടനം നടത്തി .

★ ഒരുവിഭാഗം സർക്കാർ ഓഫിസുകളിലേക്ക് കല്ലും പെട്രോൾ ബോംബും എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോൾ ബ്രിട്ടിഷ് സഹായം അഭ്യർഥിച്ച് വേറൊരു കൂട്ടർ കോൺസുലേറ്റിനു പുറത്ത് ബ്രിട്ടിഷ് ദേശീയഗാനം ആലപിക്കുകയും " ഹോങ്കോങ്ങിനെ രക്ഷിക്കുക ' എന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു .

★ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചു . പ്രതിഷേധത്തിനു കാരണമായ കുറ്റവാളി കൈമാറ്റ ബിൽ പിൻവലിച്ചെങ്കിലും പ്രക്ഷോഭം തുടരുകയാണ് .

★  പൊലീസ് നടപടികൾക്കെരെ അന്വേഷണം , അറസ്റ്റിലായവർക്കു പൊതുമാപ്പ് , സാർവത്രിക വോട്ടവകാശം എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുംവരെ പ്രക്ഷോഭം തുടരുമെന്നാണു പ്രഖ്യാപനം .

★ എന്നാൽ ചർച്ച നടത്താൻ താൻ തയാറാണെന്നും അതിനുമുമ്പ് പ്രതിഷേധക്കാർ അക്രമം ഉപേക്ഷിക്കണമെന്നും ചീഫ് അഡ്മിനിസ്ട്രേറ്റർ കാരി ലാം ആവശ്യപ്പെട്ടു..

★ പൊലീസിന്‍റെ സാന്നിധ്യം അറിയാൻ ഹോങ്കോങ്ങിലെ പ്രക്ഷോഭകാരികൾ ഉപയോഗിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് ആപ്പിൾ തങ്ങളുടെ മൊബൈൽ ആപ്ലിക്കേഷനായ എച്ച്.കെ മാപ് ആപ്പിൾ സ്റ്റോറിൽ നിന്ന് പിൻവലിച്ചു. പ്രക്ഷോഭകാരികളെ ആപ്പിൾ സഹായിക്കുന്നതായി ആരോപിച്ച് ചൈന രംഗത്തെത്തിയതിനെ തുടർന്നാണ് നടപടി.

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
✍️®️മഹേഷ് ഭാവന✍️

(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍  ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)

എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍

https://maheshbhavana.blogspot.com/

https://t.me/MaheshB4

https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

റഫറന്‍സ് , source

★ mathrubhumi GK current affairs
Aug/2019 page 17 to 21

★ wiki

★ ഹോങ്കോങ് BBC full history tamil
https://youtu.be/WHZQURimL7Q

★ https://youtu.be/knWeU817iLU

★  https://youtu.be/lIr2SwZNyT8

★ https://www.britannica.com/nations/Hong-Kong

★ https://www.cia.gov/library/publications/the-world-factbook/geos/hk.html

★ https://www.bbc.com/news/world-asia-pacific-16517764

★ https://www.bbc.com/news/world-asia-china-48607723

★ https://www.asianetnews.com/international-news/hong-kong-leader-announces-withdrawal-of-extradition-bill-pxb2f2

★ https://keralakaumudi.com/news/mobile/news.php?id=143744&u=world

★ https://www.manoramaonline.com/news/world/2019/09/16/hong-kong-protest-more-violent.amp.html#aoh=15732241753493&referrer=https%3A%2F%2Fwww.google.com&amp_tf=From%20%251%24s

★ https://malayalam.indianexpress.com/news/hong-kong-lam-withdraws-extradition-bill-that-sparked-months-long-protests-294084/

★ https://m.madhyamam.com/world/asia-pacific/apple-removes-hong-kong-protest-app-following-chinese-pressure/641407

★ https://www.mathrubhumi.com/news/world/hong-kong-formally-scraps-extradition-bill-that-sparked-protests-1.4220117

★ https://malayalam.samayam.com/latest-news/world-news/hong-kong-protests-brings-results/articleshow/70975674.cms

★ https://www.azhimukham.com/foreign/hong-kong-protests-turn-to-vilolence-protesters-throwing-petrol-bombs-police-fire-water-cannon-63297

★ https://www.deshabhimani.com/articles/hongkong-unrest-and-china/820425

★ https://foreignpolicy.com/2019/06/14/how-an-extradition-bill-became-a-red-line-for-hong-kongers/

★ https://www.thenation.com/article/hong-kong-protests-china-police-brutality-democracy/

★ https://www.thenation.com/article/hong-kong-protests-china-police-brutality-democracy/

★ https://www.bbc.com/news/world-asia-china-49317695

★ https://www.theguardian.com/world/2019/sep/30/they-dont-understand-hong-kong-clash-of-ideologies-looms-on-chinas-70th-anniversary

Sunday, November 3, 2019

മങ്ങുന്ന അറബ് വസന്തം 
( മുല്ലപ്പൂ വിപ്ലവം )

2010-കളുടെ തുടക്കത്തിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ, പ്രക്ഷോഭങ്ങൾ, സായുധ കലാപങ്ങൾ എന്നിവയായിരുന്നു. ടുണീഷ്യയിലെ പ്രതിഷേധത്തിൽ തുടങ്ങി അടിച്ചമർത്തുന്ന ഭരണകൂടങ്ങൾക്കും കുറഞ്ഞ ജീവിത നിലവാരത്തിനും മറുപടിയായാണ് ഇത് ആരംഭിച്ചത് വാർത്തകളിൽ, ലോകമെമ്പാടും വിപ്ലവം അതിവേഗം വ്യാപിക്കുന്നതിന്റെ പ്രേരകശക്തിയായി സോഷ്യൽ മീഡിയയെ വിശേഷിപ്പിച്ചിരിക്കുന്നു, 
ടുണീഷ്യൻ വിപ്ലവത്തിന്റെ ഫലങ്ങൾ മറ്റ് അഞ്ച് രാജ്യങ്ങളിലേക്ക് ശക്തമായി വ്യാപിച്ചു: ലിബിയ , ഈജിപ്ത് , യെമൻ , സിറിയ , ബഹ്‌റൈൻ , അവിടെ ഭരണം അട്ടിമറിക്കപ്പെട്ടു അല്ലെങ്കിൽ കലാപങ്ങൾ, ആഭ്യന്തര യുദ്ധങ്ങൾ അല്ലെങ്കിൽ കലാപങ്ങൾ ഉൾപ്പെടെ വലിയ പ്രക്ഷോഭങ്ങളും സാമൂഹിക അതിക്രമങ്ങളും നടന്നു. മൊറോക്കോ , ഇറാഖ് , അൾജീരിയ , ഇറാനിയൻ ഖുസെസ്താൻ , ലെബനൻ , ജോർദാൻ , കുവൈറ്റ് , ഒമാൻ , സുഡാൻ എന്നിവിടങ്ങളിൽ തുടർച്ചയായ തെരുവ് പ്രകടനങ്ങൾ നടന്നു. ജിബൂട്ടി , മൗറിറ്റാനിയ , പലസ്തീൻ നാഷണൽ അതോറിറ്റി , സൗദി അറേബ്യ , മൊറോക്കൻ അധിനിവേശ പടിഞ്ഞാറൻ സഹാറ എന്നിവിടങ്ങളിൽ ചെറിയ പ്രതിഷേധം ഉണ്ടായി.

അറബ് ലോകത്തെ പ്രകടനക്കാരുടെ ഒരു പ്രധാന മുദ്രാവാക്യം ആഷ്-ഷാബ് യൂറദ് ഇസ്‌കാൻ-നിം ("ജനങ്ങൾ ഭരണത്തെ താഴെയിറക്കാൻ ആഗ്രഹിക്കുന്നു")

 മുല്ലപ്പൂ വിപ്ലവം അവശേഷിപ്പിച്ചത് - ടുണീഷ്യയിൽ നിന്ന് അറബ് മേഖലയിൽ പടർന്ന ജനികീയ മുന്നേറ്റത്തെ മുല്ലപ്പൂ വിപ്ലവം എന്നും വിളിക്കുന്നു . 2010 ഡിസംബർ 17 ന് ചെറുപ്പക്കാരനായ ഒരു തെരുവു കച്ചവടക്കാരൻ കൈക്കൂലി ചോദിച്ചള്ള പോലീസിന്റെ ശല്യത്തെത്തുടർന്ന് സർക്കാർ ഒാഫീസിന് മുന്നിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു . ആശുപത്രിയിലായി മുഹമ്മദ് ബൗനവാസിസി എന്ന ചെറുപ്പക്കാരൻ ജനുവരി നാലിന് മരിച്ചതോടെ ഉയർന്ന പ്രതിഷേധമാണ് മുല്ലപ്പു വിപ്ലവത്തിന്റെ തുടക്കം . സിദി ബൗസിദിൽ തുടങ്ങിയ പ്രതിഷേധം ക്രമേണ രാജ്യം മുഴുവൻ പടരുകയായിരുന്നു . ജീവിതം വഴിമുട്ടിയ ചെറുപ്പക്കാരന്റെ ആത്മഹത്യ സമരത്തിന്റെ ഒരു കാരണം മാത്രമായിരുന്നു . 1966 - ൽ സ്വതന്ത്ര്യം ലഭിച്ചെങ്കിലും ടുണീഷ്യയിൽ ഏകാധിപതികളുടെ ഭരണമായിരുന്നു . സ്വാതന്ത്ര്യാനന്തരം അധികാരത്തിലേ റിയ ഹബീബ് ബോർഗ്വിബ 20 വർഷം പ്രസിഡന്റ് പദത്തിലിരുന്നു . ആരോഗ്യസ്ഥിതി വഷളായ ബോർഗ്വിബയെ മാറ്റി അധികാരത്തിൽ വന്ന സൈനുൽ ആബിദിൻ ബിൻ അലി മുൻഗാമിയെക്കാൾ വലിയ സേച്ഛാധിപതിയായി . അഴിമതിയും സ്വജനപക്ഷപാതിത്വവും കൊടുകുത്തി വാണു . അധികാരത്തിലേറിയ 1987 - നുശേഷം നടന്ന അഞ്ച് തിരഞ്ഞെടുപ്പുകളിലും അലിതന്നെ വിജയിച്ചു . തിരഞ്ഞെടുപ്പുസമ്പ്രദായങ്ങളെ അട്ടിമറിച്ചാണ് അലി മ്യഗീയഭൂരിപക്ഷം നേടിയതെന്ന് രാജ്യത്തെ മനുഷ്യാവകാ ശ്രപ്രവർത്തകർ ആരോപിക്കുന്നു . രാജ്യത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുമുൻപത്തെ വർഷംപോലും തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് 90 ശതമാനം വോട്ട് ലഭിച്ചെന്ന് , തിരഞ്ഞെടുപ്പിലെ അഴിമതിക്ക് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നു . മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയും ഇന്റർനെറ്റ് സെൻസർഷിപ്പ് ഏർപ്പെടുത്തിയും രാജ്യത്തിനകത്തെ സംഭവങ്ങൾ പുറത്തെത്താതിരിക്കാൻ അലി ശ്രദ്ധിച്ചു . എങ്കിലും അലിയുടെ രണ്ടാംഭാര്യ ലൈലയുടെയും മരുമകൻ സഖർ അൽ മതാറിയുടെയും അഴിമതി കഥകൾ പുറത്തുവന്നു . സർക്കാരിന്റെ ബോയിങ് വിമാനത്തിൽ യൂറോപ്പിൽ ഷോപ്പിങ്ങിന് പോകുന്നുവെന്നായിരുന്നു ലൈലയ്ക്കെതിരേയുള്ള ആരോപണം , ഉരുക്കുമുഷ്ടിയുപയോഗിച്ച് നേരിടാൻ ശ്രമിച്ചെങ്കിലും പ്രക്ഷോഭം രൂക്ഷമായപ്പോൾ അലി സൗദി അറേബ്യയിലേക്ക് കടന്നു . തുടർന്ന് ഇസ്ലാമിക് കക്ഷിയായ അന്നഹ്ദയുടെ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിച്ചു . തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ സെക്യുലർ പാർട്ടിയായ നിദ ട്യൂൺസ് അധികാരത്തിലേറി . ബൈജി കെയ്ദ് ഐസ്സെബ്സി പ്രസിഡന്റായി .

■മുല്ലപ്പൂ വിപ്ലവം മറ്റിടങ്ങളില്‍ കൊണ്ടുവന്ന മാറ്റം.

★ ടുണീഷ്യൻ വിപ്ലവത്തെത്തുടർന്ന് അറബ് മേഖല ഒട്ടേറെ മാറ്റങ്ങൾക്ക് സാക്ഷ്യംവഹിച്ചു . സുഡാൻ പ്രസിഡന്റ് ഒമർ അൽ ബഷീർ ഇനിയൊരു തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു ( ഈ വാക്ക്  പാലിക്കാത്ത തും സുഡാനിലെ ഇപ്പോഴത്തെ പ്രക്ഷോഭത്തിന് കാരണമായി ) .

★  ഇറാഖ് പ്രധാനമന്ത്രി നൂറി അൽ മാലിക്കിയും ഇതേ നിലപാടെടുത്തു .

★ ജോർദാനിൽ അബ്ദുള്ളരാജാവിന് ഭരണ അസ്ഥിരതയുണ്ടായി .

★ കുവൈത്ത് പ്രധാനമന്ത്രി നാസർ മുഹമ്മദ് അൽ അഹ്മദ് അൽ സബയ്ക്ക് രാജി വെക്കേണ്ടിവന്നു . ഏതുസമയത്തും ജനകീയപ്രക്ഷോഭി ങ്ങൾ പൊട്ടിപ്പുറപ്പെട്ടേക്കാമെന്നും ഉരുക്കുമുഷ്ടികൊണ്ട് അത് പൂർണമായും തടയാനാകില്ലെന്നും ഭരണാധികാരികൾക്ക് തിരിച്ചറിവുണ്ടായി . -

★ ബഹ്റൈനിൽ ജയിലിലായ മനുഷ്യാവകാശപ്രവർത്തകരെ വിട്ടയയ്ക്കണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെട്ടു .

★ കുവൈത്തിൽ പൊതുജനസമ്മർദംമൂലം പാർലമെന്റ് പിരിച്ചുവിടേണ്ടിവന്നു .

★ യെമനിൽ പ്രസിഡന്റിന് അധി കാരമൊഴിയേണ്ടിവന്നു .

★ ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയിൽ 30 വർഷമായി ഭരണത്തിലിരിക്കുന്ന പ്രസിഡന്റ് ഹോസ്നി മുബാറക്കിന്റെ രാജി ആവശ്യപ്പെട്ട് പതിനായിരങ്ങൾ 18 ദിവസത്തോളം പ്രക്ഷോഭം നടത്തി .

★  സർക്കാർ വിരുദ്ധ പ്രക്ഷോഭം വടക്കൻ ആഫ്രിക്കയിലും മധ്യപൂർവേഷ്യയിലും പടർന്നു . ജനാധിപത്യത്തിനു വേണ്ടിയുള്ള ആ പ്രക്ഷോഭങ്ങളിൽ ടുണിഷ്യയ്ക്കുപുറമേ ലിബിയ , ഈജിപ്ത് , യെമൻ എന്നിവിടങ്ങളിലെ ഭരണകൂടങ്ങൾ താഴെ വീണു .

★ ജനാധിപത്യഭരണക്രമം സ്ഥാപിക്കാനുള്ള പ്രക്ഷോഭങ്ങളായിരുന്നെങ്കിലും സിറിയ , ഇറാഖ് , ലിബിയ , യെമൻ എന്നിവിടങ്ങളിൽ പ്രക്ഷോഭം ആയുധങ്ങളേന്തിയ പോരാട്ടത്തിന് സാക്ഷ്യംവഹിച്ചു .

■  അൾജീരിയ , മൗറിറ്റാന എന്നിവിടങ്ങളിലും പ്രക്ഷോ ഭങ്ങളുയർന്നു . മൊബൈലിലും ക്യാ മറയിലും പകർത്തിയ ടുണീഷ്യൻ , ' പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചതാണ് മറ്റ് രാജ്യങ്ങളിലെ സമരങ്ങൾക്കും ഊർജമേകിയത് . വ്യവസ്ഥാപിത മാധ്യമങ്ങൾ പരാജയപ്പെട്ടിടത്ത് സമൂഹമാധ്യമങ്ങൾ വിജയിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത് .

■ അറബ് മേഖലയിൽ ജനാധിപത്യ ത്തിന്റെ വസന്തം വരുമെന്ന് കരുതി . യവർക്ക് പക്ഷേ തെറ്റി . പേരിനെങ്കി ലും ജനാധിപത്യം സ്ഥാപിക്കപ്പെട്ടത് ടുണീഷ്യയിൽ മാത്രമാണ് . അവിടെപ്പോലും ഐ.എസ് . ഭീകരാക്രമണങ്ങളാൽ ഉലയുന്ന ഭരണകൂടവും തകർന്ന് ടൂറിസവും കരകയറാത്ത സാമ്പത്തികരംഗവും പ്രശ്നങ്ങളായി ഇപ്പോഴും നിലനിൽക്കുന്നു .

ഈജിപ്ത്

ഈജിപ്തിലെ സ്ഥിതിയും മുൻപത്തേക്കാൾ മെച്ചമല്ല . കയ്റോവിലെ താഹിർ സ്ക്വയറിലെ പ്രക്ഷോഭ ത്തിന്റെ ഫലമായി സ്വേച്ഛാധിപത്യം പുലർത്തിയിരുന്ന പ്രഡിഡന്റ് ഹുസ്നി മുബാറക് സ്ഥാനഭ്രഷ്ടനായെങ്കിലും രാജ്യം ഇപ്പോൾ മറ്റൊരു ഏകാധിപതിയുടെ ഭരണത്തിലാണ് . മുബാറക്കിനെ പുറത്താക്കിയതിന് പിന്നാലെ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുർസിയെ 2013 - ൽ സൈന്യം സ്ഥാനഭ്രഷ്ടനാക്കി . മുസ്ലിം ബ്രദർഹുഡിന്റെ നേതാവ് അബ്ദുൽ ഫത്താ അൽസിസി അധികാരത്തിലേറി . ഇതോടെ മനുഷ്യാവകാശ ധ്വംസനം പൂർവാധികം ശക്തിയായതായി ഹ്യൂമൺ റൈറ്റ്സ് വാച്ച് പറയുന്നു . രാഷ്ട്രീയ എതിരാളികളെ നാടു കടത്തുന്നതും വിചാരണയില്ലാത്ത കൊലപാതകങ്ങളും രാജ്യത്ത് വർധിച്ചതായാണ് സംഘടന ആരോപിക്കുന്നത് . മനുഷ്യാവകാശ പ്രവർത്തകർ യാത്രാവിലക്ക് നേരിടുന്നു അവരുടെ സ്വത്ത് മരവിപ്പിക്കുന്ന നടപടിയുമുണ്ട് . കൂടാതെ ഈജിപ്തത് കടുത്ത സാമ്പത്തികപ്രതിസന്ധിയി നേരിടുകയാണ് . ഇന്ധനവില 78 ശതമാനത്തോളം വർധിപ്പിച്ചു . വൈദ്യുതിക്കും ഭക്ഷ്യവസ്തുക്കൾക്കുമുള്ള സബ്സിഡികൾ കുറയ്ക്കുകയും ചെയ്തു . പ്രതിസന്ധി തരണംചെയ്യാൻ കാലത്ത് അഞ്ച് മണിക്ക് എഴുന്നേറ്റ് കഠിനാധ്വാനം ചെയ്യാനാണ് പരിഹാരമായി പ്രസിഡന്‍റ് അബ്ദുൽ ഫത്താ അൽസിസി ഉപദേശം .

അബ്ദുൽ ഫത്താ അൽസിസി

 1954 - ൽ കെയ്റോയിൽ ജനിച്ചു . സൈന്യത്തിന്റെ സെക്കൻഡറി സ്ക്കൂളിൽ വിദ്യാഭ്യാസത്തിനുശേഷം ഈജിപ്ഷ്യൻ മിലിട്ടറി അക്കാദമിയിൽ പഠനം പൂർത്തിയാക്കി . സൗദിയിൽ ഈജിപ്ഷ്യൻ ആർമിയുടെ മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . പാറ്റൺ ടാങ്കിനെതിരായ യുദ്ധതന്ത്രങ്ങളിലും മാർട്ടാർ സാങ്കേതികവിദ്യയിലും വിദഗ്ധൻ . രാജ്യത്തെ സായുധസൈന്യത്തെ നിയന്ത്രിക്കുന്ന പരമാധികാര കൗൺസിലിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു സിസി . 2012 - ൽ അന്നത്തെ പ്രസിഡന്റ് മുഹമ്മദ് മുർസി ഈജിപ്തിന്റെ സൈനിക മേധാവിയായി അൽ സിസിയ അവരോധിച്ചു . ഒപ്പം പ്രതിരോധമന്ത്രിയുടെ പദവിയും നൽകി . 2013 - ൽ ഉപപ്രധാനമന്ത്രി പദത്തിലുമെത്തി . ഇക്കാലയളവിൽ മു ഹമ്മദ് മുർസിക്കെതിരായ പ്രതിപക്ഷ പ്രതിഷേധവും തുടർന്നുള്ള സംഘർഷവും സിസി ഉപയോഗപ്പെടുത്തി . സംഘർഷം രമ്യമായി പരിഹരിക്കാൻ പ്രസിഡന്റിന് അന്ത്യശാസനം നൽകിയ അൽ സിസി ഇക്കാര്യത്തിൽ മുർസി പരാജയപ്പെട്ടുവെന്നാരോപിച്ച് സൈന്യ ത്തിന്റെ സഹായത്തോടെ മുർസിയെ പുറത്താക്കി അഡ്മി മൻസൂറിനെ തൽസ്ഥാനത്ത് അവരോധിച്ചു . 2014 - ൽ സൈന്യത്തിൽ നിന്ന് - വിരമിച്ചശേഷം അതേവർഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു . നാലു വർഷത്തിനുശേഷം 2018 - ൽ നടന്ന തിരഞ്ഞെടുപ്പിലും സിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു . .

യെമന്‍

യെമനിൽ തൊഴിലില്ലായ്മ പരിഹരിക്കണമെന്നും സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തണമെന്നും അഴിമതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം തുടങ്ങിയത് . പ്രചോദനം ടുണീഷ്യൻ പോരാട്ടമായിരുന്നു . ഇത് പിന്നീട് ചിലയിടത്തെങ്കിലും ഷിയ വിഭാഗവും സലഫി വിഭാഗവും തമ്മിലുള്ള പോരാട്ടമായി മാറി . രാജ്യത്ത് വ്യാപകമായി സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടു . ഒടുവിൽ അമേരിക്കയുടെ പിന്തുണയോടെ സൗദി അറേബ്യയുണ്ടാക്കിയ അധികാരകൈമാറ്റ കരാറിനെത്തുടർ - ന് 30വർഷമായി അധികാരത്തിലിരുന്ന അലി അബ്ദുല്ല സലെ സ്ഥാനമൊഴിഞ്ഞു . പകരം അബ്ദ് റബ്ബു മൻസൂർ - ഹാദി ചുമതലയേറ്റു . ഇതുകൊണ്ടും രാജ്യം രക്ഷപ്പെട്ടില്ല . ഭക്ഷ്യക്ഷാമവും ആഭ്യന്തര കുഴപ്പങ്ങളും പിന്നീടും  യെമനെ വേട്ടയാടി . ഇറാന്റെ പിന്തുണയോടെ ഹൂദികൾ നടത്തുന്ന പോരാട്ടത്തെ യു.എ.ഇ, കുവൈത്ത് ബഹറൈൻ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെ മന്‍സൂര്‍ ഹാദി ചെറുക്കുകയാണ് . ആഭ്യന്തരയുദ്ധം രാജ്യത്തെ കടുത്ത പട്ടിണിയിലേക്ക് നയിച്ചു . 2017 - ൽ മാത്രം 50000 കുട്ടികൾ -പട്ടിണികൊണ്ട് മരിച്ചു . മോശമായ ജീവിതസാഹചര്യങ്ങളാൽ പിന്നീട് പൊട്ടിപ്പുറപ്പെട്ട കോളറ 10 ലക്ഷം പേരെ രോഗാതുരരാക്കി .

■ലിബിയ

അറബ് വസന്തത്തെ തുടർന്നുണ്ടായ പ്രക്ഷോഭം ഏറ്റവുമധികം ദുരിതത്തിലാക്കിയ രാജ്യം ലിബിയയാണ് . ലിബിയൻ നാഷണൽ ആർമിയും ഐ.എസുമായുള്ള പോരാട്ടം , യു.എൻ ഇടപെടൽ ; ഏഴുവർഷത്തിനിപ്പുറവും രാജ്യത്ത് സമാധാനം പുനസ്ഥാപിക്കപ്പെട്ടിട്ടില്ല . ലക്ഷങ്ങൾ യൂറോപ്പിലേക്ക് പലായനം ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോഴവിടെയുള്ളത് .

ലിബിയയിൽ ഏകാധിപതിയായ മൂഹമ്മദ് ഗദ്ദാഫി ക്കെതിരായാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് . കലാപത്തിൽ ഗദ്ദാഫി വധിക്കപ്പെട്ടു . പിന്നീട് പ്രക്ഷോഭകർ പരസ്പരം പോരടിക്കുന്ന കാഴ്ചയാണ് കണ്ടത് . ഐ.എസ് , രാജ്യത്തെ ആഭ്യന്തര സംഘർഷത്തിൽ നിർണായക സ്വാധീന ശക്തിയായി . ഗദ്ദാഫിക്കുശേഷം ഭരണം നിയന്ത്രിച്ച് നാഷണൽ ട്രാൻസിഷ്യണൽ കൗൺസിൽ തിര ഞെഞ്ഞെടുപ്പിലൂടെ അധികാരത്തിൽവന്ന ജനറൽ നാഷണൽ കൗൺസിലിന് അധികാരം കൈമാറി . അഹ്മദ് മെയ്തതെഗ് പ്രധാനമന്ത്രിയായി . എന്നാൽ ലിബിയൻ നാഷണൽ ആർമി ജനറൽ ഖലീഫ ഹഫ്താറിന്റെ നേതൃത്വത്തിൽ ഒരേസമയം ഇസ്ലാമിക ഭീകരർക്കെതിരെയും പ്രധാന മന്ത്രിക്കെതിരെയും തിരിഞ്ഞു . പാർലമെന്റ് മന്ദിരം പിടിക്കാൻ ശ്രമം നടത്തി . തുടർന്ന് സുപ്രീംകോടതി പരാമർശത്തെത്തുടർന്ന് പ്രധാനമന്ത്രി രാജിവെച്ചു . സൈന്യവും ഐ.എസും തമ്മിൽ പോരാട്ടം രൂക്ഷമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത് . സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭ ഇടക്കാല ഭരണസംവിധാനമായി നാഷണൽ അക്കോർഡിനെ ചുമതലയേൽപ്പി ച്ചെങ്കിലും ഹഫ്താറിന്റെ നേതൃത്വത്തിലുള്ള ലിബിയൻ നാഷണൽ ആർമി ഇത് അംഗീകരിച്ചിട്ടില്ല . ലിബിയയിലെ പോരാട്ടം ലോകം കണ്ട ഏറ്റവും ദുരന്തപൂർണമായ മനുഷ്യക്കടത്തിനും പലായനത്തിലും സാക്ഷ്യം വഹിച്ചു . ഏതാണ്ട് 10ലക്ഷം ലിബിയക്കാരാണ് വിവിധ രാജ്യങ്ങളി ലേക്ക് അഭയംതേടി പോയത് . കടൽ കടന്ന് യൂറോപ്പിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ച് ഒട്ടേറെപേർ മുങ്ങിമരിക്കുന്നതിന് ലോകം സാക്ഷിയായി . ഗദ്ദാഫിയെ പുറത്താക്കി ആറുവർഷം പിന്നിട്ടെങ്കിലും ലിബിയയുടെ കണ്ണീർ ഇതുവരെ തോർന്നിട്ടില്ല . -

★ മുഅമ്മർ ഗദ്ദാഫി

അതേസമയം, ലിബിയയിൽ, സ്വേച്ഛാധിപത്യ സ്വേച്ഛാധിപതി കേണൽ മുഅമ്മർ ഗദ്ദാഫിയെ 2011 ഒക്ടോബറിൽ അക്രമാസക്തമായ ഒരു ആഭ്യന്തര യുദ്ധത്തിൽ അട്ടിമറിച്ചു. അദ്ദേഹത്തെ പീഡിപ്പിക്കുകയും (അക്ഷരാർത്ഥത്തിൽ തെരുവുകളിലൂടെ വലിച്ചിഴയ്ക്കുകയും) പ്രതിപക്ഷ പോരാളികൾ വധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾ ഓൺലൈനിൽ കണ്ടു.

എന്നിരുന്നാലും, ഗദ്ദാഫിയുടെ പതനത്തിനുശേഷം, ലിബിയ ആഭ്യന്തരയുദ്ധത്തിൽ തുടരുകയാണ്, രണ്ട് എതിർ സർക്കാരുകൾ രാജ്യത്തിന്റെ പ്രത്യേക പ്രദേശങ്ങളെ ഫലപ്രദമായി ഭരിക്കുന്നു. രാഷ്‌ട്രീയ പ്രക്ഷോഭത്തിന്റെ വർഷങ്ങളിൽ ലിബിയയിലെ സിവിലിയൻ ജനത ഗണ്യമായി ദുരിതമനുഭവിക്കുന്നു, തെരുവുകളിൽ അക്രമവും ഭക്ഷണം, വിഭവങ്ങൾ, ആരോഗ്യ സേവനങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനവും വളരെ പരിമിതമാണ്.

ലോകമെമ്പാടുമുള്ള അഭയാർഥി പ്രതിസന്ധിക്ക് ഇത് കാരണമായിട്ടുണ്ട്, ആയിരക്കണക്കിന് പേർ ലിബിയയിൽ നിന്ന് പലായനം ചെയ്തിട്ടുണ്ട്, മിക്കപ്പോഴും മെഡിറ്ററേനിയൻ കടലിനു കുറുകെ ബോട്ടിൽ, യൂറോപ്പിൽ പുതിയ അവസരങ്ങൾ പ്രതീക്ഷിച്ച്.

■ സിറിയ

സിറിയയിൽ സമാധാന പരമായ പ്രക്ഷോഭം ഒരാളുടെ മരണത്തെത്തുടർന്നി അക്രമാസക്തമായി . ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു . ( 2014 വരെ നടന്ന ആഭ്യന്തരയുദ്ധത്തിൽ 470000 പേർ മരിച്ചെന്നാണ് സിറിയൻ സെന്റർ ഫോർ പോളിസി റിസർച്ച് - പുറത്തുവിട്ട കണക്ക് ( UN റിപ്പോർട്ടിൽ ഇതിന്റെ പകുതിപേർ മരിച്ചതായാണ് പറയുന്നത് രാജ്യത്തു നിന്ന് പുറത്തേക്ക് കൂട്ടപ്പലായനവും നടന്നു . ആഭ്യന്തര സംഘർഷം മുതലെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് രാജ്യത്ത് ആധിപത്യമുറപ്പിക്കുന്നതും ലോകം കണ്ടു .

സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിനെ പുറത്താക്കാനുള്ള പോരാട്ടത്തിന് 2011 ജനുവരി 26 - ന് ദാരാ പട്ടണത്തിൽ തുടക്കം കുറിച്ചു . അഭിപ്രായ - മാധ്യമ സ്വാതന്ത്യം , രാഷ്ട്രീയസ്വാതന്ത്ര്യം തുടങ്ങിയവയായി രുന്നു പ്രധാന മുദ്രാവാക്യങ്ങൾ , ചെറിയ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചെങ്കിലും സമരക്കാർ വഴങ്ങിയില്ല . ടാങ്കുകൾ ഉപയോഗിച്ച് തെരുവിലെ സമരത്തെ നേരിടാനും ഭക്ഷണവും വെള്ളവും നിഷേധിക്കാനും സർക്കാർ നടപടിയെടുത്തു . ഇതിനിടെ വംശീയമായ ചേരിതിരിവ് സമരം സങ്കീർണമാക്കി . സമരത്തിന്റെ മറവിൽ ഐ.എസ് .സിറിയൻ നഗരങ്ങളിൽ ആധിപത്യമുറപ്പിക്കാൻ തുടങ്ങി .  എന്നാൽ , ഇക്കാര്യത്തിൽ പാശ്ചാത്യരാജ്യങ്ങളും റഷ്യയും രണ്ട് ചേരിയിലായി . പ്രസിഡന്റിനൊപ്പമായിരുന്നു റഷ്യ . - ' 2018 ആയപ്പോഴേക്കും ഐ.എസ് . സിറിയൻ നഗരങ്ങളിൽ - നിന്ന് പിൻവാങ്ങി . എന്നാൽ , സിറിയൻ ആഭ്യന്തരയുദ്ധം - മൂന്നരലക്ഷം പേരുടെ മരണത്തിനും 44 ലക്ഷംപേരുടെ പലായനത്തിനും കാരണമായി . 2015 സെപ്റ്റംബർ അഞ്ചി - ന് മെഡിറ്ററേനിയൻ കടലിൽ മുങ്ങിപ്പോയ ഐലാൻ കുർദി എന്ന ബാലൻ സിറിയൻ പലായനത്തിന്റെ ദുരിതദൃശ്യങ്ങളിലൊന്നാണ് . പ്രക്ഷോഭത്തിൽനിന്ന് ആഭ്യന്തരയുദ്ധത്തിലേക്ക് മാറിയ സിറിയയിൽ ഇന്നും സമാധാനം പുലർന്നിട്ടില്ല . പ്രസിഡന്റ് ബാഷർ അൽ അസദ് ഭരണത്തിൽ തുടരുകയും ചെയ്യുന്നു . - അറബ് പോരാട്ടങ്ങളെത്തുടർന്ന് നാല് രാജ്യങ്ങളിലാണ് ദീർഘകാലം ഭരണം കൈയാളിയായ ഭരണാധിപന്മാർക്ക് സ്ഥാനമൊഴിയേണ്ടിവന്നത് .

ബഷർ അൽ അസദ്

സമാനമായി, അറബ് വസന്തത്തിനുശേഷം സിറിയയിൽ ആരംഭിച്ച ആഭ്യന്തരയുദ്ധം വർഷങ്ങളോളം നീണ്ടുനിന്നു, തുർക്കി, ഗ്രീസ്, പടിഞ്ഞാറൻ യൂറോപ്പ് എന്നിവിടങ്ങളിൽ അഭയം തേടി പലരും രാജ്യം വിടാൻ നിർബന്ധിതരായി.വടക്കുകിഴക്കൻ സിറിയയിൽ ഇസ്ലാമിക നിയമപ്രകാരം ഭരിക്കപ്പെടുന്ന ഒരു രാജ്യമായ കാലിഫേറ്റ് ഒരു കാലമായി ഐസിസ് തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചിരുന്നു.

Isis തീവ്രവാദ സംഘം ആയിരക്കണക്കിന് ആളുകളെ വധിച്ചു, മറ്റു പലരും തങ്ങളുടെ ജീവനെ ഭയന്ന് പ്രദേശത്ത് നിന്ന് പലായനം ചെയ്തു.

സിറിയയിൽ ഐസിസ് വലിയ തോതിൽ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും ദീർഘകാല ഏകാധിപതി ബഷർ അൽ അസദിന്റെഅടിച്ചമർത്തൽ ഭരണകൂടം രാജ്യത്ത് അധികാരത്തിൽ തുടരുന്നു.

★ ഷിയ - സുന്നി സംഘർഷം

റഷ്യയുടെ 2500 ഓളം സൈനികർ , ഹിസ്ബുള്ള പോരാളികൾ , ഇറാൻ സൈനികർ , ഹൂതി പോരാളികൾ എന്നിങ്ങനെ വിപുലമായ ഒരുസംഘം സിറിയയിൽ അസദിന് അനുകൂലമായി യുദ്ധമുഖത്തുണ്ട് . പശ്ചിമേഷ്യയിൽ ഇറാന്റെ നേ തൃത്വത്തിൽ രൂപംകൊണ്ട ' ഷിയാസഖ്യം ' അസദിന് ശക്തമായ
പിന്തുണ നൽകുന്നു.  വിമത  സൈന്യത്തെയും പോരാളികളെയും ഈജിപ്ത് - സൗദി അറേബ്യ - തുർക്കി തുടങ്ങിയ സുന്നി രാജ്യങ്ങൾ പിന്തുണയ്ക്കുന്നു . ചുരുക്കത്തിൽ സിറിയൻ സംഘർഷം പശ്ചിമഷ്യയെ മൊത്തം ഗ്രസിക്കുന്ന സുന്നി ഷിയാ സംഘർഷത്തിലേക്കും ചേരിതിരിവിലക്കും വളരുകയാണ് . - അസദിന്റെ സൈനികരിൽ ഭൂരിഭാഗവും അലവി ഷിയാ വിഭാഗക്കാ രാണ് . മൊത്തം ജനസംഖ്യയിൽ 11 ശതമാനം വരുന്ന അലവി ഷിയാക്കൾ , 2 ശതമാനം വരുന്ന മെർഷദിസ് ഷിയാക്കൾ , 10 ശതമാനം - വരുന്ന ക്രിസ്ത്യാനികൾ , 3 ശതമാനം വരുന്ന ഡ്രൂസുകൾ എന്നിവർ സർക്കാരിന് ശക്തമായ പിന്തുണ് - നൽകുന്നു . ജനസംഖ്യയിൽ 74 - ശതമാനം വരുന്ന സുന്നികൾ സർക്കാർ വിരുദ്ധരാണെങ്കിലും ഒറ്റ ക്കെട്ടായി സംഘർഷത്തിലിടപെടുന്നില്ല . ഇവരിൽ ബഹുഭൂരിപക്ഷവും സമാധാനകാംക്ഷികളുമാണ് . സലഫികളുടെ അൽ - നുസ്റ ഫ്രണ്ട് , ഇസ്ലാമിക് സ്റ്റേറ്റ് , ഫ്രീസിറിയ ആർമി എന്നിവയാണ് സുന്നികളുടെ പോരാട്ട സംഘങ്ങൾ , - - അതീവ സങ്കീർണമായ സിറിയൻ സംഘർഷമേഖലയിൽ വൻശക്തി താത്പര്യങ്ങൾക്കൊപ്പം ഷിയാ - സുന്നി സംഘർഷം , ഇസ്രയേലി - ന്റെ ഇടപെടലുകൾ എന്നിവ കാര്യങ്ങൾ കൂടുതൽ കലുഷിതമാക്കിയിരിക്കുന്നു .

■ മൊറോക്കോ.

ഈ വർഷം ആദ്യം വ്യാപകമായ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നിട്ടും മൊറോക്കോയെ ഭരണഘടനയിൽ നിന്ന് പാർലമെന്ററി രാജവാഴ്ചയിലേക്ക് മാറ്റുന്നതിൽ മൊറോക്കോയുടെ പ്രതിപക്ഷ പ്രസ്ഥാനം പരാജയപ്പെട്ടു. കഴിഞ്ഞ ജൂലൈയിൽ മുഹമ്മദ് ആറാമൻ രാജാവ് ഭരണഘടനാ പരിഷ്കാരങ്ങൾ അവതരിപ്പിച്ചു. പാർലമെന്റിൽ ഏറ്റവും കൂടുതൽ സീറ്റുകളുള്ള രാഷ്ട്രീയ പാർട്ടിയിൽ നിന്ന് പ്രധാനമന്ത്രിയെ നിയമിക്കുകയും പാർലമെന്റ് പിരിച്ചുവിടാനും നിയമനങ്ങൾ നടത്താനുമുള്ള കഴിവ് ഉൾപ്പെടെ പ്രധാനമന്ത്രിക്ക് പുതിയ അധികാരങ്ങൾ നൽകുകയും ചെയ്തു.കഴിഞ്ഞ മാസം മൊറോക്കോ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. ടുണീഷ്യയെപ്പോലെ ഇസ്ലാമിക പാർട്ടിയായ ജസ്റ്റിസ് ആൻഡ് ഡവലപ്മെന്റ് പാർട്ടി (പിജെഡി) വ്യക്തമായ വിജയിയായിരുന്നു. 395 സീറ്റുകളിൽ 107 എണ്ണം നേടിയെടുക്കുന്നതിൽ പിജെഡി വിജയിച്ചു. തൽഫലമായി പിജെഡി ദേശീയവാദിയായ ഇസ്തിക്ലാൽ പാർട്ടിയുമായി സഖ്യമുണ്ടാക്കും. അർത്ഥവത്തായ ജനാധിപത്യ മാറ്റത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ഇത് പാർലമെന്റിനെ പ്രേരിപ്പിക്കുമെന്ന് വിശ്വസിക്കുന്നതിനാൽ പ്രതിപക്ഷ പ്രസ്ഥാനത്തിലെ പലരും നിരാശരായി തുടരുന്നു. ചില പ്രതിഷേധങ്ങൾ അടുത്ത വർഷവും തുടരാമെങ്കിലും, രാജവാഴ്ച ഇപ്പോഴും വ്യാപകമായി പ്രചാരത്തിലുണ്ട്.

ബഹ്റൈൻ മുതൽ ജോർ ദാൻ വരെയുള്ളയിടങ്ങളിലെ രാജഭരണം ശരിക്കും ഭയപ്പെട്ടു . കടുത്ത നിയമങ്ങളിൽ ഒട്ടേറെ ഇളവുകൾ വരുത്താനും ജനപ്രിയ നയങ്ങൾ കൊണ്ടുവരാനും അവർ തയ്യാറായി എന്നത് അറബ് വസന്തത്തെത്തുടർ ന്നുണ്ടായ ഗുണപരമായ മാറ്റമാണ് .

■ സൗദി
കൂടാതെ ഭീകരവാദസംഘടനകളെ പരോക്ഷമായി സഹായിക്കുന്നുവെന്ന ആരോപണം നേരിടുന്ന സൗദിക്ക് ഇത്തരം പ്രസ്ഥാനങ്ങൾ തങ്ങളുടെ മണ്ണിലും ഭീഷണിയാകുമോ എന്ന തിരിച്ചറിവുണ്ടാക്കിയിട്ടുണ്ട് .
മേഖലയിൽ ഭീകർക്കെതിരായുള്ള പോ രാട്ടത്തിന് പരിശീലനം നൽകുന്ന അമേരിക്കയുടെ പരിശീലന ക്യാമ്പു കൾ സൗദിയിൽ നടത്താൻ അനുമതി നൽകിയത് അതിന്റെ സൂചനയാണ് .
ടുണീഷ്യൻ പ്രക്ഷോഭത്തിന് പിന്നാലെ ( ജനങ്ങൾക്ക് 127 ബില്യൺ ഡോളറി ( 8.72 ലക്ഷം കോടി രൂപ ) ന്റെ ആനുകൂല്യം പ്രഖ്യാപിച്ച സൗദി സ്ത്രീകൾക്കുള്ള നിയന്ത്രണങ്ങളിൽ ചിലത് ഒഴിവാക്കുകയും ചെയ്ത - ദുർബലമായ ഭരണകൂടങ്ങൾക്ക് ഭീകരവാദം ഭീഷണിയാകുന്ന കാഴ്ചയും അറബ് വസന്തത്തിനുശേഷം കാ - ണുന്നുണ്ടെന്ന് പറയാതെ വയ്യ . മെച്ചപ്പെട്ട ജീവിതവും തൊഴിലും അതിനപ്പുറം സമാധാന ജീവിതവും പ്രതി വിപ്ലവം നടന്ന രാജ്യങ്ങളിലെ ജനങ്ങൾക്ക് ഇപ്പോഴും വിദൂരസ്വപ്നം തന്നെയാണ് .

■ സുഡാന്‍

ആഭ്യന്തരസംഘർഷം കലാപകലുഷിതമാക്കിയ മണ്ണിൽ , മനുഷ്യർ എന്ന പ്രാഥമിക പരിഗണനപോലും കിട്ടാത്ത സുഡാനികൾ കടന്നുപോകുന്ന കൊടിയ ദുരിതങ്ങളിൽ ഏറ്റവും ചെറുതായിരിക്കുമിത് . അസ്വാതന്ത്യവും പണപ്പെരുപ്പവും ദാരിദ്ര്യവും യുദ്ധവും എല്ലാം ഈ ആഫിക്കൻ രാജ്യത്തെ നരകസമാനമാക്കി . പണപ്പെരുപ്പം നിയന്ത്രിക്കാൻ ഉമർ അൽ ബഷീറിന്റെ ഭരണകൂടം നടപ്പാക്കിയ മണ്ടൻ പരിഷ്ക്കരണങ്ങളുടെ ഭാഗമായിരുന്നു ഖുബൂസിന്റെ വില കൂട്ടിയ നടപടി . ഇതാണ് മൂന്നുപതിറ്റാണ്ടുനീണ്ട് അടിമച്ചങ്ങല പൊട്ടിച്ചെറിയാൻ സുഡാനിലെ പ്രതിഷേധഗ്രൂപ്പുകളെ പ്രേരിപ്പിച്ചത് . ' അറബ് വസന്തം ' പോലെ സുഡാനിലെ ഖുബൂസ് വിപ്ലവം തുറന്നിട്ടത് സ്വാതന്ത്യത്തിലേക്കുള്ള വാതിലാണ് .

■കൊല്ലപ്പെട്ട സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി 2018 ലെ ഒരു പ്രസംഗത്തിൽ പറഞ്ഞ വാക്കുകള്‍
“The debate about the relationship between Islam and democracy conclusively ended with the coming of the Arab Spring,”

■ നിഗമനം..

അറബ് വസന്തം നടന്ന പല രാജ്യങ്ങളിലും ഇന്നും സമാധനപരമായ അവസ്ഥ കൈയ്യെത്താ ദൂരത്താണ് ഇതിന് മുഖ്യകാരണം   സ്വാതന്ത്രത്തിനായുള്ള ജനങ്ങളുടെ ആഗ്രഹം മതത്തിനായും വംശീയതക്കായുള്ള സ്ഥാനമുറപ്പിക്കാനും പലരും ശ്രമിച്ചു.. ഇത് കൂടുതല്‍ അപകടത്തിലേക്ക് രാജ്യത്ത് തള്ളിവിട്ടു.. നിലവില്‍ ഇന്നും പല രാജ്യങ്ങളും കരകയറാന്‍ ആവാതെ സാമ്പത്തിക പ്രതിസന്ധി കൊണ്ടും  തൊഴിലില്ലായ്മ കൊണ്ടും വലയുന്നു മറ്റൊരു ഭാഗത്ത് വലിയൊരു 
അഭയാര്‍ത്ഥി കടന്നുകയറ്റു പ്രശ്നം കൊണ്ട് മറ്റു രാജ്യങ്ങളും സമ്മര്‍ദ്ദത്തിലാവുന്നു..

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
✍️®️മഹേഷ് ഭാവന✍️

(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍  ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)

എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍

https://maheshbhavana.blogspot.com/

https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
റഫറന്‍സ് , source

★ തൊഴില്‍വാര്‍ത്ത ഹരിശ്രീ ലക്കം ജൂലൈ 27/ 2019 page - 8

★ mathrubhumi Gk current affairs
May 2018 page 19 , 35

★ wiki

★ https://youtu.be/veMFCFyOwFI

★ https://www.vox.com/2016/1/27/10845114/arab-spring-failure

★ https://www.history.com/.amp/topics/middle-east/arab-spring

★ https://www.bbc.com/news/world-middle-east-30003865

★ https://www.google.co.in/amp/s/amp.theguardian.com/commentisfree/2016/jan/15/arab-spring-badly-wrong-five-years-on-people-power?espv=1

★ https://thearabweekly.com/who-are-winners-and-losers-arab-spring

★ https://foreignpolicyblogs.com/2011/12/06/arab-spring-winners-and-losers-in-2011/amp/

★ https://www.businessinsider.com/arab-spring-counting-costs-and-oil-profits-in-mena-2011-10

★ https://www.econmatters.com/2011/10/arab-spring-counting-costs-and-oil.html?m=1

★ https://www.trinitydc.edu/magazine-2012/the-arab-spring-the-uprising-and-its-significance/

★ https://youtu.be/Fgcd5ZcxDys

★ https://www.nationalgeographic.com/culture/topics/reference/arab-spring-cause/

★ https://www.britannica.com/event/Arab-Spring

★ http://www.huffingtonpost.com/uriel-abulof/what-is-the-arab-third-es_b_832628.html

★ http://www.payvand.com/news/11/feb/1080.html

★ https://www.arabnews.com/node/1229066/columns

★ https://www.quora.com/Was-the-Arab-Spring-a-failure

★ http://www.tropicpost.com/middle-east-in-revolt/

★ http://malayalamvaarika.com/2012/april/27/COLUMN2.pdf

★ https://www.manoramanews.com/news/world/2019/04/19/sudan-life-update.html

★★★★★★★★★★★★★★★

Saturday, October 26, 2019

മലേഗാവ് ബോംബാക്രമണം

■മുംബൈയിൽ നിന്ന് 290 കിലോമീറ്റർ വടക്കുകിഴക്കായി ഇന്ത്യൻ സംസ്ഥാനമായമഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവ് എന്ന പട്ടണത്തിലാണ് 2006 സെപ്റ്റംബർ 8 ന് നടന്ന ബോംബ് സ്ഫോടന പരമ്പര.

■ബോംബാക്രമണത്തെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ആദ്യം
സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)നെ കുറ്റപ്പെടുത്തിയിരുന്നുവെങ്കിലും 2013 ൽ സമർപ്പിച്ച കുറ്റപത്രം ഹിന്ദു തീവ്രവാദ ഗ്രൂപ്പായ അഭിനവ് ഭാരത്തിനെകുറ്റപ്പെടുത്തി.

■  2016 ഏപ്രിൽ 25 ന്, പ്രാഥമിക എടിഎസ് ചാർജുകൾ കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തി, മുമ്പ് അറസ്റ്റിലായ ഒമ്പത് മുസ്ലീങ്ങളെ വിട്ടയച്ചു.

■ ഉച്ചകഴിഞ്ഞ് 1.50 ഓടെയാണ് ഷാബ്-ഇ-ബരാത്ത് ദിനത്തിൽ ആളുകൾ പ്രാർത്ഥനയ്‌ക്കും പ്രത്യേക പ്രാർത്ഥനകൾക്കുമായി ഒത്തുകൂടിയത്.  രണ്ട് സ്ഫോടനങ്ങളും Bada Kabristan ലും Mushaira Chowk
ലും ഒരു കിലോമീറ്റർ അകലെയാണ് സംഭവിച്ചത്.  ആളുകൾ കബ്രിസ്റ്റാനിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ ഇത് ഒരു തടസ്സമായി.  കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ പലരും കുട്ടികളാണ്.

■ സ്‌ഫോടനത്തെത്തുടർന്ന് ജനക്കൂട്ടത്തിൽ പലരും ലോക്കൽ പോലീസിന് നേരെ ആക്രോശിച്ചു.  ആസാദ് നഗർ സ്റ്റേഷനിൽ ജനക്കൂട്ടം കല്ലെറിഞ്ഞു, പോലീസ് വായുവിൽ വെടിയുതിർത്തു.  ഏറ്റുമുട്ടലിൽ ഏഴ് പോലീസുകാർക്ക് പരിക്കേറ്റു.

■ സ്‌ഫോടനത്തിൽ പരിക്കേറ്റവരെ മാലെഗാവിലെ വാഡിയ ആശുപത്രിയിലേക്കും 55 കിലോമീറ്റർ അകലെയുള്ള ധുലിയ സിവിൽ ആശുപത്രിയിലേക്കും കൊണ്ടുപോയി.

■സ്‌ഫോടനത്തിന് ഇരയായവരിൽ ഭൂരിഭാഗവും മുസ്ലിം തീർത്ഥാടകരാണ്

■മലേഗാവിലെ അഞ്ച് ലക്ഷം നിവാസികളിൽ 70 ശതമാനമെങ്കിലും മുസ്ലിംകളാണ്.

പട്ടണത്തിൽ കർഫ്യൂ ഏർപ്പെടുത്തുകയും അസ്വസ്ഥതകൾ തടയാൻ സെൻസിറ്റീവ് പ്രദേശങ്ങളിൽ സംസ്ഥാന അർദ്ധസൈനികരെ വിന്യസിക്കുകയും ചെയ്തു.

■മരിച്ചവരുടെ ബന്ധുക്കൾക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസറാവു ദേശ്മുഖ് വാഗ്ദാനം ചെയ്തു.

■ പ്രധാന പ്രതികരണങ്ങള്‍

★ സ്‌ഫോടനത്തെ അപലപിച്ച അന്നത്തെ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് ശാന്തനാകാൻ അഭ്യർത്ഥിച്ചു.

★ സംഭവം വിവിധ വിഭാഗങ്ങളെ ഭിന്നിപ്പിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തതെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീൽ പറഞ്ഞു.

★ ശാന്തത പാലിക്കാൻ അന്നത്തെ കോൺഗ്രസ് പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു.

★ കലാപ വിരുദ്ധ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിലെ ഉദ്യോഗസ്ഥരടക്കം കേന്ദ്ര സുരക്ഷാ സേനയെ മാലെഗാവിലേക്ക് അയച്ചതായി ദില്ലിയിലെ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു.

★ സ്‌ഫോടനത്തെത്തുടർന്ന് മാലേഗാവിലെ മുസ്‌ലിംകൾ പോലീസിനെയും അവരുടെ വാഹനങ്ങളെയും ആക്രമിച്ച സംഭവങ്ങളുടെ എപ്പിസോഡുകൾ ഉണ്ടായിരുന്നു.

★ വിവിധ മുസ്‌ലിം നേതാക്കൾ ബോംബാക്രമണത്തെ അപലപിക്കുകയും സമാധാനത്തിനായി പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

★പ്രത്യേകിച്ചും, ഗുജറാത്ത് സംസ്ഥാനത്തെ മുസ്ലീങ്ങൾ സ്ഫോടനത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പാകിസ്ഥാനെതിരെ പ്രകടനം നടത്തി.

★ക്രൂരമായ തീവ്രവാദ ബോംബാക്രമണത്തിൽ താൻ ഞെട്ടിപ്പോയെന്നും ഖേദിക്കുന്നുണ്ടെന്നും തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും അന്നത്തെ യുഎസ് അംബാസഡർ ഡേവിഡ് മൾഫോർഡ് പറഞ്ഞു.

■ഒക്ടോബർ 30 നാണ് സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ പ്രവർത്തകനായ നൂർ-ഉൽ-ഹുദയെ അറസ്റ്റ് ചെയ്യുന്നത്. ഷബീർ ബാറ്ററിവാല, റീസ് അഹ്മദ് എന്നിവരാണ് മറ്റ് രണ്ട് പ്രതികളെന്ന് മുംബൈ ഡിജിപി പറഞ്ഞു. പ്രധാന ഗൂഡാലോചനക്കാരനായ ഷബ്ബീർ ബാറ്ററിവാല ലഷ്കർ-ഇ- തോയിബയുടെ (എൽഇടി) പ്രവർത്തകനാണെന്നും സഹ ഗൂഡാലോചന സിമിയിലെ റീസ് അഹ്മദാണെന്നും നവംബർ 6 ന് റിപ്പോർട്ട് ചെയ്യപ്പെട്ടു.

■ മാലേഗാവ് സ്‌ഫോടനം ആദ്യം അന്വേഷിച്ചത് മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അല്ലെങ്കിൽ എടിഎസാണ്, ഒമ്പത് മുസ്ലിം പുരുഷന്മാരെ നിരോധിച്ച സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യിൽ പെട്ടവരാണെന്നും പാകിസ്ഥാൻ ആസ്ഥാനമായുള്ള സഹായത്തോടെയാണ് സ്‌ഫോടനങ്ങൾ നടത്തിയതെന്നും അറസ്റ്റ് ചെയ്തിരുന്നു.  തീവ്രവാദ സംഘം ലഷ്‌കർ ഇ തായ്‌ബ.  അവരിൽ ഒരാൾ പിന്നീട് മരിച്ചു

■ കേസ് പിന്നീട് സിബിഐക്ക് കൈമാറി, ഇത് എടിഎസ് കണ്ടെത്തലുകൾ സ്ഥിരീകരിച്ചു. 

■ 2011 ൽ ദേശീയ അന്വേഷണ ഏജൻസിയായ എൻ‌ഐ‌എയോ കേസ് ഏറ്റെടുത്തപ്പോൾ, അഭിനവ് ഭാരത് എന്ന വലതുപക്ഷ ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റൊരു കൂട്ടം ആളുകളെ അന്വേഷണം മാറി

■2009 ജനുവരി 20 ന് മഹാരാഷ്ട്ര എടിഎസ് സമർപ്പിച്ച കുറ്റപത്രത്തിൽ ആകെ 14 പേരെ ഗൂഡാലോചനക്കാരായി പ്രഖ്യാപിച്ചു, പ്രഗ്യാ താക്കൂർ, കേണൽ പുരോഹിത് എന്നിവരാണ് പ്രധാനികള്‍

■  കേസിൽ പ്രതികളായ മുസ്‌ലിം പുരുഷന്മാർക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ ജാമ്യത്തെ എതിർക്കുന്നില്ലെന്നും NIA  വ്യക്തമാക്കി.

■എടി‌എസ് ആരോപിച്ച കുറ്റാരോപണത്തിനെതിരെ സിബിഐക്ക് കൂടുതൽ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും എൻ‌ഐ‌എ കുറ്റപത്രം.

“ലഭ്യമായ രേഖകൾ പരിശോധിച്ചതിൽ നിന്ന്, എടി‌എസ് ആരോപിച്ച കുറ്റാരോപണത്തിനെതിരെ സിബിഐക്ക് കൂടുതൽ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കേസിൽ അംഗീകാരമുള്ള പ്രതി അബ്രാർ ഗുലാം അഹമ്മദ് തമ്മിലുള്ള സംഭാഷണമല്ലാതെ

1- Noorul Huda Samsudoha (28),
2- Shabbir Ahmed Masiullah (41),
3- Raees Ahmed Rajab Ali Mansuri (35),
4- Salman Farsi Abdul Latif Aimi (40),
5- Dr Farogh Iqbal Ahmed Magdumi (38),
6- Mohammad Ali Alam Sheikh (42),
7- Asif Khan Bashir Khan alias Junaid (35),
8-Mohammad Zahid Abdul Majid Ansari (31)

9 - Abrar Ahmed Gulam Ahmed (38),
 എന്നിവരാണ് സ്‌ഫോടനത്തിന് ഇരയായത്.

എന്നാൽ, അന്വേഷണം ഏറ്റെടുത്ത ശേഷം എൻ‌ഐ‌എ അവരുടെ ജാമ്യാപേക്ഷയെ എതിർത്തില്ല, തുടർന്ന് എല്ലാവർക്കും ജാമ്യം ലഭിച്ചു.

പിന്നീട് എൻ‌ഐ‌എ കേസ് അന്വേഷിച്ചു. സ്‌ഫോടനം ഒരു ഹിന്ദു വലതുപക്ഷ സംഘത്തിന്റെ കരങ്ങളാണെന്ന് കണ്ടെത്തി, ലോകേഷ് ശർമ, ധൻ സിംഗ്, മനോഹർ സിംഗ്, രാജേന്ദ്രചൗധരി എന്നിവര്‍ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

■ സംശയ നിഴല്‍ പോ വഴികള്‍

ഭജ്രംഗ്ദൾ , ലഷ്കർ-ഇ-തോയിബ , ജയ്ഷ്-ഇ-മുഹമ്മദ് എന്നിവരാണ് ആക്രമണത്തിൽ പങ്കാളികളെന്ന് മഹാരാഷ്ട്ര പോലീസ് ആദ്യം സംശയിച്ചത്. ഒക്ടോബർ 13 ന് കുറ്റവാളികളെ തിരിച്ചറിഞ്ഞതായി പോലീസ് അവകാശപ്പെട്ടിരുന്നുവെങ്കിലും ഈ ഗ്രൂപ്പുകൾക്കെതിരെയും തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല.

★ഈ പ്രദേശത്തെ വിവാദ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുമായി ലഷ്‌കർ-ഇ-തോയിബയ്ക്ക് മുമ്പ് ബന്ധമുണ്ടായിരുന്നു. ആക്രമണങ്ങളിൽ ഹർകത്ത് ഉൽ ജിഹാദ് അൽ ഇസ്ലാമിയെയും പോലീസ് സംശയിച്ചു.

സെപ്റ്റംബർ 10 ന് പോലീസ് വൃത്തങ്ങൾ പറഞ്ഞത് 2006 ൽ പള്ളികൾക്ക് നേരെയുള്ള ആക്രമണത്തിന് സമാനമാണ്. ഇതിനായി സംഘടനയുടെ “അക്രമണ ഗ്രൂപ്പിന്റെ” ഭാഗമെന്ന് ആരോപിക്കപ്പെടുന്ന 16 ബജ്രംഗ്ദൾ പ്രവർത്തകരെ അറസ്റ്റ് ചെയ്തെങ്കിലും കുറ്റം ചുമത്തിയിട്ടില്ല. പ്രഗ്യ താക്കൂർ, അഭിനവ് ഭാരത് എന്നിവരാണ് പ്രതികൾ.

2007 ലെ മക്കാ മസ്ജിദ് സ്‌ഫോടനത്തിൽ പ്രതിയായ സ്വാമി അസീമാനന്ദ് 2006 ലെ മാലെഗോവൻ സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന് സമ്മതിച്ചതിനെത്തുടർന്ന് എൻ‌ഐ‌എയുടെ ശ്രദ്ധ വലതുപക്ഷ ഗ്രൂപ്പിലേക്ക് നീങ്ങി,
അസീമാനന്ദ് പിന്നീട് കുറ്റസമ്മതം പിൻവലിച്ചു.

■2013 ൽ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) നാല് പേരെ അറസ്റ്റ് ചെയ്തു, അതായത്
1- ലോകേഷ് ശർമ,
2- ധൻ സിംഗ്,
3-മനോഹർ സിംഗ്,
4- രാജേന്ദ്ര ചൗധരി എന്നിവരെല്ലാം ഹിന്ദു വലതുപക്ഷ ഗ്രൂപ്പായ അഭിനവ് ഭാരത് അംഗങ്ങളാണ്
മെയ് 22 ന് അവർക്കെതിരെ കുറ്റം ചുമത്തി. തുടർന്ന്, 2006 ൽ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത എട്ട് മുസ്ലീം പുരുഷർക്കെതിരായ എല്ലാ ആരോപണങ്ങളും Maharashtra Control of Organised Crime Act (MCOCA)കോടതി തള്ളി

■നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കേസ് ഏറ്റെടുത്ത ശേഷം 2011 ൽ ജാമ്യം ലഭിക്കുന്നതിന് മുമ്പ് ഇവർ അഞ്ച് വർഷം ജയിലിൽ കഴിഞ്ഞിരുന്നു.  കുറ്റസമ്മതം നടത്താന്‍ പോലീസിനാല്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് അവർ ആരോപിച്ചു.

 “80 ദിവസമായി എന്നെ മൂന്നാം ഡിഗ്രി പീഡനത്തിന് ഇരയാക്കി, തുടർന്ന് തെറ്റായ കുറ്റസമ്മതത്തിൽ ഒപ്പിടാൻ നിർബന്ധിതനായി,” ആരോപണവിധേയരില്‍ ഒരാളായ നൂർ ഉൽ ഹുദ എൻ‌ഡി‌ടി‌വിയോട് 2016 അഭിമുഖത്തില്‍  പറഞ്ഞു.  ഇപ്പോൾ 34 വയസ്സുള്ള ഹുഡ, കോടതിയിൽ നിന്ന് കുറ്റവിമുക്തനാക്കുന്നത് വലിയ ആശ്വാസമാണെന്ന് പറഞ്ഞു, ജയിലിൽ ചെലവഴിച്ച ഇരുണ്ട വർഷങ്ങൾ ഭയങ്കരമായ ഒരു അഗ്നിപരീക്ഷയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
(ND tV interview
https://youtu.be/MDx7IlvzSR0)

■തീയതി പ്രകാരം തെളിവുകളില്ലാത്തതിനാൽ മാലേഗാവ് പ്രതിക്കെതിരെ മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (എംസിഒസി‌എ) പ്രകാരം കുറ്റം ചുമത്താൻ കഴിയില്ലെന്ന് 2015 ഏപ്രിൽ 15 ന് സുപ്രീം കോടതി വിലയിരുത്തി. ഇത് പ്രതികളെ ജാമ്യത്തിൽ വിട്ടയക്കാൻ അവസരം നൽകി, വിചാരണക്കോടതി അവരുടെ ജാമ്യാപേക്ഷ മെറിറ്റിലും എം‌സി‌ഒ‌സി‌എ ബാധകമാക്കാതെയും തീരുമാനിക്കണമെന്നും വ്യക്തമാക്കി

■ഗാവ് സ്‌ഫോടനക്കേസിൽ ധൻ സിംഗ്, ലോകേഷ് ശർമ, മനോഹർ നർവാരിയ, രാജേന്ദ്ര ചൗധരി എന്നീ നാല് പ്രതികൾക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.

★ ജസ്റ്റിസ് ഇന്ദ്രജിത് മഹന്തി, ജസ്റ്റിസ് എ എം ബദർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധിന്യായത്തിന്റെ ഭാഗമാണ് വായിച്ചത്. നാലുപേർക്കും ജാമ്യം ലഭിക്കാൻ 50,000 രൂപ ജാമ്യ ബോണ്ടും രണ്ട് ജാമ്യവും നൽകണമെന്ന് ഉത്തരവിട്ടു. ഇളവ് ലഭിക്കുന്നതുവരെ പ്രതികളെ വിചാരണ കോടതിയിൽ ഹാജരാക്കാനും കോടതി ഉത്തരവിട്ടു.

★ "അപേക്ഷകൾ അനുവദനീയമാണ്. അപേക്ഷകരെ 50,000 രൂപയുടെ ജാമ്യത്തിൽ വിട്ടയക്കും. വിചാരണ വേളയിൽ അവർ ഓരോ ദിവസവും പ്രത്യേക കോടതിയിൽ ഹാജരാകും, തെളിവുകളുമായോ സാക്ഷികളുമായോ ബന്ധപ്പെടില്ല", ബെഞ്ച് പറഞ്ഞു.

★ 2013 ൽ അറസ്റ്റിലായതിനുശേഷം ജയിലിൽ കഴിയുന്ന നാലുപേരും 2016 ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

★ 2012 ൽ അറസ്റ്റിലായതായും കേസിലെ വിചാരണ ഏഴ് വർഷത്തിന് ശേഷവും അവർക്കെതിരെ ആരംഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി എല്ലാ പ്രതികൾക്കുമായി അഭിഭാഷകൻ പ്രശാന്ത് മഗ്ഗും അഭിഭാഷകൻ ജെ പി മിശ്രയും വാദിച്ചിരുന്നു.വിധിന്യായത്തിനുശേഷം, മഗ്ഗു പറഞ്ഞു, ഈ കേസ് കെട്ടിച്ചമച്ചതാണ്, ഹിന്ദു ഭീകരത എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയതാണ്. എൻ‌ഐ‌എ അന്വേഷണം പ്രവർത്തനരഹിതമായ അന്വേഷണമാണെന്ന്  കോടതിയെ അറിയിച്ചു.

★ സംഭവത്തിൽ മക്കളെ നഷ്ടപ്പെട്ട മാലേഗാവ് നിവാസിയായ ഷാഫിക് അഹമ്മദ് മുഹമ്മദ് സെയ്മാണ് ജാമ്യത്തിനുള്ള അപേക്ഷയെ എതിർത്തത്

■ 2016 ൽ പ്രജ്ഞ താക്കൂറിനും മറ്റ് അഞ്ച് പേർക്കുമെതിരായ ആരോപണങ്ങൾ എൻ‌ഐ‌എ ഉപേക്ഷിച്ചു. അവർക്കെതിരെ തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് ഏജൻസി പ്രത്യേക കോടതിയെ അറിയിച്ചു.

■ ഒടുവിൽ 2017 ഡിസംബർ 27 ന് പ്രത്യേക എൻ‌ഐ‌എ കോടതി സാദ്‌വി പ്രജ്ഞയ്ക്കും ലഫ്റ്റനന്റ് കേണൽ പുരോഹിത്തിനും എതിരായ എം‌സി‌ഒ‌സി‌എ ആരോപണങ്ങൾ ഉപേക്ഷിച്ചു.

■ സാദ്വി പ്രജ്ഞ താക്കൂര്‍

★ 2008 ൽ മാലേഗാവ് ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനെതിരെ ബിജെപിയുടെ ഭോപ്പാൽ സ്ഥാനാർത്ഥി വിചാരണ നേരിടുന്നു. ഹിന്ദുത്വ തീവ്രവാദ ആരോപണത്തിൽ ഉൾപ്പെട്ട മറ്റ് നിരവധി കേസുകളിലെ അന്വേഷണത്തിലും അവർ കണ്ടെത്തിയിട്ടുണ്ട്.

★ 2008 ലെ മാലേഗാവ് സ്ഫോടനക്കേസിലെ പ്രധാന പ്രതിയായ സാദ്വി പ്രജ്ഞ സിംഗ് താക്കൂറിനെ ഭോപ്പാലിൽ നിന്നുള്ള ലോക്സഭാ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചിരുന്നു .

★ ഒരു പ്രധാന രാഷ്ട്രീയ പാർട്ടി തീവ്രവാദ ആരോപണവിധേയനായ ഒരാൾക്ക് മതൃസരിക്കാന്‍ സീറ്റ്  നൽകുന്ന ആദ്യ സംഭവമാണിത്.മുംബൈ കോടതിയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ (യു‌എ‌പി‌എ) കർശനമായ വകുപ്പുകൾ പ്രകാരം താക്കൂർ ഇപ്പോൾ വിചാരണ നേരിടുന്നു, ജാമ്യത്തിലാണ്.
Source - the indian express
April 20, 2019

 സാദ്വി പ്രജ്ഞ താക്കൂറിനെക്കുറിച്ച് കൂടുതല്‍
വായിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക്
https://indianexpress.com/article/explained/sadhvi-pragya-thakur-digvijaya-singh-bjp-bhopal-lok-sabha-elections-malegaon-case-ajmer-dargah-blast-5681180/

■■■■■■■■■■■■■■■■■■■
തെറ്റുകള്‍ ,വ്യത്യസ്ത വാദങ്ങള്‍,കൂട്ടിച്ചേര്‍ക്കലുകള്‍ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക

©മഹേഷ് ഭാവന

റഫറന്‍സ്

★ https://www.thehindu.com/todays-paper/31-killed-100-injured-in-malegaon-blasts/article3072993.ece

★https://m.hindustantimes.com/india/blasts-rock-malegaon-town-38-killed-over-100-injured/story-QHvlXu8GqBD7EsHhMMd9UK.html

★https://web.archive.org/web/20081207004102/http://timesofindia.indiatimes.com/articleshow/239612.cms

★https://m.timesofindia.com/india/Police-arrest-Malegaon-blasts-conspirator/articleshow/334758.cms

★https://www.indiatoday.in/india/west/story/malegaon-blast-case-nia-rubbishes-ats-cbi-fake-bomb-based-investigations-india-today-164162-2013-05-24

★(ND tV interview
https://youtu.be/MDx7IlvzSR0)

★https://www.ndtv.com/india-news/charges-dropped-against-8-muslim-men-accused-in-malegaon-blast-case-1399182

★https://m.timesofindia.com/india/No-evidence-of-Bajrang-involvement/articleshow/1973793.cms

★https://www.mathrubhumi.com/amp/print-edition/india/mumbai-1.2181783

★https://m.timesofindia.com/india/Malegaon-blasts-Is-it-Bajrang-or-Lashkar/articleshow/1971372.cms?referral=PM

★https://indianexpress.com/article/explained/sadhvi-pragya-thakur-digvijaya-singh-bjp-bhopal-lok-sabha-elections-malegaon-case-ajmer-dargah-blast-5681180/

★https://timesofindia.indiatimes.com/topic/malegaon-bombings

★https://www.indiatoday.in/india/story/malegaon-blast-case-accused-bail-1548720-2019-06-14

★https://www.thehindu.com/news/national/malegaon-blast-case-pragya-singh-thakur-two-other-accused-exempted-from-court-appearance/article27193441.ece

★https://indianexpress.com/article/india/india-news-india/discharged-malegaon-blasts-case-2006-accused-reactions-2770255/lite/

★★★★★★★★★★★★★★★★

Monday, October 21, 2019

ഇന്ത്യയുട സാമ്പത്തികവും , ആസൂത്രണ പദ്ധതികളും..
(ഭാഗം 1)
ആസൂത്രിതമായ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശയം 1930 കളിൽ ഇന്ത്യയിലെ പല
സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായ
ദേശീയ നേതാക്കളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തി.

1934 ൽ സർ എം. വിശ്വേശ്വരയ്യ “Planned Economy in India”,
 എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അതിൽ അടുത്ത പത്തുവർഷത്തിനുള്ളിൽ ഇന്ത്യയുടെ വികസനത്തിന്റെ ക്രിയാത്മക കരട് അവതരിപ്പിച്ചു.  കാർഷിക മേഖലയിൽ നിന്ന് വ്യവസായങ്ങളിലേക്ക് തൊഴിലാളികളെ മാറ്റുന്നതിനും പത്തുവർഷത്തിനുള്ളിൽ ദേശീയ വരുമാനം ഇരട്ടിയാക്കുന്നതിനുമുള്ള പദ്ധതി തയ്യാറാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയം.  ആസൂത്രണത്തിനായുള്ള ആദ്യത്തെ വിശദമായ ഗവേഷണ പഠനം കൂടിയാണ് .

★ 1931 ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കറാച്ചി സെഷനും 1936 ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഫൈസ്പൂർ സെഷനും ഇടയിൽ മുപ്പതുകളിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ സാമ്പത്തിക കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ തുടങ്ങി ..

★  1937 ലെ വാർധ സെഷൻ സാമ്പത്തിക വികസനത്തിനുള്ള മാർഗമായി ദേശീയ ആസൂത്രണത്തിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യുകയും അനുകൂലമായ പ്രമേയത്തോടെ അവസാനിക്കുകയും ചെയ്തു. അടുത്ത വർഷം ഹരിപുര സെഷൻ അതിനെ തുടർന്ന് ദേശീയ ആസൂത്രണ സമിതി രൂപീകരിച്ചു.

■ National Planning Committee 1938

★ രാജ്യത്തിന്‍റെ  പരമാധികാര അധികാരത്തിൽനിന്ന് ഉരുത്തിരിഞ്ഞ അടിസ്ഥാന സാമ്പത്തിക ആസൂത്രണം 1938 ൽ ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത് കോൺഗ്രസ് പ്രസിഡന്റും ഇന്ത്യൻ ദേശീയ കരസേനയുടെ പരമോന്നത നേതാവുമായനേതാജി സുഭാഷ് ചന്ദ്രബോസ് ആണ് , ദേശീയ ആസൂത്രണ സമിതി രൂപീകരിക്കാൻ മേഘ്‌നാദ് സാഹയെ പ്രേരിപ്പിച്ചതും.

★ ആസൂത്രണ സമിതിയുടെ തലവനായി എം. വിശ്വേശ്വരയ്യ തിരഞ്ഞെടുക്കപ്പെട്ടു. ആസൂത്രണത്തിന് ശാസ്ത്രവും രാഷ്ട്രീയവും തമ്മിൽ പരസ്പരസഹകരണബന്ധം ആവശ്യമാണെന്ന വാദം മുന്നോട്ട് വച്ചുകൊണ്ട് മേഘ്‌നാദ് സാഹ അദ്ദേഹത്തെ സമീപിച്ച് സ്ഥാനമൊഴിയാൻ അഭ്യർത്ഥിച്ചു. എം. വിശ്വേശ്വരയ്യ സമ്മതിക്കുകയും ജവഹർലാൽ നെഹ്രുവിനെ ദേശീയ ആസൂത്രണ സമിതിയുടെ തലവനാക്കുകയും ചെയ്തു.

★ പിന്നീട് നെഹ്റു ചെയര്‍ന്മാനും ,T.K ഷാ സെക്രട്ടറിയായും ..,8 ഗ്രൂപ്പുകളും , 29 sub കമ്മറ്റികളായും 1940ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

★ " ബ്രിട്ടീഷ് രാജ് " ല്‍ കെസി നിയോജിക്ക് കീഴിൽ ഉപദേശക ആസൂത്രണ ബോർഡ് 1944 മുതൽ 1946 വരെ പ്രവർത്തിച്ചു.

■ ബോംബെ പദ്ധതി - 1944

★ a brief memorandum outlining a plan of economic development for india എന്ന പദ്ധതി ബോബെ plan എന്ന് വിളിക്കപ്പെടുന്നു.

★ ബോംബെയിലെ സ്വാധീനമുള്ള ബിസിനസ്സ് നേതാക്കളുടെ ഒരു ചെറിയ സംഘം 1944 ജനുവരിയിൽ ഇന്ത്യയുടെ സാമ്പത്തിക വികസനത്തിനായുള്ള ഒരു പദ്ധതി തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ബോംബെ പദ്ധതി, ഇപ്പോൾ പ്രചാരത്തിലുള്ളത് പോലെ, മുഴുവൻ ബിസിനസ്സ് സമൂഹത്തിന്റെയും അഭിപ്രായത്തെ പ്രതിനിധീകരിക്കുന്നില്ല. മുൻ‌നിരയിലുള്ള ചില ബിസിനസുകാരുടെയും ഇന്ത്യൻ വ്യവസായത്തിലെ ക്യാപ്റ്റൻമാരുടെയും പരിഗണനാപരമായ കാഴ്ചപ്പാടുകൾ മുന്നോട്ടുവച്ചതിനാലാണ് ഇത് പൊതുജനശ്രദ്ധ നേടിയത്

★ ഇന്ത്യയുടെ സാമ്പത്തിക വികസന പദ്ധതിയുടെ ഒരു സംക്ഷിപ്ത മെമ്മോറാണ്ടത്തിനായി പ്രവര്‍ത്തിച്ചവര്‍.

> ജഹാംഗീർ രതഞ്ജി ദാദാഭോയ് ടാറ്റ ,
>  ഗാൻഷ്യം ദാസ് ബിർള ,
> അർദേശിർ ദലാൽ ,
> ശ്രീ റാം ,
> കസ്തൂർഭായ് ലാൽഭായ് ,
> അർദേശിർ ദരാബ്ഷോ ഷ്രോഫ് ,
> സർ തർഷോഷ് .
> ജോന്‍ മത്തായി
> പുരുഷോത്തം ദാസ്
> താക്കൂര്‍ ദാസ്

★15 വർഷത്തിനുള്ളിൽ ആളോഹരി വരുമാനം ഇരട്ടിയാക്കാനും ഈ കാലയളവിൽ ദേശീയ വരുമാനം മൂന്നിരട്ടിയാക്കാനും ഈ പദ്ധതി വിഭാവനം ചെയ്തു.  നെഹ്‌റു ഈ plan ഔദ്യോഗികമായി പദ്ധതി അംഗീകരിച്ചില്ല, എന്നിട്ടും പദ്ധതിയുടെ പല ആശയങ്ങളും മറ്റ് പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,

★ ഇന്നത്തെ പ്രതിശീർഷ വരുമാനം ഇരട്ടിയാക്കി സമതുലിതമായ സമ്പദ്‌വ്യവസ്ഥ കൈവരിക്കുക, ജനങ്ങളുടെ ജീവിതനിലവാരം അതിവേഗം ഉയർത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ - അതായത് 15 വർഷത്തിനുള്ളിൽ ഇത് 22 ഡോളറിൽ നിന്ന് ഏകദേശം 45 ഡോളറായി ഉയർത്തുക.

★ ഓരോ വ്യക്തിക്കും ഒരു ദിവസം ഏകദേശം 2,800 കലോറി സമീകൃത ഭക്ഷണം, 30 യാർഡ് വസ്ത്രങ്ങൾ, 100 ചതുരശ്ര അടി ഭവനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ആസൂത്രകർ മിനിമം ജീവിത നിലവാരം നിശ്ചയിച്ചിട്ടുണ്ട്;പ്രാഥമിക വിദ്യാഭ്യാസം, ശുചിത്വം, ജലവിതരണം, ഗ്രാമ ഡിസ്പെൻസറികൾ, ആശുപത്രികൾ എന്നിവയുടെ മിനിമം ആവശ്യങ്ങളും അവർ വിശദീകരിക്കുന്നു.തികച്ചും മിനിമം ആവശ്യങ്ങൾക്ക് കുറഞ്ഞത് $ 25 വാർഷിക വരുമാനം ആവശ്യമാണെന്ന് പദ്ധതി ചൂണ്ടിക്കാട്ടുന്നു;രാജ്യത്തിന്റെ വരുമാനം തുല്യമായി വിതരണം ചെയ്താൽ അത് ഓരോ വ്യക്തിക്കും ഏകദേശം $ 22 മാത്രമേ നൽകാനാവൂ.

★ മൊത്തം ഉൽപാദനത്തിൽ കൃഷി, വ്യവസായം, സേവനങ്ങൾ എന്നിവയുടെ ഓഹരികൾ യഥാക്രമം 53, 17, 22 ശതമാനത്തിൽ നിന്ന് 40, 35, 20 ശതമാനമായി മാറ്റണം.

★ പദ്ധതി അടിസ്ഥാന വ്യവസായങ്ങളുടെ പ്രാധാന്യത്തെ  ഊന്നിപ്പറയുന്നു, മാത്രമല്ല പദ്ധതിയുടെ ആദ്യ വർഷങ്ങളിൽ ഉപഭോഗവസ്തു വ്യവസായങ്ങൾ വികസിപ്പിക്കാനും ആവശ്യപ്പെടുന്നു.വൈദ്യുതി, ഖനനം, ലോഹശാസ്ത്രം, എഞ്ചിനീയറിംഗ്, രാസവസ്തുക്കൾ, ആയുധങ്ങൾ, ഗതാഗതം, സിമൻറ് തുടങ്ങിയവ വികസിപ്പിച്ചെടുക്കേണ്ട അടിസ്ഥാന വ്യവസായങ്ങളുടെ പട്ടിക മുന്നിലാണ്.

★ നിലവിലെ 300,000 മൈൽ റോഡുകൾ ഇരട്ടിയാക്കാനും നിലവിലെ 41,000 മൈലിൽ നിന്ന് റെയിൽ‌വേ മൈലേജ് 50 ശതമാനം വർദ്ധിപ്പിക്കാനും തീരദേശ ഷിപ്പിംഗ് വിപുലീകരിക്കാനും തുറമുഖങ്ങളുടെ മെച്ചപ്പെടുത്തലിനായി 150,000,000 ഡോളർ നിക്ഷേപിക്കാനും പദ്ധതി നിർദ്ദേശിക്കുന്നു.

★ പ്രൈമറി, സെക്കൻഡറി, വൊക്കേഷണൽ, യൂണിവേഴ്സിറ്റി സ്കൂൾ വിദ്യാഭ്യാസം ഉൾപ്പെടെ ബഹുജന വിദ്യാഭ്യാസത്തിന്റെ സമഗ്രമായ പ്രോഗ്രാം പദ്ധതി വാഗ്ദാനം ചെയ്യുന്നു. മുതിർന്നവർക്കുള്ള വിദ്യാഭ്യാസത്തിനും ശാസ്ത്രീയ പരിശീലനത്തിനും ഗവേഷണത്തിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

★ ബോംബെ പദ്ധതി എല്ലാ ഭാഗത്തുനിന്നും വിമർശനം നേടി:

》》ഇടതുപക്ഷം പദ്ധതിയുടെ രചയിതാക്കളുടെ മുതലാളിത്ത പശ്ചാത്തലത്തെ വിമർശിച്ചു അല്ലെങ്കിൽ പദ്ധതി വേണ്ടത്ര മുന്നോട്ട് പോയില്ലെന്ന് വാദിച്ചു.

》》തീവ്ര വലതുപക്ഷം ഇതിനെ ഒരു സോഷ്യലിസ്റ്റ് സമൂഹത്തിന്റെ മുൻ‌കൈയെടുക്കുന്നതായി കാണുകയും ഐക്യരാഷ്ട്രസഭയുടെ "ബ്രെട്ടൻ വുഡ്സ് കോൺഫറൻസിന്റെ" കരാറുകളുടെ ലംഘനമായി കണക്കാക്കുകയും ചെയ്തു.

》》 സാങ്കേതിക കാരണങ്ങളാൽ സാമ്പത്തിക വിദഗ്ധർ പദ്ധതിയെ വിമർശിച്ചു.

■ ഗാന്ധിയൻ പദ്ധതി - 1944

★ ഗ്രാമ സ്വരാജ് ലക്ഷ്യം വെച്ചു കൊണ്ടുള്ള പദ്ധതിയാണ്

★ ഗാന്ധിയുടെ അടുത്ത അനുയായിയായ ജെ സി കുമാരപ്പയാണ് "ഗാന്ധിയൻ സാമ്പത്തികശാസ്ത്രം" എന്ന പദം ഉപയോഗിച്ചത്.

★ നിര്‍ദ്ദേശങ്ങള്‍ ബോബെ പ്ലാനില്‍ നിന്ന് വിത്യസ്തമായി ക്യഷിക്കും കുടില്‍ വ്യവസായത്തിനും മുന്‍ഗണന നല്‍കുന്നു

★ The Gandhian plan of economic development for India എന്ന  ഗ്രന്ഥത്തിലൂടെ N.അഗര്‍വാള്‍ ഈ പദ്ധതി അവതരിപ്പിച്ചു.

★ വാർധ കൊമേഴ്‌സ്യൽ കോളേജ് പ്രിൻസിപ്പൽ ശ്രീമാൻ നാരയണ അഗര്‍വാളാണ് ഈ പദ്ധതി തയ്യാറാക്കിയത്.  കുടിൽ വ്യവസായങ്ങൾ വികസിപ്പിച്ചുകൊണ്ട് ഗ്രാമവികസനത്തിന് പ്രാഥമികമായ സാമ്പത്തിക വികേന്ദ്രീകരണത്തിന് അത്  ഊന്നൽ നൽകി.

★ ഗാന്ധിയൻ സാമ്പത്തികശാസ്ത്രം സാമ്പത്തികവും ധാർമ്മികതയും തമ്മിൽ വേർതിരിവ് കാണിക്കുന്നില്ല. ഒരു വ്യക്തിയുടെയോ ഒരു രാജ്യത്തിന്റെയോ ധാർമ്മിക ക്ഷേമത്തെ വേദനിപ്പിക്കുന്ന സാമ്പത്തികശാസ്ത്രം അധാർമികവും അതിനാൽ പാപവുമാണ്. ഒരു വ്യവസായത്തിന്റെ മൂല്യം, അതിൽ ജോലി ചെയ്യുന്ന ആളുകളുടെ ശരീരങ്ങൾ, ആത്മാക്കൾ,  എന്നിവയെ ബാധിക്കുന്നതിനേക്കാൾ ഷെയർഹോൾഡർമാർക്ക് നൽകുന്ന ലാഭവിഹിതം കുറവാണ്. ചുരുക്കത്തിൽ, പണത്തേക്കാൾ മനുഷ്യന് പരമമായ പരിഗണന നൽകണം.

★ ഗാന്ധിയൻ സാമ്പത്തിക ശാസ്ത്രത്തിന് ഇനിപ്പറയുന്ന അടിസ്ഥാന തത്വങ്ങളുണ്ട്:
1) സത്യ (സത്യം)
2) അഹിംസ (അഹിംസ)
3) അപരിഗ്രഹ (കൈവശമില്ലാത്തത്) അല്ലെങ്കിൽ ആർക്കും ഒന്നും കൈവശമില്ലെന്ന ആശയം

■ പീപ്പിൾസ് പ്ലാൻ - 1945

★ പീപ്പിൾസ് പ്ലാൻ എംഎൻ റോയ് തയ്യാറാക്കി.

★ ഈ പദ്ധതി പത്തുവർഷക്കാലത്തായിരുന്നു, കാർഷിക മേഖലയ്ക്ക് കൂടുതൽ മുൻഗണന നൽകി.

★  എല്ലാ കൃഷിയുടെയും ഉൽപാദനത്തിന്റെയും ദേശസാൽക്കരണമായിരുന്നു ഈ പദ്ധതിയുടെ പ്രധാന സവിശേഷത.  ഈ പദ്ധതി മാർക്‌സിസ്റ്റ് സോഷ്യലിസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്,

★ ഇന്ത്യൻ ഫെഡറേഷൻ ഓഫ് ലാഹോറിനെ പ്രതിനിധീകരിച്ച് എം എൻ റോയ് തയ്യാറാക്കിയതാണ്.

★ റോയുടെ ആസൂത്രിത സമ്പദ്‌വ്യവസ്ഥയില്‍  റെയിൽ‌വേകൾ‌ക്കും റോഡുകൾ‌ക്കും ഷിപ്പിംഗിനും പീപ്പിൾ‌സ് പ്ലാൻ‌ വലിയ പ്രാധാന്യം നൽകുന്നു.  അതിനാൽ, നഗരവും ഗ്രാമവും  തമ്മിലുള്ള ചരക്കുകളുടെയും ഗതാഗതത്തിൻറെയും വർദ്ധിച്ച ആവശ്യകതയെ നേരിടാൻ ആശയവിനിമയ, ഗതാഗത മാർഗ്ഗങ്ങൾ അതിവേഗം വികസിപ്പിക്കാൻ ഇത് ശുപാർശ ചെയ്യുന്നു.

■ വ്യവസായ പ്രഖ്യാപനം - 1948

★ സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യാ ഗവൺമെന്റ് 1948 ഏപ്രിൽ 6 ന് ആദ്യത്തെ വ്യാവസായിക നയം പ്രഖ്യാപിച്ചു. വ്യാവസായിക നയം 1948 പാർലമെന്റിൽ അവതരിപ്പിച്ചത് അന്നത്തെ വ്യവസായ മന്ത്രി ഡോ. ശ്യാമ പ്രസാദ് മുഖർജി ആയിരുന്നു. ഈ നയത്തിന്റെ പ്രധാന ചരിത്രപരമായ പ്രാധാന്യം അത് മിശ്രിത സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയെ കൊണ്ടുവന്നു എന്നതാണ്.

★ 1948 ലെ വ്യവസായ നയത്തിന്റെ പ്രധാന സവിശേഷതകൾ ഇനിപ്പറയുന്നവയാണ്:

☆ (i) വ്യവസായങ്ങളുടെ വിഭാഗം:
വൻകിട വ്യവസായങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

(എ) പൊതുമേഖല:

□ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ളതും നിയന്ത്രിക്കുന്നതുമായ വ്യവസായങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അതായത്.ആയുധങ്ങളും വെടിക്കോപ്പുകളും ആറ്റോമിക് എനർജിയും റെയിൽ‌വേയും.

(ബി) പൊതു-സ്വകാര്യ- മേഖല:

□ ആറ് അടിസ്ഥാന വ്യവസായങ്ങളായ കൽക്കരി, ഇരുമ്പ്, സ്റ്റീൽ, വിമാന നിർമ്മാണം, കപ്പൽ നിർമ്മാണം, മിനറൽ ഓയിൽ, ടെലിഫോൺ, കേബിൾ, വയർലെസ് വ്യവസായം  എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ വ്യവസായങ്ങളുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങൾ സർക്കാർ സ്ഥാപിക്കും. ഇതിനകം നിലവിലുള്ള യൂണിറ്റുകൾ സ്വകാര്യമേഖല അടുത്ത 10 വർഷത്തേക്ക് മാനേജുചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും.

(സി) നിയന്ത്രിത സ്വകാര്യ മേഖല:

ഇതിൽ 18 പ്രധാന വ്യവസായങ്ങൾ ഉൾപ്പെടുന്നു. മോട്ടോർ വാഹനങ്ങൾ, ഹെവി മെഷീൻ ഉപകരണങ്ങൾ, കോട്ടൺ ടെക്സ്റ്റൈൽസ്, സിമൻറ്, പഞ്ചസാര, പേപ്പർ, ഷിപ്പിംഗ് മെറ്റീരിയൽ, ട്രാക്ടർ. ഈ വ്യവസായങ്ങൾ സ്വകാര്യമേഖലയിൽ തുടരും, എന്നാൽ കേന്ദ്രസർക്കാർ.അവയിൽ മൊത്തത്തിലുള്ള നിയന്ത്രണം ഉണ്ടായിരിക്കും.

(ഡി) സ്വകാര്യ, സഹകരണ മേഖല:

ബാക്കി വ്യവസായങ്ങൾ സ്വകാര്യ ഉടമസ്ഥതയിലോ സഹകരണ അടിസ്ഥാനത്തിലോ നടത്തും. ഇവ പരിശോധിക്കാൻ കഴിയും.

☆ (ii) കോട്ടേജ്, ചെറുകിട വ്യവസായങ്ങൾ:

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഉപഭോക്തൃവസ്തുക്കളുടെ ഉൽപാദനത്തിനും പ്രാദേശിക വിഭവങ്ങൾ ഉപയോഗിക്കുന്നതിന് ഈ വ്യവസായങ്ങളുടെ ദ്രുതഗതിയിലുള്ള വികസനത്തിന്  ഊന്നൽ നൽകി.

☆ (iii) ജീവനക്കാരൻ-തൊഴിലുടമ ബന്ധം:

ജീവനക്കാരുടെയും തൊഴിലുടമയുടെയും ബന്ധം ക്യത്യമായിരിക്കുകയും . തൊഴിലാളിക്ക് ന്യായമായ വേതനവും സാമൂഹിക സുരക്ഷയും ലഭിക്കണം.

☆ (iv) വിദേശ മൂലധനത്തിന്റെ നിയന്ത്രണം:

വ്യാവസായിക വികസനത്തിന് വിദേശ മൂലധനത്തിന്റെ പങ്ക് അംഗീകരിക്കപ്പെട്ടു.എന്നാൽ സർക്കാർ രാജ്യത്തിന്റെ താൽപ്പര്യങ്ങൾ നിരീക്ഷിക്കാൻ വിദേശ മൂലധനത്തിന്റെ മേൽ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തു.

☆ (v) അടിസ്ഥാന സൗകര്യ വികസനം:

റോഡുകൾ, റെയിൽ‌വേ, വൈദ്യുതി, ജലസേചനം തുടങ്ങിയവ വികസിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകി.

★ സ്വാതന്ത്ര്യാനന്തരം, സമകാലിക വ്യവസായ നയത്തിന്റെ പ്രധാന ആവശ്യകതകൾക്ക് അനുസൃതമായി നിരവധി വ്യാവസായിക നയങ്ങൾ പുറത്തിറക്കി.  1991 ൽ ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവയ്ക്ക് മുമ്പുള്ള രേഖകളിൽ വ്യാവസായിക നയം -1948 ഉൾപ്പെടുന്നു;
☆വ്യവസായ നയം -1956;
☆ജനത സർക്കാരിന്റെ വ്യവസായ നയം -1977,
☆വ്യാവസായിക നയം -1980.
☆പുതിയ വ്യവസായ നയം -1991 ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഒരു പുതിയ യുഗത്തിന്റെ വരവിനനുരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരുന്നു,

■ സര്‍വ്വോദയ പ്ലാന്‍ 1950

★ സർവോദയ പദ്ധതി 1950 ൽ ഗാന്ധിയൻ പദ്ധതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ജയപ്രകാശ് നാരായണൻ തയ്യാറാക്കിയ സർവോദയ പദ്ധതിയും വിനോബ ഭാവേയുടെ സർവോദയ ഐഡിയയും ഉള്‍ക്കൊണ്ട് രൂപീകരിച്ചു.

★ കൃഷിക്കൊപ്പം ചെറുകിട, പരുത്തി വ്യവസായങ്ങൾക്കും ഊന്നൽ നൽകി.

★ വിദേശ സാങ്കേതികവിദ്യയിൽ നിന്നുള്ള സ്വാതന്ത്ര്യം നിർദ്ദേശിക്കുകയും ഭൂപരിഷ്കരണവും വികേന്ദ്രീകൃത പങ്കാളിത്ത ആസൂത്രണ സാമ്പത്തിക പ്രോഗ്രാം കമ്മിറ്റിയും.

★1947ല്‍  ഇന്ത്യ സ്വതന്ത്രമായതിനുശേഷം Economic Programme Committee (EPC) രൂപീകരിച്ചു.  സ്വകാര്യ, പൊതു പങ്കാളിത്തവും നഗര, Economic Programme Committee (EPC) സമ്പദ്‌വ്യവസ്ഥകളും സന്തുലിതമാക്കാൻ കഴിയുന്ന ഒരു പദ്ധതി തയ്യാറാക്കുക എന്നതായിരുന്നു ഈ സമിതിയുടെ ലക്ഷ്യം.

■ ഇന്ത്യയുടെ ആസൂത്രിതമായ വികസനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആശയം 1940 കളുടെ ദശകത്തോടെ കൂടുതൽ പ്രചാരത്തിലായി. ഈ ജനകീയ സമ്മർദത്തിലാണ് ഇന്ത്യാ സർക്കാർ ഈ ദിശയിൽ ആസൂത്രിതമായ ചില നടപടികൾ സ്വീകരിക്കാൻ തുടങ്ങിയത്. 1940 കളിൽ, ഏരിയ-നിർദ്ദിഷ്ട റിപ്പോർട്ടുകൾ

★ ഗ്രാമീണ വായ്പയെക്കുറിച്ചുള്ള ഗാഡ്‌ഗിൽ റിപ്പോർട്ട്

★ കാർഷിക വികസനത്തെക്കുറിച്ചുള്ള ഖേരഗത് റിപ്പോർട്ട്

★.കാർഷിക വിലകളെക്കുറിച്ചുള്ള കൃഷ്ണമാചാരി റിപ്പോർട്ട്

★ സഹകരണസംഘങ്ങളെക്കുറിച്ചുള്ള സരയ്യ റിപ്പോർട്ട്

★ജലസേചനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളുടെ ഒരു പരമ്പര (ഭൂഗർഭജലം, കനാൽ മുതലായവ)

ഈ റിപ്പോർട്ടുകളെല്ലാം വളരെ ശ്രദ്ധയോടെയും ശരിയായ സ്കോളർഷിപ്പോടെയുമാണ് തയ്യാറാക്കിയതെങ്കിലും, അവരുടെ കണ്ടെത്തലുകളെക്കുറിച്ചുള്ള പദ്ധതികൾ നടപ്പാക്കാൻ അന്നത്തെ ബ്രിട്ടീഷ് സർക്കാരിന് താത്പര്യം  ഇല്ല .ഈ ആശങ്കകളെല്ലാം ഉൾക്കൊള്ളാൻ ആസൂത്രണം ആരംഭിച്ചപ്പോൾ സ്വതന്ത്ര ഇന്ത്യയ്ക്ക് വളരെയധികം പ്രയോജനം ലഭിച്ചു

★★★★★★★★★★★★★★★
ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്‍
പഞ്ചവത്സര പദ്ധതികള്‍
നീതി ആയോഗ് തുടങ്ങിയവ അടുത്ത ഭാഗങ്ങളില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കാം ..
റിസർവ് ബാങ്കിന്റെ ഉത്ഭവവും ചരിത്രവും വായിക്കാന്‍
https://maheshbhavana.blogspot.com/2019/08/blog-post_31.html?m=1
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
©മഹേഷ് ഭാവന

(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍  ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)

എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍

https://maheshbhavana.blogspot.com/

https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

■ റഫറന്‍സ് source

★ wiki

★ https://www.gktoday.in/gk/back-ground-of-planned-development-in_20/

★ https://www.thehindubusinessline.com/todays-paper/tp-opinion/article28881646.ece

★ https://www.foreignaffairs.com/articles/india/1945-07-01/bombay-plan

★ https://qz.com/india/1464869/the-story-of-jrd-tata-gd-birlas-bombay-plan-for-india/

★ https://www.civilsdaily.com/planning-in-india-bombay-plan-peoples-plan-mahalanobis-plan-wage-good-model-gandhian-plan/amp/

★ http://www.economicsdiscussion.net/economic-planning/indias-economic-plans-history-characteristics-and-objectives/6467

★ https://m.jagranjosh.com/articles/amp/ias-prelims-exam-2016-gs-economy-questions-economic-planning-in-india-set-ii-1465810841-1

★ https://www.quora.com/What-was-the-1948-industrial-policy-in-india

★ https://www.worldcat.org/title/gandhian-plan-of-economic-development-for-india/oclc/1966685


https://www.gktoday.in/gk/industrial-policy-1948/

★http://www.economicsdiscussion.net/articles/salient-features-of-industrial-policy-of-1948/2223

★ https://www.livemint.com/news/india/a-short-history-of-indian-economy-1947-2019-tryst-with-destiny-other-stories-1565801528109.html

★ https://web.archive.org/web/20130922215937/http://www.powermin.nic.in/indian_electricity_scenario/pdf/Historical%20Back%20Ground.pdf

★ http://planningcommission.nic.in

★ https://www.thehindu.com/news/national/other-states/netaji-conceptualised-and-articulated-planning-concept/article4325782.ece/amp/

★ http://www.economicsdiscussion.net/economic-planning/indias-economic-plans-history-characteristics-and-objectives/6467


Friday, October 18, 2019

കല്ലുമാല സമരവും
അയ്യങ്കാളിയും

കല്ലുമാല സമരം

1915 ഒക്ടോബർ 24 അഥവാ 1091 തുലാം എട്ട്. അന്ന്  പെരിനാട്ട് ഉണർന്നെണീറ്റ ജനമനസിന്  ഏതുഭരണകൂടത്തെയും തകർക്കാനുള്ള ആർജവമുണ്ടായിരുന്നു. ചാതുർവർണ്യവ്യവസ്ഥയിലെ ജാതിഘടനയിൽ അവസാനപട്ടികയിൽപ്പെട്ടവർ ഒരു മൈതാനത്ത് ഒത്തുചേർന്ന് തെളിച്ച തിരി  നവോത്ഥാന പോരാട്ടങ്ങൾക്ക‌് വെളിച്ചം പകർന്നു. 

★  പുലയസ്ത്രീകള്‍സ്  ആചാരചിഹ്നമായി നഗ്നമാറിടത്തിൽ കല്ലുമാല ധരിക്കണമെന്ന്  നിർബന്ധമായിരുന്നു . മറ്റു സ്ത്രീകളിൽ നിന്ന് പുലയ സ്ത്രീകളെ തിരിച്ചറിയാൻ പണ്ടുമുതലേ നടപ്പിലാക്കിയ ആചാരമാണിത് പുലയസ്ത്രീകൾ കല്ലുമാല ഉപേക്ഷിച്ചതിനെത്തുടർന്ന് 1915 - ൽ വലിയ ലഹള നടന്നു .
ഇത് പെരിനാട് ലഹള എന്നും അറിയപ്പെട്ടു..

 പുലയജാതിയിലെ സ്ത്രീകൾ ധരിച്ചിരുന്ന കല്ലുമാല അണിയാത്തത് ആചാരലംഘനമാണെന്ന് ആരോപിച്ച് നായന്മാരും പുലയന്മാരും തമ്മിൽ വലിയ ലഹള നടക്കുകയുണ്ടായി . പുലയസ്ത്രീകൾ അക്കാലത്ത് ചുവന്ന കണ്ണാടിച്ചില്ലുകൊണ്ടുണ്ടാക്കിയ ഒരുതരം മാലകൾ കഴുത്തിൽ ധരിക്കുന്ന പതിവുണ്ടായിരുന്നു . ഓരോ പുലയസ്ത്രീയും അവർക്കു വഹിക്കാവുന്നിടത്തോളം കല്ലുമാലകൾ കഴുത്തിൽ ചുമന്നുകൊണ്ടു നടന്നിരുന്നു . എന്നാൽ , ഇക്കാലത്ത് പുലയരുടെ ഇടയിൽ സമുദായപരി ഷ്കർത്താവായിരുന്ന ഗോപാലദാസ് എന്നൊരാൾ ചില പ്രചാരണങ്ങൾ ആരംഭിച്ചു . പുലയസ്ത്രീകൾ കണ്ണാടിമാലകൾ ധരിക്കുന്നതിനെതിരായ ഒരു പ്രക്ഷോഭണവുമായിട്ടാണ് അയാൾ സമുദായരംഗത്ത് പ്രത്യക്ഷപ്പെട്ടത് . പുലയമഹായോഗങ്ങൾ വിളിച്ചുകൂട്ടി , പുലയസ്ത്രീകൾ കണ്ണാടിമാലകൾ ധരിക്കുന്നത് വളരെ അപരിഷ്കൃതമാണെന്നും കാട്ടുജാതിക്കാരുടെ ആചാരങ്ങൾ അവർ ഉപേക്ഷിക്കണമെന്നും തീവ്രമായി അയാൾ ഉദ്ബോധിപ്പിച്ചുതുടങ്ങി . പല പുലയസ്ത്രികളും ഗോപാലദാസിന്റെ ഉപദേശങ്ങൾ സ്വീകരിച്ച് കല്ലുമാലകൾ ഉപേക്ഷിക്കുകയും ചെയ്തു .

★ പുലയസ്ത്രീകളുടെ നിർദോഷകരമായ ഈ ആഭരണപരിത്യാഗം ആഭിജാത്യമുള്ള ചില നായർ പ്രമാണികളെ ക്ഷോഭിപ്പിച്ചു . അവർ പുലയസ്തീകളെ വീണ്ടും കല്ലുമാലകളണിയുവാൻ പ്രേരിപ്പിക്കുന്നതിന് ഒരു എതിർപ്രക്ഷോഭം തുടങ്ങി .

■ പെരിനാട് കലാപം 

1915 ഒക്ടോബർ 24ന് ഞായറാഴ്ച ദിവസം, പെരിനാട്ചൊമക്കാട്ട് ചെറുമുക്ക് എന്ന സ്ഥലത്ത്സമ്മേളനം നടന്നു..സാധുജനപരിപാലനസംഘത്തിന്റെനേതാവും അയ്യങ്കാളിയുടെ സഹപ്രവര്‍ത്തകനുമായിരുന്ന ഗോപാലദാസായിരുന്നു യോഗത്തിലെപ്രാസംഗികന്‍. ജന്മിമാരുടെ കൊടിയക്രൂരതകളില്‍ സാധുജനങ്ങള്‍അനുഭവിക്കുന്ന ദുഖങ്ങളും അതിന് അറുതി വരുത്തേണ്ടതിന്റെആവശ്യകതയും എണ്ണിപ്പറഞ്ഞായിരുന്നു അയ്യങ്കാളിയുടെ സന്ദേശവാഹകനായെത്തിയ അദ്ദേഹംകല്ലുമാല പൊട്ടിച്ചെറിയാനുള്ള ആഹ്വാനംനടത്തിയത്.  വിവേകിയായ കൂരി നായർ കല്ലു ബഹിഷ്കരണം നടന്നുകൊണ്ടിരുന്ന ഒരു പുലയമഹായോഗത്തില്‍ കടന്നുചെന്ന്
 കടലാസുപൊതി നല്‍കാനെന്ന വ്യാജേന യോഗവേദിയിലേക്ക് കയറിവരികയും ഗോപാലദാസിനെ കടലാസിനുള്ളില്‍ ഒളിപ്പിച്ചുവച്ചിരുന്ന കത്തികൊണ്ട് കുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഗോപാലദാസിന്റെ അംഗരക്ഷകര്‍ മാടമ്പിയുടെ ആക്രമണത്തില്‍ നിന്നും അദ്ദേഹത്തെ രക്ഷിച്ചു.
 കൂടാതെ അവരുടെ മറ്റൊരു നേതാവായ വിശാഖം തേവന്‍
 നിർദയം പ്രഹരിക്കുവാൻകൂടി മടിച്ചില്ല
ഇരുമ്പുപാര കൊണ്ട് ഓങ്ങിയടിക്കുകയും,ഇയാളെ കൂടി നിന്നിരുന്ന പുലയർ നേരിട്ടതും,ദലിത് സ്ത്രീകള്‍ തങ്ങളുടെ അരിവാളുകള്‍ കൊണ്ട് കൂരി നായരെ തുണ്ടം തുണ്ടമാക്കി. അതു കണ്ട് ഭയന്ന്, ആക്രമിക്കാനായി ഇരുട്ടില്‍ മറഞ്ഞിരുന്ന നായര്‍ പട ഇറങ്ങിയോടി.
ഇത്
സംഘർഷത്തിനും കലാപത്തിനുംവഴിതെളിച്ചു. കല്ലുമാല സമരത്തിന്റെആരംഭം എന്ന നിലയിലാണു പെരിനാട് കലാപത്തെ കാണുന്നത്.കൊല്ലവർഷം1090-ൽ ആരംഭിച്ചസമരങ്ങളിലൊന്നായതിനാൽ ഇതിനേയും'തൊണ്ണൂറാംമാണ്ടു ലഹള'കളുടെകൂട്ടത്തിൽ പെടുത്താറൂണ്ട്.

★ പക്ഷേ ഈ അനിഷ്ടസംഭവം പുലയ ജനതയെ വല്ലാതെ പ്രക്ഷുബ്ബരാക്കി . അവര ക്കി . അവർ ലഹളക്കൊരുങ്ങി . ഒന്നു രണ്ടു നായർഗ്രഹങ്ങൾ അഗ്നിക്കിരയാക്കി . - നായന്മാർ തിരിച്ചും നിർദയമായ ഒരു പുലയയരെ വേട്ടയാടാനരംഭിച്ചു . പുലയർ നാടും വീടും വിട്ട് വനാന്തരങ്ങളിലോടിയൊളിച്ചു . നായന്മാരും അവരുടെ സഹായികളായ ചില പോലീസുകാരും പുലയരെ തിരഞ്ഞുപിടിച്ച് മർദ്ദിച്ചുതുടങ്ങി .

★ ഗോ­പാ­ല­ദാ­സി­ന്റെ നേ­തൃ­ത്വ­ത്തിൽ സം­ഘ­ടി­ത­രാ­യ അ­വർ നിൽ­ക്ക­ക്ക­ള്ളി­യി­ല്ലാ­തെ ചി­ല ത­മ്പു­രാ­ക്ക­ളു­ടെ മാ­ളി­ക­ക­ളും ആ­ക്ര­മ­ണ­ത്തി­ലൂ­ടെ പ്ര­തി­രോ­ധി­ച്ചു.

★ ഒരുപാട് സ്ത്രീകള്‍ക്ക് ക്രൂരമായ പ്രഹരം ഏറ്റുവാങ്ങേണ്ടി വന്നൂ.

■ അയ്യങ്കാളി ഇടപെടുന്നു 

★ ഗോപാല ദാസനും സുഹൃത്തായ കുഞ്ഞോലും വെങ്ങാനൂരെത്തി മഹാത്മാ അയ്യന്‍കാളിയെക്കണ്ട് തങ്ങളുടെ ദുരവസ്ഥ അറിയിച്ചു.

★ മഹാത്മാ അയ്യന്‍കാളിയുടെയും ചങ്ങനാശ്ശേരി പരമേശ്വര പിള്ളയുടെയും കൂട്ടായ ശ്രമത്തിലൂടെ സര്‍ക്കാര്‍ മുഖാന്തിരം തന്നെ ജന്മികളുടെയും സവര്‍ണ്ണ മാടമ്പിമാരുടെയും അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ സാധിച്ചു. അത് അവരെ കൂടുതല്‍ രോഷാകുലരാക്കി. പിന്നീടാരും ഗോപാല ദാസനെയും കുഞ്ഞോലിനെയും കണ്ടിട്ടില്ല. സവര്‍ണ്ണര്‍ ജീവനോടെ ചെളിയില്‍ ചവിട്ടിത്താഴ്ത്തി കൊന്നുകളഞ്ഞു എന്ന വാര്‍ത്തയാണ് പിന്നീട് അവരെപ്പറ്റി കേട്ടത്.

★ ഈ സംഭവം കേട്ടു പുലയരുടെ നേതാവായ അയ്യൻകാളി ,വേഗത്തില്‍  കൊല്ലത്തെത്തി . ഗവൺമെന്റിന്റെ പൂർണമായ പിന്തുണയോടുകൂടിയാണ് അയ്യൻകാളി കൊല്ലത്തു ചെന്നതെങ്കിലും അന്നത്തെ പരിതഃസ്ഥിതികളിൽ അദ്ദേഹത്തിനു വളരെയൊന്നും ചെയ്യുവാൻ കഴിഞ്ഞില്ല . അയ്യൻകാളിയുടെ ഉത്സാഹത്തിലും ഉദ്യോഗസ്ഥന്മാരുടെ സഹകരണത്തോടുകൂടിയും നായന്മാരുടെയും പുലയന്മാരുടെയും ഒരു സംയുക്തസമ്മേളനം കൊല്ലം റെയിൽവേ സ്റ്റേഷനു സമീപമുള്ള കൊല്ലം പീരങ്കിമൈതാനിയിൽ തലശ്ശേരിക്കാരി രത്‌നാഭായിയുടെ  ഉടമസ്ഥതയിൽ നടന്നുകൊണ്ടിരുന്ന സർക്കസ് കൂടാരത്തിൽ വച്ച്  കൂടി .സവർണ്ണരുടെ അക്രമത്തെതുടർന്ന് വീടുപേക്ഷിച്ചുപോയവരടക്കം ആയിരക്കണക്കിന് പുലയ സ്ത്രീകൾ ഈ സമ്മേളനത്തിൽ ഒത്തു ചേർന്നു.  പുലയസ്ത്രീകൾ അവർ പരിത്യജിച്ചിരുന്ന കല്ലുമാലകൾ വീണ്ടും തേടിപ്പിടിച്ചു കഴുത്തു നിറയെ അണിഞ്ഞു കൊണ്ടാണ് യോഗത്തിൽ ഹാജരായത് .

★ മഹാത്മാ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ യോഗം വെള്ളിക്കര ചോതി, കറുമ്പന്‍ ദൈവത്താന്‍ ഗവ: സെക്രട്ടറി വിയറ സായിപ്പ്, രാമന്‍ തമ്പി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ആ മഹാസമ്മേളനം, ആരംഭിച്ചു

★ അന്നു ഗവൺമെന്റ് ചീഫ് സെക്രട്ടറിയായിരുന്ന വിയറാ സായിപ്പും ആ യോഗത്തിൽ സന്നിഹിതനായിരുന്നു . ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നു യോഗത്തിൽ ആധ്യക്ഷ്യം വഹിച്ചത് . കല്ലുമാലകൾ ധരിക്കുന്നത് അപരിഷ്കൃതമാണെന്നും അവ ഉപേക്ഷിക്കുവാൻ പുലയ സ്ത്രീകൾക്ക് അവകാശമുണ്ടെന്നുമുള്ള മുഖവുരയോടുകൂടിയാണ് ചങ്ങനാശ്ശേരി പ്രസംഗമാരംഭിച്ചത് . ചങ്ങനാശ്ശേരിയുടെ ആഹ്വാനം സ്വീകരിച്ച് പുലയസ്ത്രീകൾ ഒന്നൊന്നായി അദ്ദേഹത്തിന്റെ മുന്നിൽ ഹാജരായി കല്ലുമാലകൾ ഉപേക്ഷിച്ചുതുടങ്ങി . അല്പനിമിഷങ്ങൾക്കുള്ളിൽ നാലഞ്ചടി പൊക്കമുള്ള ഒരു കുന്നുപോലെ കല്ലുമാലകൾ അയക്ഷപീഠത്തിനു സമീപം വന്നുകുമിഞ്ഞു . അങ്ങനെ കല്ലുമാലപ്രക്ഷോഭം അവസാനിക്കുകയും ചെയ്തു . '

★ ഗോപാല ദാസന്റെ ലക്ഷ്യം പൂര്‍ത്തിയാവുകയും ചെയ്തു.

★ ഇതെക്കുറിച്ച് മഹാകവി കുമാരനാശാൻ വിവേകോദയത്തിൽ ‘ലഹളേ നീ തന്നെ പരിഷ്‌കർത്താവ്' എന്ന തലക്കെട്ടിൽ മുഖപ്രസംഗവുമെഴുതി.

■ കമ്മാൻ കുളം

★ കൂരി നായരെ കൊന്നതിന്റെ പേരിലും, ത­മ്പു­രാ­ന്മാ­രു­ടെ വീ­ടാ­ക്ര­മി­ച്ചു എ­ന്ന പേ­രിൽ നി­ര­വ­ധി ദ­ളി­തർ­ക്കെ­തി­രേ കേ­സെ­ടു­ത്തു.
മഹാത്മാ അയ്യന്‍കാളി പല വക്കീല്‍മാരേയും സമീപിച്ചു. ആരും കേസ് എടുക്കാന്‍ തയ്യാറായില്ല.
 അന്നു നടന്ന ഒത്തുതീർപ്പ് കേസിൽ പുലയർക്കു വേണ്ടി വാദിച്ചത് അഡ്വ.ടി.എം.വർഗീസും ഇ­ല­ഞ്ഞി­ക്കൽ ജോ­ണു­മാ­യി­രു­ന്നു അ­ഭി­ഭാ­ഷ­കർ. അദ്ദേഹത്തിന് വക്കീൽ ഫീസ് കൊടുക്കാൻ പുലയർക്ക് സാമ്പത്തിക ശേഷിയില്ലാതിരുന്നതിനാല്‍ വ­ക്കീൽ­പ്പ­ണ­മി­ല്ലെ­ങ്കിൽ അ­ധ്വാ­നം പ്ര­തി­ഫ­ല­മാ­യി ത­ന്നാൽ മ­തി എ­ന്ന നി­ബ­ന്ധ­ന പ്ര­കാ­രം ടി എം വർ­ഗീ­സി­ന്റെ വീ­ട്ടു­പ­രി­സ­ര­ത്ത്‌ ഇതിനു പ്രതിഫലമായി അദ്ദേഹത്തിന്റെ വീടിനു വടക്കു വശത്ത് കുഴിച്ചു നൽകിയ കുളമാണു കമ്മാന്‍ കുളം

★ ഇന്നു കൊല്ലം ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ മുൻവശത്ത് നിലകൊള്ളുന്ന കമ്മാൻ കുളം. ഏതാണ്ട് 50 സെന്റ് സ്ഥലത്ത് പുലയർ കുഴിച്ചു നൽകിയ കുളം ഇന്ന് നികത്തി 25 സെന്റോളമായി എത്തി നിൽക്കുകയാണ്. ഇ­ന്ന്‌ ഈ സ­മ­ര­സ്‌­മാ­ര­കം ഏ­റെ­ക്കു­റെ നി­ക­ത്തി­ക്ക­ഴി­ഞ്ഞു. അ­വ­ശേ­ഷി­പ്പെ­ങ്കി­ലും സം­ര­ക്ഷി­ച്ചാൽ, സ്‌­മ­ര­ണ നി­ല­നിർ­ത്താ­നും ഒ­രു ജ­ല­നി­ധി സം­ര­ക്ഷി­ക്കാ­നും സാ­ധി­ക്കും

nb } ഒരേ മതത്തിനുള്ളില്‍ നടന്ന പ്രശ്നമായതിനാല്‍ ജാതിപ്പേര് ഉള്‍പ്പെടുത്തേണ്ടതാവശ്യമായി വന്നൂ.
കൂടുതല്‍ വിവരണങ്ങള്‍ വിഷയം സമ്പന്തിച്ച് ഉണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കാം..

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
©മഹേഷ് ഭാവന

(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍  ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,
തിരുത്തപ്പെടുന്നതാണ്)
എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍

https://maheshbhavana.blogspot.com/

https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

റഫറന്‍സ് & Source

★ വൈക്കം സത്യാഗ്രഹം
E രാജന്‍ , പേജ് - 59,60
മാത്യഭൂമി ബുക്ക്സ്

★ ചങ്ങനാശ്ശേരി
C നാരായണപ്പിള്ള ,പേജ് 81, 82

★wiki

★ https://www.deshabhimani.com/sabarimala/news/view/35

★ https://bit.ly/2N0k6sG

★ https://www.azhimukham.com/kerala-today-we-must-remember-kallamala-strike-and-kammankulam/

★ https://books.google.co.in/books?id=jAIR983RvW4C&pg=PA77&lpg=PA77&dq=perinad%20strike&source=bl&ots=lxRY2pXn7f&sig=EKdK9n4cp1AOBx__yt-UW1J05YU&hl=ml&sa=X&ei=vOQWVZ_KK4a_uATbxYHADg&ved=0CDwQ6AEwBA#v=onepage&q=perinad&f=false

★ https://windoweduacademy.blogspot.com/2018/07/ayyankali.html?m=1

★ https://www.janmabhumidaily.com/news235170

★ yutube വിവരണങ്ങള്‍
https://youtu.be/HY1rgHhgF_I

★ മഹാനായ അയ്യങ്കാളിയും കേരള നവോത്ഥാനവും-ലിൻസ് കട്ടപ്പന

★ https://janayugomonline.com/social-reform-revolution/

★ https://specials.manoramaonline.com/News/2018/kerala-piravi-2018/index.html

Wednesday, October 16, 2019

ഈശ്വര ചന്ദ്ര വിദ്യാസാഗർ


ഇന്ത്യൻ ബംഗാളി ബഹുമുഖപ്രതിഭയും ബംഗാൾ നവോത്ഥാനത്തിന്റെ പ്രധാന കണ്ണികളിലൊരാളുമാണ്‌ ഈശ്വര ചന്ദ്ര വിദ്യാസാഗർ(26 September 1820 July 1891).തത്വചിന്തകൻ,വിദ്യാഭ്യാസ വിചക്ഷണൻ,എഴുത്തുക്കാരൻ,വിവർത്തകൻ,പ്രിന്റർ,പ്രസാധകൻ,നവോത്ഥാന പ്രവർത്തകൻ,ലോകോപകാരി എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാണ്‌.ബംഗാളി സാഹിത്യത്തിനും മുഖ്യ പങ്കു വഹിച്ചു.

■ 1800 കളുടെ തുടക്കത്തിൽ രാജാ രാംമോഹൻ റോയ് ആരംഭിച്ച സാമൂഹിക പരിഷ്കരണ പ്രസ്ഥാനം തുടരാൻ കഴിഞ്ഞ ബംഗാൾ നവോത്ഥാനത്തിന്റെ തൂണുകളിലൊന്നാണ് ഈശ്വർ ചന്ദ്ര വിദ്യാസാഗർ (1820-1891). വിദ്യാസാഗർ അറിയപ്പെടുന്ന എഴുത്തുകാരനും പാണ്ഡിത്യം നിറഞ്ഞവനും എല്ലാറ്റിനുമുപരിയായി മാനവികതയുടെ കടുത്ത പിന്തുണക്കാരനുമായിരുന്നു. ഗംഭീരമായ വ്യക്തിത്വമുള്ള അദ്ദേഹത്തെ അക്കാലത്തെ ബ്രിട്ടീഷ് അധികാരികൾ പോലും ബഹുമാനിച്ചിരുന്നു. ബംഗാളി വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഒരു വിപ്ലവം കൊണ്ടുവന്ന അദ്ദേഹം ബംഗാളി ഭാഷ എഴുതുകയും പഠിപ്പിക്കുകയും ചെയ്യുന്ന രീതി പരിഷ്കരിച്ചു. അദ്ദേഹത്തിന്റെ 'ബൊർനോ പോറിച്ചോയ്' (കത്തിന്റെ ആമുഖം), ബംഗാളി അക്ഷരമാല പഠിക്കാനുള്ള ആമുഖ പാഠമായി ഇന്നും ഉപയോഗിക്കുന്നു. നിരവധി വിഷയങ്ങളിലെ വിശാലമായ അറിവാണ് അദ്ദേഹത്തിന് 'വിദ്യാസാഗർ' (വിജ്ഞാന സമുദ്രം) എന്ന പേര് ലഭിച്ചത്.

★  1780ൽ ചാൾസ് വില്ക്കിൻസും പഞ്ചാനനൻ കർമകറും ആദ്യ ബംഗാളി ഭാഷയുടെ അക്ഷരലിപിയും രീതിയും മുറിച്ച് ക്രമപ്പെടുത്തിയതിനു ശേഷം ആദ്യമായി ബംഗാളി ഭാഷയെ ക്രമപ്പെടുത്തുകയും ലളിതവൽക്കരിക്കുകയും ചെയ്തത് ഇദ്ദേഹമണ്‌..

★ അദ്ദേഹത്തിന്റെ സംസ്കൃത പാണ്ഡിത്യവും തത്ത്വചിന്തയും കൊണ്ട് കൽക്കട്ടയിലെ സംസ്കൃത കോളേജിൽ നിന്ന് അദ്ദേഹത്തിന്‌ വിദ്യാസാഗർ(സംസ്കൃതത്തിൽ വിദ്യ എന്നാൽ അറിവ് സാഗർ എന്നാൽ കടൽ ,അറിവിന്റെ കടൽ) എന്ന പേര്‌ ബിരുദധാരിയായപ്പോൾ ലഭ്ച്ചു.

★ പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനായ അനിൽ കുമാർ ഗെയ്ൻ അദ്ദേഹത്തിന്റെ ബഹുമാനാർഥം വിദ്യാസാഗർ സർവകലാശാല സ്ഥാപിച്ചു.

■ ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

★ 1820 സെപ്റ്റംബർ 26 ന് ബംഗാളിലെ മിഡ്‌നാപൂർ ജില്ലയിലെ ബിർസിംഗ ഗ്രാമത്തിലാണ് ഈശ്വർ ചന്ദ്ര ബന്ദോപാധ്യായ ജനിച്ചത്.

★ പിതാവ് താക്കൂർദാസ് ബന്ദിയോപാധ്യായയും അമ്മ ഭാഗവതി ദേവിയും വളരെ മതവിശ്വാസികളായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ശരിയായില്ല, അതിനാൽ അടിസ്ഥാന വിഭവങ്ങളുടെ ദൗർലഭ്യത്തിനിടയിലാണ് ഈശ്വറിന് കുട്ടിക്കാലം ചെലവഴിക്കേണ്ടിവന്നത്.ഇതിനെല്ലാമുപരിയായി, ഈശ്വർ ചന്ദ്ര മിടുക്കനായ ഒരു കുട്ടിയായിരുന്നു, അദ്ദേഹം പഠനത്തിൽ തന്റെ ശ്രദ്ധ പിടിച്ചുപറ്റി.

★ ഗ്രാമപഥാലയിൽ സംസ്‌കൃതത്തിന്റെ അടിസ്ഥാനകാര്യങ്ങൾ പഠിച്ച അദ്ദേഹം 1826-ൽ പിതാവിനൊപ്പം കൊൽക്കത്തയിലേക്ക് പുറപ്പെട്ടു. ഒരു വിദ്യാർത്ഥിയെന്ന നിലയിൽ അദ്ദേഹത്തിന്റെ മിടുക്കും സമർപ്പണവും സംബന്ധിച്ച് നിരവധി മിഥ്യാധാരണകളുണ്ട്.കൊൽക്കത്തയിലേക്കുള്ള യാത്രാമധ്യേ ഈശ്വർ ചന്ദ്ര വിദ്യാസാഗർ മൈൽ കല്ലുകളുടെ ലേബലുകൾ പിന്തുടർന്ന് ഇംഗ്ലീഷ് അക്കങ്ങൾ പഠിച്ചുവെന്ന് പറയപ്പെടുന്നു.

★ പിതാവ് താക്കൂർദാസ് തന്റെ മക്കളോടൊപ്പം കൊൽക്കത്തയിലെ ബുരാബസാർ പ്രദേശത്ത് താമസിച്ചു, പണവും കുറവായിരുന്നു, അതിനാൽ ഈശ്വർ ചന്ദ്ര സ്കൂൾ സമയത്തിനുശേഷം വീട്ടുജോലികളിൽ സഹായിക്കാറുണ്ടായിരുന്നു, കടുത്ത ദാരദ്രം നേരിടേണ്ടി വന്നു. രാത്രിയിൽ തെരുവ് വിളക്കുകളിൽ പഠിക്കുകയും  പാചകത്തിനായി എണ്ണ ലാഭിക്കുകയും ചെയ്തു .

★ 1829 മുതൽ 1841 വരെ അദ്ദേഹം സംസ്‌കൃത കോളേജിൽ വേദാന്ത, വ്യാകരൻ, സാഹിത്യം, വാചാടോപങ്ങൾ, സ്മൃതി, ധാർമ്മികത എന്നിവ പഠിച്ചു.

★  സ്കോളർഷിപ്പ് നേടുകയും പിന്നീട് തന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെ സഹായിക്കാനായി ജോരാസാങ്കോയിലെ ഒരു സ്കൂളിൽ അദ്ധ്യാപക സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.

★ 1839 ൽ സംസ്‌കൃതത്തിൽ വിജ്ഞാന മത്സരത്തിൽ പങ്കെടുത്ത അദ്ദേഹം വിജ്ഞാന മഹാസമുദ്രം എന്നർത്ഥം വരുന്ന 'വിദ്യാസാഗർ' എന്ന പദവി നേടി. അതേ വർഷം ഈശ്വർ ചന്ദ്ര വിദ്യാസാഗർ നിയമ പരീക്ഷ വിജയകരമായി പൂർത്തിയാക്കി.

★ വിദ്യാസാഗർ പതിന്നാലാം വയസ്സിൽ ദിനാമണി ദേവിയുമായി വിവാഹിതരായി. ദമ്പതികൾക്ക് നാരായണ ചന്ദ്ര എന്നൊരു മകനുണ്ടായിരുന്നു.

■ വിദ്യാഭ്യാസത്തിന് ശേഷം

★ 1841 ൽ ഇരുപത്തിയൊന്നാം വയസ്സിൽ ഈശ്വർ ചന്ദ്ര ഫോർട്ട് വില്യം കോളേജിൽ സംസ്കൃത വകുപ്പിലെ ഹെഡ് പണ്ഡിറ്റായി ചേർന്നു. മിടുക്കനായ വിദ്യാസാഗര്‍ , താമസിയാതെ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യം നേടി.

★ അഞ്ചുവർഷത്തിനുശേഷം, 1946 ൽ വിദ്യാസാഗർ ഫോർട്ട് വില്യം കോളേജ് വിട്ട് സംസ്കൃത കോളേജിൽ 'അസിസ്റ്റന്റ് സെക്രട്ടറിയായി' ചേർന്നു. എന്നാൽ ഒരു വർഷത്തിനുശേഷം അദ്ദേഹം നിർദ്ദേശിച്ച ഭരണപരമായ മാറ്റങ്ങളെക്കുറിച്ച് കോളേജ് സെക്രട്ടറി റാസോമോയ് ദത്തയുമായി ഗുരുതരമായ വാക്കേറ്റത്തിൽ ഏർപ്പെട്ടു.വിദ്യാസാഗർ അധികാരത്തിന് വഴങ്ങുന്ന ഒരാളല്ലാത്തതിനാൽ കോളേജ് അധികൃതർ നിരസിച്ചതിനെത്തുടർന്ന് അദ്ദേഹം രാജിവയ്ക്കുകയും ഫോർട്ട് വില്യം കോളേജിൽ ജോലി പുനരാരംഭിക്കുകയും ചെയ്തുവെങ്കിലും ഹെഡ് ക്ലാർക്ക് എന്ന നിലയിലായിരുന്നു അത്.

★ 1851 ൽ അദ്ദേഹം സംസ്കൃത കോളേജിന്റെ പ്രിൻസിപ്പലായി.

★ 1855 ൽ അധിക ചാർജുകളുള്ള സ്കൂളുകളുടെ സ്പെഷ്യൽ ഇൻസ്പെക്ടറായി ചുമതലയേറ്റ അദ്ദേഹം വിദ്യാഭ്യാസ നിലവാരത്തിന്റെ മേൽനോട്ടത്തിനായി ബംഗാളിലെ വിദൂര ഗ്രാമങ്ങളിലും സന്ദര്‍ശനം തുടങ്ങി .ജനങ്ങളിലെ വിദ്യാഭ്യാസപരമായ പിന്നോക്കം അദ്ദേഹത്തിന് മനസ്സിലായിത്തുടങ്ങി.

■ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ

★ സംസ്‌കൃത കോളേജിൽ നിലവിലുണ്ടായിരുന്ന പഴയ പഠനസമ്പ്രദായം  സമഗ്രമായി പുനർ‌നിർമ്മിക്കുകയും വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് ആധുനിക ഉൾക്കാഴ്ചകൾ വരുത്തുകയും ചെയ്തതിന്റെ കഴ്ചപ്പാട്  വിദ്യാസാഗറിനുണ്ടായിരുന്നു.പ്രൊഫസറായി സംസ്കൃത കോളേജിൽ തിരിച്ചെത്തിയപ്പോൾ വിദ്യാസാഗർ വരുത്തിയ ആദ്യത്തെ മാറ്റം സംസ്കൃതത്തിനുപുറമെ ഇംഗ്ലീഷിനെയും ബംഗാളിയെയും പഠന മാധ്യമമായി ഉൾപ്പെടുത്തുക എന്നതായിരുന്നു.

★ വേദഗ്രന്ഥങ്ങൾക്കൊപ്പം യൂറോപ്യൻ ചരിത്രം, തത്ത്വശാസ്ത്രം, ശാസ്ത്രം എന്നീ കോഴ്‌സുകളും അദ്ദേഹം അവതരിപ്പിച്ചു. ഈ വിഷയങ്ങൾ പിന്തുടരാനും ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് പഠിക്കാനും. അദ്ദേഹം വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു.

★ സംസ്‌കൃത കോളേജിലെ വിദ്യാർത്ഥികൾക്ക് പ്രവേശന നിയമങ്ങളിൽ മാറ്റം വരുത്തി. ബ്രാഹ്മണേതര വിദ്യാർത്ഥികൾക്ക്  സ്ഥാപനത്തിൽ ചേരാൻ അനുവാദം നൽകി. സംസ്‌കൃത വ്യാകരണത്തെക്കുറിച്ചുള്ള സങ്കീർണ്ണമായ സങ്കൽപ്പങ്ങളെ എളുപ്പത്തിൽ വ്യക്തമാകുന്ന ബംഗാളി ഭാഷയിൽ വ്യാഖ്യാനിച്ചുകൊണ്ട് അദ്ദേഹം 'ഉപക്രമോണിക്ക', 'ബയകരൻ കൊമുടി' എന്നീ രണ്ട് പുസ്തകങ്ങൾ എഴുതി.

വിദ്യാസാഗർ “ ബ്രാഹ്മണരെയും വൈദ്യന്മാരെയും ഒഴികെയുള്ള മറ്റ് ജാതികളെ പ്രവേശിപ്പിക്കുന്നതിനോ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ശൂദ്രരെ  സംസ്കൃത കോളേജിൽ പ്രവേശിക്കുന്നതിനോ എതിർപ്പില്ല” എന്ന് പ്രസ്താവിച്ചു.

★ പ്രവേശന ഫീസ്, ട്യൂഷൻ ഫീസ് എന്നീ ആശയങ്ങൾ അദ്ദേഹം കൊൽക്കത്തയിൽ ആദ്യമായി അവതരിപ്പിച്ചു.

★ അദ്ധ്യാപന രീതികളിൽ ഏകത പ്രാപ്തമാക്കുന്നതിന് അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി അദ്ദേഹം സാധാരണ സ്കൂൾ സ്ഥാപിച്ചു.

★ സ്ത്രീ വിദ്യാഭ്യാസത്തിന്റെ തീവ്ര പിന്തുണക്കുന്ന ആളായിരുന്നു വിദ്യാസാഗര്‍ . അക്കാലത്ത് സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന എല്ലാ സാമൂഹിക അടിച്ചമർത്തലുകളിൽ നിന്നും വിമോചനം നേടാനുള്ള പ്രാഥമിക മാർഗമായി വിദ്യാഭ്യാസത്തെ അദ്ദേഹം വിലയിരത്തി...

★  പെൺകുട്ടികൾക്കായി സ്കൂൾ ആരംഭിക്കുന്നതിനായി അദ്ദേഹം തന്റെ ശക്തി പ്രയോഗിക്കുകയും  പാഠ്യപദ്ധതി രൂപപ്പെടുത്തുകയും ചെയ്തു, അവരെ പഠിപ്പിക്കുക മാത്രമല്ല, തയ്യല്‍ പോലുള്ള സ്വയം തൊഴിലുകളിലൂടെ അവരെ സ്വയം ആശ്രയിക്കാൻ പ്രാപ്തരാക്കുകയും ചെയ്തു.

★ വീടുതോറും പോയി, അവരുടെ പെൺമക്കളെ സ്കൂളുകളിൽ ചേർക്കാൻ അനുവദിക്കണമെന്ന് കുടുംബത്തലവന്മാരോട് അഭ്യർത്ഥിച്ചു.

★ ബംഗാളിലുടനീളം സ്ത്രീകൾക്കായി 35 സ്കൂളുകൾ തുറന്ന അദ്ദേഹം 1300 വിദ്യാർത്ഥികളെ ചേർക്കുന്നതിൽ വിജയിച്ചു.

★ നാരി ശിക്ഷാ ഭണ്ഡർ എന്ന ഫണ്ടിന് അദ്ദേഹം തുടക്കം കുറിച്ചു. 1849 മെയ് 7 ന് ഇന്ത്യയിൽ ആദ്യത്തെ സ്ഥിരം പെൺകുട്ടികളുടെ വിദ്യാലയം ബെഥൂൺ സ്കൂൾ സ്ഥാപിക്കുന്നതിനായി ജോൺ എലിയറ്റ് ഡ്രിങ്ക് വാട്ടർ ബെഥൂണിനോട് അദ്ദേഹം പിന്തുണ നിലനിർത്തി.

★ ആനുകാലികങ്ങൾക്കും പത്രങ്ങൾക്കും വേണ്ടി എഴുതിയ  ലേഖനങ്ങളിലൂടെ അദ്ദേഹം തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചു. പ്രശസ്തമായ പത്രപ്രവർത്തന പ്രസിദ്ധീകരണങ്ങളായ 'തത്വബോധിണി പത്രിക', 'സോംപ്രകാശ്', 'സർബഭുഭങ്കരി പത്രിക', 'ഹിന്ദു ദേശസ്നേഹി' എന്നിവയുമായി അദ്ദേഹം ബന്ധപ്പെട്ടു. ബംഗാളി സംസ്കാരത്തിൽ പ്രാഥമിക പ്രാധാന്യമുള്ള നിരവധി പുസ്തകങ്ങൾ അദ്ദേഹം എഴുതി.അദ്ദേഹത്തിന്റെ ശാശ്വത പൈതൃകം ബംഗാളി അക്ഷരമാല പഠിക്കുന്നതിനുള്ള പ്രാഥമിക തലത്തിലുള്ള 'ബൊർനോ പോറിച്ചോയ്' എന്ന പുസ്തകത്തിൽ അവശേഷിക്കുന്നു, അവിടെ അദ്ദേഹം ബംഗാളി അക്ഷരമാല പുനർനിർമ്മിക്കുകയും 12 സ്വരാക്ഷരങ്ങളുടെയും 40 വ്യഞ്ജനാക്ഷരങ്ങളുടെയും ടൈപ്പോഗ്രാഫിയായി പരിഷ്കരിക്കുകയും ചെയ്തു.

★ അച്ചടിച്ച പുസ്‌തകങ്ങൾ മിതമായ നിരക്കിൽ നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹം സംസ്‌കൃത പ്രസ്സ് സ്ഥാപിച്ചു.

■ബംഗാളി ഭാഷ പുനർനിർമ്മാണം

★ വിദ്യാസാഗർ ഗദ്യം പുനർനിർമ്മിക്കുകയും നവീകരിക്കുകയും ലളിതമാക്കുകയും ബംഗാളി അക്ഷരമാലയെ ലളിതമാക്കുകയും ചെയ്തു.

★  വിദ്യാസാഗര്‍ ധാരാളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്, എന്നാൽ ബംഗാളി, സംസ്കൃത സാഹിത്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതി 'ബോർനോ പോരിചെ' ആണ്, ഈ പുസ്തകം ക്ലാസിക് ആയി കണക്കാക്കപ്പെടുന്നു.

★  വിദ്യാസാഗർ 12 സ്വരാക്ഷരങ്ങളുടെയും 40 വ്യഞ്ജനാക്ഷരങ്ങളുടെയും അക്ഷരമാലകളായി ബംഗാളി ടൈപ്പോഗ്രാഫി ലളിതമാക്കുകയും ന്യായീകരിക്കുകയും ചെയ്തു.

■ സാമൂഹിക പരിഷ്കാരങ്ങൾ

★ ഒരു യാഥാസ്ഥിതിക ഉയർന്ന ജാതിക്കാരനായ ബ്രാഹ്മണനാണെങ്കിലും , സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളിൽ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു,

★ അക്കാലത്ത് സമൂഹം സ്ത്രീകൾക്ക് നൽകിയ പീഡനത്തെക്കുറിച്ച് വിദ്യാസാഗർ എപ്പോഴും ശബ്ദമുയർത്തിയിരുന്നു.

★വിധവകള്‍ക്ക്  ജീവിതത്തിന്റെ അടിസ്ഥാന ആനന്ദങ്ങൾ നിഷേധിക്കപ്പെട്ടു, സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടു, പലപ്പോഴും അന്യായമായി ചൂഷണം ചെയ്യപ്പെടുകയും അവരുടെ കുടുംബം ഒരു ഭാരമായി കണക്കാക്കുകയും ചെയ്തു.വിദ്യാസാഗറിന്റെ അനുകമ്പയുള്ള ഹൃദയത്തിന് അവരുടെ ദുരവസ്ഥ ഏറ്റെടുക്കാനായില്ല, ഈ നിസ്സഹായ സ്ത്രീകളുടെ ജീവിതനിലവാരം ഉയർത്തുകയെന്നത് തന്റെ ദൗത്യമാക്കി.യാഥാസ്ഥിതിക സമൂഹത്തിൽ നിന്നുള്ള കടുത്ത എതിർപ്പിനെ അദ്ദേഹം നേരിട്ടു,

★ വിധവാ വിവാഹത്തെ മതവിരുദ്ധമെന്ന് വിശേഷിപ്പിച്ചു. അദ്ദേഹം ബ്രാഹ്മണിക അധികാരികളെ വെല്ലുവിളിക്കുകയും വിധവ പുനർവിവാഹം വേദഗ്രന്ഥങ്ങളാൽ അനുവദനീയമാണെന്ന് തെളിയിക്കുകയും ചെയ്തു.

■ വിധവാ വിവാഹ ബില്‍ 

★ വിദ്യാസാഗര്‍ തന്റെ വാദങ്ങൾ ബ്രിട്ടീഷ് അധികാരികളിലേക്ക് കൊണ്ടുപോയി. 1856 ജൂലൈ 26 ന് ഹിന്ദു വിധവകളുടെ പുനർവിവാഹ നിയമം, 1856, ആക്റ്റ് XV, 1856 എന്നിവ പ്രഖ്യാപിച്ചു

★ ആദ്യത്തേത്, ‘വിധവ പുനർവിവാഹം ആരംഭിക്കണമോ’ 1855 ജനുവരിയിൽ പുറത്തിറങ്ങി, വിദ്യാസാഗറിന്റെ മൂത്ത സഹോദരൻ സംഭുചന്ദ്ര പറയുന്നതനുസരിച്ച്, ആഴ്ചയിൽ 2,000 കോപ്പികൾ വിറ്റു!  രണ്ടാമത്തെ ലഘുലേഖ ആ വർഷം ഒക്ടോബറിൽ പുറത്തിറങ്ങി, അതിനിടയിൽ, അന്നത്തെ പണ്ഡിറ്റുകളുടെ ഒരു  കൗണ്ടർ ലഘുലേഖകൾ ഉണ്ടായിരുന്നു.  വിധവ പുനർവിവാഹം എന്ന ചോദ്യം ചെയ്യവും ,പ്രതിരോധിക്കാനുമുള്ള ആചാരസംരക്ഷകര്‍ ബംഗാളിൽ മാത്രം ഒതുങ്ങിയില്ല.

★ അദ്ദേഹത്തിന്റെ പ്രചാരണത്തിന് പിന്തുണ ലഭിച്ചത് ബർദ്ധമാൻ മഹ്താബ്ചന്ദ് ബഹദൂറിലെ മഹാരാജാവിൽ നിന്നുള്ള സ്വാധീനമുള്ള വ്യക്തികളിൽ നിന്നാണെങ്കിലും ഹിന്ദു സമൂഹത്തിലെ ശക്തമായ യാഥാസ്ഥിതിക ഗ്രൂപ്പുകളിൽ നിന്നാണ് ധാരാളം തിരിച്ചടികൾ ഉണ്ടായത്.

★ 1855 നവംബറിൽ വിധവ പുനർവിവാഹ ബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ, ബില്ലിനു അനുകൂലമായും പ്രതികൂലമായും ഇന്ത്യയിൽ നിന്നുമുള്ള അപേക്ഷകൾ ഉണ്ടായിരുന്നു.  ബില്ലിന് പിന്തുണ ലഭിച്ചത് സെക്കന്തരാബാദിൽ നിന്നുള്ള ബ്രാഹ്മണരിൽ നിന്നും പൂനെയിലെ 46 നിവാസികളിൽ നിന്നുമാണ്.

★1856 ജനുവരിയിൽ 37,000 ഒപ്പുകൾ വഹിച്ച ബില്ലിനെ എതിർത്തുകൊണ്ടുള്ള ഒരു അപേക്ഷ സർക്കാരിന് സമർപ്പിച്ചു.

★ 1870 ൽ തന്റെ മകൻ നാരായണ ചന്ദ്രയെ ഒരു കൗമാരക്കാരിയായ വിധവയുമായെ വിവാഹം കഴിച്ചു.

★ എന്നിരുന്നാലും, വിദ്യാസാഗർ വിജയിച്ചു, വിധവ പുനർവിവാഹ നിയമം 1856 ജൂലൈ 26 ന് പാസാക്കി.

★ അങ്ങനെ ആദ്യത്തെ വിവാഹം ആ വർഷം ഡിസംബർ 7 ന് കൊൽക്കത്തയിൽ നടന്നു, അടുത്ത ദിവസം പാനിഹതി ഗ്രാമത്തിൽ.  ഈ സമയത്ത്, വിദ്യാസാഗറിനെ ആക്രമിക്കുമെന്ന ഭയം കുടുംബാഗങ്ങള്‍ക്ക് ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ പിതാവ് വിദഗ്ദ്ധനായ ഒരു അംഗരക്ഷകനെ അയച്ചു .ആക്രമിക്കാനുള്ള ശ്രമം പരാജയപ്പെട്ടു

■ ചില തിരിച്ചടികള്‍

★ 1857 ലെ ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യയുദ്ധത്തെത്തുടർന്ന്, ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് കിരീടത്തിലേക്ക് അധികാരം കൈമാറി, ഏതാനും പതിറ്റാണ്ടുകളായി, കോളനിവാസികൾ ഇന്ത്യൻ വ്യക്തിഗത നിയമങ്ങളിൽ ഇടപെടേണ്ടതില്ലെന്ന് തീരുമാനിച്ചു.ബാലവിവാഹം നിർത്തലാക്കാൻ ശ്രമിച്ച ഈശ്വർ ചന്ദ്രയെ സംബന്ധിച്ചിടത്തോളം ഈ സംഭവങ്ങളുടെ ഒരു തിരിച്ചടിയായി.

★ വിദ്യാസാഗർ ശ്രമിച്ച മറ്റൊരു സാമൂഹിക പരിഷ്കരണം കുലിന ബ്രാഹ്മണരുടെ ഇടയിൽ ബഹുഭാര്യത്വം ഇല്ലാതാക്കുക എന്നതായിരുന്നു.  ഇതിൽ അദ്ദേഹം ഒരു വലിയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. പ്രസ്ഥാനം നിയമനിർമ്മാണത്തിൽ കലാശിച്ചില്ലെങ്കിലും അതിന്റെ സാമൂഹിക സ്വാധീനം ഗണ്യമായി.

★വ്യക്തമായ ജനപിന്തുണയുടെ അഭാവത്തിൽ നിരാശനായ അദ്ദേഹം കഴിഞ്ഞ രണ്ട് ദശകങ്ങൾ ഇന്നത്തെ ജാർഖണ്ഡിലെ സന്താൽ ഗോത്രങ്ങൾക്കൊപ്പം ചെലവഴിച്ചു.അവിടെ അദ്ദേഹം ആദിവാസി പെൺകുട്ടികൾക്കായി ആദ്യത്തെ സ്കൂൾ തുറന്നു.

★ 1891 മാർച്ചിൽ അദ്ദേഹം മരിക്കുന്നതിന് നാലുമാസം മുമ്പാണ്, ബ്രിട്ടീഷ് ഇന്ത്യാ ഭരണകൂടം ബാലവിവാഹം നിയമപരമായി നിർത്തലാക്കിയ ഏജ് ഓഫ് സമ്മത നിയമം പാസാക്കിയത്, 

■ ഒരു പ്രചോദനാത്മക കഥ

ഈശ്വർ ചന്ദ്ര വിദ്യാസാഗർ വളരെ എളിയ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ഈ ഭാഗമാണ് മറ്റുള്ളവരെ പ്രചോദിപ്പിച്ചത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ നിരവധി കഥകൾ അദ്ദേഹത്തിന്റെ ലാളിത്യം തെളിയിക്കുന്നു, അതേസമയം തന്നെ വായനക്കാരെ വളരെയധികം പ്രചോദിപ്പിക്കുന്നു.അദ്ദേഹത്തിന്റെ വിനയമാണ് അദ്ദേഹത്തെ ഇന്ത്യയിലുടനീളം പ്രശസ്തനും ആദരണീയനുമായ വ്യക്തിത്വമാക്കി മാറ്റിയത്.ഒരു ഘട്ടത്തിൽ ഈശ്വർ ചന്ദ്ര വിദ്യാസാഗറും കുറച്ചു സുഹൃത്തുക്കളും കൊൽക്കത്ത സർവകലാശാല ആരംഭിക്കാനുള്ള ഒരു ദൗത്യത്തിനായി പ്രവർത്തിക്കുകയായിരുന്നു, ഇതിനായി അവർ സംഭാവന തേടുകയായിരുന്നു. സഹ അംഗങ്ങൾ തടഞ്ഞുവെങ്കിലും അതേ ദൗത്യം നിറവേറ്റാനായി അദ്ദേഹം അയോദ്ധ്യയിലെ നവാബിന്റെ കൊട്ടാരത്തിലേക്ക് പോയി.നവാബ് ഒരു ദയാലുവായിരുന്നില്ലെങ്കിലും വിദ്യാസാഗർ നവാബിനെ കണ്ടുമുട്ടുകയും സാഹചര്യം മുഴുവൻ തന്റെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.അഹങ്കാരിയായ നവാബ് ഇത് കേട്ട് വിദ്യാസാഗറിന്റെ സംഭാവന ബാഗിൽ ചെരിപ്പ് ഇട്ടു. ഇക്കാര്യത്തിൽ വിദ്യാസാഗർ പ്രതികരിക്കാതെ നന്ദി പറഞ്ഞ് സ്ഥലം വിട്ടു.പിറ്റേന്ന് വിദ്യാസാഗർ നവാബിന്റെ കൊട്ടാരത്തിന് മുന്നിൽ നവാബിന്റെ ഷൂസ് ലേലം സംഘടിപ്പിച്ചു. ആളുകൾ, നവാബിന്റെ മതിപ്പുളവാക്കുന്നതിനായി, നവാബിന്റെ ജഹഗീർദാർമാരും കോടതി അംഗങ്ങളും ഉൾപ്പെടെയുള്ളവർ മുന്നോട്ട് വന്ന് ലേലം വിളിക്കാൻ തുടങ്ങി. ചെരിപ്പുകൾ 1,000 രൂപയ്ക്ക് വിറ്റു. ഇത് കേട്ട നവാബ് സന്തോഷിക്കുകയും അതേ തുക സംഭാവന ചെയ്യുകയും ചെയ്തു.
സംഭാവന ബാഗിൽ നവാബ് ചെരുപ്പ് ഇട്ടപ്പോൾ വിദ്യാസാഗറിന് മറ്റൊരു രീതിയിൽ പ്രതികരിക്കാമായിരുന്നു. അദ്ദേഹത്തിന് ഇത് ഒരു അപമാനമായി കണക്കാക്കാം അല്ലെങ്കിൽ വിഷാദമുണ്ടാകാം. പക്ഷേ, മറുവശത്ത്, തന്റെ ദൗത്യം നിറവേറ്റാനുള്ള അവസരമായി അദ്ദേഹം ആ ഷൂസ് ഉപയോഗിച്ചു. അദ്ദേഹത്തിന് പണം ലഭിച്ചു എന്ന് മാത്രമല്ല നവാബിനെ സന്തോഷിപ്പിക്കുകയും ചെയ്തു. ഈ രീതിയിൽ, അവൻ എല്ലായ്പ്പോഴും തന്റെ വ്യക്തിപരമായ വികാരങ്ങൾക്ക് മുകളിലും ഒരു ലക്ഷ്യത്തിലേക്കും പ്രവർത്തിച്ചു.ആത്യന്തികമായി, കൊൽക്കത്ത സർവകലാശാല ആരംഭിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം സഫലമായി

■ മരണം

ഈശ്വർ ചന്ദ്ര വിദ്യാസാഗർ തന്റെ 70 ആം വയസ്സിൽ 1891 ജൂലൈ 29 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ വീട് അദ്ദേഹത്തിന്റെ മകൻ കൊൽക്കത്തയിലെ മല്ലിക് കുടുംബത്തിന് വിറ്റു, പിന്നീട് 1974 മാർച്ച് 29 ന് ബീഹാറിലെ ബംഗാളി അസോസിയേഷൻ വാങ്ങി. അവർ വീട് അതിന്റെ യഥാർത്ഥ രൂപത്തിൽ പരിപാലിക്കുകയും ഒരു ഗേൾസ് സ്കൂളും ഒരു സൗജന്യ ഹോമിയോ ക്ലിനിക്കും ആരംഭിക്കുകയും ചെയ്തു.

■ ഈശ്വർ ചന്ദ്ര വിദ്യാസാഗർ രചിച്ച പുസ്തകങ്ങൾ

★ബീറ്റാൽ പഞ്ചബിൻസതി (1847 ൽ പ്രസിദ്ധീകരിച്ചത്)
★ബംഗാല-ആർ-ഇതിഹാസ് (1848-ൽ പ്രസിദ്ധീകരിച്ചു)
★ജീബൻചാരിത് (1850 ൽ പ്രസിദ്ധീകരിച്ചു)
★ബോധോദോയ് (1851 ൽ പ്രസിദ്ധീകരിച്ചു)
★ഉപാക്രമിക (1851 ൽ പ്രസിദ്ധീകരിച്ചു)
★ബിദാബ ബിബാഹ ബിഷായക് പ്രോസ്താബ്
★ബോർനോ പോറിച്ചോയ് (1854-ൽ പ്രസിദ്ധീകരിച്ചു)
★കോത്ത മാല (1856 ൽ പ്രസിദ്ധീകരിച്ചു)
★ബംഗാളി ന്യൂസ്‌പേപ്പർ - ഷോം പ്രകാശ് (1858 ൽ പ്രസിദ്ധീകരിക്കാൻ തുടങ്ങി)
★സിത്താർ ബോണോബാസ് (1860 ൽ പ്രസിദ്ധീകരിച്ചു)

■ വിദ്യാസാഗർ തിരഞ്ഞെടുത്ത പാഠപുസ്തകങ്ങൾ

★ബർണപരിചെ
★റിജുപാത്ത്
★സംസ്കൃത ബയകരനർ ഉപക്രമാനിക
★ബയകരൻ കൗമുദി

■ അനുസ്മരണം

★ പശ്ചിമ ബംഗാളിലെ ഹൂഗ്ലി നദിക്ക് കുറുകെയുള്ള പാലമാണ് വിദ്യാസാഗർ സേതു . ഹൗറ നഗരത്തെ അതിന്റെ ഇരട്ട നഗരമായ കൊൽക്കത്തയുമായി ബന്ധിപ്പിക്കുന്നു.ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പേരിലാണ് പാലത്തിന് പേര് നൽകിയിരിക്കുന്നത്.

★ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനും സാമൂഹിക അവബോധം വർദ്ധിപ്പിക്കുന്നതിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന വിദ്യാസാഗർ മേള എന്ന മേള 1994 മുതൽ വർഷം തോറും പശ്ചിമ ബംഗാളിൽ നടക്കുന്നു. 1995 മുതൽ കൊൽക്കത്തയിലും ബിർസിംഗയിലും ഒരേസമയം നടക്കുന്നു.

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
©മഹേഷ് ഭാവന

(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍  ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)

എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍
https://maheshbhavana.blogspot.com/



https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆

റഫറന്‍സ് & source

★ wiki

★ http://en.banglapedia.org/index.php?title=Vidyasagar,_Ishwar_Chandra

★ https://books.google.co.in/books?id=KnPoYxrRfc0C&pg=PA4567&hl=en#v=onepage&q&f=false

★ https://www.culturalindia.net/reformers/ishwar-chandra-vidyasagar.html

★ https://www.mapsofindia.com/my-india/history/ishwar-chandra-vidyasagar-a-great-reformer

★ https://m.economictimes.com/news/politics-and-nation/ishwar-chandra-vidyasagar-the-reformer-at-the-centre-of-tmc-bjp-clash/articleshow/69348579.cms

★ https://www.news18.com/amp/news/india/ishwar-chandra-vidyasagar-199th-birth-anniversary-memoirs-of-bengals-path-breaking-reformer-2322997.html

★ https://www.thebetterindia.com/182357/ishwar-chandra-vidyasagar-widow-remarriage-bengal-women-rights-india/

★ https://www.ndtv.com/india-news/ishwar-chandra-vidyasagar-200th-birth-anniversary-know-all-about-19th-century-reformer-from-bengal-2107388?amp=1&akamai-rum=off

★  https://m.jagranjosh.com/general-knowledge/amp/ishwar-chandra-vidhya-sagar-ideas-and-teachings-1444210531-1

★ https://www.livemint.com/politics/news/why-iswar-chandra-vidyasagar-still-remains-relevant-in-bengal/amp-1557944413715.html

★ https://www.britannica.com/biography/Isvar-Chandra-Vidyasagar

★https://thewire.in/history/remembering-ishwar-chandra-vidyasagar-birthday

★ https://biographypoint.com/ishwar-chandra-vidyasagar-biography/

★ https://biographypoint.com/ishwar-chandra-vidyasagar-biography/

★ https://www.thehindu.com/news/national/other-states/jharkhands-karmatand-block-named-after-ishwar-chandra-vidyasagar/article29517093.ece

★ https://www.firstpost.com/india/vidyasagar-birth-anniversary-2019-life-of-ishwar-chandra-vidyasagar-and-his-contributions-towards-uplifting-women-in-india-7404851.html

★ http://indiansaga.com/history/reforms_vidyasagar.html

★ https://bit.ly/31mZZcY

★ http://news.bbc.co.uk/2/hi/south_asia/3623345.stm

★ https://www.boloji.com/articles/7697/ishwar-chandra-vidyasagar

★ http://www.vivekananda.net/PDFBooks/BengalCelebs/IswarVidyasagar.html


എന്താണ് 'അഗ്നിപഥ്' പദ്ധതി‍?

എന്താണ് 'അഗ്നിപഥ്' പദ്ധതി‍ ? ★ പതിനേഴര വയസ്സ്​ ആയ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങന...