Friday, October 11, 2019

കേരളത്തിലെ അടിമവ്യവസ്ഥ
(ഭാഗം1)(ഭാഗം2)

അടിമത്തം പ്രാചീന ഭാരതത്തിൽ
 ഇരുമ്പുയുഗാരംഭത്തോടു
കൂടിയാകണം കാർഷികമേഖല അടിമത്തെ വ്യവസ്ഥിതിയോടുബന്ധപ്പെട്ട് ക്രമവൽകൃതമാകുന്നത് . സിന്ധുനദീതട സംസ്കാരങ്ങളുടെ അവശിഷ്ടങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന ഗംഭീരങ്ങളായ മനുഷ്യനിർമ്മിതികൾ അന്നത്തെ സാമൂഹ്യവ്യവസ്ഥയെ സംബന്ധിച്ച ചില അനുമാനങ്ങളിലെത്തിച്ചേരുവാൻ ചരിത്രകാരന്മാരേയും പുരാവസ്തു ഗവേഷകരെയും സഹായിച്ചു . ഉത്ഖനനങ്ങളിൽ ലഭിച്ചിട്ടുള്ള നിർമ്മിതികളിൽ വലിയ ധാന്യശേഖരണ ഡിപ്പോകളും , എസ്റ്റേറ്റുകളിലെ ലയം പോലെ ഒറ്റമുറികളുള്ള ധാരാളം കെട്ടിടങ്ങൾ പ്രാന്തപ്രദേശങ്ങളിലായി സ്ഥിതിചെയ്തിരുന്നതും കണ്ടെത്തുവാൻ കഴിഞ്ഞു . ഇവ അടിമകളുടേതോ അന്നത്തെ സമൂഹത്തിലെ തൊഴിലാളികളുടെതോ ആയ വാസസ്ഥാനങ്ങളായിരുന്നുവെന്ന് കരുതുന്നു .

വൈദീകകാലം
 വൈദീകകാലമായപ്പോൾ അടിമകൾ സമൂഹത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായിത്തീർന്നു . വേദങ്ങളിൽ ' ദസ്യ ' എന്ന പദമാണ് അടിമകളെ സൂചിപ്പിക്കുന്നതിന് ഉപയോഗിച്ചിരുന്നത് . ആര്യന്മാരുടെ ദൃഷ്ടിയിൽ ഈ അടിമകൾ അനാസന്മാരും ( മൂക്കില്ലാത്തവർ ) , ശിശ്നദേവന്മാരും ( ലിം ഗാരാധകർ ) ആയിരുന്നുവെന്നും ഋഗ്വേദത്തിൽ പരാമർശമുണ്ട് . ഇതിഹാസിങ്ങളിൽ രാജാക്കന്മാർ ' ദാസൻമാരേയും " ദാസികളെയും ബാഹ്മണർക്കും , ഋഷികൾക്കും ദാനം ചെയ്യുന്നതായി കാണുന്നുണ്ട് . ഇവർ അടിമകളായിരിക്കണം . അടിമകൾ പഞ്ചമരും വർണ്ണവ്യവസ്ഥയ്ക്ക് വെളിയിലുള്ളവരുമായിരുന്നു . മനു സ്മൃതിയിൽ പഞ്ചമരുടെ സാമൂഹ്യനില എന്തായിരിക്കണമെന്ന് നിർവചിക്കുന്നുണ്ട് .

ബുദ്ധമതകാലഘട്ടം

 ബുദ്ധമതകാലഘട്ടത്തിലും അടിമത്തം നിലനിന്നിരുന്നതായി അക്കാ ലത്ത് രചിക്കപ്പെട്ട ഗ്രന്ഥങ്ങളിലും , ശിലാശാസനങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട് . അശോകന്റെ മൈസൂറിലെ ശാസനത്തിൽ അടിമകളോട് കരുണയോടെ പെരുമാറണമെന്ന് അനുശാസിക്കുന്നുണ്ട് . കൃഷിപ്പണി ചെയ്യുന്ന അടിമകൾ താമസിക്കുവാൻ പ്രത്യേകസ്ഥലങ്ങൾ ഏർപ്പെടുത്തിയിരുന്നെന്ന് കാശിക്കു സമീപം അന്നുണ്ടായിരുന്ന ' ദാസഗാമി ' ( ദാസഗ്രാമങ്ങൾ ) ങ്ങളെപ്പറ്റിയുള്ള പരാമർശം വ്യക്തമാക്കുന്നു . അടിമകളെ പീഡനദണ്ഡനങ്ങൾക്കും ചിലപ്പോൾ ശിരഛദത്തിനും വിധേയമാക്കിയിരുന്നു . അടിമകളെ ബാദ്ധാഭിക്ഷുക്കളായി അംഗീകരിക്കുന്നതെന്ന് ബുദ്ധൻ തന്നെ വിലക്കിയിരുന്നത്ര.അൻ സംഘത്തിൽ ചേർന്ന ഒരാളെ അയാളുടെ പഴയ അടിമകളെ കൈവശം വെച്ചു കൊണ്ടിരിക്കുവാൻ ശ്രീബുദ്ധൻ അനുമതി നൽകിയിരുന്നതായി ബുദ്ധമതഗ്രന്ഥമായ ധർമ്മപാദത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് .
 അടിമത്തസമ്പ്രദായവും അടിമവ്യാപാരവും പ്രാചീനകാലം മുതൽ നിന്നിരുന്നുവെന്നതിന് ധാരാളം തെളിവുകളുണ്ട് .

സംഘം ക്യതികളിൽ അടിമത്തത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട് . തൊൽകാപ്പിയം പൊരുളതികാരത്തിൽ അടിമകളെയും ജോലിക്കാരെയും അഞ്ചുതിണകളൊഴികെയുള്ളി കൈക്കിളയിലും പെരുന്തിണയിലും നായികാ നായകന്മാരാക്കി കവിതി യുണ്ടാക്കുന്നതിൽ തെറ്റില്ല എന്നും പ്രസ്താവിക്കുന്നു . യവനരെ ദാസ്യവൃത്തിക്കു ചേരരാജാക്കന്മാർ ഉപയോഗിച്ചിരുന്നുവെന്നതിന് സംഘം കൃതികളിൽ തെളിവുകളുണ്ട് . പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് ഇവിടെ ഇറക്കുമതി ചെയ്ത സാധനങ്ങളുടെ കൂട്ടത്തിൽ അടിമകളും ഉൾപ്പെട്ടിരുന്നുവെന്നും സുന്ദരികളായ അടിമസ്ത്രീകൾ രാജാക്കന്മാരുടെ വെപ്പാട്ടികളായും ദാസികളായും മറ്റും ഉപയോഗിക്കപ്പെട്ടിരുന്നുവെന്നും പെരിപ്ലസ് ( എ . ഡി . 80 ) രേഖപ്പെടു ത്തുന്നു . ' ഇന്ത്യയും റോമും തമ്മിലുള്ള വ്യാപാരം ' എന്ന ഗ്രന്ഥത്തിൽ വാർമിങ്ടൺ എഴുതിയിരിക്കുന്നത് അടിമകളുടെ കയറ്റുമതി കുറവായിരുന്നുവെന്നും ഇറക്കുമതി കൂടുതലായിരുന്നുവെന്നുമാണ് . ഇറക്കുമതി ചെയ്യപ്പെട്ട അടിമ കളെ പ്രധാനമായും രാജാക്കന്മാർക്കും മറ്റും സമ്മാനം നല്കാൻ വേണ്ടിയാണ് ഉപയോഗിച്ചിരുന്നത് . നാട്ടുകാരായ അടിമകൾ ധാരാളമുണ്ടായിരുന്നു . ജലസേചനപദ്ധതികളിലും അണക്കെട്ടു നിർമാണങ്ങളിലും മറ്റും അടിമകളുടെ അദ്ധ്വാനം ഉപയോഗിക്കപ്പെട്ടിരുന്നു . ഇത്തരം ആവശ്യങ്ങൾക്ക് അന്യനാടുകളിൽ നിന്ന് അടിമകളെ പിടിച്ചുകൊണ്ടു വരിക പതിവായിരുന്നു . ചോളരാജാവിന്‍റെ കാവേരി പും പട്ടണത്തിന്റെ നിർമ്മാണത്തിനുവേണ്ടി സിലോണിൽ നിന്ന് 12000 അടിമകളെ പിടിച്ചുകൊണ്ടുപോന്നുവെന്ന് സിലോൺ ചരിത്രത്തിൽ പറയുന്നു . അടിമത്തസമ്പദായമായിരുന്നു സംഘകാലഘട്ടത്തിന്റെ പുരോഗതിക്കടിസ്ഥാനമെന്ന് വ്യക്തമാകുന്നുണ്ട് .

അടിമത്തം കേരളചരിത്രത്തിൽ

കേരളത്തിൽ ലഭിച്ചിട്ടുള്ള പുരാവസ്തു - ചരിത്രരേഖകളിൽ അടിമവ്യാപാര ത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട് . വേണാട്ടു രാജാവായ അയ്യനടികളുടെ എ . ഡി . 849 - ലെ തരിസാപ്പള്ളി ചേപ്പേടുകൾ , തിയതി കൃത്യമായി കണ്ടുപിടിച്ച ആദ്യത്തെ ശാസനമാണ് . വേണാട്ടു രാജവംശം കൊല്ലത്തെ തരിസാപ്പള്ളിക്ക് ഒട്ടേറെ അധികാരാവകാശത്തോടുകൂടി ഒരു പ്രദേശം ദാനം ചെയ്യുന്നതാണ് ശാസനത്തിന്റെ ഉള്ളടക്കം . ക്രിസ്ത്യാനികളിൽ നിന്ന് അടിമക്കാശ് ഈടാക്കണ്ടതില്ലെന്ന് അതിൽ വ്യവസ്ഥയുണ്ട് . ഈ ശാസനത്തിൽ നിന്ന് ഒമ്പതാം നൂറ്റാണ്ടിൽ അടിമവ്യാപാരം സാധാരണമായിരുന്നുവെന്നും കുറ്റം

 കേരളത്തിലെ അടിമത്തം -
പുരാതന റോമിലും ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും ഉണ്ടായിരുന്നതുപോലെ കേരളത്തിലും അടിമത്തസമ്പ്രദായം 19 -ാം നൂറ്റാണ്ടുവരെ നിലനിന്നു . അടിമകളെ കൃഷിപ്പണിക്കുപയോഗിക്കുക മാത്രമല്ല ; അടിമകളെ വിലക്കുകയും വാങ്ങുകയും ചെയ്യുന്ന അടിമക്ക് മ്പോളങ്ങളും കേരളത്തിൽ ധാരാളമായുണ്ടായിരുന്നു . തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും അടിമത്തസമ്പദായം സജീവമായി നില നിന്നിരുന്നു . - കേരളത്തിലെ അടിമത്തത്തിന്റെ പ്രത്യേകത , അത് അയിത്താചാര വുമായി ഇടകലർന്നാണ് നിലനിന്നത് എന്നുള്ളതാണ് . - ഭൗതികസാഹചര്യങ്ങളെല്ലാം കവർന്നെടുത്തുകൊണ്ടാണ് അടിമത്തം അവർണരിൽ ആധിപത്യം ഉറപ്പിച്ചതെങ്കിൽ , ആത്മീയമേഖലകളിൽ ദൈവത്തിൽനിന്ന് ആട്ടിയോടിച്ചുകൊണ്ടാണ് അയിത്തം അവന്റെ നിത്യജീവിതത്തിലേക്കു കടന്നുവന്നത് . ആത്മീയജീവിതവും ഭൗതിക ജീവിതവും ദരിദ്രമാക്കിക്കൊണ്ടുള്ള ദുസ്സഹമായ ജീവിതരീതിയാണ് അവർണർക്കിടയിലുണ്ടായിരുന്നത് . സ്വാതന്ത്ര്യം , സമ്പത്ത് , സംസ്കാരം , വിദ്യാഭ്യാസം , സർവോപരി ദൈവം ഇവയിൽനിന്നെല്ലാം അകറ്റിയതോടെ ലോകത്തിൽ എവിടെയുമുള്ള അടിമകളെക്കാൾ ദുരിതമനുഭവിക്കുന്ന വരായി കേരളത്തിലെ അടിമകൾ മാറി . ദുരിതങ്ങൾ പേറി അടിമയായി ജീവിച്ചുവരുന്ന അവന്റെ തലയിൽ ചാർത്തിയ മുൾക്കിരീടമായിരുന്നു അയിത്താചാരം . അടിമത്തവും അയിത്തവും മത്സരിച്ച് കേരളത്തിലെ അടിമയുടെ ജീവിതം ശാപഗ്രസ്തമാക്കുകയായിരുന്നു . - ശ്രുതികളും സ്മൃതികളും ഭാരതീയരുടെ ജീവിതരീതിക്ക് അനുശാസനകൾ നല്കിയപ്പോൾ അടിമകളോടു ദയ കാണിക്കണമെന്ന് പറ യാൻ ആചാര്യന്മാർ മടിച്ചില്ല . യജമാനനും കുടുംബവും പട്ടിണി കിട ന്നാൽപ്പോലും തന്റെ അടിമയ്ക്കു ഭക്ഷണം നല്കണമെന്നാണ് ധർമശാസ്ത്രം അനുശാസിക്കുന്നത് . അർഥശാസ്ത്രകാരനായ ചാണക്യന്റെ നീതിപ്രകാരം എട്ടു വയസ്സിനു താഴെയുള്ള ശിശുക്കളെ വിലക്കുകയോ വാങ്ങുകയോ പാടില്ലെന്നും ഒഴിച്ചുകൂടാൻ പാടില്ലാത്ത സാഹചര്യങ്ങളിൽ മാത്രമേ കുട്ടികളെ വില്‍ക്കുവാൻ പാടുള്ളു എന്നും പറയുന്നു . ഹീനപ്രവൃത്തികൾ ചെയ്യിക്കരുതെന്നും അടിമപ്പെൺകുട്ടികളുടെ ചാരിത്യധ്വംസനം നടത്തരുതെന്നും അദ്ദേഹം അനുശാസിക്കുന്നു . ചാരി ത്ര്യഭംഗം നടത്തിയ യജമാനൻ അടിമയെ നിരുപാധികം മോചിപ്പിക്കണമെന്നും അവൾക്കു മതിയായ നഷ്ടപരിഹാരം നല്കണമെന്നുമാണ് ആചാര്യമതം .

കുറ്റം ചെയ്യുന്നവർക്ക് കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് പിഴയും ശിക്ഷയും വധശിക്ഷയും നൽകിയിരുന്നു . ചില കുറ്റവാളികളെ അടിമകളായി വിറ്റിരുന്നു നാടുവാഴികളുടെ ആദായമാർഗമായിരുന്നു അടിമവ്യാപാരം , അടിമകളുടെ ഉടമസ്ഥർ അടിമക്കശ് നിർബന്ധമായും രാജ്യഭണ്ഡാരത്തിൽ അടക്കേണ്ടിയിരുന്നു . -

 കേരളത്തിലെ അടിമവ്യാപാരം നടന്നിരുന്നുവെന്ന് തെളിയിക്കുന്ന ധാരാളം അടിമക്കച്ചവടകരണങ്ങൾ ( Deeds ) പുരാവസ്തു ഗവേഷക ർ കണ്ടടുത്തിട്ടുണ്ട് . കോലെഴുത്തിൽ മുളയിലെഴുതിയ ഒരു പഴയ കരണത്തിന്റെ ശരിയായ മലയാളം പരിഭാഷ നോക്കുക .》》》

 ഇത് അടിമച്ചന്തയിൽ നടന്ന ഒരു വ്യാപാരത്തിന്റെ കരണമാണ് . കേരളത്തിൽ പരസ്യഅടിമച്ചന്തകൾ നിലനിന്നിരുന്നു . - കൊല്ലം 847 -ാമാണ്ട് ചിങ്ങവ്യാഴം തുലാമാസം എഴുതിയ അട്ടിപ്പോലക്കരണം ,
 പുതിയേടത്തു ചെറുവായൂർ നാരായണൻ നാരായണൻ തനിക്കവ കാശപ്പെട്ട പൊന്നടച്ചേരി പാമ്പാടി ചീരനേയും ഉമ്മിണിച്ചിയേയും അന്നത്തെ കമ്പോള വിലയർഥം വാങ്ങിക്കൊണ്ട് അട്ടിപ്പേറും നീരും കൊടുത്തു . അപകാരം പൊന്നടച്ചേരി പാമ്പാടി ചീരനേയും ഉമ്മിണിച്ചിയേയും അന്നത്തെ കമ്പോളവിലയർഥം കൊടുത്തു വാങ്ങിച്ചു ശ്രീകൃഷ്ണൻ അംഗത്തെ ചേന്നൻ കുപ്പൻ ഇതറിയുന്ന സാക്ഷി തട്ടപ്പൻ , അകത്തു തിരുവാലിക്കുമാരനാണ് ഇതെഴുതിയത് . -

 ചേരരാജാക്കന്മാരുടെ കാലത്ത് പാശ്ചാത്യനാടുകളിൽനിന്ന് സുന്ദരികളായ യവനസ്ത്രീകളെ അടിമകളാക്കി ഇറക്കുമതി ചെയ്തതിനെ ക്കുറിച്ച് രേഖകളുണ്ട് . രാജാക്കന്മാരെ പ്രീതിപ്പെടുത്താനുള്ള കാഴ്ചവസ്തുക്കളായാണ് യവനപ്പെൺകൊടികളെ യൂറോപ്യന്മാർ ഇറക്കുമതി ചെയ്തിരുന്നത് . അന്തഃപുരങ്ങളിലെ ദാസീവൃത്തിക്കായി അടിമപ്പെൺ കിടാങ്ങളെ ധാരാളമായി ഉപയോഗിച്ചിരുന്നു .

എ . ഡി . 1505 - ൽ മലബാറിലെത്തിയ വർത്തമ കേരളത്തിൽ നിലനിന്ന അടിമത്തവ്യവസ്ഥയെയും അയിത്താചാരത്തെയും കുറിച്ച് പരാമർശിക്കുന്നുണ്ട് . പൊതുനിരത്തുകൾ അടിമകൾ ഉപയോഗിക്കാൻ പാടില്ലായിരുന്നു . കാടുകളിലും ചതുപ്പുനിലങ്ങളിലും ഒതുങ്ങിക്കഴിയുകയാണവർ ചെയ്തിരുന്നത് . തീണ്ടൽമൂലം മേൽജാതിക്കാരെ അവരുടെ വരവറിയിക്കാൻ വേണ്ടി ശബ്ദങ്ങൾ പുറപ്പെടുവിച്ചാണ് അവർ സാധാരണ സഞ്ചരിക്കാറുണ്ടായിരുന്നത് .

 കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന താഴ്ന്ന ജാതിക്കാർ , കൃഷിഭൂമി പോലെ ഭൂവുടമയുടെ സ്വന്തമായിരുന്നു . ജന്മിക്കു ഭൂമിയോടുകൂടി അവരെ വിലാം . എപ്പോൾ വേണമെങ്കിലും അയാൾക്കിഷ്ടപ്പെട്ട ഏതു രീതിയിലും അവരെ കൈമാറ്റം ചെയ്യാമായിരുന്നു . ഈ ഭൂവുടമാസമ്പ്രദായിയവും അടിമത്തവും പുരാതനകാലം മുതൽ നിലനിന്നിരുന്നതാണ് . അടിമകളായ മാതാപിതാക്കൾക്കു ജനിക്കുന്ന കുട്ടികൾ അടിമത്തത്തിൽ പിറക്കുന്നു . അവരുടെ ഉടമകൾക്ക് ഇഷ്ടപ്രകാരം കുട്ടികളെയും കുടുംബത്തെയും വില്ക്കാനും കൈമാറ്റം ചെയ്യുന്നതിനുമുള്ള അവ കാശമുണ്ടായിരുന്നു .

- മനുഷ്യൻ കച്ചവടച്ചരക്കായതോടെ ദാരിദ്ര്യത്തെ അതിജീവിക്കാൻ കുട്ടികളെ വിലക്കുമായിരുന്നു . അരിയും തേങ്ങയും സ്വീകരിച്ച് പട്ടിണി ക്കാലത്ത് കുട്ടികളെ വില്പന നടത്തിയതിനെക്കുറിച്ച് ബർബോസ്  വിവരിക്കുന്നുണ്ട് . പഞ്ഞമാസങ്ങളിൽ ഉൾനാടുകളിൽനിന്ന് അഞ്ചുതെങ്ങിലും മറ്റു തുറമുഖപട്ടണങ്ങളിലും കുട്ടികളെ വിലക്കാൻവേണ്ടി തടി കൂടുന്ന സാധുക്കളെ കണ്ട് ബ്രിട്ടീഷുകാരനായ ഹോബ്സ് അദ്ഭുത പട്ടുപോയതായി രേഖപ്പെടുത്തിയിട്ടുണ്ട് . ജാതിഭ്രഷ്ട് സംഭവിച്ചവരെ മുഹമ്മീദയർക്കു വില്ക്കുന്ന സമ്പ്രദായവും കേരളത്തിൽ വ്യാപകമാ യിട്ടുണ്ടായിരുന്നു . -

 അയിത്താചാരത്തിൽനിന്ന് ഭിന്നമല്ലാതെയാണ് കേരളത്തിൽ അടിമത്തവും ആവിർഭവിച്ചത് . ആര്യാധിനിവേശത്തിന്റെ ഒരു ദുഷ്ടസന്തതിയാണ് കേരളത്തിലെ അടിമത്തം . ആര്യന്മാരും അനാര്യന്മാരും തമ്മിലുള്ള വ്യത്യാസം നിലനിർത്തുവാൻ വേണ്ടി വർണ വർഗരഹിതമായ അന്നത്തെ കേരളത്തിലെ സാമൂഹികസംവിധാനത്തിൽ അയിത്തവും അടിമത്തവും അവർ ബുദ്ധിപൂർവം തിരുകിക്കയറ്റി . തികച്ചും സൈദ്ധാന്തികമായൊരു പ്രചരണോപാധിയിൽക്കൂടി ക്രമാനുഗതമായിട്ടാണ് ഇതവർ സംഭവിപ്പി ച്ചത് .

- കേരളത്തിലെ കാർഷികവൃത്തിയിലേർപ്പെട്ടിരുന്ന പുലയരെ അടിമകളെപ്പോലെയാണ് കണക്കാക്കിയിരുന്നത് . അവർ ഭൂമിയോടു ചേർന്ന ക്രയവിക്രയസാധനങ്ങൾപോലെ ഗണിക്കപ്പെട്ടിരുന്നു . പുലയൻ ഒരു യജമാനന്റെയും പുലയി മറ്റൊരാളുടെയും വകയായിരുന്നാൽ പുലയിയുടെ ആദ്യത്തെ സന്താനം പുലയന്റെ ഉടമസ്ഥനും മറ്റു സന്താനങ്ങൾ പുലയിയുടെ ഉടമസ്ഥനും അവകാശപ്പെട്ടിരുന്നു . എന്നാൽ , ഒരു ക്ലിപ്ത വില കൊടുത്ത് ആദ്യത്തെ സന്താനത്തെ കൈവശപ്പെടുത്താൻ രണ്ടാമത്തെ ആൾക്ക് അവകാശമുണ്ടായിരുന്നത് . മക്കളെ അറുപതു പണത്തിൽ കവിയാത്ത ഒരു സംഖ്യയ്ക്കു വിലയ്ക്ക് വിലക്കാനും ഓരോ പുലയനും അധികാരം നല്കിയിരുന്നു . ? -

 പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ ഫ്രാൻസിസ് ബുക്കാനൻ മലബാർ മേഖലയിൽ നിലനിന്നിരുന്ന അടിമത്തത്തക്കു റിച്ച് വിവരിക്കുന്നുണ്ട് . പാലക്കാടു പരിസരങ്ങളിലെ ജനസംഖ്യയിൽ അഞ്ചിലൊരു ഭാഗം അടിമകളായിരുന്നു . വയലിലെ ജോലി മിക്കവാറും ചെയ്യുന്നത് അടിമകളാണ് . ഇവരെ ചെറുമരെന്നു വിളിക്കുന്നു . ഇവരുടെ മേൽ ജന്മിമാർക്കു പരിപൂർണമായ ഉടമാവകാശം ഉണ്ട് . ഇവരെ ജന്മിമാർ ഇഷ്ടപ്പെടുന്ന ഏതു ജോലിക്കു വേണമെങ്കിലും നിയോഗിക്കാമായി രുന്നു . ജന്മിമാർക്ക് ഇഷ്ടാനുസരണം ഇവരെ വിലക്കുവാനും കൈമാറ്റം
ചെയ്യുവാനും സാധിക്കുമായിരുന്നു .

 ഭാര്യയെയും ഭർത്താവിനെയും . വേർതിരിച്ചു വില്ക്കുവാൻ പാടില്ല . പക്ഷേ , കുട്ടികളെ മാതാപിതാക്കന്മാരിൽ നിന്നും വേർപെടുത്തി വില്ക്കുവാൻ കഴിയുമായിരുന്നു . പറയർ , കാണിക്കാർ , ഇരുളർ മുതലായ ജാതികളിൽപ്പെട്ടവരായിരുന്നു അടിമകൾ . ജോലി ചെയ്യാൻ കഴിവുള്ള ഒരടിമയ്ക്ക് ആഴ്ചയിൽ രണ്ടിടങ്ങഴി നെല്ലാണ് ജീവിതവൃത്തിക്കുവേണ്ടി നല്‍കിയിരുന്നത് . യുവാക്കൾക്കും ജോലി ചെയ്യാൻ കഴിവില്ലാത്ത വൃദ്ധന്മാർക്കും ഇതിന്റെ പകുതിയാണ് കൊടുത്തിരുന്നത് . കുട്ടികൾക്കു പ്രത്യേകമായി ഒന്നും നല്കിയിരുന്നില്ല . ഒരാൺ അടിമയ്ക്ക് ഒരു വർഷം പന്ത്രണ്ടു മുഴവും പെണ്ണിനു പതിനാലു മുഴവും വസ്ത്രങ്ങളാണ് നല്കിയിരുന്നത് . വലിയ കുടയുടെ ആകൃതി യിലുള്ള കുടിലുകളിലാണ് ഇവർ ജീവിക്കുന്നത് . കൊയ്ത്ത്തുവരെ ഇവർ പാടങ്ങളിലും കൊയ്ത്ത്തു കഴിഞ്ഞാൽ മെതിയിടങ്ങളുടെ സമീപ സ്ഥലങ്ങളിലുമായിരിക്കും ഇവരുടെ താമസം .

കേരളത്തിൽ നിലനിന്നിരുന്ന അടിമസമ്പ്രദായത്തെക്കുറിച്ച് 1800 - ൽ കേരളത്തിലെത്തിയ ഈസ്റ്റിന്ത്യാ കമ്പനി ഉദ്യോഗസ്ഥനായ ഫ്രാൻസിസ് ബുക്കാനൻ , അദ്ദേഹം രചിച്ച ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട് . ചെറുമർ എന്നു പറയുന്ന അടിമകളാണ് വയലുകളിൽ ജോലി ചെയ്യുന്നത് . ഈ അടിമകൾ അവരുടെ യജമാനന്റെ എല്ലാവിധ അധികാരാവി കാശങ്ങളുമുള്ള സ്വകാര്യസ്വത്താണ് . ഉടമകൾ നിർദേശിക്കുന്ന ഏതു ജോലി ചെയ്യാനും ഇവർ ബാധ്യസ്ഥരാണ് . മേലാളർക്ക് ഇഷ്ടംപോലെ വില്ക്കുകയോ കൈമാറുകയോ ചെയ്യാം . ഭാര്യാഭർത്താക്കന്മാരായ അടിമകളെ വെവ്വേറെ വിലക്കുന്നത് വിലക്കിയിട്ടുണ്ടെങ്കിലും സഹോദരികളെ സഹോദരന്മാരിൽ നിന്നും കുട്ടികളെ മാതാപിതാക്കളിൽനിന്നും വേർപെടുത്തി വില്ക്കുന്നതിനു വിരോധമില്ല . അടിമകളധികവും പുലയർ , പറയർ , കണക്കർ , ഉള്ളാടർ തുടങ്ങിയ ജാതിയിൽപ്പെട്ടവരാണ് . ഇവരെല്ലാം അടിമകളാണെങ്കിലും ആചാരാനുഷ്ഠാനങ്ങൾ വ്യത്യസ്തങ്ങളാണ് . ഓരോ ഉടമയും തന്റെ കീഴിലുള്ള അടിമകൾക്ക് നിശ്ചിത തോതിലുള്ള കൂലി നല്കും . നല്ലവണ്ണം ജോലി ചെയ്യുന്ന പുരുഷനും സ്ത്രീക്കും രണ്ടിടങ്ങഴി അരിയാണ് സാധാരണ കൂലിനിരക്ക് . ഇതിന്റെ പകുതി മാത്രമേ വൃദ്ധന്മാർക്കും കുട്ടികൾക്കും ലഭിക്കു . ശിശുക്കൾക്ക് ഒന്നും കിട്ടുന്നതല്ല . വല്ലിയായി കിട്ടുന്ന ഈ അരിയിൽനിന്നോ നെല്ലിൽ നിന്നോ ഒരോഹരി കൊടുത്തു വേണം ഉപ്പും മുളകും പുകയിലയും മറ്റും വാങ്ങി ക്കാൻ . ഈ തുച്ഛമായ വരുമാനംകൊണ്ട് ജീവിക്കാൻ വിഷമമാണ് . എന്നാൽ കൃഷിപ്പണിയിലും കൃഷിസംരക്ഷണത്തിലും അവരെ കൂടുതൽ ശ്രദ്ധാലുക്കളാക്കുവാൻ കൊയതുമെതിച്ചു കഴിഞ്ഞാൽ വിളവിൻ 1/21 ഭാഗം പതമ്പായി നല്കാറുണ്ട് . ഓണത്തിനും വിഷുവിനും മുണ്ടും മുറിയും കൊടുക്കും . പുരുഷന് ഏഴു ക്യൂബിക് തുണിയും സ്ത്രീക്ക് പതിനൊന്നു ക്യുബിക് തുണിയുമാണ് ഇപ്രകാരം ലഭിക്കുക . നിവർന്നു നില്ക്കാനോ കിടക്കാനോ പ്രയാസമായ കൂരകളിലാണ് താമസം . വയലുകളിൽ വിളവിറക്കിക്കഴിഞ്ഞാൽ വയൽ വരമ്പത്തും കൊയ്ത്തും മെതിയും തുടങ്ങിയാൽ കളങ്ങൾക്കു സമീപവും കൊച്ചു കാവൽമാടങ്ങൾ കെട്ടി അതിലായിരിക്കും കിടപ്പ് . കാറ്റും മഴയുമൊന്നും പ്രശ്നമല്ല

 അവർക്ക് . " - ആഭിചാരപ്രവൃത്തികളുടെ ഭാഗമായി നരബലിയും കേരളത്തിൽ പതിവായിരുന്നു . അടിമകളെയാണ് ഇതിനുപയോഗിച്ചിരുന്നത് . തിരുവിതാംകൂറിൽ ദീർഘകാലം ക്രൈസ്തവ മിഷണറി പ്രവർത്തനം നടത്തി യിരുന്ന സാമുവൽ മെറ്റീറുടെ വിവരണം ഇപ്രകാരമാണ് ;

 ഇന്ത്യയുടെ ഇതരഭാഗങ്ങളിലെപ്പോലെ തിരുവിതാംകൂറിലും ഇടയ്ക്കിടെ നരബലികൾ നടന്നിരുന്നു . ' കോട്ടയത്തിനടുത്ത് കിരാതവും പ്രാകൃതവുമായ അത്തരമൊരു സംഭവം നടന്നിട്ട് അൻ പതു വർഷങ്ങളായിട്ടില്ല . ഒരു ചിറ നിർമിക്കാനുള്ള ശ്രമത്തിലായിരുന്നു , ഒരു ജന്മി . എന്നാൽ മഴക്കാലത്ത് അത് ഒലിച്ചുപോവും . മൂന്നു പെൺകുട്ടികളെ കുരുതികഴിക്കാത്തിടത്തോളം ചിറ ഉറയ്ക്കുകയില്ലെന്ന് ചില ബ്രാഹ്മണർ ജന്മിയെ അറിയിച്ചു . പതിനാലും പതിനഞ്ചും വയസ്സു പ്രായമുള്ള മൂന്നു പെൺകുട്ടികളെ കുരുതിക്കായി തിരഞ്ഞെടുത്തു . നിരപരാധിക ളായ ആ പെൺകുട്ടികളുടെ കഴുത്തറുത്ത് ആ പാതകം നിറവേറ്റി. അടു ത്തയിടെ കണ്ടെത്തിയ , ചെങ്കല്ലുള്ള ആ സ്ഥലത്തെ ചില കുഴികളിൽ വലിയ മൺകലങ്ങൾ  മി. ചാപ്ലാൻ എനിക്കു കാണിച്ചുതന്നു . നരബലി നിലനിന്നിരുന്ന കാലത്ത് അതിനിരയായവരെ അടക്കം ചെയ്ത കലങ്ങളാണിവയെന്ന് അവിടത്തുകാർ തീർത്തും വിശ്വസിക്കുന്നു . ഈ ഓരോ കലങ്ങൾക്കും അരികിൽ മറ്റൊരു ചെറിയ മൺപാത്രത്തിൽ കുരുതിക്കുപയോഗിച്ച കത്തിയും അടക്കം ചെയ്തിരുന്നു .
 ' ( മദാസ് ചർച്ച് മിഷൻ റിക്കാർഡ് , ഏപ്രിൽ 1849 ) -

 കുളങ്ങളും നദികളും വിനാശകരമാംവിധം കരകവിഞ്ഞൊഴുകുമ്പോള്‍ അത് ഏതെങ്കിലും ദൈവത്തിന്റെയോ ഭൂതങ്ങളുടെയോ കോപം മൂലം സംഭവിക്കുന്നു എന്നാണ് വിശ്വാസം . അത്തരം സന്ദർഭങ്ങളില്‍ അടിമകളെ വെള്ളത്തിലേക്കെടുത്തെറിഞ്ഞ് മണ്ണിട്ടു നികത്തുന്ന പതി വുണ്ടായിരുന്നു . " വിള്ളലിലേക്കെടുത്തറിയാനല്ലാതെ ഈ മനുഷ്യനെ എന്തിനു കൊള്ളാം ? ' എന്ന് മടിയന്മാരെയും വിലകെട്ടവരെയും കുറിച്ച് ക്രൂരമായൊരു ചൊല്ലുണ്ടായതിന്റെ ഉത്പത്തിയും ഇതുതന്നെയാണ് . സുഭാഗ്യത്തിനുവേണ്ടി മാത്രമല്ല , അടിമകളുടെ പ്രേതങ്ങൾ നിധി കാക്കുമെന്ന വിശ്വാസത്തിലും അവരെ ജീവനോടെ കുഴിച്ചുമൂടിയിരുന്നു . അയൽരാജ്യങ്ങളുമായുള്ള യുദ്ധത്തിൽ വിജയം ഉറപ്പാക്കുന്നതിനായി പതിനഞ്ചു ശിശുക്കളെയാണ് കുലശേഖരവർമ രാജാവ് അതിക്രൂരമായി ജീവനോടെ കുഴിച്ചുമൂടിയത് .

പട്ടിണിക്കാലത്തു ജീവിക്കാൻ മാർഗമില്ലാതെ കുഞ്ഞുങ്ങളെ വില്ക്കുന്നതിനെക്കുറിച്ച് ജെയിംസ് ഫോർബ്സ് എഴുതിയിട്ടുണ്ട് .

1820 - ൽ വാൾട്ടർ ഹാമിൽട്ടൺ എഴുതിയിട്ടുള്ളത് , മിക്കവാറും അടിമകൾ മാത്രമേ ഭൂമിയിൽ പണിയെടുക്കാറുള്ള ഒരു അടിമയുടെ വില ഒരു ജോഡി കന്നിന്റെ വിലയിക്കു തുല്യമാണ് . പരശുരാമൻ ബ്രഹ്മണർക്കുവേണ്ടി പിടിച്ചു മെരുക്കിയെടുത്തവരാണ് പറയർ , പുലയർ , മുതലായവർ .

റവ . ഹെന്റി ബേക്കർ ജൂനിയർ ഇങ്ങനെ രേഖപ്പെടുത്തി . മിക്കവാറും എല്ലാ ചന്തദിവസങ്ങളിലും ചങ്ങനാശ്ശേരിയിൽ , രക്ഷിതാക്കളോ അവരുടെ അടുത്ത ബന്ധുക്കളോ കുട്ടികളെ വിൽപ്പനയ്ക്ക് കൊണ്ടുവന്നിരുന്നു . 6 രൂപ് മുതൽ 18 രൂപ വരെയായിരുന്നു കുട്ടികളുടെ വില . -

 ക്ഷാമകാലങ്ങളിൽ നിലനില്പിനുവേണ്ടി , സംരക്ഷിക്കാൻ പ്രാപ്തിയുണ്ടെന്നു തോന്നുന്ന ഏതൊരാൾക്കും മാതാപിതാക്കൾ സ്വന്തം മക്കളെ വിറ്റിരുന്നു . 1860 - ൽ തെക്കൻ തിരുവിതാംകൂറിലുണ്ടായ ക്ഷാമത്തെക്കു റിച്ച്.മി. കോക്സ് ഇപ്രകാരം എഴുതി : 》》

" നിസ്സാരവിലയ്ക്കു മാതാപിതാക്കൾ സ്വന്തം മക്കളെ വില്‍ക്കുന്നു . ഞാൻ കേൾക്കാനിടയായ ഏറ്റവും താഴ്ന്ന വില ഇവിടെ സൂചിപ്പിക്കാൻ എനിക്കു വിഷമമുണ്ട് . എങ്കിലും കാൽ രൂപയ്ക്കോ അതിലും കുറഞ്ഞ വിലയ്ക്കോ അവർ തങ്ങളുടെ മക്കളെ മുഹമ്മദീയർക്കും തീരപ്രദേശത്തെ മറ്റുള്ളവർക്കും അടിമകളാക്കി വില്ക്കുന്നു . ആ കുട്ടികളെ മറുവിലയ്ക്ക് വിറ്റ് നല്ല ആദായമുണ്ടാക്കാൻ അക്കൂട്ടർക്കു കഴിയും . അതിനു മുൻപ് ഒറ്റയടിക്ക് ആ കുട്ടികളെ അവർ മതം മാറ്റുന്നു . സ്വന്തം മക്കൾ പട്ടിണിമൂലം മരിക്കുന്നതു കാണേണ്ടിവരുന്നതിനു പകരം , അവർ ജീവിച്ചിരിക്കുമെന്ന അറിവു വെച്ചു പുലർത്തുന്നവരാണ് പട്ടിണിക്കാരായ ആ ദരിദ്ര മാതാപിതാക്കൾ . അതിതീവ്രമായ കഷ്ടപ്പാടിന്റെ ഈ സ്ഥിതിയിൽ എതമാത്രം ആഴത്തിലാണ് നമുക്കവരോട് അനുഭാവം പുലർത്താനാവുക ! "

' ഒരു നൂറ്റാണ്ടു മുൻപ് സമാനമായൊരു സ്ഥിതിവിശേഷത്തെക്കുറിച്ച് ഫോർബ്സ് വിവരിച്ചിട്ടുണ്ട് : " ക്ഷാമകാലത്ത് തങ്ങളെയോ തങ്ങളുടെ കുഞ്ഞുങ്ങളെയോ അടിമകളാക്കി വില്ക്കുന്നതിനുസന്നദ്ധരായി ഉൾ നാടുകളിൽനിന്നും അഞ്ചുതെങ്ങിലേക്കും മറ്റു തുറമുഖങ്ങളിലേക്കും വന്നു കൊണ്ടിരിക്കുന്ന നിർധനരായ ആളുകളുടെ എണ്ണം വിസ്മയിപ്പിക്കുന്ന് . തോതിലുള്ളതായിരുന്നു . ഞാൻ അഞ്ചുതെങ്ങിൽ താമസിക്കുന്ന കാലത്ത് ക്ഷാമമോ അസാധാരണമായ വരൾച്ചയോ അവിടെയുണ്ടായിരുന്നില്ല . എന്നാൽ , മഴക്കാലങ്ങളിൽ ആഴ്ചതോറും തിരഞ്ഞു വില്ക്കുന്നതിനായി നിരവധി ആളുകളെ കൊണ്ടുവന്നിരുന്നു . നാം വിഭാവനം ചെയുന്നത്രയും കാഠിന്യമേറിയൊരു സംഗതിയാണ് അടിമത്തം എന്ന ഭാവകമാന്നും അവരിൽ കാണാനാവുമായിരുന്നില്ല . മലബാറിലെ ഒരു കൃഷി വലന്റെയും ഇംഗ്ലണ്ടിലെ ഒരു കുടിൽനിവാസിയുടെയും വികാരങ്ങൾ വളരെ വ്യത്യസ്തമാണെന്നു പറയാതെ തരമില്ല . ആദ്യം പറഞ്ഞയാൾ പറയത്തക്ക മനഃസാക്ഷിക്കുത്തൊന്നുമില്ലാതെതന്നെ സ്വന്തം കുട്ടികളെ വേർപെടുത്തുമ്പോൾ രണ്ടാമത്തെ കൂട്ടർ സ്വന്തം മക്കളുമായി ഗാഢ മായി ബന്ധപ്പെട്ടു നില്ക്കുന്നു .

 ' ' അടിമകൾക്കും അധഃകൃതർക്കും പൊതുനിരത്തിലൂടെ വഴിനടക്കൽ അനുവദിച്ചിരുന്നില്ല . ഊടുവഴികൾ മാത്രമാണ് അവർക്കാശ്രയമായുണ്ടായിരുന്നത് . അപൂർവമായി ചില ചെറുത്തുനില്പ്പും തിരിച്ചടിയും ഉണ്ടായിട്ടുണ്ട് . - മേൽജാതിക്കാർ കടന്നുപോവുമ്പോൾ അതേ പാതയിലൂടെ സഞ്ചരിക്കുന്ന പുലയരും മറ്റും അടുത്തുള്ള കാട്ടിലേക്കോ നെൽവയലിലേക്കോ ഓടിയകലേണ്ടതുണ്ടായിരുന്നു . അക്കാരണത്താൽ പല ഇടങ്ങളിലും ഒരു സമാന്തരപാത ഉണ്ടായിട്ടുണ്ട് . തലയിലൊരു ഭാരമോ കൈയിലൊരു കുഞ്ഞാ ഉള്ള സാധുവും നിരുപദ്രവകാരിയുമായ ഒരു സ്ത്രീ മേൽജാതിക്കാർക്കു കടന്നുപോവുന്നതിനുവേണ്ടി കുത്തിറക്കമായ വശത്തേക്കു വലിഞ്ഞുകയറുകയോ ഇഴഞ്ഞിറങ്ങുകയോ ചെയ്ത് കാട്ടിലൊളിക്കാൻ നിർബന്ധിതയാവുന്ന കാഴ്ച തികച്ചും വേദനാജനകമാണ് . പാത മുറിച്ചുകടക്കുകയോ പാതയിലൂടെ നടക്കേണ്ടിവരികയോ ചെയ്യുമ്പോഴെല്ലാമുള്ള അവളുടെ ബദ്ധപ്പാട് നമുക്ക് ഊഹിക്കാനാവും . ചിലപ്പോൾ ഒരു മേൽജാതിക്കാരൻ കടന്നുപോയിക്കഴിഞ്ഞ് അവൾ പാതയിലേക്കു കയറുമ്പോഴായിരിക്കും എതിർദിശയിൽനിന്നും മറ്റൊരാൾ വരിക . ഇതിലൂടെ എത്രമാത്രം ബുദ്ധിമുട്ടും കഷ്ടപ്പാടും സമയനഷ്ടവുമാണ് രാജ്യത്തുടനീളം സംഭവിച്ചുകൊണ്ടിരിക്കുന്നത് . ഇതിനു യുക്തിസഹമായൊരു വിശദീകരണമോ ആർക്കും തന്നെ എന്തെങ്കിലും നേട്ടമോ ഇല്ല . മുൻപൊക്കെ ഇത്തരം സന്ദർഭങ്ങളിൽ താഴ്ന്ന ജാതിക്കാർ ശീഘഗതിയിൽ പാതയിൽ നിന്നും നിർഗമിച്ചില്ലെങ്കിൽ ഉടനടി വാളിനിരയാവുകയായിരുന്നു പതിവ് . ഇന്ന് അപകടവശാൽ താഴ്ന്ന ജാതിക്കാരുടെ നിർബന്ധബുദ്ധികൊണ്ടോ അബദ്ധവശാലോ അശുദ്ധരാവുകയാണെങ്കിൽ നല്ല അടി കൊടുത്തു വിടുന്നതാണ് "
മാന്യന്മാരുടെ പതിവ് .

 ഒരിക്കൽ പൊതുവഴിയിലൂടെ സഞ്ചരിക്കുകയായിരുന്ന ബ്രാഹ്മണരുടെ ഒരു സംഘം മരത്തിന്റെ ഭാരിച്ച ചുമടുകളുമേറ്റി വരികയായിരുന്ന കുറെ കൂലികളുമായി മുഖാമുഖം കണ്ടുമുട്ടി . ചുമടുക ഇവിടെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ബ്രാഹ്മണർ അവരോടു കല്പിച്ചു . ഇത്തരമൊരു ചുറ്റുപാടിൽ ഗുണപരമായിത്തന്നെ , ചുമട്ടുകാർ ആ കല്പന നിരസിച്ചു . ബ്രാഹ്മണർ അവരെ തല്ലാൻ തുടങ്ങി . അത് അസഹ്യമായപ്പോൾ ചുമടുകൾ നിലത്തിട്ടിട്ട് കൂലികൾ തങ്ങളാലാവുംവിധം ശക്തമായി തിരിച്ചടിക്കാനും തുടങ്ങി . ചെറുത്തുനില്ക്കാനാവില്ലെന്ന് ബോധ്യമായ ബ്രാഹ്മണർ ഓടിരക്ഷപ്പെട്ടു . -

 കേരളത്തിലെ അടിമക്കമ്പോളങ്ങളുടെ പ്രത്യേകത അത് ആഭ്യന്തര വിലക്കൽ വാങ്ങലിൽ മാത്രം ഒതുങ്ങിനിന്നിരുന്നില്ല എന്നതാണ് . ധാരാളം അടിമകളെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യലും അവരെ ഇവിടെ നിന്ന് കയറ്റിയയയ്ക്കലും പതിവായിരുന്നു . ആയിരക്കണക്കിനടിമകളെ ഇവിടെനിന്ന് അന്യനാടുകളിലേക്ക് അയച്ചുകൊണ്ടിരുന്നതായി ബർത്തലോമ്യോ ( 1787 ) പറയുന്നു . ഡാക്ടർ ഡേയും ഈ അഭിപ്രായം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് : "

കൊച്ചിയിലെ പള്ളികൾ ഞായറാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിൽ അടിമകളെ കെട്ടിയിടാനുള്ള ' ഗോഡൗണു ' കളായി ഉപയോഗിച്ചിരുന്നു . മാപ്പിളമാർ കൈയിൽ കിട്ടുന്നവരെയെല്ലാം പിടിച്ചു ഡച്ചുകാർക്കു വിറ്റിരുന്നു . ബറ്റേവിയ , സിലോൺ മുതലായ സ്ഥലങ്ങളിലേക്കു കപ്പൽ കയറ്റുന്നതിനുവേണ്ടിയാണ് ഇങ്ങനെ പള്ളികളിൽ സൂക്ഷിച്ചിരുന്നത് . മാഹിയിൽനിന്നു ഫ്രഞ്ചുകാരും ആയിരക്കണക്കിന് അടിമകളെ കയറ്റിയയച്ചിരുന്നു . ഫോർബസ് അഞ്ചു തെങ്ങിൽ താമസിക്കുമ്പോൾ നാട്ടുംപുറങ്ങളിൽനിന്നു ധാരാളമാളുകൾ സ്വന്തം കുട്ടികളെ അവിടെ കൊണ്ടുചെന്നു വിറ്റിരുന്നതായി രേഖപ്പെടു ത്തിയിട്ടുണ്ട് . ഇങ്ങനെ കയറ്റിയയച്ചിരുന്നത് ഇവിടെയുള്ള അടിമകളെ യല്ല , ഉയർന്ന ജാതിക്കാരെത്തന്നെയാണ് . -

 ജാതി നഷ്ടപ്പെട്ടവരും വലിയ കുറ്റം ചെയ്തവരുമായ നായന്മാ രെയും ചേകോന്മാരെയും മറ്റും രാജാക്കന്മാർ അടിമകളാക്കിയിരുന്നു . '

 കൃഷിഭൂമിയോടൊപ്പം പണിചെയ്തുവരുന്ന ചെറുമരെയും കൈമാറ്റം ചെയ്യുക സ്വാഭാവികമായിരുന്നു . കൃഷിഭൂമിയുടെ കൈമാറ്റത്തിനുള്ള അതേ സമ്പ്രദായം അടിമകളുടെ കൈമാറ്റത്തിനും ഉണ്ടായിരുന്നതായി ബുക്കാനൻ രേഖപ്പെടുത്തിയത് വിസ്മയമുണ്ടാക്കുന്നു . അടിമാവകാശക്കമാറ്റം മൂന്നു വിധത്തിലാണുണ്ടായിരുന്നത് , അത് ജന്മം , കാണം . പാട്ടം എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത് . ജന്മം കൈമാറ്റം അടിമകളെ വിലക്കൽ തന്നെയാണ് . യുവാവായ അടിമക്കും അയാളുടെ ഭാര്യയ്ക്കും കൂടി 250 / - മുതൽ 300 / - വരെ പണം വിലയുണ്ടായിരുന്നു . ഒന്നോ രണ്ടോ കുട്ടികൾകൂടി ഇവർക്ക് ഉണ്ടായിരുന്നാൽ നൂറു പണംവരെ കൂടുതൽ കൊടുത്തിരുന്നു . കാണവ്യവസ്ഥയിൽ അടിമയെ പണയപ്പെടുത്തി കൈമാറുമെങ്കിലും ഉടമാവകാശം കൈമാറുന്നില്ല . അടിമയുടെ ഏതാണ്ട് മൂന്നിൽ രണ്ട് വില ഉടമയ്ക്ക് കടമായി വാങ്ങാം . ഒരു നിശ്ചിത അളവ് നെല്ലും അടിമയുടെ ചെലവിനായി നൽകേണ്ടിവരും . പണത്തിനു പലിശയില്ല . പണം മടക്കിക്കൊടുക്കുമ്പോൾ അടിമയെ തിരികെ നല്കണം . ഇതാണ് അടിമക്കെമാറ്റത്തിലെ കാണവ്യവസ്ഥ . പാട്ടവ്യവസ്ഥ - അടിമയെ ഒരു നിശ്ചിതസംഖ്യ നിശ്ചയിച്ച് ആർക്കെങ്കിലും ഒരു വർഷത്തേക്ക് പാട്ടത്തിനു നല്കലാണ് . അടിമകളെക്കൊണ്ട് വേലയെടുപ്പിക്കാനും അവരെ തീറ്റിപ്പോറ്റാനും പാട്ടത്തിനെടുത്തയാൾ ബാധ്യസ്ഥനായിരുന്നു . ആണ്ടിന് നാൽ എട്ടു പണമായിരുന്നു സാധാരണ പാട്ടം .

കേരളത്തിൽ അടിമകളുടെ ആവിർഭാവം നാലു വിധത്തിലാണ് .

1) ജന്മംകൊണ്ട് അടിമകളായിത്തീർന്ന പുലയർ , പറയർ , ചെറുമർ തുടങ്ങിയ താഴ്ന്ന ജാതിക്കാരാണ് .

2) രണ്ടാമത്തേത് , കുറ്റവാളി കളും സമുദായഭ്രഷ്ട് കല്പിച്ചും അടിമകളാക്കി മാറ്റപ്പെടുന്നവരാണ് .

3) മൂന്നാമത്തേത് , കടബാധ്യതമൂലം സ്വയം അടിമകളായി മാറുന്നവ രാണ് .

4) നാലാമത്തേത് , അടിമക്കമ്പോളങ്ങളിൽ നിന്ന് വില കൊടുത്തു വാങ്ങി സംരക്ഷിച്ചുവരുന്നവരാണ് .

ഇതില്‍ രണ്ടാമതു പറയുന സമുദായഭ്രഷ്ടരാകുന്നവരെയോ അടിമകളാക്കുന്നതാണ് കൂട്ടർ . മറ്റൊരു സമ്പ്രദായം . മണ്ണാപ്പേടിയും , പുലപ്പേടിയും , പറപ്പേടിയും നിലനിന്നിരുന്ന സാമൂഹ്യ ആചാരങ്ങളായിരുന്നു . പുലപ്പേടിയുള്ള കാലം ഉച്ചനാൾ മുതൽ പത്താം ഉദയം വരെയാണ് . അക്കാലത്ത് സന്ധ്യ കഴിഞ്ഞാൽ നായർ സ്ത്രീകൾ വീടിനു വെളിയിൽ ഇറങ്ങിയിരുന്നില്ല . ഒരു പുലയൻ ഒളിച്ചിരുന്ന് കണ്ട് കണ്ട് , എന്നു പറഞ്ഞാൽ നായർ സ്ത്രീകൾക്ക് അയിത്തം പറ്റിയതായും അവരെ ഭാ - കല്പ്പിച്ച് പുലയന്റെ കൂടെ പറഞ്ഞുവിടുകയോ അല്ലെങ്കിൽ അടിമകളുടെ കൂട്ടത്തിൽ വിൽക്കുകയോ ചെയ്തുപോന്നു . അടിമകളുടെ ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനെന്നുകരുതാം . പ്പ രാജ്യതാല്പര്യപ്രകാരമായിരുന്നു ഈ ആചാരം നിലനി - ഡുറേറ്റ് ബർബോസയുടെ വിവരണങ്ങളിലും , ഉണ്ണിക്കേരളവർമ്മയെന്ന് . വേണാട്ടു രാജാവിന്റെ കൊല്ലവർഷം 871 -ാമാണ്ട് തെമാസം 25 -ാം തീയതി യിലെ കൽകുളം ശാസനത്തിലും ഇത് പരാമർശിക്കുന്നുണ്ട് . 1596 ഫെബ്രു വരി 1 -ാം തീയതി തിരുവിതാംകോട് റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ഈ ശാസനം വഴി മേലാൽ തോവാളയ്ക്കു പടിഞ്ഞാറു കന്നറ്റിക്കു കിഴക്ക് കടൽ മലകൾക്കിടയ്ക്കപ്പെട്ട വേണാട്ട് രാജ്യത്ത് പുലപ്പേടിയും മണ്ണാപ്പേടിയും ന്നത് . ഉണ്ടായിരിക്കുന്നതല്ലെന്നാണ് തമ്പുരാൻ തിരുവുള്ളമുണ്ടായി കൽപ്പിച്ചിരിക്കു ഇതിനു പുറമേ ഓച്ചിറ മുതലായ സ്ഥലങ്ങളിൽ വെച്ച് നടന്നിരുന്ന പടയണികൾ കാണുവാൻ പോയിരുന്ന നായർ സ്ത്രീകളേയും ബലാൽക്കാര മായി പിടിച്ചുകൊണ്ടു പോകുവാനുള്ള അധികാരം താണജാതികൾക്ക് ആചാരപ്രകാരം സിദ്ധിച്ചിരുന്നു . കേരളം സന്ദർശിച്ചിട്ടുള്ള എല്ലാ സഞ്ചാരികളും ഇവിടുത്തെ അടിമസ മ്പ്രദായത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട് .

കേരളത്തിലെ അടിമത്തം (ഭാഗം 2)

കേരളത്തില്‍ താരതമ്യേന തീരെ വില കുറവായിരുന്നു ഇവിടുത്തെ അടിമകൾക്കെന്നും അടിമകളുടെ സ്വഭാവവും കുഴപ്പമില്ലാത്തതാണെന്നും പല അടിമസ്ത്രീകളേയും വിലയ്ക്ക് വാങ്ങി കൊണ്ടു പോയതായും ഇബനുബത്തും എന്ന മുസ്ലീം സഞ്ചാരി രേഖപ്പെടുത്തിയിട്ടുണ്ട് . തമിഴ്നാട്ടിൽ നിന്നും അടിമകളെ വിലയ്ക്ക് വാങ്ങുന്നതിനെക്കുറിച്ച് 1515 - ൽ ബർബോസ രേഖപ്പെടുത്തിയിട്ടുണ്ട് .

 യൂറോപ്യൻ രാജ്യങ്ങളെപ്പോലെയല്ലെങ്കിലും കേരളത്തിലും കന്നു കാലിച്ചന്തകളെപ്പോലെ സ്ഥിരമായി അടിമകളെ വാങ്ങുകയും വില് കയും ചെയ്യുന്ന അടിമക്കമ്പോളങ്ങളുണ്ടായിരുന്നു കോട്ടയം , തിരുനക്കര , തക്ടി , കൊച്ചി , ആലപ്പുഴ , കോഴിക്കോട് , കായംകുളം , ആറ്റിങ്ങൽ , ചിറയിൻകീഴ് , തലശ്ശേരി , കണിയാപുരം , പേട്ട , കോവളം തുടങ്ങിയ സ്ഥലങ്ങളായിരുന്നു കേരളത്തിലെ പ്രമുഖമായ അടിമക്കച്ചവടകേന്ദ്രങ്ങൾ .

1850 - ൽ റവ . ജോർജ് മാത്തൻ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു : അടിമകളെ കന്നുകാലികളെപ്പോലെയാണ് കൈകാര്യം ചെയ്തുവന്നിരുന്നത് . പണ്ടുകാലത്ത് അടിമകളെ കൊല്ലുന്നതിനും അംഗഭംഗപ്പെടുത്തുന്നതിനും ബന്ധനസ്ഥനാക്കുന്നതിനും തൂക്കിലേറ്റുന്നതിനും ഉടമകൾക്ക് അവകാശമുണ്ടായിരുന്നു . പല സ്ഥലങ്ങളിലും അവരുടെ വില പല തരത്തിലായിരുന്നു . ഉൾനാടുകളിൽ കായികശേഷിയുള്ള ഒരു അടിമയുടെ വില ആറു രൂപയായിരുന്നു . മല്ലപ്പള്ളിയിൽ ( കോട്ടയം ) ഇത് എട്ടു രൂപയോളം വരും . മലയടിവാരങ്ങളിൽ ഈ വില ഇതിന്റെ ഇരട്ടിയായിരുന്നു . അടിമയുടെ കുട്ടികളുടെ അവകാശം പിതാവിന്റെ ഉടമയ്ക്കല്ലായിരുന്നു . അത് അമ്മയുടെ യജമാനനായിരുന്നു . ചില സ്ഥലങ്ങളിൽ പിതാവിന്റെ ഉടമയ്ക്ക് ഒരു കുട്ടിക്ക് അവകാശം ഉണ്ടായിരുന്നതായി കാണുന്നു .

 മാർത്താണ്ഡവർമയ്ക്കുശേഷം തിരുവിതാംകൂറിൽ രാജഭരണത്തി ലേറിയ ധർമരാജാവിന്റെ കാലത്ത് ( 1758 - 1798 ) ദളവയായ സർ ടി . മാധവറാവുവിന് ചെങ്ങമനാട് വില്ലേജ് ആപ്പീസർ അയച്ച റിപ്പോർട്ടിൽ - അടിമകളിൽ കാര്യപ്രാപ്തിയുള്ള പുരുഷന് 250 പണവും സ്ത്രീക്ക് 300 പണംവരെയും 12 മുതൽ 17 വയസ്സു പ്രായമുള്ള പുരുഷന് 95 പണവും സ്ത്രീക്കു 100 പണംവരെയും 10 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ തള്ളയോടുകൂടി വില്ക്കുകയും അതിന് 25 പണം മുതൽ 35 പണംവരെ വിലയുള്ളതായും രേഖപ്പെടുത്തിയിരിക്കുന്നു .

 അടിമകളെ സൂക്ഷിക്കുന്നവർ സർക്കാറിലേക്ക് നികുതിയായി അടിമക്കാശു നല്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു . തലയൊന്നിന് ഒരണ രണ്ടു പൈസയായിരുന്നു ജോലിക്കു പ്രാപ്തരായവരിൽനിന്നും മാസം തോറും ഈടാക്കിവന്നിരുന്നത് . 1812 വരെ തിരുവിതാംകൂർ സർക്കാറിലേക്ക് ഓരോ വർഷവും അടിമപ്പണമായി 163000 പണമാണ് ഖജനാവിലേക്ക് വന്നുകൊണ്ടിരുന്നത് .

 മലബാർ കലക്ടർ 1801 - ൽ മലബാറിലെ ഭൂവുടമാഘടനയെപ്പറ്റിയുള്ള റിപ്പോർട്ടിൽ ഇപ്രകാരം പറയുന്നു : “ യഥാർഥ കർഷകരായ ചെറുമർ അടിമ വർഗമാണ് . ഇവരുടെ സ്ഥിതി അത്യന്തം ദയനീയമാണ് . ജന്മക്കാരൻ കാണക്കാരന് കൃഷിഭൂമി പാട്ടമായി നല്കുമ്പോൾ ഇവരെയും അതോടൊപ്പം കൈമാറ്റം ചെയ്യും , വിലയാധാരങ്ങളിൽ ഭൂമിയോടൊപ്പം ചെറുമരെയും കൈമാറ്റം ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നു . കാണാധാരങ്ങളിൽ കാണപ്പെടുന്ന വ്യവസ്ഥകൾപ്രകാരം ഈ അടിമകളെ തീറ്റിപ്പോറ്റുന്നതിനുള്ള ഉത്തരവാദിത്വം കാണക്കാരന്മാർക്കാണ് . ആഹാരവും നാണം മറയ്ക്കാനുള്ള വസ്ത്രവും മാത്രമാണ് ഈ അടിമകൾക്ക് സത്യത്തിൽ കാണക്കാരിൽനിന്നും കിട്ടിയിരുന്നത് . ( 1819 - ൽ മൺറോ തുരുത്ത് സി . എം . എസ്സുകാർക്ക് അന്നത്തെ തിരു വിതാംകൂർ സർക്കാർ എഴുതിക്കൊടുത്തപ്പോൾ അതിന്റെ കൂടെ 100 അടിമകളെക്കൂടി കൈമാറ്റം ചെയ്തിരുന്നു . തെക്കൻ തിരുവിതാംകൂറിലെ ജനങ്ങളിൽ മൂന്നിലൊരു ഭാഗം അടിമജാതികളിൽപ്പെട്ടവരായിരുന്നു . മലബാറിൽ നിന്ന് വ്യത്യസ്തമായിരുന്നു തിരുവിതാംകൂറിലെ അടിമകളുടെ കൈമാറ്റം . ഭാര്യയും ഭർത്താവും വ്യത്യസ്ത ജന്മിമാരുടെ കീഴിലാണ് ജോലി ചെയ്തിരുന്നതെങ്കിലും മിക്കപ്പോഴും ഒരേ ജന്മിയുടെ അടിയാന്മാരായിരുന്നു . പിതാവിന്റെ ഉടമയ്ക്ക് അവകാശപ്പെട്ടതായിരുന്നു മൂത്ത പുത്രൻ . ബാക്കിയുള്ള സന്താനങ്ങൾ ചെറു പ്രായത്തിൽ അമ്മയുടെ കൂടെ കഴിഞ്ഞുവരുന്നു . എന്നാൽ , അധ്വാന്പ്രാപ്തി വരുന്നതോടെ ഉടമയുടെ അധീനതയിലേക്ക് അവർ തിരിച്ചു വരുന്നു . വിധവയായ അടിമയും ഉടമയുടെ പ്രത്യേക സ്വത്തായിട്ടാണ് പരിഗണിച്ചിരുന്നത് . - -

 യൂറോപ്യന്മാർ കേരളത്തിലേക്കെത്തുന്ന കാലമായതോടെ അടിമകളുടെ സ്ഥിതി കൊച്ചിരാജ്യത്ത് മെച്ചപ്പെട്ടതായി കാണുന്നു . ഒരു യൂറോപ്യൻ ഒരു അടിമയെ കൊന്നാൽ അയാളെ കഠിനമായി ശിക്ഷിക്കും . എന്നാൽ , വധശിക്ഷ വിധിച്ചിരുന്നില്ല . അടിമകളെ ജീവഹാനി വരുത്തുന്നതൊഴിച്ച് മറ്റെല്ലാ വിധത്തിലും അവരുടെ യജമാനന്മാർക്ക് അവരെ ശിക്ഷിക്കാം . അടിമകൾ വല്ല തെറ്റും ചെയ്താൽ അവരെ ശിക്ഷിക്കുവാൻ പ്രത്യേകം ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു . ഈ ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുന്നത് യജമാനന്മാർ കൈകടത്താതിരിക്കുവാൻ വേണ്ടിയിട്ടാണ് . തെറ്റു ചെയ്തു അടിമ പുരുഷനായിരുന്നാൽ യജമാനന്റെ ഉമ്മറത്തുവെച്ചും സ്ത്രീയായിരുന്നാൽ വീട്ടിനകത്തുവെച്ചും ഈ ഉദ്യോഗ സ്ഥന്മാർ അടിശിക്ഷ അനുഭവിപ്പിക്കും .

 " - മലബാറിൽ നിലനിന്നിരുന്ന അടിമവ്യവസ്ഥിതിയെക്കുറിച്ച് ലോഗൻ സവിസ്തരം പ്രതിപാദിക്കുന്നുണ്ട് . ചെറുമർ അടിമകളായിട്ടാണ് പരിഗണിച്ചിരുന്നത് . ചെറുമർ എന്നത് ചെറു എന്ന വാക്കിന്റെ തദ്ഭവമാണ് . രൂപത്തിലും ഇക്കൂട്ടർ ചെറുതാണ് . ശരീരപ്രകൃതിയും വളർച്ചയും മറ്റെ തിനെക്കാളും ആശ്രയിച്ചിരിക്കുന്നത് കഴിക്കുന്ന ആഹാരത്തെയാണല്ലോ . നിരവധി നൂറ്റാണ്ടുകളായി ജീവൻ നിലനിർത്താൻ വേണ്ട ഭക്ഷണം മത്രം യജമാനൻ എറിഞ്ഞുകൊടുക്കുന്നത് വാങ്ങിക്കഴിച്ച് ജീവിതമൊടുക്കുന്ന ഈ അടിയാളഅടിമ  സമുദായം ശരീരപ്രകൃതം കൊണ്ട് കൊച്ചു മനുഷ്യരായി മാറിയതിൽ അസാംഗത്യമില്ല . 1867 - ൽ എടുത്ത കനേഷുമാരി കണക്കുപ്രകാരം മലബാറിൽ 1,87,812 അടിമ സമുദായക്കാരുള്ളതായി കാണുന്നു . 

1857 - ൽ മലബാർ ജില്ലയിലെ പാലക്കാട് ഡിവിഷനിൽ മാത്രം 89000 അടിമകളുണ്ടായിരുന്നു . വള്ളുവനാട് , പാലക്കാട് , പൊന്നാനി താലൂക്കുകളിൽ മാത്രമുള്ളവരുടെ സംഖ്യയാണിത് . അന്നത്തെ കണക്കനുസരിച്ച് കേരളത്തിൽ മൊത്തം അടിമകൾ നാലുലക്ഷത്തി ഇരുപത്തിഅയ്യായിരമായിരുന്നു . പി ന്നീടുളള ജനസംഖ്യാപരിവഷണങ്ങളിൽ അടിമവിഭാഗങ്ങളുടെ സംഖ്യയിൽ വർദ്ധനവില്ലെന്നു കാണിക്കുന്നു .

 ഇതിനു കാരണം അടിമജാതികളിൽ വലിയ വിഭാഗം ഇസ്ലാം , ക്രിസ്ത്യൻ മതങ്ങൾ സ്വീകരിച്ചതാണ് . 1871 - നും 1881 - നും ഇടക്കുള്ള കാലയളവിൽ മലബാറിൽ ഏകദേശം 90000 ചെറുമർ ഇസ്ലാം . മതം സ്വീകരിച്ചിരിക്കാമെന്ന് 1881 - ലെ മദിരാശി സെൻസസ് റിപ്പോർട്ട് ചൂണ്ടി ക്കാണിക്കുന്നു . തിരുവിതാംകൂറിൽ വലിയ വിഭാഗം അടിമകളാണ് ക
ക്രിസ്തു മതം സ്വീകരിച്ചത് . 1901 - ലെ തിരുവിതാംകൂറിലെ സെൻസസ് റിപ്പോർട്ടിൽ പിഡനങ്ങൾ മൂലം വലിയ വിഭാഗം അടിമകൾ ഹിന്ദുമതം വിട്ടുപോയതാണ് . ഹിന്ദുവിഭാഗത്തിന്റെ ജനസംഖ്യാവളർച്ച താണുപോയതിനു കാരണമെന്ന് . - പ്രസ്താവിക്കുന്നുണ്ട് .

അടിമകളുടെ ജനസംഖ്യ
 കേരളത്തിൽ ബ്രിട്ടീഷ് മിഷനറിമാർ 1847 മാർച്ച് 19 - ന് തിരുവിതാംകൂർ സർക്കാറിന് സമർപ്പിച്ച ഒരു നിവേദനത്തിൽ 1836 - ലെ സംസ്ഥാനത്തെ ആകെ ജനസംഖ്യ 12,80,668 ആണെന്നും ഇതിൽ 164,864 പേർ അടിമകളാണെന്നും രേഖപ്പെടുത്തിയിരുന്നു . ജാതി തിരിച്ചുള്ള അടിമകളുടെ കണക്ക് താഴെ കാണുംവിധ മായിരുന്നു .

പറയർ - 38,625
പുലയർ - 90,598
കുറവർ - 31,891
പള്ളർ - 3,750
ആകെ 1,64,864 .
കാർഷിക അടിമകളാണ് ഉണ്ടായിരുന്നത് . അടിമകൾ മൊത്തം ജനസംഖ്യയുടെ 13 ശതമാനമുണ്ട് . കൊച്ചി രാജ്യത്തിൽ 9000 സർക്കാർ വക അടിമകളും 31000 അടിമകൾ സ്വകാര്യ ഉടമസ്ഥയിലുമുണ്ടാ യിരുന്നു .

കോഴിക്കോട്ടെ ജഡ്ജിയായിരുന്ന ഇ . ബി . തോമസ് 1841 - ൽ നല്കിയ റിപ്പോർട്ടിൽ അക്കാലത്ത് അടിമകൾക്കുള്ള മാർക്കറ്റ് വിലയെക്കുറിച്ച് പരാമർശമുണ്ട് . ചില താലൂക്കുകളിൽ അടിമകളെ ഉത്പാദിപ്പിക്കാൻ കഴിവുള്ള അടിമസ്ത്രീക്കു വില കൂടുതലാണ് . പത്തു വയസ്സിനു കീഴിലുള്ള ആൺകുട്ടിക്ക് ശരാശരി മൂന്നു രൂപ എട്ടണ വില കിട്ടും . പെൺകുട്ടികൾക്കു വില ഇതിലല്പ്പം കുറയും . 1841 ആഗസ്ത് 10 ൽ നടന്ന ഒരു കോടതിലേലത്തിൽ പത്തു മാസം പ്രായമായ ഇളംപൈതലിനെ വിറ്റത് ഒരു രൂപ പത്തണ ആറു കാശിനാണ് .

 കൊച്ചിരാജാവായ ശക്തൻ തമ്പുരാൻ വളരെ കഷ്ടപ്പെട്ട് അഞ്ച് അടിമ കാപ്പിരിക്കുട്ടികളെ വില കൊടുത്തു വാങ്ങിച്ചു വളർത്തുകയുണ്ടായി . എന്തോ ഒരു പ്രത്യേക താത്പര്യപ്രകാരം ശക്തൻ തമ്പുരാൻ കാപ്പിരി ക്കുട്ടികളെ വാങ്ങിയതായിരിക്കണം . കൊച്ചിയുമായി അക്കാലത്ത് സഖ്യത്തിലേർപ്പെട്ടിരിക്കുന്ന ഡച്ചുകാരാണ് ആഫ്രിക്കയിൽനിന്ന് ഈ കുട്ടി കളെ വരുത്തിയത് . ഇതിനെ സംബന്ധിച്ച് കൊച്ചിയിലെ ഡച്ചു കുമുദ വർക്ക് ശക്തൻ തമ്പുരാൻ എഴുതിയിരിക്കുന്നു . ഇപ്പോൾ അഞ്ചു കാപ്പിരിക്കുട്ടികൾ കൊച്ചിയിൽ വന്നു എന്നും അവരെ കുമുദവർ മെടിച്ചു നിർത്തിയിരിക്കുന്നു എന്നും നമ്മുടെ ചങ്ങരംകൊത കയ്മൾ നമുക്ക് എഴുതി അയച്ചിരിക്കുന്നു . അഞ്ചു കാപ്പിരിക്കുട്ടികൾ വരികകൊണ്ടും അഞ്ചിനെയും കുമുദവർ മെടിച്ചുനിർത്തിയിരിക്കകൊണ്ടും കുമുദവരും നാമുമായിട്ടുള്ള വിശ്വാസത്തിന് ആ അഞ്ചും നമുക്കു കിട്ടി എന്നത് നാം നിശ്ചയിച്ചിരിക്കുന്നത് . അതുകൊണ്ട് ആ അഞ്ചു കാപ്പിരിക്കുട്ടികളേയും ഈ വരുന്ന ആൾവശം ഇങ്ങട് കൊടുത്തയയ്ക്കുകയും വേണം . കാപ്പിരിക്കുട്ടികൾ ഒന്നുക്ക് നൂറ്റിയമ്പത് രൂപ വീതം അയച്ചിരിക്കുന്നു . പത്തോ നൂറോ ഏറ്റക്കുറവുണ്ടെങ്കിൽ തരികയുമാവാം .

 വസ്തുവഹകൾ പണയാധാരമാക്കുന്നതുപോലെ അടിമകളെ രേഖാ മൂലം പണയപ്പെടുത്താറുണ്ട് . 1793 - ൽ രാമൻകുമാരൻ എന്ന ആൾ തന്റെ അടിയാരായ ചെറിയ എന്ന പുലക്കള്ളിയെയും മക്കളെയും പണയപ്പെടുത്തിയതിന്റെ രേഖ ഇപ്രകാരമാണ് . 》》》

കൊല്ലം 968 -ാമത് മകര ഞായറിൽ എഴുതിയ ആൾ പണയൊലകാര്യമാവിത് . നായ്ക്കര വീട്ടിൽ രാമൻ കുമാരൻ തനിക്കുള്ള പുലഅടിയാറിൽ ചെറിയ എന്ന പുലക്കള്ളിയേയും അവൾ പെറ്റ മക്കളേയും കൂടെ പണയമായി എഴുതിക്കൊടുത്ത 350 പുതുപണവും വാങ്ങിക്കൊണ്ടൽ രാമൻ കുമാരൻ തൻ മാർക്കമെ . രാമൻ കുമാരൻ തനിക്കുള്ള പുലയടിയാരിൽ ചെറിയ എന്ന പുലക്കള്ളിയേയും അവൾ പെറ്റ മക്കളേയും കൂടെ മുന്നൂറ്റമ്പത് പുതുപണവും കൊടുത്ത പണയമാകെ എഴുതിച്ചു കൊണ്ടാൻ . 

ഇതു ഉഴുത്തിരാടത്ത് ഗോവിന്ദൻ കയ്യെഴുത്ത് ( മുദ്ര ) 
കൊച്ചി സംപതി രാമൻ ഗോവിന്ദൻ കയ്യെഴുത്ത ( നമ്പർ 8876 ) ആൾ പണയം എന്ന പേരിലാണ് ഈ പ്രമാണം അറിയപ്പെ ട്ടിരുന്നത് . " -《《《

 അടിമകളെ ആശ്രയിച്ചാണ് അക്കാലത്തെ കാർഷികസമ്പ്രദായം നിലനിന്നിരുന്നത് . ക്രിസ്ത്യൻ മിഷണറി പ്രവർത്തനവുമായി ബന്ധപ്പെട്ടു കേരളത്തിലെത്തിയ യൂറോപ്യൻ പാതിരിമാർ അടിമസമ്പ്രദായത്തിന് എതിരായിരുന്നു . ബ്രിട്ടീഷ് ഭരണത്തിലുള്ള അവരുടെ സ്വാധീനമുപയോഗിച്ച് അടിമസമ്പ്രദായം നിയമംമൂലം നിരോധിക്കാൻ അവർ ശ്രമിച്ചിരുന്നു . എന്നാൽ , കൊച്ചിയിലെയും തിരുവിതാംകൂറിലെയും രാജാക്കന്മാർ അടിമത്തനിരോധനത്തിനു വലിയ താത്പര്യം പ്രകടിപ്പിച്ചില്ല . അടിമപ്പണം സർക്കാറിന്റെ ഖജനാവിലെ മുഖ്യ വരുമാനമാർഗമാണ് എന്നതുപോലെ കാർഷികവൃത്തിലേർപ്പെട്ടിരുന്ന തൊണ്ണൂറു ശതമാനം കാർഷികത്തൊഴിലാളികളും അടിമകളായിരുന്നു . അടിമനിരോധനം ആദ്യമുണ്ടായത് മലബാറിലാണ് .

 ടിപ്പുസുൽത്താനുമായി ബ്രിട്ടീഷുകാർ 1792 - ൽ ശ്രീരംഗം ഉടമ്പടി ഒപ്പുവെച്ചതോടെ മലബാർ ബിട്ടീഷ് അധീനത്തിലായി . അക്കൊല്ലം - തന്നെ അടിമകളെ കച്ചവടം ചെയ്യുന്നതിനെതിരായ ഒരു വിളംബരം - കമ്പനി ഗവൺമെന്റ് നടത്തുകയുണ്ടായി . ഈ വിളംബരപ്രകാരം അടിമയെ വില്പനയ്ക്കു വെക്കുന്ന ഒരാൾ കള്ളനായി പരിഗണിക്കപ്പെടും . വില്പനയ്ക്ക് വെക്കുന്ന അടിമയെ കണ്ടുകെട്ടുകയും വില്പനക്കാരനെ അടിമയുടെ വിലയിൽ അഞ്ചിരട്ടി പിഴയൊടുക്കാൻ ശിക്ഷിക്കുകയും ചെയ്യും . . .

അടിമവ്യാപാരം നടത്തുന്ന മുക്കുവർക്കും മാപ്പിളമാർക്കും കനത്ത അടിശിക്ഷയും ഒരടിമയ്ക്ക് പത്തു രൂപയെന്ന നിരക്കിൽ പിഴയും നല്കണമെന്നാണ് വ്യവസ്ഥ . അടിമകളെ കടത്തിക്കൊണ്ടുവരാൻ ഉപയോഗിക്കുന്ന പായക്കപ്പലുകൾ കണ്ടുകെട്ടണം , അക്കാലത്ത് പ്രാബല്യത്തിലുണ്ടായിരുന്ന , ബലം പ്രയോഗിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോയി വില്ലന നടത്തുന്ന കൊള്ളസംഘങ്ങൾക്കെതിരായിട്ടായിരുന്നു മുഖ്യമായും  ഈ വിളംബരം . സമൂഹത്തിൽ ഏറ്റവും ഉപയോഗമുള്ള തിയ്യരും മറ്റു കർഷകരുമായ ദേശവാസികളിൽനിന്നാണ് കുട്ടികളെ പൊതുവേ ഇത്തരം സംഘങ്ങൾ തട്ടിക്കൊണ്ടു പോയിരുന്നത് . 1836 നവംബർ 15 - ൽ മലബാറിലെ ഗവൺമെന്റ് ഭൂമിയിൽനിന്ന് അടിമകൾ അടയ്ക്കേണ്ട മൊത്തം വാർഷിക റവന്യു ( നികുതി ) 927 രൂപ 13 അണ കലക്ടറുടെ കണക്കിൽനി ന്നൊഴിവാക്കിക്കൊണ്ട് ഗവൺമെന്റ് ഉത്തരവ് പുറപ്പെടുവിച്ചു . അടിമത്തത്തിനെതിരായ ആദ്യനിയമം വരുന്നത് 1812 - ൽ തിരുവിതാംകൂറിൽ അടിമക്കച്ചവടം നിറുത്തലാക്കിക്കൊണ്ട് റാണി ലക്ഷ്മി - ബായിയുടെ വിളംബരമാണ് . ഈ വിളംബരംമൂലം അക്കാലത്ത് തിരുവി താംകൂറിലെ 136,000 ഈഴവ അടിമകൾക്കു മോചനം ലഭിച്ചു . എന്നാൽ പറയർ , പുലയർ , കുറവർ തുടങ്ങിയ അധഃകൃതജാതികളെ അടിമ ത്തത്തിൽ നിന്ന് മോചിപ്പിക്കുകയുണ്ടായില്ല .

 അടിമസമ്പ്രദായത്തോടു പ്രത്യക്ഷമായി എതിർപ്പു പ്രകടിപ്പിച്ചിരുന്ന ബ്രിട്ടീഷുകാർ 1843 ലെ ആക്ട് പാസാക്കിയതിനെത്തുടർന്ന് ബ്രിട്ടീഷി ഇന്ത്യയിൽ അടിമവ്യവസ്ഥ നിരോധിച്ചു . ഈ നിയമത്തിലെ ചുവടുപിടിച്ച് ഇതിലെ വ്യവസ്ഥകൾ ബാധകമാക്കി അടിമസമ്പ്രദായം നിരോധിച്ചു കൊണ്ട് 1854 ഫിബ്രവരിയിൽ കൊച്ചിരാജ്യത്തും രാജകീയ വിളംബരം പുറപ്പെടുവിച്ചു . ഈ വിളംബരപ്രകാരം അടിമവ്യാപാരത്തിൽനിന്നുമുള്ള നികുതി ഈടാക്കുന്നതിനെ കർശനമായി നിരോധിക്കുകയും അടിമകൾക്കു മറ്റുള്ളവരെപ്പോലെ സ്വകാര്യസ്വത്തു സമ്പാദിക്കുവാനുള്ള അവകാശം നല്ക്കുകയും അടിമകളുടെ മേൽ നടത്തുന്ന കൈയേറ്റങ്ങൾ മറ്റുള്ള സ്വത്രന്ത്രപൗരന്മാരുടെ ആക്രമണങ്ങൾ പോലെ ശിക്ഷാർഹമായ കുറ്റങ്ങളായി ത്തീരുകയും ചെയ്തു . ഈ വിളംബരംമൂലം സർക്കാർ അടിമകൾ ഉൾപ്പെടെ കൊച്ചിയിലുണ്ടായിരുന്ന 130000 അടിമകളെ മോചിപ്പിച്ചു .

അടിമകളും - മിഷനറിമാരും ; മതപരിവർത്തനം വിമോചനത്തിന്റെ പുതിയ പാത -

യാക്കോബായക്കാരുമായി തെറ്റിപ്പിരിഞ്ഞതിനുശേഷം സി . എം . എസ് . മിഷനറിമാർ അടിമജാതികളുമായി കൂടുതൽ അടുക്കുവാൻ തുടങ്ങി . സി . എം . എസ്സും എൽ . എം . എസ്സും അടിമകളുടെ മോചനകാര്യത്തിൽ അഭിപ്രായഐക്യത്തിലെത്തുകയും 1847 - ൽ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ - മഹാരാജാവിന് ഒരു സംയുക്ത ഹർജി സമർപ്പിക്കുകയുണ്ടായി . 1847 മാർച്ച് - 19 -ാം തീയതി സമർപ്പിച്ച ഹർജിയിൽ എല്ലാത്തരം അടിമത്തവും അവസാനി പ്പിക്കണമെന്നും അതു പെട്ടെന്ന് സാധ്യമല്ലെങ്കിൽ ഭൂവുടമകളെ പിണക്കാതെ - തന്നെ ഏറ്റവും കുറഞ്ഞത് സർക്കാർ ഉടമസ്ഥതയിലുള്ള അടിമകളെയെങ്കിലും മോചിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു . ആ ജൂൺ മാസത്തിൽ ദിവാൻ - കൃഷ്ണറാവു , റസിഡന്റിനെ അറിയിച്ചത് , അടിമകളുടെ അവസ്ഥ മെച്ചപ്പെടുത്താൻ രാജാവിന് സമ്മതമാണ് , എന്നാൽ അവരുടെ വിമോചനകാര്യത്തിൽ പ്രവേശിക്കുക ഇപ്പോൾ അത് സാധ്യമല്ല . 1847 ആയപ്പോഴേയ്ക്കും മിഷനറിമാർ അടിമകളുമായി കൂടുതൽ അടുത്തു
കഴിഞ്ഞിരുന്നു . സി . എം . എസ്സുകാർ 1854 വരെ പുലയരെ ജ്ഞാനസ്നാനം ചെയ്തിരുന്നില്ല . അടിമകളുമായുള്ള മിഷനറിമാരുടെ ബന്ധം മേൽ ജാതിക്കാരിൽ രോക്ഷമുളവാക്കി . അടിമകൾ അത്യകാംക്ഷയോടെ മിഷനറിമാരുടെ സഹായത്തിനുവേണ്ടി നിലകൊണ്ടു . സ്വത്രന്തനായ ഒരടിമ , തന്റെ പ്രിയപ്പെട്ടവളെ അടിമത്തത്തിൽ നിന്നു മോചിപ്പിക്കുന്നതിന് ഹെൻട്രി ബേക്കർ ജൂനിയറിനോടു പണം ചോദിക്കുകയുണ്ടായി . അദ്ദേഹം അവന് ഏഴു രൂപ കൊടുത്തു . ആ തുക കൊണ്ട് , അയാൾ തന്റെ ഭാര്യയേയും അവളുടെ സഹോദരനെയും മോചിപ്പിക്കുകയും മിഷനിൽ ചേരുവാൻ അപേക്ഷിക്കുകയും ചെയ്തു . എനിക്കു കഴിവുണ്ടായിരുന്നു വെങ്കിൽ ഈ ദാരുണമായ അടിമത്തത്തിൽ നിന്നും വളരെയധികം പേരെ ഞാൻ മോചിപ്പിക്കുമായിരുന്നു എന്ന് ബേക്കർ എഴുതി . കുട്ടികളെ അടിമകളാക്കി വിൽക്കുന്നത് തടയുന്നതിന് ഒരു അനാഥാലയം ആരംഭിക്കുന്നത് നന്നയിരിക്കുമെന്ന് അദ്ദേഹം നിർദ്ദേശിക്കുകയും ഉണ്ടായി .

തെക്കൻ തിരുവിതാംകൂറിൽ അടിമകൾ എൽ . എം . എസ്സ് . മിഷനറിമാരെ സമീപിച്ചു അതെക്കുറിച്ച് റവ . ചാൾസ് മാൾട്ട് ഇങ്ങനെ എഴുതി . അടിമകൾ മുഖ്യമായും എന്റെ ജില്ലയിൽ പാർക്കുന്നതുകൊണ്ട് അവർക്കു വേണ്ടി ഞാൻ സമരം ചെയ്യേണ്ടിവന്നു . എന്തുകൊണ്ടെന്നാൽ അവർ , അത്ര മാത്രം അടിച്ചമർത്തപ്പെട്ടവരും മർദ്ദിതരുമാകയാൽ , അവരുടെ മർദ്ദകർക്കെ തിരെ നിവർന്ന് നില്ക്കുവാൻ അശക്തരാണ് . ഏറിയകൂറും ലൗകികലക്ഷ്യ ങ്ങളാണ് നമ്മോടൊപ്പം ചേരുന്നതിന് അടിമകളെ പ്രേരിപ്പിച്ചത് . എന്തായാലും ക്രിസ്തവ വിദ്യാഭ്യാസത്തിലേക്ക് അവരെ കൊണ്ടുവരാൻ കഴിഞ്ഞു . അവരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് മറ്റൊരു മാർഗ്ഗവുമുണ്ടായിരുന്നില്ല . ഞാൻ അതിൽ അത്യധികം ആനന്ദിക്കുകയും ചെയ്യുന്നു . അടിമകളുടെ വിദ്യാഭ്യാസത്തെ ഉടമകളും സർക്കാരും ശക്തിയായി എതിർത്തു . സി . എം . എസ് . മിഷനറി പ്രവർത്തകനായിരുന്ന ജേക്കബ് ചാണ്ടിക്ക് 1850 - കളിൽ ക്ഷുഭിതരായ സുറിയാനി ക്രിസ്ത്യാനികളിൽ നിന്ന് പലപ്പോഴും ശകാരം ഏൽക്കേണ്ടി വന്നിട്ടുണ്ട് . സി . എം . എസ്സുകാർ അടിമകളെ വിദ്യാ ഭ്യാസം ചെയ്യിക്കുക വഴി രാജ്യത്തെ നശിപ്പിക്കുകയാണെന്നും അഭ്യസ്തവി ദ്യരായ അടിമകളെ നിയന്ത്രിക്കുക വളരെ വിഷമകരമാണെന്നുമായിരുന്നു അവരുടെ പരാതി . അടിമകളുമായുള്ള മിഷനറിമാരുടെ ബന്ധം മേൽ ജാതി ക്കാരിൽ രോക്ഷമുളവാക്കി . അതേസമയം തിരുവിതാംകൂറിലെ ആചാരമര്യാ - ദകളുമായി യോജിച്ചുപോകുവാൻ മിഷനറിമാർ ഇഷ്ടപ്പെട്ടിരുന്നുമില്ല . ശുചീന്ദ്രം ക്ഷേത്രത്തിനു സമീപം വെച്ച് ചാറൽസ്മാൾട്ടിനും എബനസർ ലൂയി സിനും ഉണ്ടായ അയിത്താനുഷ്ഠാന ആക്രമണം ഇംഗ്ലീഷുകാരിൽ അടിമ പഠനത്തിന്റെ ഗൗരവും സജീവമാക്കി . മിഷണറിമാരുടെ ആരോപണങ്ങൾ മദ്രാസ് ഗവൺമെന്റ് ആദ്യമായി പരിശോധിച്ചു . തെക്കൻ തിരുവിതാംകൂറിൽ മിഷനറിമാർക്കുണ്ടായ ആക്രമണവും ഇത്തരതിരുവിതാംകൂറിലെ മർദ്ദനങ്ങളെക്കുറിച്ചുളള പരാതികളും മദ്രാസ് ഗവൺമെന്റിനു മുന്നിലെത്തിയത് ഒരേ സമയത്താണ് .

- 1851 - ൽ സവർണ്ണ ഹിന്ദുക്കൾ ദിവാന് ഒരു പരാതി സമർപ്പിച്ചു . പരാതിയുടെ ഉളളടക്കമിതായിരുന്നു . ക്രിസ്തുമതം സ്വീകരിച്ച ഈഴവനും മിഷനെ ആശ്രയിക്കുന്ന പുലയരും തിരുവല്ലാക്ഷേത്രത്തെ അയിത്തമാക്കുന്നത് ദൂരമുള്ള വഴികൾ ഉപയോഗിക്കുന്നുവെന്നുമായിരുന്നു , പ്രത്യേകിച്ചും മതപരിവർത്തനം ചെയ്ത ചെറിയാൻ എന്ന ഒരു മുൻ ഈഴവൻ സവർണ്ണനായ തന്നെ തീണ്ടിയപ്പോൾ അധിക്ഷേപിച്ചതിന് തദ്ദേശിയനായ പട്ടക്കാരൻ അവിടുത്തെ വില്ലേജാഫീസർക്കും തഹസീൽദാർക്കും തന്റെ ആളുകൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് പരാതി നൽകി - മതപരിവർത്തനം ചെയ്തവർ സത്യമതത്തെ ഇപ്പോൾ ആശ്ലേഷിക്കുന്നു . അവർ ക്രിസ്ത്യൻ മാപ്പിളമാരായി തീർന്നിരിക്കുന്നുവെന്നും ഇനി അവർ ഈഴവരുടെ ആചാരങ്ങളെ അനുഷ്ഠിക്കേണ്ടതില്ലെന്നും പട്ടക്കാരൻ തഹ് സിൽദാർക്ക് വിശദീകരിച്ചു കൊടുത്തു . ഇതു സംബന്ധിച്ച് ഒരു റൂളിങ്ങിനായി തഹസീൽദാർ ദിവാൻ കൃഷ്ണറാവുവിനോടപേക്ഷിച്ചു . തിരുവല്ലാ ശാസനം എന്ന് മിഷണറിമാർ വിശേഷിപ്പിച്ച റൂളിങ്ങ് ദിവാൻ തഹസിൽദാർക്കു നൽകി . റൂളിങ് ചുവടെ , ' ഈ പരാതി ഹുസൂറിൽ പരിശോധിക്കേണ്ടതിന്റെ ആവശ്യമില്ല . നിങ്ങൾ റഗുലേഷൻ അനുസരിച്ച് അത് തീരുമാനിക്കണം , എന്നാൽ , ഒരു ഈഴവൻ ക്രിസ്ത്യാനിയാകുന്നുവെങ്കിൽ കൂടി അയാൾ ഒരിക്കലും ഒരു ഈഴവനല്ലാതായി തീരുന്നില്ല . അതുകൊണ്ട് ക്ഷേത്രസമീപത്തു പൊതുവീഥിയിൽ കൂടി ചെറിയാനെയും ക്രിസ്തു മതത്തിലേക്കു പരിവർത്തനം ചെയ്ത് മറ്റുള്ളവരെയും സഞ്ചരിക്കുന്നതിന് നിങ്ങൾ അനുവദിക്കരുത് . മാത്രമല്ല ക്ഷേത്രത്തിനു വലംവെച്ച് വയലിലൂടെ പോകുന്നതിന് അവരെ നിർബന്ധിക്കുകയും വേണം ' .

 ഈ റൂളിങ്ങിനെതിരെ മിഷണറിമാർ നലകിയ പരാതിക്ക് 1853 - ൽ ഗവർണ്ണർ മേജർ ജനറൽ സർ പോത്തിംഗർ റസിഡന്റ് കല്ലനോട് വിശദീകരണം ആവശ്യപ്പെട്ടു . റസിഡന്റ് കല്ലന്റെ അന്വേഷണത്തിന് ദിവാൻ കൃഷ്ണറാവു താഴെ പറയും വിധം ഇങ്ങനെ വിശദീകരണം നല്കി .》》》
 ' മിഷണറിമാർ ഈയിടെയായി തങ്ങൾ മാർഗ്ഗം കൂടിയവർക്കുവേണ്ടി പ്രത്യേക അവകാശങ്ങൾ ആവശ്യപ്പെടുന്നു . അവ തീർത്തും പുതിയ ആചാരങ്ങളാണ് . മാത്രമല്ല ഉയർന്ന ജാതി ഹിന്ദുക്കളുടെ മതവികാരത്തെ വ്യണപ്പെടുത്തുന്നതും സർക്കാരിനു സ്വീകരിക്കാൻ കഴിയാത്തതുമാണ് . റസിഡന്റ് കല്ലൻ മദ്രാസ് ഗവൺമെന്റിനു സമർപ്പിച്ച വിശദീകരണത്തിൽ മിഷണറിമാർ അവരുടെ മാർഗ്ഗം കൂടിയ അടിമജാതിക്കാരുടെ നിസ്കാരതർക്കങ്ങളെപ്പോലും ഏറ്റെടുക്കുന്നതിൽ അതിരതല്പരരാണ് എന്ന് കുറ്റപ്പെടുത്തി . - മദ്രാസ് ഗവൺമെന്റ് കല്ലന്റെ മറുപടി പരിശോധിക്കുന്നതിനു മുമ്പു തന്നെ , വളരെ നിസ്സാരവും അതേസമയം തികഞ്ഞ വെറുപ്പോടുകൂടിയും മിഷ നറിമാരുടെ സമ്മർദ്ദത്തിനു വഴങ്ങിയും തിരുവിതാംകൂർ ഗവൺമെന്റ് ഒരു വിളംബരം പുറപ്പെടുവിച്ചു . 1853 സെപ്തംബർ 15 -ാം തിയതിനുശേഷം ജനിച്ച , സർക്കാർ അടിമകളുടെ സന്താനങ്ങൾക്ക് സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള ഒരു വിളംബരമായിരുന്നു ഇത് . ഇത് 1029 കന്നി 10 - ലെ അടിമ വ്യാപാരനിരാധനവിളംബരം എന്നറിയപ്പെട്ടത് . ഈ വിളംബരത്തിന്റെ ആമുഖമായിട്ട്

മാർത്താണ്ഡവർമ്മ മഹാരാജാവ് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ് . കൊടുത്തൂട്ട് സാധനവും വായിച്ചു കേട്ടവസ്ഥയും അറിഞ്ഞു . കൽക്കത്ത് മുതലായ രാജ്യങ്ങളിൽ സ്ളവരി എന്ന അടിമ അവകാശം നിറുത്തൽ ചെയ്തിരിക്കുന്തുകൊണ്ടു ഈ സംസ്ഥാനത്തുള്ള അടിമകളുടെ സ്ഥിതിയെ കുറയെ ഭേദം വരുത്തേണ്ടുന്ന സംഗതിയെക്കുറിച്ചു ബഹുമാനപ്പെട്ട കൊർട്ട് ഒാഫ് ഡ യ റ  ടര്സ് , അവർകളുടെ അടുക്കലും ചെന്നിട്ട് ആണന്നു ഗെർമെന്റിലും നിന്നു വന്നിട്ടുള്ള എഴുത്തുകൾക്കു പെർപ്പു കൊടുത്തയയ്ക്കുന്നു എന്നും പണ്ടാരവകയായിട്ടുള്ള അടിമകളേയും അടിമയിൽ നിന്ന് ഒഴിപ്പിക്കയും കൂടിയാന്മാരുടെ വകയായിട്ടുള്ള അടിമകളെ തിർപ്പാൻ പ്രകാരം കരകൂടിശിഖ വകയായിട്ടും വിഷമിക്കാതെ ഇരിക്കയും ചെയ്യേണ്ടതിനും അടിമകളും കൂടിയാനവന്മയുൾപ്പെട്ട ആളുകളും നടക്കണ്ടും കമങ്ങൾക്കും വിളംബരം പ്രസിദ്ധപ്പെടുത്തുവാനുള്ള സംഗതി ഇടപെട്ടും റസിഡണ്ടു എഴുതിയ കടലാസു വന്നതിലാകുന്നു അതിൻവണ്ണം വിളംബരം എഴുതിട്ട് ഇതിനോടു കൂടെ കൊടുത്തയച്ചിരിക്കകൊണ്ടു അപ്രകാരം നടത്തിച്ചു കൊള്ളുകയും വേണം എന്നും ഇക്കാര്യം ചൊല്ലി 1029 കന്നി 30 - നു ദി വാൻ ലിംഗയ്യൻ കൃഷ്ണരായർക്കു നീട്ടു എഴുതി വിട്ടു എന്നു തിരുവുളമായ നിട്ടു .

ആധുനികതയിലേക്ക്

പിൽക്കാലത്തെ പരിഷ്കൃതാശയരായ ഭരണാധികാരികളുടെയും ജനമുന്നേറ്റങ്ങളുടെയും ഫലമായിട്ടാണ് അവർണന് കുറച്ചൊക്കെ . സാമൂഹികനീതി കൈവന്നത് .

■ കൊല്ലവർഷം 987 വൃശ്ചികം 21 -ാം തീയതിയിലെ ( ഏ . ഡി . 1811 ) ഒരു വിളംബരത്തിലൂടെ റാണി ലക്ഷ്മി ഭായി കൃഷി മുതലായ കാര്യങ്ങൾക്ക് അതതുദിക്കുകളിലെ മര്യാദ പോലെ കുറവർ , പറയർ , പുലയർ മുതലായ ആളുകളൊഴികെ മറ്റു ജാതിക്കാരെ വാങ്ങുന്നതും വിൽക്കുന്നതും നിരോധിച്ചു .

■ 1814 - ലെ ഒരു വിളംബരപ്രകാരം റാണി ലക്ഷ്മീഭായിതന്നെ തലയറ , വലയറ , കെട്ടിലക്കം , വേലപ്പതിവ് , മഞ്ചക്കുളിയാൻ പണം എന്നിവ നിർത്തൽ ചെയ്തു .

■ 1815 - ൽ ആജാൻ പണം നിരോധിച്ചു .

■.1817 - ൽ പുരുഷാന്തരം നിർത്തൽ ചെയ്യപ്പെട്ടു .

■ 1818 - ലെ റാണി പാർവതിഭായിയുടെ ഒരു വിളംബരത്തിലൂടെ എല്ലാ ജാതിയിലുംപെട്ട ആളുകൾക്ക് ചന്തയിൽ സാധനങ്ങൾ കൊണ്ടുപോയി കച്ചവടം നടത്താമെന്നായി .

■ അതേ വർഷത്തെ മറ്റൊരു വിളംബരത്തിലൂടെ നായർ , നാടാർ , ഈഴവർ തുടങ്ങിയ ജാതികളിൽപ്പെട്ടവർക്ക് അടിയറ അടയ്ക്കാതെതന്നെ സ്വർണ്ണാഭരണം ധരിക്കാമെന്ന അവസ്ഥ സംജാതമായി . ( കൊല്ലവർഷം 993 മേടമാസം 9 - ലെ വിളംബരം ) നായർ ക്കും . അതുവരെ സ്വർണ്ണാഭരണം ധരിക്കാൻ അവകാശമില്ലായിരുന്നുവെന്നകാര്യം ഒരുപക്ഷേ , നമ്മെ അത്ഭുതപ്പെടുത്തിയേക്കാം .

■ 1821 - ൽ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തവരുടെ ഞായറാഴ്ച ദിവസത്തെ ഊഴിയവേല അവസാനിപ്പിച്ചു . അധികം താമസിയാതെ അവരുടെമേൽ ന്ന് തലവരിയും എടുത്തുമാറ്റി . അത് പലരേയും ക്രിസ്ത തത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രേരിപ്പിച്ചു .

■ 1865 - ൽ എല്ലാ " ആളുകൾക്കും പൊതുനിരത്തുകളിൽ കൂടി സഞ്ചരിക്കാമെന്നായി .

■ തിരുവിതാംകൂറിലെന്നപോലെ കൊച്ചിയിലും അവർണന് സ്വാതന്ത്യം ഓരോന്നായി ലഭിച്ചുകൊണ്ടിരുന്നു .

■ 1854 ഫെബ്രുവരി 16 -ാം തീയതിയിലെ ഒരു വിളംബരത്തിലൂടെ പഴയ കൊച്ചിരാജ്യത്തിലെ പ്രജ കൾക്ക് ചില സ്വാതന്ത്ര്യങ്ങൾ അനുവദിച്ചുകൊടുത്തു .

■ 1865 - ലെ ഒരു വിളംബരത്തിലൂടെ നൂറ്റിയഞ്ച് നികുതികൾ ഒറ്റയടിക്ക് നിർത്തരു ചെയ്തു .

■1872 സെപ്റ്റംബർ 25 - ലെ മറ്റൊരു വിളംബരത്തിലൂടെ കൊച്ചി രാജ്യത്ത് അടിമവ്യാപാരവും ആൾരണയവും നിരോധിച്ചു .

■.മനുഷ്യനെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിന് നിരോധനം

 ■ ശ്രീലക്ഷ്മീഭായി മഹാറാണി തിരുമനസ്സുകൊണ്ട് 

പത്മനാഭവല്ലരീ വഞ്ചിധർമ്മവർദ്ധനീ രാജരാജേശ്വരീ റാണി ലക്ഷ്മീഭായി മഹാരാജാവ് അവർകൾ സകല മാനജനങ്ങൾക്കും പ്രസിദ്ധ പ്പെടുത്തുന്ന വിളംബരം 

. ഈ രാജ്യത്തിൽ ഒളളവരും പിറരാജ്യത്തിൽ ഒള്ളവരും ഈ സംസ്ഥനത്തു പല ജാതികളിലും ഒള്ള കുഞ്ഞുകുട്ടികളെയും പെണ്ണുങ്ങളെയും ലാഭസംഗതിക്കായിട്ടു ചുരുങ്ങിയ വിലക്കു വാങ്ങിക്കുകയും ഏറിയ വിലക്കു വിക്കയും പിറനാട്ടുംമൈൽ കൊണ്ടുപോകയും ആയതു തുറമുഖത്തു സ്ഥലങ്ങളിൽ പണ്ടാരവകയിൽ അറിയുന്നവക തീരുവ വാങ്ങിക്കയും ഇതിന്മണ്ണം ആളുകളെ വില്‍ക്കുന്ന കാര്യം ഒരു കച്ചൊടമയ്യാദപ്രകാരമായിട്ടു തീർന്നിരിക്കകൊണ്ടും ഇതു എത്രയും മയ്യാദകൊടും ദുര്യശസ്സും ആയിട്ടുള്ള കാര്യമാകകൊണ്ടും ഇങ്ങിനെ അവമര്യാദ ആയിട്ടുള്ള കാര്യം നടക്കാതെ ഇരിക്കെണ്ടുന്നതിനു പ്രസിദ്ധപ്പെടുത്തുന്നത് എന്തന്നാൽ - കൃഷി മുതലായിട്ടുള്ള വെലകൾക്കു അതതു ദിക്കുകളിലെ മര്യാദ പാലെ കുറവര പറയര പുലയർ പുളളർ മലയർ വെടര മുതലായ 
ആളടിയാരെ കുടിയാനവന്മാരെ തമ്മിൽ ഒറ്റിയും ജന്മവും പാട്ടവുമായിട്ടു , നടുവൻ മൂത്ത കരക്കാറരെക്കൊണ്ടു ആധാരം എഴുതി വാങ്ങിക്കയും കൊടുക്കയും അവരു കൃഷി സ്ഥലകാര്യയ്യങ്ങൾ ചെയ്യിച്ചുവരികയും മാമൂലായിട്ടു എല്ലാ ദിക്കിലും നടന്നുവരുന്ന മര്യാദപ്രകാരം ഒള്ളതു ഒഴികെ ശേഷം ജാതിക്കാറരെ അവരവരിടെ വംശത്തിൽ ഒള്ളവര എംകിലും മറ്റ് ആരെംകിലും വിക്കയും വാങ്ങിക്കയും പണ്ടാരവകക്കു തിരുവ വാങ്ങിക്കയും അരുക്കയും വാങ്ങിക്കയും പണ്ടാരവക തീരുവ വാങ്ങിക്കയും അതതെന്നു ഉറപ്പായിട്ടു കല്പിച്ചിരിക്കുന്നു . ഈ കല്പന ലംഘിച്ച് ആളുകളെ വിക്കയും വാങ്ങിക്കയും ചെയ്താൽ അവരിടെ വസ്തുവക സർവ്വസ്വവും പണ്ടാരവകയായിട്ടു ചെർത്തു വലുതായിട്ടുളള ശിക്ഷയും ചെയ്തു നാട്ടിൽനിന്നും പിറത്തു കളകയും ചെയ്യും..


☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
©മഹേഷ് ഭാവന

(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍  ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)

എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍

https://maheshbhavana.blogspot.com/

https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆

■റഫറന്‍സ്

★കേരളത്തിലെ അവര്‍ണ്ണരാജാക്കന്മാര്‍ - (കേരളത്തിലെ പുലയ ,പറയ,നാടാര്‍ ഈഴവ രാജാക്കന്മാരുടെ ചരിത്രം )
= D ദയാനന്ദന്‍ ,page 95 to 98
Avilable on Palakkad distc libery

★ വെക്കം സത്യാഗ്രഹം
E രാജന്‍
Page 33 to 46

★അടിമ വ്യാപാരനിരോധനവും ചരിത്രവും പ്രാധാന്യവും
Page 11 to 24
Avilable on Palakkad distc libery

★ തരിസ്സാപ്പള്ളിപ്പട്ടയം
എട് 2,പുറം1 , വരി 17,18,19,20,
വിവര്‍ത്തനം
MR രാഘവവാരിയര്‍ ,കേശവന്‍ വെളുത്താട്ട്
Page 114 ,വരി 29
നാഷ്ണല്‍ ബുക്ക്സ്റ്റാല്‍

★ഗാന്ധിജിയും കേരളവും , കേരള ഗാന്ധി സ്മാരക നിധി , പേജ് 372

★അടിമതം കേരളത്തിൽ , അടുർ രാമചന്ദ്രൻ നായർ , പേജ് 41,പേജ് 50
,പേജ് 52,പേജ് 60 , 61,പേജ് 73,

 ★പാൻപതാംനറാണ്ടിലെ കേരളം , പി . ഭാസ്കരനുണ്ണി , പേജ് 780

★സഞ്ചാരികള്‍ കണ്ട കേരളം , വേലായുധൻ പണിക്കശ്ശേരി , പേജ് 410 , 411

★ഞാൻ കണ്ട കേരളം , സാമുവൽ മെറ്റീർ , പേജ് 412 , 413,പേജ് 419,
പേജ് 473

★ അന്നത്തെ കേരളം , ഇളംകുളം പി . എൻ , കുഞ്ഞൻപിള്ള , പേജ് 101

★ കൊച്ചിരാജ്യചരിതം , കെ . പി . പത്മനാഭമേനോൻ , പേജ് 616

★ലോഗന്റെ മലബാർ മാന്വൽ , വില്യം ലോഗൻ , പരിഭാഷ : ടി . വി . ക്യഷ്ണൻ , പേജ് 151 , പേജ് 155

★ ശക്തൻതമ്പുരാൻ , പുത്തേഴത്ത് രാമൻ മേനോൻ , ന് 454

1 comment:

  1. നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ!

    ReplyDelete

എന്താണ് 'അഗ്നിപഥ്' പദ്ധതി‍?

എന്താണ് 'അഗ്നിപഥ്' പദ്ധതി‍ ? ★ പതിനേഴര വയസ്സ്​ ആയ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങന...